Connect with us

Video Stories

അമ്മയെ നഷ്ടമാകുന്ന കടലിന്റെ മക്കള്‍

മല്‍സ്യ തൊഴിലാളികള്‍ യാനങ്ങളില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ക്കുള്ള മണ്ണെണ്ണ തമിഴ്‌നാട് സര്‍ക്കാര്‍ ലിറ്ററൊന്നിന്ന് 20 രൂപക്ക് 300 ലീറ്റര്‍ വീതവും കര്‍ണാടക സര്‍ക്കാര്‍ 30 രൂപയ്ക്കു 290 ലിറ്റര്‍ വീതവും നല്‍കുബോള്‍ കേരള സര്‍ക്കാര്‍ 145 രൂപക്കാണ് 140 ലിറ്റര്‍ വീതം മല്‍സ്യതൊഴിലാളികള്‍ക്ക് നല്‍കുന്നത്

Published

on

ഉമ്മര്‍ ഒട്ടുമ്മല്‍

പുരാതന കാലം മുതല്‍ കടലിന്റെ മക്കളായ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ നിത്യവൃത്തിക്കായി സ്വികരിച്ച് വരുന്ന തൊഴിലാണ് കടലിലെ ആഴങ്ങളില്‍ വരേ പോയി മിന്‍ പിടിക്കുന്ന തൊഴില്‍. കടലും കടല്‍ സമ്പത്തും കടലിന്റെ മക്കള്‍ക്കുള്ളതാണ് കടല്‍ സമ്പത്ത് വര്‍ധിപ്പിച്ച് പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ക്ക് അത് സുരക്ഷിതമാക്കി നല്‍കുന്നതിന്നുള്ള നിയമനിര്‍മ്മാണങ്ങളാണ് കാലാനുസ്രതമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി ജനകീയ സര്‍ക്കാറുകള്‍ ചെയ്യേണ്ടത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടേ കേന്ദ്ര സര്‍ക്കാറിന്റെ ബ്ലൂ ഇക്കോണമി, സമുദ്ര മത്സ്യബന്ധന നിയമം എന്നിവ കടലിന്റെ മക്കളെ കടലില്‍ നിന്നും ഉന്മൂലനം ചെയ്യാനും കോപ്പറേറ്റുകള്‍ക്ക് കടലും കടല്‍ സമ്പത്തും സ്വന്തമാക്കാനും മാത്രം ഉള്ളതാണ്‌കേരള സര്‍ക്കാറും മല്‍സ്യതൊഴിലാളികളുടെ മല്‍സ്യബന്ധനം കൂടുതല്‍ പ്രയാസകരവും സങ്കീര്‍ണ്ണവുമാക്കുന്ന നിയമ നടപടികളാണ് സ്വീകരിക്കുന്നത് കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഫിഷറീസ് നയം 2020 പുറത്തിറക്കിയത്.

കുത്തക കമ്പനികളായ കോപ്പറേറ്റുകള്‍ക്ക് ആഴക്കടല്‍ സമ്പത്ത് യഥേഷ്ടം കൈവശപ്പെടുത്താന്‍ എളുപ്പമാക്കുന്ന രണ്ട് രേഖകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട് കേന്ദ്രഫിഷറീസ് നിയമം (ഇന്ത്യന്‍ മറൈന്‍ ഫിഷറീസ് ബില്‍ 2021) പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസ്സാക്കാന്‍ ശ്രമിച്ചത് തൊഴിലാളി സംഘടനകളുടെ കടുത്ത എതിര്‍പ്പ് മൂലം കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ തല്‍ക്കാലം മാറ്റി വെച്ചിരിക്കുകയാണ്. കേന്ദ്രഫിഷറീസ് വകുപ്പ് മന്ത്രി പുരുഷോത്തം രൂപാലക് 2021 ഡിസംബര്‍ 15ന് മല്‍സ്യതൊഴിലാളി ഫെഡറേഷന്‍(എസ്.ടി.യു) ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖേന ഡല്‍ഹിയില്‍ വെച്ച് നേരിട്ട് ഇത് സംബന്ധിച്ച നിവേദനം നല്‍കിയിട്ടുമുണ്ട്.മറ്റൊന്ന് ബ്ലൂ ഇക്കോണമിയാണ് ബ്ലൂ ഇക്കോണമി എന്ന പേരില്‍ സമൂദ്ര സമ്പദ് വ്യവസ്തയുടെ കരട് ചട്ടകൂട് നയരേഖ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലാണ് തയ്യാറാക്കി 2022 ഫെബ്രവരി 17ന്ന് പുറത്തിറക്കിയത്. ഇത് സംബന്ധിച്ച് അഭിപ്രായം പറയാന്‍ വേണ്ടത്ര സമയം അനുവദിച്ചില്ല. 60 ദിവസം മുതല്‍ 90 ദിവസം വരെ സമയം നല്‍കേണ്ടതിന്നു പകരം കേവലം 10 ദിവസം മാത്രമാണ്അനുവദിച്ചത്. ഈസമയം കഴിഞ്ഞിട്ടാണ് ഇത് പുറത്തറിയുന്നത് തന്നെ. 607 പേജ്, ഏഴ് പുസ്തകങ്ങള്‍,കരട് ചട്ടകൂട് രേഖ അടങ്ങുന്ന വിസ്ഥാരമായ ഈ വിഷയം പെട്ടന്ന് അവതരിപ്പിച്ച് അംഗീകരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വ്യഗ്രത കാണിക്കുകയാണ് 8118 കിലോമീറ്റര്‍ നീളം ഉള്ള കടല്‍തീരവും 2.02 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരുന്ന സമുദ്ര മേഖലയിലെയും പരമാധികാരം നമ്മുടെ രാജ്യത്തിന്നുണ്ട്. 119 ചെറുകിട തുറമുഖങ്ങളും 12 വലിയതുറമുഖങ്ങളുമുണ്ട് 1400 ദശലക്ഷം ടണ്‍ ചരക്കുകള്‍ ഇതിലൂടെ പ്രതിവര്‍ഷം നടക്കുന്നുണ്ടന്നാണ് കണക്ക്

665 ഇനങ്ങളായ വിവിധ മല്‍സ്യങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നമ്മുടെ കടലില്‍ നിന്നും പിടിക്കുന്നുണ്ട് ഇതുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന 40 ലക്ഷത്തിലധികം മല്‍സ്യതൊഴിലാളികളുണ്ട്. തീരദേശത്ത് 17 കോടിയോളം ജനങ്ങളുമുണ്ട്. ഇവരുടെ ജീവിത സുരക്ഷക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളൊന്നും കേന്ദ്ര മറൈന്‍ ഫിഷറീസ് നയത്തിലോ ബ്ലൂ ഇക്കോണമിയിലോ പറയുന്നില്ല. ഇന്ത്യയുടെ അധികാര പരിധിയിലെ കടലില്‍ നിന്നും 53.1 ലക്ഷം ടണ്ണ് മല്‍സ്യം പ്രതിവര്‍ഷം പിടിച്ചെടുക്കാവുന്നതില്‍ 3538 ടണ്‍ മാത്രമാണ് ഇപ്പോള്‍ പിടിക്കുന്നതെന്നാണ് ബ്ലൂ ഇക്കോണമി നയരേഖയില്‍ പറയുന്നത്. തീരക്കടലിലും അതിന്നടുത്തുള്ള പുറംകടലിലുമാണ് മല്‍സ്യബന്ധനം നടത്തുന്ന പരമ്പരാഗത മല്‍സ്യതൊഴിലാളികളുടെ തൊഴില്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുത്തി കോപ്പറേറ്റ് കള്‍ക്ക് തീരക്കടലും ആഴക്കടലും തീറെഴുതിക്കൊടുക്കുന്നതിന്നാണ് സര്‍ക്കാര്‍ മുതിരുന്നത് 2.3 ലക്ഷം ടണ്‍ ചൂരയും 1 ലക്ഷം ടണ്‍ ഓലക്കൊടി തള, കട്ട കൊമ്പന്‍ സ്രാവ്, മോത തുടങ്ങിയ മല്‍സ്യങ്ങളും 6.3 ലക്ഷം ടണ്‍ ഓഷ്യാനിക്ക് കണവയും 10 ദശലക്ഷം ടണ്‍ മിക്ടോ ഫീഡ്‌സ് എന്ന ചെറുമീനുകളും ആഴക്കടലില്‍ നിന്നും പ്രതിവര്‍ഷം പിടിക്കാനുണ്ടന്നും ഇത് പിടിക്കുന്നതിന്ന് വന്‍ കപ്പലുകള്‍ക്ക് അവസരമുണ്ടാക്കാന്‍ രേഖ ശുപാര്‍ശ ചെയ്യുന്നുണ്ട്. ടാറ്റ, മഹീന്ദ്ര, ഐ.ടി.സി.ഡണ്‍ലപ്, യദുഗുഡി ഫിഷറീസ്,ടി.ആര്‍.ബാലുവിന്റെ ഉടമസ്ഥതയിലുള്ള റൈസിംഗ്‌സണ്‍, റൈസിംഗ്സ്റ്റാര്‍ എന്നീ കുത്തക കമ്പനികള്‍ അവസരം കാത്തിരിക്കുകയാണ്. ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് എല്ലാ വിധ പ്രോല്‍സാഹനവും നല്‍കുമെന്ന് ഈ രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുമെന്നും രേഖ വ്യക്തമാക്കുന്നുണ്ട്.

കടലിന്റ അടിത്തട്ടിലുള്ള എണ്ണ, പ്രകൃതി വാതകങ്ങള്‍ തുടങ്ങിയവയും, രാം ഗനീസ് നൊഡ്യൂള്‍സ്, കോപ്പര്‍, നിക്കല്‍, കോബാള്‍ട്ട്, പൊള്ളമെറ്റാലിക് ഉല്‍പന്നങ്ങള്‍ എന്നിവയും ഖനനം ചെയ്‌തെടുക്കണമെന്ന് രേഖ പറയുന്നു. ഇതിനായുള്ള ആഴക്കടല്‍ മിഷന്‍ കഴിഞ്ഞ ജൂണ്‍ 16ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചിട്ടുണ്ട്. 4072 കോടി രൂപയുടെ നിക്ഷേപം ഈ രംഗത്ത് നടത്തും.2824 കോടി രൂപ പ്രാഥമിക പ്രവര്‍ത്തനത്തിന്നായി കേന്ദ്രസര്‍ക്കാര്‍അനുവദിച്ച് നല്‍കിയിട്ടുമുണ്ട്.ധാതു ഖനികളുടെ ഖനനം, സംസ്‌കരണം, വിപണനം, തുടങ്ങിയവയും കുത്തകകളെ തന്നെഏല്‍പിക്കുമെന്നും രേഖ വ്യക്തമാക്കുന്നു. ഇവയുടെ ഖനന സമയത്തുണ്ടാവുന്ന അടിതട്ടിലെ കലക്കല്‍, ജീവ ജാലങ്ങളുടെ നിലനില്‍പ്, ഇത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്നിവ സംബന്ധിച്ച് അര്‍ത്ഥഗര്‍ഭമായ മൗനമാണ് രേഖയിലുള്ളത്. കടലും കടല്‍വിഭവങ്ങളും കോപ്പറേറ്റ് കുത്തകകള്‍ക്ക് നല്‍കുകയും കടലില്‍ നിന്നും മീന്‍ പിടിച്ച് ഉപജീവനമാര്‍ഗം സ്വീകരിച്ച് വരുന്ന പരമ്പരാഗത മല്‍സ്യതൊഴിലാളികളെ വഴിയാധാരമാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്ന് വരേണ്ടതുണ്ട്. കേരളത്തിലെ ഇടത് സര്‍ക്കാര്‍ മല്‍സ്യമേഖലയോട് കാണിക്കുന്ന ക്രൂരമായ അവഗണന പ്രതിഷേധാര്‍ഹമാണ്.

മല്‍സ്യ തൊഴിലാളികള്‍ യാനങ്ങളില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ക്കുള്ള മണ്ണെണ്ണ തമിഴ്‌നാട് സര്‍ക്കാര്‍ ലിറ്ററൊന്നിന്ന് 20 രൂപക്ക് 300 ലീറ്റര്‍ വീതവും കര്‍ണാടക സര്‍ക്കാര്‍ 30 രൂപയ്ക്കു 290 ലിറ്റര്‍ വീതവും നല്‍കുബോള്‍ കേരള സര്‍ക്കാര്‍ 145 രൂപക്കാണ് 140 ലിറ്റര്‍ വീതം മല്‍സ്യതൊഴിലാളികള്‍ക്ക് നല്‍കുന്നത്. കടുത്ത മല്‍സ്യബന്ധന നിയന്ത്രണങ്ങളും നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിച്ച് കൊണ്ടുമാണ് ഇടത് സര്‍ക്കാര്‍ ഭരണം നടത്തുന്നത്.നിരവധി സമരങ്ങള്‍ മല്‍സ്യതൊഴിലാളികള്‍ നടത്തിയിട്ടുണ്ട് കനിവ് തേടി കടലിന്റെ മക്കള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സെക്രട്ടറിയേറ്റ് മാര്‍ച്ച് ഒന്നിലധികം തവണയാണ് മല്‍സ്യതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) നടത്തിയത്. തീരദേശം സമരങ്ങളുടെ തീപന്തങ്ങള്‍ ഉയരുകയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ കടുത്ത നീതി നിഷേധങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ വിജയം കാണും വരെ തുടരുക തന്നെ ചെയ്യും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending