Connect with us

News

ഒരു മാസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 60,000 പേര്‍; കണക്ക് പുറത്തുവിട്ട് ചൈന

രോഗവിവരം സംബന്ധിച്ചും മരണനിരക്കു സംബന്ധിച്ചും ചൈന കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന ഉള്‍പ്പെടെ ആരോപിച്ചിരുന്നു

Published

on

ബീജിങ്: കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് പുറത്ത് വിട്ട് ചൈന. ഒരു മാസത്തിനിടെ 60,000 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രോഗം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാത്തതിനെ ചൊല്ലി ചൈനയ്ക്കു നേരെ കനത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. രോഗവിവരം സംബന്ധിച്ചും മരണനിരക്കു സംബന്ധിച്ചും ചൈന കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന ഉള്‍പ്പെടെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തെ കോവിഡ് മരണനിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ചൈന പുറത്തുവിട്ടിരിക്കുന്നത്.

2022 ഡിസംബര്‍ എട്ട് മുതല്‍ ഈ വര്‍ഷം ജനുവരി 12 വരെയുള്ള കണക്കാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 59,938 കൊവിഡ് അനുബന്ധ മരണങ്ങളാണ് ഒരു മാസത്തിനിടെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷനു കീഴിലുള്ള മെഡിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്യൂറോയുടെ മേധാവിയായ ജിയാവോ യഹുയി പറഞ്ഞു.

പുറത്ത് വിട്ട കണക്കനുസരിച്ച് 5,503 മരണങ്ങള്‍ വൈറസ് മൂലമുള്ള ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്നാണ്. 54,435 പേര്‍ മരണപ്പെട്ടത് ഹൃദ്രോഗസംബന്ധമായ രോഗങ്ങള്‍ ഉള്‍പ്പടെയുള്ള മറ്റു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പിന്നാലെ കൊവിഡ് വന്നതിനെ തുടര്‍ന്നാണ്. മരണമടഞ്ഞവരുടെ ശരാശരി പ്രായം എണ്‍പത് ആണെന്നും ഗുരുതരാവസ്ഥയിലേക്ക് പോയവരില്‍ 90 ശതമാനവും 65 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവര്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ഞെട്ടിച്ച് ‘നരിവേട്ട; കരിയര്‍ ബെസ്റ്റുമായി ടോവിനോ; ബോക്‌സ് ഓഫീസില്‍ കോടി തുടക്കം

ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വന്‍ സ്വീകാര്യത.

Published

on

ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വന്‍ സ്വീകാര്യത. 2018, എ ആര്‍ എം എന്നീ ചിന്ത്രങ്ങള്‍ക്ക് ശേഷമിറങ്ങുന്ന ടോവിനോ ചിത്രമായ നരിവേട്ടക്ക് മികച്ച പ്രേക്ഷക – നിരൂപക പ്രശംസയാണ് ഇതിനോടകം ലഭിച്ചു കഴിഞ്ഞിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ചിത്രത്തിന് മികച്ച പ്രതികാരമാണ് ലഭിച്ചത്. ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയര്‍ ഗ്രാഫ് വളര്‍ച്ചയുടെ ഭാഗമായി മാറിയിരിക്കുകയാണ് ‘നരിവേട്ട’യുടെ വിജയവും. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മ്മിക്കുന്നത്. ആദ്യ ദിനം കേരള ബോക്‌സ് ഓഫീസില്‍ തന്നെ 1.75 കോടി നേടി മികച്ച ഓപ്പണിങ് നേടിയിരിക്കുയാണ് ചിത്രം. രണ്ടാം ദിനം മികച്ച ബുക്കിങ്ങും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

ആദിവാസി ഭൂമി പ്രശ്‌നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ സമൂഹത്തില്‍ അരിക് വല്‍ക്കരിക്കപ്പെട്ടവരെ എങ്ങനെ ഭരണകൂടം അടിച്ചമര്‍ത്താന്‍ നോക്കുന്നു എന്ന് ഗൗരവമായി തന്നെ ആവിഷ്‌കരിക്കുന്ന ചിത്രത്തിന്റെ രാഷ്ട്രീയ വശങ്ങളെ പറ്റി ഓസ്‌ട്രേലിയന്‍ രാജ്യത്തു പോലും വലിയ അഭിപ്രായങ്ങളും ചര്‍ച്ചകളുമാണ് ഇപ്പോള്‍ നടക്കുന്നത്. ചിത്രം ഒ ടി ടി യില്‍ വരുന്നതിനായി കാത്തിരിക്കേണ്ടെന്നും മസ്റ്റ് തീയട്രിക്കല്‍ വാച്ച് ആണെന്നുമാണ് പ്രേക്ഷകാഭിപ്രായം. പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ ഒട്ടും വിട്ടുവീഴ്ചയ ചെയ്യാത്ത രീതിയില്‍ ഒരുക്കിയിരിക്കുന്ന നരിവേട്ട ടോവിനോയുടെ കരിയര്‍ ബെസ്റ്റ് കഥാപാത്രം കൂടിയാണ്.

സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിര്‍ണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ അവതരിപ്പിക്കുമ്പോള്‍ സുരാജ് ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരന്‍ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകന്‍ അനുരാജ് മനോഹര്‍ ഒരു സംവിധായകന്‍ എന്ന നിലക്ക് കൂടുതല്‍ കൈയ്യടി അര്‍ഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിന്‍ ജോസഫ് യഥാര്‍ത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതില്‍ കാണിച്ചിരിക്കുന്ന ബ്രില്ല്യന്‍സി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്‌സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്‌പോണ്‍സ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണര്‍ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്‌സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയില്‍ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീര്‍ മുഹമ്മദ്ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായകരമായിട്ടുണ്ട്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്- ബാവ, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ് – അമല്‍ സി ചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍- ഷെമിമോള്‍ ബഷീര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സക്കീര്‍ ഹുസൈന്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രതീഷ് കുമാര്‍ രാജന്‍, സൗണ്ട് മിക്‌സ്- വിഷ്ണു പി സി, സ്റ്റീല്‍സ്- ഷൈന്‍ സബൂറ, ശ്രീരാജ് കൃഷ്ണന്‍, ഡിസൈന്‍സ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്‌സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

News

ആർദ്രം 2025 – ഖത്തർ കെഎംസിസി തൃത്താല മണ്ഡലം കമ്മറ്റി റമദാൻ റിലീഫ് പദ്ധതികൾ പ്രഖ്യാപിച്ചു

Published

on

തൃത്താല : ഖത്തർ കെഎംസിസി തൃത്താല മണ്ഡലം കമ്മറ്റിയുടെ റമദാൻ റിലീഫ് ആർദ്രം 2025 പ്രഖ്യാപന സമ്മേളനം തൃത്താല കെഎംകെ ഓഡിറ്റോറിയത്തിൽ നടന്നു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗിനും പോഷക സംഘടനകൾക്കും റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രത്യേക സമയമോ സാഹചര്ര്യമോ ഇല്ല എന്നും, മതമോ ജാതിയോ രാഷ്ട്രീയമോ സഹായം നൽകുന്നതിനു മാനദണ്ഡമാകാറില്ല എന്നും ഉത്ഘാടനം പ്രസംഗത്തിൽ ഹമീദലി ശിഹാബ് തങ്ങൾ പരാമർശിച്ചു.

മണ്ഡലം പ്രസിഡന്റ്‌ എസ്എംകെ തങ്ങൾ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. സമാദാനത്തിന്റെയും സഹവർതിത്വത്തിന്റെയും പ്രതീകമായി കേരളജനത നെഞ്ചേറ്റിയ തറവാടാണ് പാണക്കാടെന്നും മുസ്ലിം ലീഗിന് മുപ്പത്തിയാറ് കോടി രൂപ ജനം നൽകിയത് ആ വിശ്വാസ്യതയുടെ ഭാഗമാണമെന്നും ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി പ്രഭാഷണത്തിൽ പറഞ്ഞു.

കെഎംസിസി മണ്ഡലം ജനറൽ സെക്രട്ടറി ആഷിഖ് അബൂബക്കർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സലാം മാസ്റ്റർ ആശംസ പ്രസംഗം നടത്തി. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും ആർദ്രം കോർഡിനേറ്ററുമായ സുബൈർ കൊഴിക്കര ആർദ്രം 2024 പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഖത്തർ കെഎംസിസി മണ്ഡലം പ്രസിഡന്റ്‌ സുഹൈൽ കുമ്പിടി പദ്ധതി വിശദീകരണം നടത്തി.

ഖത്തർ കെഎംസിസി സംസ്ഥാന കൗൺസിൽ അംഗം നാസർ കെ വി ചികിത്സാ ധനസഹായം എസ് എം കെ തങ്ങൾക്കും, ഖത്തർ കെഎംസിസി സംസ്ഥാന കൗൺസിൽ അംഗം ഷാഫി തലക്കശ്ശേരി വിദ്യാഭ്യാസ ധനസഹായം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസീസ് അലൂരിനും, പ്രവാസി ക്ഷേമ ധന സഹായം കെഎംസിസി മണ്ഡലം സെക്രട്ടറി നിസാർ പി എം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ചെക്കുട്ടി സാഹിബിനും കൈമാറി.

സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്കും ഓണമ്പള്ളി മുഹമ്മദ്‌ ഫൈസിക്കും കെഎംസിസി മണ്ഡലം കമ്മറ്റിനൽകുന്ന ഉപഹാരം എസ് എം കെ തങ്ങൾ കൈമാറി. കെഎംസിസി മണ്ഡലം കമ്മറ്റിയുടെ മീഡിയവിംഗ് പ്രവർത്തന മികവിനുള്ള ഉപഹാരം സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ മണ്ഡലം പ്രവർത്തക സമിതി അംഗം മുസ്താക് തിരുമിറ്റക്കോടിന് നൽകി ആദരിച്ചു.

കെഎംസിസി മണ്ഡലം ട്രഷറർ ബഷീർ തൃത്താല നന്ദി പറഞ്ഞ സമ്മേളനത്തിൽ പാലക്കാട്‌ ജില്ലാ യൂത്ത്ലീഗ് പ്രസിഡന്റ്‌ മുസ്തഫ തങ്ങൾ, ജില്ലാ യൂത്ത്ലീഗ് ഉപാധ്യക്ഷൻ മുനീബ് ഹസ്സൻ, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ UT താഹിർ, ഫൈസൽ, പരുതൂർ പഞ്ചായത്ത്‌ പ്രസിഡന്റ് എപിഎം സക്കരിയ, മണ്ഡലം എം എസ് എഫ് ഭാരവാഹികളായ ഷാക്കിർ, ഉസാമ ടികെ, മുസ്ലിം ലീഗ് നേതാക്കളായ ബീരാവുണ്ണി, സിഎം അലി മാസ്റ്റർ, അലി കുമരനെല്ലൂർ, കെ വി മുസ്തഫ, സക്കീർ കൊഴിക്കര – STU, പത്തിൽ മൊയ്തുണ്ണി നബീസ വാകയിൽ, സെബു സദഖത്തുള്ള – വനിതാ ലീഗ്, മണികണ്ഠൻ – ദളിത് ലീഗ്, കെവി ഹിളർ, പത്തിൽ അലി – IUML തൃത്താല പഞ്ചായത്ത്‌, ഹൈദറലി കെവി – മുൻ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ്‌ തുടങ്ങിയവർ വേദിയിൽ സന്നിഹിദരായി.

ഖത്തർ കെഎംസിസി പ്രവർത്തകസമിതി അംഗങ്ങളായ ഉമ്മർ എവി, റഫീഖ് പി കെ, ഫസൽ ചെറുകാട്, ഹനീഫ ചിറ്റപ്പുറം, അനീസ് വി പി, എം എസ് എഫ് നേതാകളായ സിയാദ്, ശാക്കിർ, ഇർഫാൻ, സാബിർ, ജാസിർ തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

kerala

സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ വിടവാങ്ങി

ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു.

Published

on

സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ (75) വിടവാങ്ങി. ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു. ദീര്‍ഘകാലം ജിദ്ദ കെഎംസിസി ഉപദേശകസമിതി ചെയര്‍മാനുമായിരുന്നു. കോഴിക്കോട് നടക്കാവിലെ ജില്ലാ പള്ളി കമ്മിറ്റിയുടെ ട്രഷററായും പ്രവര്‍ത്തിച്ചു.

ഭാര്യ: ശരീഫ നഫീസ ബീവി (കാരക്കാട്). മക്കള്‍ : സയ്യിദ് സമീര്‍ ബാഫഖി (സൗദി), ശരീഫ ശബീല ബീവി, ശരീഫ സഫീറ ബീവി, പരേതയായ ശരീഫ ഖദീജ ബീവിയാണ് ഉമ്മ. മരുമക്കള്‍: സയ്യിദ് ഇസ്മാഈല്‍ ബാഫഖി (മലേഷ്യ), സയ്യിദ് നൗഫല്‍ ജിഫ്രി തങ്ങള്‍, ശരീഫ അഫ്ലഹ ബീവി. സഹോദരങ്ങള്‍: സയ്യിദ് ഹുസ്സൈന്‍ ബാഫഖി, സയ്യിദ് അബ്ദുള്ള ബാഫഖി, സയ്യിദ് ഇബ്രാഹിം ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് ഹസ്സന്‍ ബാഫഖി, സയ്യിദ് അഹമ്മദ് ബാഫഖി, ശെരീഫ മറിയം ബീവി, ശെരീഫ നഫീസ ബീവി.

മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 8 .30 കൊയിലാണ്ടി വലിയകത്ത് പള്ളിയില്‍. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, ഡോ.എംകെ മുനീര്‍ എംഎല്‍എ തുടങ്ങിയവര്‍ അനുശോചിച്ചു.

Continue Reading

Trending