Connect with us

Sports

തല കളി തുടങ്ങി; ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ

Published

on

ചെന്നൈ: സ്പിന്നര്‍മാര്‍ കളംവാണ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നേടി ഫീല്‍ഡീങ് തെരഞ്ഞെടുത്ത ചെന്നൈ ഹര്‍ഭജന്‍ സിങ്ങിന്റെയും (3/20) ഇംറാന്‍ താഹിറിന്റെയും (3/9) രവീന്ദ്ര ജഡേജയുടെയും ബൗളിങ് മികവില്‍ എതിരാളികളെ 70 റണ്‍സില്‍ ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ജയം കണ്ട് ചെന്നൈ സീസണില്‍ വിജയത്തുടക്കം നേടുകയും ചെയ്തു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ബംഗളുരു ഹര്‍ഭജന്‍ സിങ്ങിന്റെ ഓഫ് സ്പിന്നിനു മുന്നില്‍ മൂക്കുകുത്തി വീഴുകയായിരുന്നു. ദീപക് ചഹാറിനൊപ്പം ഓപണിങ് സ്‌പെല്‍ എറിയാന്‍ നിയുക്തനായ ഹര്‍ഭജന്‍ തന്റെ രണ്ടാം ഓവര്‍ മുതല്‍ക്കാണ് നാശം വിതച്ചുതുടങ്ങിയത്. ദേശീയ കുപ്പായത്തില്‍ നിന്ന് ഏറെ മുമ്പേ പുറത്തായ ‘ടര്‍ബനേറ്റര്‍’ ഇന്ത്യന്‍ നായകന്‍ വിരാത് കോലിയെയാണ് ആദ്യം മടക്കിയത്.

സമീപകാലത്ത് മിന്നും ഫോമിലുള്ള ബാംഗ്ലൂര്‍ നായകന്‍ (6) ഡീപ് മിഡ് വിക്കറ്റില്‍ ജഡേജക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് 16. തന്റെ അടുത്ത ഓവറില്‍ ഹര്‍ഭജന്‍ അടുത്ത അടിയുമേല്‍പ്പിച്ചു. തന്നെ സിക്‌സറിനു പറത്തിയ ഇംഗ്ലീഷ് താരം മോയിന്‍ അലിയെ (9) സ്വന്തം പന്തില്‍ പിടികൂടിയാണ് ഭാജി ഇത്തവണ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ആദ്യ സ്‌പെല്ലില്‍ തന്നെ നാല് ഓവറും തീര്‍ത്ത ഹര്‍ഭജന്‍ തന്റെ അവസാന ഓവറില്‍ എ.ബി ഡിവില്ലിയേഴ്‌സിനെയും (9) മടക്കിയതോടെ കളി ചെന്നൈയുടെ വരുതിയിലായി.

എട്ടാം ഓവറിലെ ആദ്യപന്തില്‍ ഇംറാന്‍ താഹിറിന്റെ കൈകളില്‍ നിന്നു രക്ഷപ്പെട്ട ഡിവില്ലിയേഴ്‌സിന് അധികം ആയുസ്സുണ്ടായില്ല. തൊട്ടടുത്ത പന്ത് സ്വീപ് ചെയ്യാനുള്ള എ.ബിയുടെ ശ്രമം പിഴച്ചതോടെ മിഡ്‌വിക്കറ്റില്‍ ജഡേജ ഡൈവ് ചെയ്ത് ക്യാച്ചെടുത്തു. കൂനിന്മേല്‍ കുരു എന്ന പോലെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ റണ്ണൗട്ടാവുക കൂടി ചെയ്തതോടെ എട്ട് ഓവറില്‍ ബാംഗ്ലൂര്‍ നാലു വിക്കറ്റിന് 39 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

ഓപണര്‍ പാര്‍ത്ഥിവ് പട്ടേല്‍ (29) ഒരറ്റത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ തുടരെ വീഴ്ത്തിയാണ് ചെന്നൈ ആധിപത്യം സ്ഥാപിച്ചത്. ഹര്‍ഭജന്‍ നിറുത്തിയേടത്ത് തുടങ്ങിയതും സ്പിന്നര്‍മാരാണ്. ശിവം ഡൂബെയെ (2) ഇംറാന്‍ താഹിര്‍ വാട്‌സന്റെ കൈകളിലെത്തിച്ചപ്പോള്‍ കോളിന്‍ ഡി ഗ്രാന്റ്‌ഹോം (4) ജഡേജയുടെ പന്തില്‍ ധോണിക്ക് പിടികൊടുത്ത് മടങ്ങി. നവ്ദീപ് സൈനി (2), ചഹാല്‍ (4) എന്നിവരെ ഇംറാന്‍ താഹിര്‍ മടക്കിയതിനു പിന്നാലെ ഉമേഷ് യാദവിനെ ജഡേജയും പുറത്താക്കി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുന്നതിനു മൂകസാക്ഷിയായി നിന്ന പാര്‍ത്ഥിവ് പട്ടേലിനെ ഡ്വെയ്ന്‍ ബ്രാവോയും മടക്കിയതോടെ ബാംഗ്ലൂരിന്റെ പതനം പൂര്‍ത്തിയായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓവല്‍ ത്രില്ലര്‍; ഇംഗ്ലണ്ടിനെ ആറു റണ്‍സിന് വീഴ്ത്തി ഇന്ത്യ

പരമ്പര സമനിലയില്‍; സിറാജിന് അഞ്ച് വിക്കറ്റ്

Published

on

ആന്‍ഡേഴ്‌സന്‍ -തെന്‍ഡുല്‍ക്കര്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ആറു റണ്‍സിന് വീഴ്ത്തി ഇന്ത്യ. 374 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 367ല്‍ അവസാനിച്ചു. സ്‌കോര്‍: ഇന്ത്യ -224 & 396, ഇംഗ്ലണ്ട് – 247 & 367.അഞ്ച് വിക്കറ്റ് നേടിയ സിറാജിന് പുറമെ നാല് വിക്കറ്റ് പിഴുത പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്നാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.

പരിക്കേറ്റ് പുറത്തായിരുന്ന ക്രിസ് വോക്സ് ബാന്‍ഡേജുമായി പതിനൊന്നാമനായി കളത്തിലിറങ്ങിയെങ്കിലും ഇന്ത്യന്‍ പോരാട്ടവീര്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

കളിയുടെ അവസാന ദിവസം നാലുവിക്കറ്റ് ബാക്കിനില്‍ക്കെ 35 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. അറ്റ്കിന്‍സണിനെ പുറത്താക്കിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ഇരുടീമുകളും രണ്ടുവീതം മത്സരം ജയിച്ചതോടെ പരമ്പര സമനിലയിലായി.

പരിക്കേറ്റ വോക്സ് ബാറ്റിങ്ങിന് ഇറങ്ങുമോ എന്ന സംശയം നിലനിന്നിരുന്നു. ഒടുവില്‍ കളിക്കളത്തില്‍ ഇറങ്ങിയ താരത്തെ കണ്ട് കാണികളെ ആവേശംകൊണ്ടു. എന്നാല്‍ ഒരു പന്ത് പോലും വോക്സിന് നേരിടേണ്ടി വന്നില്ല. അതിന് മുന്‍പ് അറ്റ്കിന്‍സണിനെ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് ഇന്ത്യയ്ക്ക് വിജയം ഒരുക്കുകയായിരുന്നു.

374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാലാംദിവസം ആറുവിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സുമായാണ് കളിക്കളം വിട്ടത്. സെഞ്ച്വറി നേടിയ ജോ റൂട്ടും (152 പന്തില്‍ 105), 98 പന്തുകള്‍ നേരിട്ട് 111 റണ്‍സെടുത്ത ഹാരി ബ്രൂക്കും അര്‍ധ സെഞ്ചറി നേടിയ ബെന്‍ ഡക്കറ്റുമാണ്(83 പന്തില്‍ 54) ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍മാര്‍.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിനം തുടങ്ങിയത്. ബെന്‍ ഡക്കറ്റ് അര്‍ധ സെഞ്ച്വറി നേടിയതിനു പിന്നാലെ പുറത്തായി. താരം 54 റണ്‍സെടുത്തു. സ്‌കോര്‍ 82ല്‍ എത്തിയപ്പോഴാണ് ഡക്കറ്റിനെ ഇംഗ്ലണ്ടിനു നഷ്ടമായത്. താരത്തെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. സ്‌കോര്‍ 106ല്‍ എത്തിയതിനു പിന്നാലെ മുഹമ്മദ് സിറാജ് ക്യാപ്റ്റന്‍ ഒലി പോപ്പിനെ ഔട്ടാക്കി ഇംഗ്ലണ്ടിനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. താരം 27 റണ്‍സുമായി മടങ്ങി. പിന്നാലെ ഹാരി ബ്രൂക്ക്, ജേക്കബ് ബെതെല്‍(5),ജോ റൂട്ട് എന്നിവര്‍ പുറത്തായതോടെ ഇംഗ്ലണ്ട് സമ്മര്‍ദത്തിലായി. പിന്നീട് വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയത്.

ഇന്ത്യ 374 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയപ്പോള്‍, മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് അവസാനിപ്പിച്ചത്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 396 റണ്‍സെടുത്ത് ഓള്‍ഔട്ടായിരുന്നു. സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 164 പന്തുകള്‍ നേരിട്ട ജയ്സ്വാള്‍ രണ്ടു സിക്സുകളും 14 ഫോറുകളും ഉള്‍പ്പടെ 118 റണ്‍സെടുത്തു. വാഷിങ്ടന്‍ സുന്ദര്‍ (46 പന്തില്‍ 53), ആകാശ്ദീപ് (94 പന്തില്‍ 66), രവീന്ദ്ര ജഡേജ (77 പന്തില്‍ 53) എന്നിവര്‍ അര്‍ധ സെഞ്ചറികള്‍ നേടി. ധ്രുവ് ജുറേല്‍ (46 പന്തില്‍ 34), കരുണ്‍ നായര്‍ (32 പന്തില്‍ 11) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

Continue Reading

kerala

മെസ്സി കേരളത്തിലേക്ക് ഇല്ല; സ്‌പോണ്‍സര്‍ പണവും നഷ്ടമായി, അബ്ദുറഹ്‌മാന്‍ മന്ത്രിക്കെതിരെ വിമര്‍ശനം

Published

on

മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. ഒക്ടോബറില്‍ മെസ്സിയും സംഘവും കേരളത്തില്‍ വന്ന് പന്തുതട്ടും എന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാല്‍ മെസി വരാനുള്ള സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് തന്നെ ഇപ്പോള്‍ അറിയിച്ചിരിക്കുകയാണ്.

ഡിസംബറില്‍ മെസിയും സംഘവും ഇന്ത്യയിലെത്തുമെങ്കിലും ഷെഡ്യൂളില്‍ കേരളം ഇടം പിടിച്ചിട്ടില്ല. ഡിസംബര്‍ 11 മുതല്‍ 15 വരെയാണ് മെസിയുടെയും ടീമിന്റെയും ഇന്ത്യ സന്ദര്‍ശനം. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നി നഗരങ്ങളില്‍ സംഘം എത്തും. കൊല്‍ക്കത്തയില്‍ എത്തുന്ന ടീം ഇന്ത്യന്‍ ടീമുമായി സൗഹൃദ മത്സരം നടത്തുമെന്നും സൂചനയുണ്ട്. പിന്നീട് വാങ്കഡയിലും ചില സൗഹൃദ മത്സരങ്ങളുണ്ട്. കൂടാതെ 14 ന് മുംബൈയില്‍ ബോളിവുഡ് താരങ്ങള്‍ സംബന്ധിക്കുന്ന പരിപാടികളില്‍ മെസി പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നല്ലൊരു ഫുട്‌ബോള്‍ സ്റ്റേഡിയം ഇല്ലാത്ത സ്ഥലത്ത് മെസി എങ്ങനെ കളിക്കുമെന്ന ചോദ്യം ആരാധാകര്‍ അടക്കം ഉയര്‍ത്തിയിരുന്നു. മെസിയെ കേരളത്തിലേക്ക് കൊണ്ടുവരാനെടുക്കുന്ന ശ്രമത്തിന്റെ ഒരംശമെങ്കിലും കേരളത്തിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ നവീകരിക്കുന്നതിലും നിലനിര്‍ത്തുന്നതിലും കാണിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളടക്കം രംഗത്ത് വന്നിരുന്നു. അപ്പോഴും മെസി എത്തും എന്ന് മന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

Continue Reading

News

ഇംഗ്ലണ്ട് 247 റണ്‍സിന് ഓള്‍ഔട്ട്; ഇന്ത്യയ്ക്ക് മികച്ച തുടക്കം

അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 247 റണ്‍സില്‍ ഓള്‍ ഔട്ടാക്കി.

Published

on

ഓവല്‍ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെമികച്ച പ്രകടനം. അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 247 റണ്‍സില്‍ ഓള്‍ ഔട്ടാക്കി. ഇംഗ്ലണ്ടിന് 23 റണ്‍സ് മാത്രമാണ് ലീഡ് പിടിക്കാനായത്. രണ്ടാം ദിനത്തിന്റെ മൂന്നാം സെഷനില്‍ ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങും ആരംഭിച്ചു. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് എന്ന നിലയിലാണ്. 28 പന്തില്‍ ഏഴു റണ്‍സുമായി കെ.എല്‍. രാഹുലാണ് പുറത്തായത്. അതേസമയം ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഓപ്പണര്‍ യശസ്വി ജയ്സ്വാളും (31 പന്തില്‍ 38) സായ് സുദര്‍ശനും (0) ക്രീസിലുണ്ട്. ഒന്‍പതു വിക്കറ്റ് ബാക്കിനില്‍ക്കെ ഇന്ത്യയ്ക്ക് 23 റണ്‍സിന്റെ ലീഡുണ്ട്.

നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 224 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 247 റണ്‍സിന് പുറത്തായിരുന്നു. ക്രിസ് വോക്‌സ് പരുക്കേറ്റ് പുറത്തായതോടെ ബാറ്റിങ്ങിന് ഇറങ്ങിയില്ല. ഓപ്പണര്‍ സാക് ക്രൗലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ക്രൗലി 57 പന്തില്‍ 14 ഫോറുകളോടെ 64 റണ്‍സെടുത്തു. ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനായി അര്‍ധസെഞ്ചറി നേടി. ബ്രൂക്ക് 64 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 53 റണ്‍സെടുത്തു.ബെന്‍ ഡക്കറ്റ് 38 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്‌സും സഹിതം 43 റണ്‍സെടുത്തു.

മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ തിരിച്ചടി. ഇരുവരും നാലു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യ നേടിയ ആദ്യ വിക്കറ്റ് ആകാശ്ദീപും സ്വന്തമാക്കി. മുഹമ്മദ് സിറാജ് 16.2 ഓവറില്‍ 86 റണ്‍സ് വഴങ്ങിയും പ്രസിദ്ധ് കൃഷ്ണ 16 ഓവറില്‍ 62 റണ്‍സ് വഴങ്ങിയുമാണ് നാലു വിക്കറ്റ് വീതം വീഴ്ത്തിയത്. ആകാശ്ദീപ് 17 ഓവറില്‍ 80 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.

Continue Reading

Trending