Connect with us

Culture

നവതി പ്രഭയില്‍ ചന്ദ്രിക-സമൂഹത്തിന്റെ വളര്‍ച്ചയിലും വികസനത്തിലും ഒരു മാധ്യമം എന്ന നിലയിലുള്ള ധാര്‍മിക ഇടപെടലുകള്‍ ഉറപ്പ് നല്‍കുന്നു. 90ന്റെ നിറവില്‍ ഒരു വര്‍ഷം ദീര്‍ഘിക്കുന്ന ആഘോഷ പരിപാടികളാണ് ചന്ദ്രിക ആസൂത്രണം ചെയ്തിരിക്കുന്നത്.

ചന്ദ്രികയെ നെഞ്ചേറ്റി പൂര്‍വികര്‍ തെളിയിച്ച വെളിച്ചം കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ബാധ്യതയും സാമൂഹിക ഉത്തരവാദിത്തവുമാണെന്ന് മറക്കാതിരിക്കുക.

Published

on


ചരിത്രത്തിന്റെ നാള്‍ വഴിയില്‍ ചന്ദ്രിക പ്രഭ ചൊരിയാന്‍ തുടങ്ങിയിട്ട് 90 വര്‍ഷമാവുന്നു. മലയാള മാധ്യമ ചരിത്രത്തിലെ സുവര്‍ണ അധ്യായമായി ഒരു പാര്‍ട്ടി മുഖപത്രം മാറുമ്പോള്‍ നവചരിതമാണ് രചിക്കപ്പെടുന്നത്. മറ്റൊരു പാര്‍ട്ടി പത്രത്തിനും അവകാശപ്പെടാനില്ലാത്ത ചരിത്രം. 1934 മാര്‍ച്ച് 26 ലെ ബലി പെരുന്നാള്‍ സുദിനത്തില്‍ തലശ്ശേരിയില്‍ നിന്ന് തുടങ്ങിയ പ്രയാണം. പ്രതിസന്ധികളുടെ ബഹളത്തില്‍ ലക്ഷ്യബോധം ആയുധമാക്കി മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനം ദിശ കാട്ടിയ പത്രം ഒരു നാള്‍ പോലും അച്ചടി മുടങ്ങാതെ നവതിയുടെ നിറവില്‍ നില്‍ക്കുമ്പോള്‍ പൂര്‍വസൂരികളെ ഓര്‍ത്തെടുത്ത് പുതിയ കാലത്തോട് പറയാനുള്ളത് ഒന്ന് മാത്രം. ചന്ദ്രിക ഇനിയും ജ്വലിക്കണം. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, കായിക നഭസുകളില്‍ കെടാവിളക്കാണ് നമ്മള്‍. എം.ടി വാസുദേവന്‍ നായരെ പോലുള്ള സാഹിത്യ കുലപതികള്‍ക്ക് പ്രചോദനമേകിയ ചന്ദ്രികയുടെ പ്രഖ്യാപിത ലക്ഷ്യം പിന്നാക്ക ന്യൂനപക്ഷ പുരോഗതിയാണ്. തലശ്ശേരിയിലെ ആലിഹാജി പള്ളിയില്‍ ഒത്തുചേര്‍ന്ന ആദ്യകാല നേതാക്കള്‍ വിഭാവനം ചെയ്തത് സമുദായ ഉന്നമന്നത്തിനായുള്ള സത്യസന്ധമായ വഴിവിളക്കാണ്. ആ ദൗത്യം മനോഹരമായി നിര്‍വഹിക്കുകയാണ് ചന്ദ്രിക. മുല്യാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനത്തിന്റെ വഴിയില്‍ തൂലിക പടവാളാക്കിയ അനേകം മാധ്യമ പ്രവര്‍ത്തകരുടെ തട്ടകം. പുതുതലമുറയിലെ മാധ്യമ പ്രവര്‍ത്തകരും അതിശക്തമായി ചന്ദ്രികയെ മുന്നോട്ട് നയിക്കുന്നു. പ്രതിസന്ധികളില്‍ എനിക്ക് പരിചിതം കോവിഡ് കാലമായിരുന്നു. എല്ലാവരും അകന്ന കാലം. സാമൂഹിക അകലത്തിന്റെ പേരില്‍ വീട്ടില്‍ തളക്കപ്പെട്ട കാലത്ത് എല്ലാ ദിവസവും രാവിലെ പൂമുഖത്ത് ചന്ദ്രിക എത്തുമായിരുന്നു. കുട്ടിക്കാലം മുതല്‍ സുപരിചിതവും എന്നെ ഞാനാക്കി മാറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചതും ചന്ദ്രിക തന്നെ.

മലയാളിയുടെ സാംസ്‌കാരിക, രാഷ്ട്രീയ, കായിക മേഖലകള്‍ക്ക് അതുല്യമായ ഇടം നല്‍കിയിട്ടുള്ള ചന്ദ്രിക അന്നും ഇന്നും കാത്തുസുക്ഷിച്ചത് മൂല്യബോധമുള്ള പത്രപ്രവര്‍ത്തനമാണ്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ രാജ്യം പ്രക്ഷോഭങ്ങളില്‍ വിറങ്ങലിച്ച് നിന്നപ്പോള്‍, പ്രകോപനത്തിന്റെ വഴി സ്വീകരിക്കാതെ സംയമനത്തിന്റെ വാര്‍ത്തകള്‍ വായനാ ലോകത്തിന് നല്‍കിയ ചന്ദ്രിക ഇന്നും അതേ നിലപാട് ആവര്‍ത്തിക്കുന്നു. 1934ല്‍ നിന്നും 2023ലേക്ക് എത്തുമ്പോഴും ചന്ദ്രിക ലക്ഷ്യത്തില്‍ നിന്ന് ഒരു വേളപോലും പിറകോട്ട് പോവുകയോ പ്രതിസന്ധികളുടെ ലോകത്ത് പകച്ച് നില്‍ക്കുകയോ ചെയ്തിട്ടില്ല.
പത്രത്തിന്റെ ഊര്‍ജ്ജമെന്നത് എല്ലാ കാലത്തും അതിന്റെ അസംഖ്യം വരുന്ന വായനക്കാരാണ്, പൊതുസമൂഹമാണ്. ഓരോ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്റെയും രക്തമാണ് ചന്ദ്രിക. സി.എച്ച് മുഹമ്മദ് കോയയെ പോലെ ഒരാള്‍ ചീഫ് എഡിറ്ററായിരുന്ന സ്ഥാപനം. കേരളത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തി തന്നെ ഒരേ സമയത്ത് പത്രത്തിന്റെയും അമരത്ത് വന്ന അപൂര്‍വത. വര്‍ത്തമാന കാലത്ത് പത്രങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളി ഭരണകൂട നയങ്ങളാണ്. മാധ്യമ സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുന്ന നടപടികളാണ് ഭരണാധികാരികള്‍ സ്വീകരിക്കുന്നത്. എവിടെയും മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നു. മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ പിറകോട്ട് പോവുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന നിലയില്‍ മാധ്യമങ്ങളുടെ ഇടപെടലും പ്രവര്‍ത്തനങ്ങളും വലിയ കരുത്താണ്. ഒളിംപിക്‌സ് പോലുള്ള ആഗോള കായിക വേദികളില്‍, കാല്‍പ്പന്ത് ലോകം ഒരുമിക്കുന്ന ലോകകപ്പ് മൈതാനങ്ങളില്‍ ചര്‍ച്ചയാവാറുള്ള ചന്ദ്രിക 90ലേക്ക് പ്രവേശിക്കുമ്പോള്‍ എല്ലാ വായനക്കാര്‍ക്കും ഞങ്ങള്‍ നല്‍കുന്ന ഉറപ്പ് ഉത്തമ മൂല്യബോധാതിഷ്ഠിത വാര്‍ത്തകളാണ്. സമൂഹത്തിന്റെ വളര്‍ച്ചയിലും വികസനത്തിലും ഒരു മാധ്യമം എന്ന നിലയിലുള്ള ധാര്‍മിക ഇടപെടലുകള്‍ ഉറപ്പ് നല്‍കുന്നു. 90ന്റെ നിറവില്‍ ഒരു വര്‍ഷം ദീര്‍ഘിക്കുന്ന ആഘോഷ പരിപാടികളാണ് ചന്ദ്രിക ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും പൊതുസമൂഹവും വായനാ ലോകവും ശക്തമായി രംഗത്തുണ്ടാവണം. ചന്ദ്രികയെ നെഞ്ചേറ്റി പൂര്‍വികര്‍ തെളിയിച്ച വെളിച്ചം കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ബാധ്യതയും സാമൂഹിക ഉത്തരവാദിത്തവുമാണെന്ന് മറക്കാതിരിക്കുക.

 

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending