Connect with us

kerala

ചന്ദ്രിക നവതി പ്രത്യേക കാമ്പയിന്‍; ജില്ലകളില്‍ നേതൃയോഗങ്ങള്‍ ഇന്നു മുതല്‍

: ചന്ദ്രികയുടെ പ്രചരണം ഏറ്റവും പ്രസക്തിയുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ വരിക്കാരെ വര്‍ദ്ധിപ്പിക്കുന്നതിനും സന്ദേശം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ചന്ദ്രികയുടെ 90-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക കാമ്പയിന്‍ പ്രചരണം ശക്തമാക്കുന്നു.

Published

on

കോഴിക്കോട്: ചന്ദ്രികയുടെ പ്രചരണം ഏറ്റവും പ്രസക്തിയുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ വരിക്കാരെ വര്‍ദ്ധിപ്പിക്കുന്നതിനും സന്ദേശം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ചന്ദ്രികയുടെ 90-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക കാമ്പയിന്‍ പ്രചരണം ശക്തമാക്കുന്നു. നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ പാര്‍ട്ടിയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് ഇറങ്ങണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ താഴെ നിര്‍ദ്ദേശങ്ങള്‍ ജില്ലാ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും ചന്ദ്രിക കോ-ഓര്‍ഡിനേറ്റര്‍മാരും നടപ്പാക്കണം.

ചന്ദ്രിക 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചന്ദ്രിക ചലഞ്ച് എന്ന പേരില്‍ ആഗസ്റ്റ് 15 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന പ്രത്യേക കാമ്പയിന്‍ വിജയിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ ജില്ലാ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികള്‍ നടത്തണം. പ്രത്യേക കാമ്പയിനില്‍ പ്രത്യേക നിരക്ക് ആറു മാസത്തേക്ക് 1400 രൂപയും നാലു മാസത്തേക്ക് 900 രൂപയുമാണ്. വാര്‍ഷിക നിരക്ക് 2600 രൂപയായി തുടരും. വരിക്കാരെ ചേര്‍ക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തിയാണ് വരിക്കാരെ ചേര്‍ക്കേണ്ടത്. വിവിധ ജില്ലകളില്‍ നിയോജക മണ്ഡലം -മുനിസിപ്പല്‍-പഞ്ചായത്ത് ചന്ദ്രിക കോ ഓര്‍ഡിനേറ്റര്‍മാര്‍, നിയോജക മണ്ഡലം -മുനിസിപ്പല്‍-പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ഇന്നു മുതല്‍ യോഗം ചേരും. ഇന്ന് കോഴിക്കോട് ഉച്ചക്ക് 2.30, കാസര്‍കോട് മൂന്നു മണി, നാളെ കണ്ണൂര്‍ 10 മണി, വയനാട് 11 മണി, 13ന് മലപ്പുറം 10 മണി, പാലക്കാട് മൂന്നു മണി, 14ന് തിരുവനന്തപുരം രണ്ടു മണി, കൊച്ചി രണ്ടു മണി എന്നിങ്ങനെയാണ് യോഗം നടക്കുക.

പ്രത്യേക കാമ്പയിന്‍ ചന്ദ്രിക ഏജന്റ്, കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കേണ്ടതും ബന്ധപ്പെട്ട ഘടകങ്ങള്‍ ഇവരെ സഹായിക്കുന്നതിന് മൂന്നില്‍ കുറയാത്ത ആളുകളെ ചുമതലപ്പെടുത്തേണ്ടതാണ്. മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി നിര്‍ബന്ധമായും ചന്ദ്രിക വരിക്കാരാകേണ്ട ശാഖ ഭാരവാഹികളും പഞ്ചായത്ത് കൗണ്‍സിലര്‍മാരും ചന്ദ്രിക വരിക്കാരാണെന്ന് നിയോജക മണ്ഡലം കമ്മിറ്റികള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ വീഴ്ച്ചവരുത്തിയവരുടെ പേരുവിവരങ്ങള്‍ ജില്ലാ കമ്മിറ്റി മുഖാന്തിരം സംസ്ഥാന കമ്മിറ്റിയെ അറിയിക്കണം.

തദ്ദേശ സ്ഥാപന ജന പ്രതിനിധികള്‍ക്ക് സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റി വാര്‍ഷിക വരിക്കാരുടെ ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ഇതു പരിശോധിക്കാന്‍ ആവശ്യമായ സബ് കമ്മിറ്റികളെ നിയമിക്കണം. ചന്ദ്രിക ദിനപത്രം നവതി ആഘോഷിക്കുന്ന ഈ വേളയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക സര്‍ക്കുലേഷന്‍ കാമ്പയിന്‍വിജയിപ്പിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending