Connect with us

Sports

തല കളി തുടങ്ങി; ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ

Published

on

ചെന്നൈ: സ്പിന്നര്‍മാര്‍ കളംവാണ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നേടി ഫീല്‍ഡീങ് തെരഞ്ഞെടുത്ത ചെന്നൈ ഹര്‍ഭജന്‍ സിങ്ങിന്റെയും (3/20) ഇംറാന്‍ താഹിറിന്റെയും (3/9) രവീന്ദ്ര ജഡേജയുടെയും ബൗളിങ് മികവില്‍ എതിരാളികളെ 70 റണ്‍സില്‍ ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ജയം കണ്ട് ചെന്നൈ സീസണില്‍ വിജയത്തുടക്കം നേടുകയും ചെയ്തു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ബംഗളുരു ഹര്‍ഭജന്‍ സിങ്ങിന്റെ ഓഫ് സ്പിന്നിനു മുന്നില്‍ മൂക്കുകുത്തി വീഴുകയായിരുന്നു. ദീപക് ചഹാറിനൊപ്പം ഓപണിങ് സ്‌പെല്‍ എറിയാന്‍ നിയുക്തനായ ഹര്‍ഭജന്‍ തന്റെ രണ്ടാം ഓവര്‍ മുതല്‍ക്കാണ് നാശം വിതച്ചുതുടങ്ങിയത്. ദേശീയ കുപ്പായത്തില്‍ നിന്ന് ഏറെ മുമ്പേ പുറത്തായ ‘ടര്‍ബനേറ്റര്‍’ ഇന്ത്യന്‍ നായകന്‍ വിരാത് കോലിയെയാണ് ആദ്യം മടക്കിയത്.

സമീപകാലത്ത് മിന്നും ഫോമിലുള്ള ബാംഗ്ലൂര്‍ നായകന്‍ (6) ഡീപ് മിഡ് വിക്കറ്റില്‍ ജഡേജക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് 16. തന്റെ അടുത്ത ഓവറില്‍ ഹര്‍ഭജന്‍ അടുത്ത അടിയുമേല്‍പ്പിച്ചു. തന്നെ സിക്‌സറിനു പറത്തിയ ഇംഗ്ലീഷ് താരം മോയിന്‍ അലിയെ (9) സ്വന്തം പന്തില്‍ പിടികൂടിയാണ് ഭാജി ഇത്തവണ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ആദ്യ സ്‌പെല്ലില്‍ തന്നെ നാല് ഓവറും തീര്‍ത്ത ഹര്‍ഭജന്‍ തന്റെ അവസാന ഓവറില്‍ എ.ബി ഡിവില്ലിയേഴ്‌സിനെയും (9) മടക്കിയതോടെ കളി ചെന്നൈയുടെ വരുതിയിലായി.

എട്ടാം ഓവറിലെ ആദ്യപന്തില്‍ ഇംറാന്‍ താഹിറിന്റെ കൈകളില്‍ നിന്നു രക്ഷപ്പെട്ട ഡിവില്ലിയേഴ്‌സിന് അധികം ആയുസ്സുണ്ടായില്ല. തൊട്ടടുത്ത പന്ത് സ്വീപ് ചെയ്യാനുള്ള എ.ബിയുടെ ശ്രമം പിഴച്ചതോടെ മിഡ്‌വിക്കറ്റില്‍ ജഡേജ ഡൈവ് ചെയ്ത് ക്യാച്ചെടുത്തു. കൂനിന്മേല്‍ കുരു എന്ന പോലെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ റണ്ണൗട്ടാവുക കൂടി ചെയ്തതോടെ എട്ട് ഓവറില്‍ ബാംഗ്ലൂര്‍ നാലു വിക്കറ്റിന് 39 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

ഓപണര്‍ പാര്‍ത്ഥിവ് പട്ടേല്‍ (29) ഒരറ്റത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ തുടരെ വീഴ്ത്തിയാണ് ചെന്നൈ ആധിപത്യം സ്ഥാപിച്ചത്. ഹര്‍ഭജന്‍ നിറുത്തിയേടത്ത് തുടങ്ങിയതും സ്പിന്നര്‍മാരാണ്. ശിവം ഡൂബെയെ (2) ഇംറാന്‍ താഹിര്‍ വാട്‌സന്റെ കൈകളിലെത്തിച്ചപ്പോള്‍ കോളിന്‍ ഡി ഗ്രാന്റ്‌ഹോം (4) ജഡേജയുടെ പന്തില്‍ ധോണിക്ക് പിടികൊടുത്ത് മടങ്ങി. നവ്ദീപ് സൈനി (2), ചഹാല്‍ (4) എന്നിവരെ ഇംറാന്‍ താഹിര്‍ മടക്കിയതിനു പിന്നാലെ ഉമേഷ് യാദവിനെ ജഡേജയും പുറത്താക്കി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുന്നതിനു മൂകസാക്ഷിയായി നിന്ന പാര്‍ത്ഥിവ് പട്ടേലിനെ ഡ്വെയ്ന്‍ ബ്രാവോയും മടക്കിയതോടെ ബാംഗ്ലൂരിന്റെ പതനം പൂര്‍ത്തിയായി.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Trending