Connect with us

kerala

മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണം: കെ.സുധാകരന്‍ എംപി

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

Published

on

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാന്‍ ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഗവര്‍ണ്ണറും സംസ്ഥാന സര്‍ക്കാരുമാണ് ഇപ്പോള്‍ കേരളത്തിലേത്. ഗവര്‍ണ്ണറിലൂടെ അമിതാധികാരം സംസ്ഥാന സര്‍ക്കാരിന് മുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഗവര്‍ണ്ണര്‍ -മുഖ്യമന്ത്രിപോര്.  കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യം സംരക്ഷിക്കും വിധം ഗവര്‍ണ്ണര്‍ പെരുമാറരുത്. അത് ഭരണഘടനാ വിരുദ്ധമാണ്. ഗവര്‍ണ്ണരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പാരാതിയുണ്ട്. അധികാരത്തിന്റെ തണലില്‍ സിപിഎമ്മും സര്‍ക്കാരും നടത്തിയ നിയമവിരുദ്ധ നടപടികള്‍ക്ക് കുടപിടിക്കാനാണ് മുഖ്യമന്ത്രി ഗവര്‍ണ്ണറുടെ മേല്‍ സ്വാധീനം ചെലുത്തുന്നത്.ലോകായുക്തയുടെ അധികാരം കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണ്.തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നയാളാവണം ഗവര്‍ണ്ണര്‍ എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. അതിനാലാണ് അവരിരുവരും തമ്മിലുള്ള സൗഹൃദ അന്തരീക്ഷം തകര്‍ന്നത്. ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി എന്നീ പദവികള്‍ക്ക് നിയമാനുസൃതം നല്‍കേണ്ട ബഹുമാനം കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. എന്നാല്‍ ആ പദവി വഹിക്കുന്നവര്‍ നിയമത്തിനും ഭരണഘടനയ്ക്കും വിരുദ്ധവുമായി പ്രവര്‍ത്തിച്ചാല്‍ അതിനെ കോണ്‍ഗ്രസിന് പിന്തുണയ്‌ക്കേണ്ട ആവശ്യമില്ല. രണ്ടുപേരോടും കോണ്‍ഗ്രസിന് ആവശ്യപ്പെടാനുള്ളത് ഭരണഘടനാ വിധേയമായി പ്രവര്‍ത്തിക്കാനുള്ള സന്‍മനസ്സ് കാട്ടണമെന്നാണെന്നും സുധാകരന്‍ പറഞ്ഞു.

ലോകായുക്തയുടെ ആത്മാവിനെ കൊല്ലുന്ന ഭേദഗതിബില്ല് കോണ്‍ഗ്രസ് എതിരാണ്. ഗവര്‍ണ്ണര്‍ ഒപ്പിടാത്ത എട്ടു ബില്ലുകളില്‍ ഒരെണ്ണം ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്നതാണ്. ദുരിതാശ്വാസനിധി ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്തയുടെ പരിഗണനയ്ക്കു വന്നപ്പോഴാണ് അതിന്റെ ചിറകരിയുന്ന ഭേദഗതിബില്ല് സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് വിട്ടത്.ഭരണഘടനയുടെ നിയമപരിധിയില്‍ നിന്ന് ഗവര്‍ണ്ണര്‍ തെറ്റുചൂണ്ടിക്കാട്ടിയാല്‍ സര്‍ക്കാരത് തിരുത്തണം. ഗവര്‍ണ്ണര്‍ പദവിയെ റബ്ബര്‍ സ്റ്റാംമ്പായി കാണാന്‍ കോണ്‍ഗ്രസിനാവില്ല. ഗവര്‍ണ്ണറും തന്റെ അധികാര പരിധി ലംഘിക്കാതെ തന്നില്‍ അര്‍പ്പിതമായ ഭരണഘടനാ ബാധ്യതയും ചുമതലയും നിറവേറ്റണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ ധാരണയുടെ ഭാഗമായി മതേതര വോട്ടുകളെ ഭിന്നിപ്പിക്കാനുള്ള നാടകത്തിന്റെ ഭാഗമാണോ മുഖ്യമന്ത്രി-ഗവര്‍ണ്ണര്‍ പോരെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പര്‌സപരം തമ്മിത്തല്ലുമ്പോഴെല്ലാം മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തിരഞ്ഞെടുപ്പ് രാഷ്ട്രീയ ലക്ഷ്യത്തോടെ ഒരുമിക്കേണ്ടയിടങ്ങളില്‍ യോജിപ്പോടെ പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

യൂണിവേഴ്‌സികളെ സിപിഎം അനുഭാവികള്‍ക്ക് പിന്‍വാതില്‍ വഴി ജോലി നല്‍കാനുള്ള ഇടം മാത്രമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്്. യൂണിവേഴ്‌സിറ്റികള്‍ക്ക് വൈസ് ചാന്‍സിലര്‍മാരും കോളേജുകള്‍ക്ക് പ്രിന്‍സിപ്പല്‍ മാരും ഇല്ലാതായിട്ട് നാളെത്രെയായി. മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തമ്മിലുള്ള പോര് അസാധാരണമായ സംഭവമാണ്.സത്യസന്ധവും നിഷ്പക്ഷവുമായി ഭരണഘടനാ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ട ഗവര്‍ണ്ണറും മുഖ്യമന്ത്രിയും പരസ്പരം പോരാടിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്നും സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending