Connect with us

kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ അട്ടിമറിക്കാന്‍ എസ്.എഫ്.ഐ; 16 യു.യു.സിമാരെ അയോഗ്യരാക്കാനുള്ള എസ്.എഫ്.ഐയുടെ കത്ത് പുറത്ത് വിട്ട് എംഎസ്എഫ് 

എസ്.എഫ്.ഐ യുടെ പത്ത് വ്യാജ യു.യുസിമാര്‍ ലിസ്റ്റില്‍,എസ്.എഫ്.ഐയുടെ തിട്ടൂരത്തിന് വഴങ്ങി യൂണിവേഴ്‌സിറ്റി അധികൃതര്‍ യൂണിയന്‍ ഇലക്ഷന്‍ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Published

on

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യൂണിവേഴ്‌സിറ്റിയും എസ്.എഫ്.ഐയും ഇടപെട്ടതിന്റെ രേഖകള്‍ പുറത്തുവിട്ട് എം.എസ്.എഫ്. ജനാധിപത്യ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ വോട്ടു ചെയ്തു തെരഞ്ഞെടുത്ത എംഎസ്എഫ് യു.യു.സിമാരെ അയോഗ്യരാക്കിയും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി നല്‍കിയ ലി്സ്റ്റ് പ്രകാരം അനധികൃതമായി യു.യു.സിമാരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയും എസ്.എഫ്.ഐയുടെ തിട്ടൂരത്തിന് വഴങ്ങി യൂണിവേഴ്‌സിറ്റി അധികൃതര്‍ യൂണിയന്‍ ഇലക്ഷന്‍ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യൂണിയന്‍ ഇലക്ഷന്‍ നടത്താതെ ദുരൂഹമായി നീട്ടികൊണ്ടുപോകുന്നതിനെതിരെ നേരത്തെ തന്നെ എംഎസ്എഫ് ശക്തമായ സമരവുമായി രംഗത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ പ്രക്രിയ ആരംഭിക്കുന്നത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ യൂണിയന്‍ നഷ്ടപ്പെടും എന്ന് ബോധ്യമുള്ള എസ്.എഫ്.ഐ തുടക്കം മുതല്‍ ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ഗൂഡാലോചന നടത്തുകയായിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ നടത്താന്‍ തയ്യാറാവുകയും ഇതിന്റെ ഭാഗമായി പ്രൈമറി ഇലക്ട്രോല്‍ (വോട്ടര്‍പട്ടിക) പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ എം.എസ്.എഫിന്റെ 16 യു.യു.സിമാരെ അന്യായമായി ലിസ്റ്റില്‍ നിന്നും ഒഴിവാക്കി. ഇലക്ഷന്‍ പോലും നടത്താത്ത കോളെജുകളില്‍ നിന്നും എസ്എഫ്‌ഐ നല്‍കിയ ലിസ്റ്റ് പ്രകാരം 10 യുയുസിമാരെ കൂട്ടിചേര്‍ത്തു. എന്തിന്റെ അടിസ്ഥാനത്തിലാണ് 16 യുയുസിമാരെ ലിസ്റ്റില്‍ നിന്നും വെട്ടിയത് എന്ന ചോദ്യത്തിന് യൂണിവേഴ്‌സിറ്റിക്ക് കൃത്യമായ മറുപടിയില്ല. മൂന്ന് പ്രാവശ്യം പരാതിയുള്ള യുയുസിമാരുടെ തെരഞ്ഞെടുപ്പ് രേഖകള്‍ യൂണിവേഴ്‌സിറ്റിയില്‍ ഹാജരാക്കിയതാണ്. എന്നാല്‍ ഇതൊന്നും പരിശോധിക്കാതെ എസ്.എഫ്.ഐയെ വിജയിപ്പിക്കാനായി യൂണിവേഴ്‌സിറ്റിയും ജനാധിപത്യത്തെ കശാപ്പുചെയ്യാന്‍ കൂട്ടുനില്‍ക്കുകയാണ്. കോളെജ് ഇലക്ഷന്‍ മാനുവല്‍ പ്രകാരം ഇലക്ഷനില്‍ പരാതിയുണ്ടായാല്‍ കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരാതി നല്‍കാന്‍ അവസരം. പരാതിയുള്ള യു.യു.സിമാര്‍ക്കെതിരെ അതത് കോളെജിലുള്ള വിദ്യാര്‍ത്ഥികള്‍ തന്നെ പരാതി നല്‍കണം. അതായത് 16 യുയുസിമാരെ ഒഴിവാക്കാന്‍ 16 പരാതി വേണമെന്നര്‍ത്ഥം. എന്നാല്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷൊയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്യായമായ നടപടിയെന്നും ആര്‍ഷോ യൂണിവേഴ്‌സിറ്റിക്ക് നല്‍കിയ കത്ത് പുറത്തുവിട്ട് പി.കെ നവാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് ബൈലോയില്‍ പറയുന്ന പ്രകാരം തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച്ചക്കുള്ളില്‍ ലഭിക്കുന്ന പരാതി മാത്രമേ സ്വീകരിക്കാനും പരിശോധന നടത്താനും കഴിയൂ. എന്നാല്‍ എസ്.എഫ്.ഐ നേതാവ് കള്ളപരാതി നല്‍കി എന്ന് മാത്രമല്ല, സമയപരിധിക്ക് ശേഷമാണ് യൂണിവേഴ്‌സിറ്റിക്ക് പരാതി നല്‍കിയിരിക്കുന്നത് എന്നതും വ്യക്തമാണ്. പരാതിയുടെ സ്വഭാവമല്ല കത്തിനുള്ളത്. യൂണിവേഴ്‌സിറ്റിയോട് സംസ്ഥാന സെക്രട്ടറി കല്‍പ്പിക്കുന്ന പോലെയാണ് കത്തില്‍. ഇതനുസരിക്കുക മാത്രമാണ് യൂണിവേഴ്‌സിറ്റി ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അടക്കം പരിശോധിച്ച് എം.എസ്.എഫ് യു.യു.സിമാരെ അയോഗ്യരാക്കാനുള്ള പരാതി വ്യാജമാണെന്ന് കണ്ടെത്തി ഡീന്‍ ഓഫീസ് നേരത്തെ തന്നെ തള്ളിയതാണ്. എന്നാല്‍ അതേ പരാതിയില്‍ എസ്.എഫ്.ഐ നിര്‍ബന്ധത്തിന് വഴങ്ങി വൈസ് ചാന്‍സിലര്‍ മൂന്ന് സി.പി.എം അധ്യാപകരെ ഉപസമിതിയായി രൂപീകരിച്ച് അവരുടെ ഏകപക്ഷീയമായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 16 യു.യു.സിമാരെയും ഇലക്ട്രോളില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. പുറത്താക്കപ്പെട്ടവരെല്ലാം കാമ്പസുകളില്‍ ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഇതിന്റെ രേഖകളെല്ലാം യൂണിവേഴ്‌സിറ്റിയില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ എസ്.എഫ്.ഐ നല്‍കിയ ലിസ്റ്റ് പ്രകാരം പുതുതായി ചേര്‍്ക്കപ്പെട്ട യുയുസിമാരില്‍ പലരും ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട യുയുസിമാര്‍ അല്ല. ജനാധിപത്യ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത എംഎസ്എഫ് യുയുസിമാരെ അയോഗ്യരാക്കിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യൂണിവേഴ്‌സിറ്റിയുടെ ഇടത് ഫാസിസത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പികെ നവാസ് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍ എന്നിവരും പങ്കെടുത്തു.

GULF

ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

Published

on

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.

Continue Reading

kerala

പത്തനംതിട്ടയില്‍ 17 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവം: കാമുകന്‍ കുറ്റക്കാരന്‍

നാളെയാണ് ശിക്ഷാവിധി

Published

on

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.

2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.

അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഈ തെളിവ് നിര്‍ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്‍ ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.

Continue Reading

kerala

താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

Published

on

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍.ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 

Continue Reading

Trending