Connect with us

Culture

മെസിയുടെ തീരുമാനം ഇസ്രാഈലിനുള്ള മറുപടി

Published

on

ലോകം കാല്‍പ്പന്ത് മാമാങ്കത്തിനായി കാത്തിരിക്കുകയാണ്. 21-ാമത് ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം റഷ്യയില്‍ ആരംഭിക്കാന്‍ കേവലം ഒരാഴ്ച്ച മാത്രമാണ് ബാക്കി. ആഗോള കായിക മാമാങ്കത്തിന്റെ ആരവങ്ങള്‍ക്കിടയിലും അര്‍ജന്റീന ജറുസലേമില്‍ ഇസ്രാഈലുമായി സൗഹൃദ ഫുട്‌ബോള്‍ മല്‍സരം കളിക്കുന്ന കാര്യത്തിലെ വേദനയും ആശങ്കയും ലോകത്തിനുണ്ടായിരുന്നു.

ലയണല്‍ മെസിയെ പോലെ ലോകം അറിയപ്പെടുന്ന ഒരു താരം ഈസ്രാഈലിനെ പോലെ നരനായാട്ട് നടത്തുന്ന രാജ്യത്തിനൊപ്പം കളിക്കുക എന്നത് ഫലസ്തീനികള്‍ക്ക് മാത്രമായിരുന്നില്ല വേദന-ലോകം ഒന്നടങ്കം അതിനെ എതിര്‍ത്തിരുന്നു. ഇപ്പോഴിതാ ലോകത്തിന്റെ പ്രതിഷേധം മനസ്സിലാക്കി അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കളിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയിരിക്കുന്നു. അത്തരത്തിലൊരു തീരുമാനത്തിലേക്ക് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അധികാരികളെ നിര്‍ബന്ധിച്ചതാവട്ടെ ടീമിലെ പ്രമുഖനായ ലയണല്‍ മെസിയും. മല്‍സരം ഉപേക്ഷിച്ചതിന് പിറകെ ഉയരുന്നത് ആശ്വാസ നിശ്വാസങ്ങളാണ്.

ഫുട്‌ബോള്‍ ലോകം ഫലസ്തീനൊപ്പമാണ് എന്നുളള വ്യക്തമായ സൂചനയാണ് മെസിയുടെ തീരുമാനത്തിലുടെ വന്നിരിക്കുന്നത്. ഫലസ്തീനികള്‍ക്കും പശ്ചിമേഷ്യക്കാര്‍ക്കുമെല്ലാം പ്രിയപ്പെട്ട ഫുട്‌ബോളറാണ് മെസി. അദ്ദേഹത്തിന്റെ പോസ്റ്ററുകളും ഫ്‌ളെക്‌സുകളും നമ്മുടെ നാട്ടില്‍ കാണുന്നത് പോലെ രാമല്ലയിലും വെസ്റ്റ് ബാങ്കിലുമെല്ലാം സുലഭമാണ്. മെസിയുടെ പത്താം നമ്പര്‍ ജഴ്‌സിയിട്ട് എത്രയോ ഫലസ്തീനി ബാല്യങ്ങളെ തെരുവോരങ്ങളില്‍ കാണാം. അത്രമാത്രം ഇഷ്ടപ്പെടുന്ന ഒരു താരം ഇസ്രാഈലുമായി കളിക്കാന്‍ വരുന്നു എന്ന വാര്‍ത്ത തുടക്കത്തില്‍ അവര്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഔദ്യോഗികമായി മല്‍സരം സ്ഥീരീകരിക്കപ്പെട്ടു. ജൂണ്‍ ഒമ്പതിന് മല്‍സരം നടക്കുമെന്ന് ഇസ്രാഈല്‍ ഭരണകൂടം തന്നെ വ്യക്തമാക്കി. ഇസ്രാഈലിന്റെ പുതിയ ആസ്ഥാനമായി ജറുസലേം പ്രഖ്യാപിക്കപ്പെട്ടതിന്റെ ആഘോഷമെന്ന നിലയിലും ജൂതന്മാര്‍ മല്‍സരത്തെ വാഴ്ത്തി. ലോകകപ്പിന് റഷ്യയിലെത്തുന്നതിന് മുമ്പ് മെസിയും സംഘവും ജറുസലേമിലെത്തുമെന്നും പ്രചരിപ്പിക്കപ്പെട്ടു. ഇതിനെതിരെ ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിസേഷന്‍ ശക്തമായ ഇടപെടല്‍ നടത്തി. യുനിസെഫിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ മെസി എങ്ങനെ ഇങ്ങനെ ഒരു മല്‍സരത്തില്‍ കളിക്കുമെന്ന ചോദ്യവും ഉയര്‍ന്നു. മെസിയുടെ ജഴ്‌സി കത്തിക്കുമെന്ന ഭീഷണി വന്നു.

നിരപരാധികളായ ഫലസ്തീന്‍ കുട്ടികളെ കൊല്ലുന്നവര്‍ക്കൊപ്പം എനിക്ക് കളിക്കാനാവില്ല എന്നാണ് മെസി ഇതുമായി ബന്ധപ്പെട്ട് സ്വന്തം അധികാരികളോട് പറഞ്ഞത്. പലപ്പോഴും ഫലസ്തീനികള്‍ക്കൊപ്പം നിന്ന് ഐക്യദാര്‍ഢ്യം അറിയിച്ച താരമാണ് അദ്ദേഹം. യുനിസെഫ് ഉള്‍പ്പെടെയുളളവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്ന താരം. അദ്ദേഹത്തിന്റെ ശക്തമായ മുന്നറിയിപ്പില്‍ നിന്നും മല്‍സരം പിന്‍വലിക്കപ്പെട്ടതോടെ ആ താരത്തിന്റെ ജനസമ്മതിയും വര്‍ധിച്ചിരിക്കുന്നു.

ഫുട്‌ബോള്‍ എന്നത് കേവല വിനോദം മാത്രമല്ല-അത് ആഗോളീയമായി ജനതകളെ ഒന്നിപ്പിക്കുന്ന വലിയ വികാരം കൂടിയാണ്. എല്ലാവരും കാല്‍പ്പന്തിനെ ഇഷ്ടപ്പെടുന്നവരാണ്. പെലെയും മറഡോണയും സിദാനും മെസിയും കൃസ്റ്റിയാനോയും നെയ്മറും എല്ലാവര്‍ക്കും വേണ്ടപ്പെട്ടവരായി മാറുന്നത് അവരെല്ലാം ഫുട്‌ബോളര്‍മാരായത് കൊണ്ടാണ്. ഇപ്പോള്‍ ലോകകപ്പ് ആരവത്തില്‍ നാടും നഗരവും അമരുന്നതിന്റെ കാരണവും ഫുട്‌ബോളിന്റെ വിശ്വ മാനവീകതയാണ്. അവിടെയാണ് മെസിയുടെ തീരുമാനം പ്രാധാന്യമര്‍ഹിക്കുന്നത്.

ഇസ്രാഈല്‍ നടത്തുന്ന നരനായാട്ട്് വിശുദ്ധ മാസമായ റമസാനിലും തുടരുകയാണ്. ലോകം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും വെടി നിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. എത്രയോ പിഞ്ചുകുഞ്ഞുങ്ങളും വയോധികരും തോക്കിനിരകളായി. ഇന്നലെയുമുണ്ടായി മൂന്ന് മരണം, ഇത്തരത്തില്‍ ലോകത്തെ തന്നെ വെല്ലുവിളിക്കുന്ന തരത്തില്‍ പെരുമാറുന്ന രാജ്യത്തിനെതിരെ ലോകം ഒന്നിക്കുന്നതിന്റെ വലിയ സൂചനയാണ് അര്‍ജന്റീനയുടെ തീരുമാനം. തീരുമാനത്തില്‍ നിന്നും അവരെ പിന്മാറ്റാന്‍ ശക്തമായ ഇടപെടല്‍ പോലുമുണ്ടായി. അപ്പോഴും മെസിയുടെ തീരുമാനമായിരുന്നു മുഖ്യം. താന്‍ കളിക്കാനുണ്ടാവില്ല എന്ന വ്യക്തമായ മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയത്. ടീമിലെ മറ്റൊരു സീനിയര്‍ താരമായ ഗോണ്‍സാലോ ഹിഗ്വിനും അധികാരികള്‍ക്കെതിരായാണ് സംസാരിച്ചത്. ഇത്തരത്തില്‍ അവിടെ കളിച്ചത് കൊണ്ട് അവര്‍ക്കെന്ത് കാര്യം എന്നായിരുന്നു ടീം കളിക്കില്ല എന്ന കാര്യം ഔദ്യോഗികമായി അറിയിച്ച ഹിഗ്വിന്‍ പറഞ്ഞത്.

ഇസ്രാഈലിനെ ലോകം ഒറ്റപ്പെടുത്തണം. രാജ്യാന്തര നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഒരു ജനതയെ ഉന്മുലനം ചെയ്യാനുള്ള ജൂത ഭരണക്കൂടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരെ ലോക മന: സാക്ഷി ശക്തമായി ഉണരേണ്ടിയിരിക്കുന്നു. അതിന്റെ വലിയ തുടക്കമാവണം ഈ നീക്കം. മെസിയും അര്‍ജന്റീനയും കാല്‍പ്പന്തിലൂടെയാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. കൃസ്റ്റിയാനോ റൊണാള്‍ഡോയെ പോലുളള ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങള്‍ എത്രയോ മുമ്പ് തന്നെ ഇസ്രഈലിനെതിരായ സ്വന്തം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കളിക്കിടെ തനിക്ക് ലഭിച്ച പല സുവര്‍ണ സമ്മാനങ്ങളും ഫലസ്തീനി കുട്ടികള്‍ക്ക് നല്‍കിയ താരമാണ് പോര്‍ച്ചുഗലുകാരനായ കൃസ്റ്റിയാനോ. നെയ്മര്‍ ഉള്‍പ്പെടെയുള്ള ഫുട്‌ബോളര്‍മാര്‍ ഫലസ്തീനിലേക്കുളള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്. ഈ സ്‌നേഹവും കരുതലുമാണ് ഫലസ്തീനികള്‍ക്ക് ആവശ്യം.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending