Connect with us

kerala

കേരളവര്‍മ്മ കോളേജിലെ അട്ടിമറി: കെ.എസ്.യു നിയമ പോരാട്ടത്തിന് കെപിസിസി പിന്തുണയെന്ന് കെ.സുധാകരന്‍

കെ.എസ്.യു നിയമ പോരാട്ടത്തിന് കെപിസിസി പിന്തുണയെന്ന് കെ.സുധാകരന്‍

Published

on

കേരളവര്‍മ്മ കോളേജിലെ കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്റെ തെരഞ്ഞെടുപ്പ് ഫലം റീ കൗണ്ടിങ്ങിലൂടെ എസ്എഫ് ഐ അട്ടിമറിച്ച ജനാധിപത്യ വിരുദ്ധ നടപടി അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരായ കെഎസ്‌യുവിന്റെ നിയമപോരാട്ടത്തിന് കെപിസിസി എല്ലാ പിന്തുണയും നല്‍കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

അര്‍ധരാത്രി ഇരുട്ടിന്റെ മറപിടിച്ച് അസാധുവായ വോട്ടുകള്‍ എസ്എഫ്‌ഐക്ക് അനുകൂലമായി എണ്ണി അവരെ വിജയിപ്പിക്കാന്‍ ഇടതനുകൂല അധ്യാപകര്‍ കൂട്ടുനിന്നത് പ്രതിഷേധാര്‍ഹവും അപലപനീയമാണ്.വിദ്യാര്‍ത്ഥികളെ ഒരുപോലെ കാണാത്ത ഇവരെ അധ്യാപകരെന്ന് അഭിസംബോധന ചെയ്യാന്‍പോലും നാണക്കേടാണ്. പകല്‍ സമയത്ത് റീ കൗണ്ടിങ്ങ് വേണമെന്ന കെഎസ് യുവിന്റെ ആവശ്യത്തോട് ഏകപക്ഷീയമായിട്ടാണ് റീട്ടേണിങ് ഓഫീസര്‍ നിരാകരിച്ചത്. ഇത് സിപിഎമ്മിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. വിദ്യാര്‍ത്ഥി സംഘടാനയൂണിയന്‍ തിരഞ്ഞെടുപ്പ് തുടക്കം മുതല്‍ അട്ടിമറിക്കാന്‍ സിപിഎമ്മിന്റെ ബാഹ്യയിടപെടലുണ്ടായിട്ടുണ്ട്. ഒരു വോട്ടിന് എസ് എഫ് ഐ തോറ്റിടത്ത് രാത്രിയില്‍ ഇടക്കിടെ മുടങ്ങുന്ന വൈദ്യുതി വെളിച്ചത്തില്‍ റീ കൗണ്ടിങ് നടത്തിയപ്പോള്‍ എസ്എഫ് ഐക്ക് 11 വോട്ടിന്റെ വിജയം എങ്ങനെ സാധ്യമായെന്നും അതിന്റെ പിന്നിലെ ചെപ്പടിവിദ്യയെന്തെന്നും കോണ്‍ഗ്രസിന് വ്യക്തമായി അറിയാമെന്നും സുധാകാരന്‍ പറഞ്ഞു.

സ്വാതന്ത്ര്യം സോഷ്യലിസവും ജനാധിപത്യവും എന്ന് നീട്ടിവിളിച്ചത് കൊണ്ടോ, ചുമരിലെഴുതി വെച്ചത് കൊണ്ടോ അതിന്റെ അര്‍ത്ഥവും മഹത്വവും സിപിഎമ്മിനും എസ് എഫ് ഐക്കും മനസിലാകില്ല. കലാലയങ്ങളിലെ മൂന്ന് പതിറ്റാണ്ടത്തെ എസ്എഫ് ഐ ആധിപത്യം തകര്‍ത്തതിലുള്ള അസഹിഷ്ണുതയാണ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് പിന്നിലുള്ള വികാരം.ജനാധിപത്യത്തെയാണ് എസ്എഫ് ഐ അട്ടിമറിച്ചത്. സിപിഎമ്മും എസ്എഫ് ഐയും എക്കാലവും ജനാധിപത്യ വിരുദ്ധരാണ്. കാഴ്ചപരിമിതിയുള്ള ശ്രീക്കുട്ടനോട് ഇടതനുകൂല അധ്യാപകരും എസ്എഫ് ഐയും കാട്ടിയത് കൊടും ക്രൂരതയാണ്. എസ്എഫ് ഐക്കാര്‍ കോളേജിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്ന ഗുണ്ടായിസം അങ്ങാടിപ്പാട്ടാണെന്നും സുധാകരന്‍ പറഞ്ഞു.

മര്‍ക്കടമുഷ്ടി കൊണ്ട് ജനാധിപത്യത്തിന്റെ അന്തസ്സ് കശക്കിയെറിഞ്ഞവരാണ് സഖാക്കള്‍. സിപിഎമ്മിന്റെ കളരിയില്‍ പഠിക്കുന്ന കുട്ടി സഖാക്കള്‍ അത് ആവര്‍ത്തിക്കുക മാത്രമാണ്. എന്നാല്‍ സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധ അക്രമരാഷ്ട്രീയത്തെ ജനം ഉള്‍ക്കൊള്ളുന്നില്ലെന്നതിന് തെളിവാണ് സമീപകാല നിയമസഭ-തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകളിലെ കെഎസ് യുവിന്റെ തിളക്കമാര്‍ന്ന വിജയവും. സാങ്കേതികമായി ശ്രീക്കുട്ടനെ എസ്എഫ് ഐക്ക് പരാജയപ്പെടുത്താനായെങ്കിലും വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും ജനാധിപത്യവിശ്വാസികളുടെയും പിന്തുണ ശ്രീക്കുട്ടനും കെഎസ് യുവിനും ഒപ്പമാണ്. അവരുടെ മനസ്സില്‍ അക്രമരാഷ്ട്രീയത്തെ ജനാധിപത്യരീതിയില്‍ പരാജയപ്പെടുത്തിയ വീരപരിവേഷത്തോടെ ശാരീരിക പരിമിതികളെ മനക്കരുത്തോടെ അതിജീവിച്ച ശ്രീക്കുട്ടന്‍ ജ്വലിച്ച് നില്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു.

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending