Connect with us

Culture

‘സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തകന്‍മാര്‍ക്ക് നന്ദി അറിയിക്കുന്നു’; എം.കെ മുനീര്‍ എം.എല്‍.എ

Published

on

എം.കെ മുനീര്‍

ഒരു മകനെന്ന നിലയില്‍ എനിക്കേറ്റവും ആത്മനിര്‍വൃതി നല്‍കുന്ന ഒരു കാര്യം എന്റെ പിതാവിന്റെ പേരില്‍ ഉയര്‍ന്നു നില്‍ക്കുന്ന സി എച്ച് സെന്ററുകളാണ്.

ജാതി മത വര്‍ഗ്ഗമെന്യേ എത്രയെത്ര പാവങ്ങള്‍ക്കാണ് ഇവിടെ നമ്മുടെ സഹോദരങ്ങള്‍ ഉച്ചഭക്ഷണം, നോമ്പ് കാലത്ത് നോമ്പ് തുറക്കുള്ള വിഭവങ്ങള്‍, അത്താഴം എന്നിവ നല്‍കുന്നത്. എത്ര പേര്‍ക്കാണ് ഡയാലിസിസിലൂടെ സമാശ്വാസം ലഭ്യമായിട്ടുള്ളത്.മരുന്ന് വാങ്ങുക എന്നത് ഇന്നേറ്റവും ചെലവുള്ള ഒന്നാണ്. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി വിഷമിക്കുന്നത് പോലെ, ഒരു ദിവസം കഴിക്കാനുള്ള മരുന്നിന് വേണ്ടിയും ആളുകള്‍ അലയുന്നു.ഇത്തരം മനുഷ്യരെ മുന്‍വിധികളില്ലാതെ, ഒരു നിമിഷം പോലും നിശ്ചലമാവാതെ സദാസഹായിക്കുന്ന മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകരോട്, സി എച്ച് സെന്ററിന്റെ പ്രവര്‍ത്തകരോട് എങ്ങനെയാണ് ഞാനെന്റെ കടപ്പാട് അറിയിക്കുക..

എന്റെ പ്രസ്ഥാനം എന്റെ പിതാവിന് നല്‍കിയിട്ടുള്ള ഏറ്റവും മഹത്തായ, അതുല്യമായ സ്മാരക മല്ലേ ഇത്. മറ്റെന്തൊക്കെ മണി സൗധങ്ങളുണ്ടാക്കിയാലും സി എച്ച് സെന്ററിലൂടെ ആശ്വാസം ലഭിക്കുന്ന ആളുകളുടെ പ്രാര്‍ത്ഥനയോളം വേറെന്താണ് എന്റെ പിതാവിന് ലഭിക്കാനുള്ളത്. എന്റെയും എന്റെ കുടുംബത്തിന്റെയും നന്ദി സി എച്ച് സെന്ററിന്റെ പ്രവര്‍ത്തകന്മാരെ അറിയിക്കുന്നു. പ്രാര്‍ത്ഥനകളില്‍ നിത്യസാന്നിദ്ധ്യമായി നിങ്ങളെന്നുമുണ്ടാവും..അതോടൊപ്പം ഈ മഹാഉദ്യമം ഗംഭീരവിജയമാക്കാന്‍ പതിനേഴാം തിയ്യതി (നാളെ)നടക്കുന്ന ഫണ്ട് സമാഹരണത്തിലേക്ക് എല്ലാവരും അകമഴിഞ്ഞ് സഹായിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് ഒരു പുത്രനെന്ന നിലയില്‍ പിതാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നിന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ സദ് പ്രവര്‍ത്തി സര്‍വ്വശക്തന്‍ സ്വീകരിക്കട്ടെ..

kerala

കോഴിക്കോട്ട് ബൈക്കില്‍ യുവാക്കളുടെ വാഹനം തടഞ്ഞുള്ള അഭ്യാസ പ്രകടനം; ചോദ്യം ചെയ്തതിന് പിന്നാലെ കൂട്ടത്തല്ല്

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ ബൈക്കിലെത്തിയവര്‍ അഭ്യാസപ്രകടനം നടത്തുകയും വാഹനം തടയുകയും ചെയ്തത് ചോദ്യം ചെയ്തതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. 

Published

on

താമരശേരിയിൽ ബൈക്കിൽ യുവാക്കളുടെ അഭ്യാസ പ്രകടനം ചോദ്യം ചെയ്തത് കയ്യാങ്കളിയായി. താമരശേരി ബാലുശേരി റോഡില്‍ ചുങ്കത്ത് വെച്ചായിരുന്നു സംഭവം. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ ബൈക്കിലെത്തിയവര്‍ അഭ്യാസപ്രകടനം നടത്തുകയും വാഹനം തടയുകയും ചെയ്തത് ചോദ്യം ചെയ്തതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.

മൂന്ന് ബൈക്കുകളിലായി എത്തിയ ആറം​ഗസംഘമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. രണ്ട് വിഭാഗവും റോഡിലിറങ്ങി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

ഇരു വിഭാഗവും മറ്റ് ആളുകളെ വിളിച്ചു വരുത്തി വലിയൊരു കൂട്ടത്തല്ലിലേക്ക് കാര്യങ്ങൾ നീങ്ങി. പിന്നീട് പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. സംഘർഷത്തിനിടെ പരിക്കേറ്റവരുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

crime

പത്തനംതിട്ട പോക്സോ കേസ്; മൂന്ന് പ്രതികൾ കൂടി കസ്റ്റഡിയിൽ

അറസ്റ്റിലായവരില്‍ ഇന്ന് വിവാഹനിശ്ചയം നടക്കാനിരുന്നയാളും

Published

on

പത്തനംതിട്ട പോക്‌സോ കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. രാത്രി പമ്പയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ഇതുവരെ 20 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പുതിയൊരു എഫ്‌ഐആര്‍ കൂടി പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തു. എഫ്‌ഐആറുകളുടെ എണ്ണം ഇതോടെ എട്ടായി. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് വനിത കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി നിര്‍ദേശം നല്‍കി.

കേസില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇന്ന് വിവാഹനിശ്ചയം നടക്കാനിരിക്കുന്നയാളും ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

പത്തനംതിട്ട പോക്‌സോ കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. രാത്രി പമ്പയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ഇതുവരെ 20 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പുതിയൊരു എഫ്‌ഐആര്‍ കൂടി പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തു. എഫ്‌ഐആറുകളുടെ എണ്ണം ഇതോടെ എട്ടായി. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് വനിത കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി നിര്‍ദേശം നല്‍കി.

കേസില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇന്ന് വിവാഹനിശ്ചയം നടക്കാനിരിക്കുന്നയാളും ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

പ്രതികളിലെ 42 പേരുടെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണില്‍ നിന്ന് തന്നെയാണ് ലഭിച്ചത്. ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സുബിന്‍ എന്നയാളാണ്. ഇലവുന്തിട്ട സ്വദേശിയാണ് സുബിന്‍. പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഇയാള്‍ പലര്‍ക്കും അയച്ചു കൊടുത്തിരുന്നു. വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയെ ഇലവുന്തിട്ടയിലെ പ്രതികള്‍ പീഡിപ്പിച്ച 2 മാരുതി 800 കാറുകള്‍ പൊലീസ് ഇതിനകം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നും ഇലവുംതിട്ടയില്‍ നിന്നുമാണ് വാഹനം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

കാറില്‍ വച്ച് പീഡനം നടന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു
അത്‌ലറ്റായ പെണ്‍കുട്ടിയെ പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തും തിരുവനന്തപുരത്തും എത്തിച്ചു പീഡിപ്പിച്ചെന്നാണ് മൊഴി. 64 പേരുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് പൊലീസ് ശേഖരിച്ചു. പരമാവധി പ്രതികളെ ഉടന്‍ പിടികൂടാനാണ് പൊലീസ് നീക്കം. ദക്ഷിണ മേഖല ഡി ഐ ജിയാണ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നത്.

Continue Reading

india

ഗൗരി ല​ങ്കേഷ് വധക്കേസി​ലെ അവസാന പ്രതിക്കും ജാമ്യം

നീണ്ടുനിൽക്കുന്ന മുൻകൂർ തടങ്കൽ നീതിയെ ദുർബലപ്പെടുത്തുമെന്ന് ജഡ്ജി

Published

on

ഗൗരി ലങ്കേഷ് വധക്കേസില്‍ കസ്റ്റഡിയിലുള്ള അവസാന പ്രതി ശരദ് ഭൗസാഹേബ് കലാസ്‌കറിനും ബംഗളൂരു കോടതി ജാമ്യം അനുവദിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകയും വലതുപക്ഷ ആശയങ്ങളുടെ നിശിത വിമര്‍ശകയുമായ ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ബംഗളൂരുവിലെ വസതിക്ക് പുറത്ത് വെടിയേറ്റു മരിച്ചത്. നിരവധി സാക്ഷികളും വിപുലമായ തെളിവുകളും ഉള്‍പ്പെടുന്ന ഈ കേസ് രാജ്യവ്യാപകമായ പ്രതിഷേധത്തിനു വഴിവെച്ചു.

പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജി മുരളീധര പൈ ബി.യാണ് ബുധനാഴ്ച ഏറ്റവും പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കലാസ്‌കറിന് കര്‍ശന വ്യവസ്ഥകളോടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിക്കുകയായിരുന്നു. 2018 സെപ്റ്റംബര്‍ 4 മുതല്‍ കസ്റ്റഡിയിലുള്ള പ്രതി ക്രിമിനല്‍ നടപടി ചട്ടത്തിലെ 439-ാം വകുപ്പ് പ്രകാരം സ്ഥിരം ജാമ്യം ആവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു. കേസിലെ 16 കൂട്ടുപ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചതിനെ ഉദ്ധരിച്ച് കലാസ്‌കറിന്റെ നീണ്ട തടങ്കല്‍ ന്യായരഹിതമാണെന്ന് പ്രതിഭാഗം വാദിച്ചു.

ഹിന്ദുത്വ ആശങ്ങള്‍ പേറുന്ന ഒരു സംഘടനയുടെ ഭാഗമെന്ന് ആരോപിക്കപ്പെടുന്ന 18 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മറ്റ് പ്രതികള്‍ക്ക് ആയുധം കൈകാര്യം ചെയ്യുന്നതിനും ബോംബ് തയ്യാറാക്കുന്നതിനും പരിശീലനം നല്‍കുന്നതില്‍ കലാസ്‌കര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു.

ജാമ്യം അനുവദിക്കുമ്പോള്‍ കലാസ്‌കറിന്റെ പങ്ക് കൊലപാതകവുമായി നേരിട്ട് ബന്ധപ്പെടുത്തിയില്ലെന്നും 18 കൂട്ടുപ്രതികളില്‍ 16 പേരും ഇതിനകം ജാമ്യത്തിലായിരുന്നതിനാല്‍ തുല്യതക്ക് ഊന്നല്‍ നല്‍കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു പ്രതിയായ വികാസ് പാട്ടീല്‍ ഒളിവിലാണ്. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

പ്രതികള്‍ നേരിടുന്ന ദീര്‍ഘനാളത്തെ തടവ് കാലയളവ് എടുത്തുകാണിച്ച കോടതി, വേഗത്തിലുള്ള വിചാരണക്കുള്ള ഭരണഘടനാപരമായ അവകാശത്തിന് ഊന്നല്‍ നല്‍കി. നീണ്ടുനില്‍ക്കുന്ന മുന്‍കൂര്‍ തടങ്കല്‍ നീതിയെ ദുര്‍ബലപ്പെടുത്തുമെന്ന് പൈ അടിവരയിട്ടു.

എന്നാല്‍, സാക്ഷികള്‍ക്ക് ഭീഷണിയുണ്ടാകാന്‍ സാധ്യതയുള്ളതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ ഉന്നയിച്ച ആശങ്കകള്‍ കോടതി തള്ളിക്കളഞ്ഞു. സാക്ഷികളുടെ ഐഡന്റിറ്റി മറച്ചുവെച്ചിട്ടുണ്ടെന്നും ഗണ്യമായ എണ്ണം സാക്ഷിമൊഴികള്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഏറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ഗൗരി ലങ്കേഷ് വധക്കേസിന്റെ അന്വേഷണം. കൊലപാതകക്കേസിലെ പ്രധാന സാക്ഷികളിലൊരാള്‍ കുറ്റസമ്മതമൊഴിയെടുക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചതായി കഴിഞ്ഞ വര്‍ഷം കോടതിയെ അറിയിച്ചിരുന്നു. ലങ്കേഷ് വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അതേകൂട്ടം ആളുകള്‍ തന്നെയാണ് യുക്തിവാദികളായ എം.എം. കല്‍ബുര്‍ഗിയുടെയും നരേന്ദ്ര ദാബോല്‍ക്കറുടെയും വധത്തിനു പിന്നിലും പ്രവര്‍ത്തിച്ചതെന്ന് പുറത്തുവന്നിരുന്നു.

Continue Reading

Trending