Connect with us

columns

ചിന്തന്‍ ശിബിരത്തിന്റേത് വലിയ രാഷ്ട്രീയ ലക്ഷ്യം

ചിന്തന്‍ ശിബിരം കേവലമൊരു ക്യാമ്പ് ആയിരുന്നില്ല. അത് കോണ്‍ഗ്രസിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പാര്‍ട്ടിയുടെ ചരിത്രത്തിന് പിന്തുടര്‍ച്ച തേടുകയുമാണിത്. ചിന്തന്‍ ശിബിരത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാടുകള്‍ ചന്ദ്രികയുമായി പങ്കുവെക്കുന്നു.

Published

on

ഉമ്മന്‍ചാണ്ടി/ ഫിര്‍ദൗസ് കായല്‍പ്പുറം

ചിന്തന്‍ ശിബിരം കേവലമൊരു ക്യാമ്പ് ആയിരുന്നില്ല. അത് കോണ്‍ഗ്രസിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പാര്‍ട്ടിയുടെ ചരിത്രത്തിന് പിന്തുടര്‍ച്ച തേടുകയുമാണിത്. ചിന്തന്‍ ശിബിരത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാടുകള്‍ ചന്ദ്രികയുമായി പങ്കുവെക്കുന്നു.

? ചിന്തന്‍ ശിബിരം സി.പി.എം വിരുദ്ധ സമ്മേളനം എന്നാണ് ഇടതുനേതാക്കള്‍ ആരോപിക്കുന്നത്. എന്താണ് ശിബിരം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം

കോണ്‍ഗ്രസിന്റെ നയങ്ങളും പരിപാടികളും തീരുമാനിക്കുന്നതിനും അത് എങ്ങനെയെല്ലാം നടപ്പിലാക്കണമെന്നും മറ്റുമുള്ള ചര്‍ച്ചകളാണ് ചിന്തന്‍ ശിബിരത്തില്‍ നടന്നത്. അത് സി.പി.എമ്മിനെന്നല്ല, ഒരു പാര്‍ട്ടിക്കും എതിരെയായിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടി ഘടകങ്ങള്‍ക്കും ചില ഉത്തരവാദിത്തങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് സമയക്രമമനുസരിച്ച് ചെയ്യണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. രാജ്യവും കേരളവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കോണ്‍ഗ്രസ് എപ്പോഴും സമാധാനപരമായ രാഷ്ട്രീയത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ചിന്തന്‍ ശിബിരത്തിന്റെ രാഷ്ട്രീയലക്ഷ്യം വളരെ വലുതാണ്. അത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബോധ്യമായിട്ടുണ്ട്.

? അത്തരമൊരു ചര്‍ച്ച വന്നതുതന്നെ മുന്നണി വിപുലീകരിക്കും എന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനമാണ്. യു.ഡി.എഫിലേക്ക് വരാന്‍ ഏതെങ്കിലും പാര്‍ട്ടികള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടോ

ഞങ്ങള്‍ ആരെയും യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല. ആരും ഇങ്ങോട്ട് വരുമെന്ന് പറഞ്ഞിട്ടുമില്ല. പക്ഷേ, ഇടതുമുന്നണിയില്‍നിന്ന് ചില കക്ഷികള്‍ യു.ഡി.എഫിലേക്ക് വരും. അത് ഏത് പാര്‍ട്ടിയാണെന്നോ, അവര്‍ എപ്പോള്‍ വരുമെന്നോ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇടതുപക്ഷത്ത് നില്‍ക്കുന്നവരില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാത്തവരായി ആരുമില്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ മുന്നണിമാറ്റം ഒരു പാതകമായി ആരും കാണുന്നില്ല. അവിടെ അസംതൃപ്തരുണ്ട്. അവര്‍ വന്നാല്‍ യു.ഡി.എഫ് സ്വീകരിക്കും. മുന്‍കാലങ്ങളിലും മുന്നണി സ്വീകരിച്ചിട്ടുള്ളത് ഈ നിലപാടാണ്. വര്‍ഗീയ ശക്തികളെ അടുപ്പിക്കില്ല. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ക്കും യു.ഡി.എഫില്‍ സ്ഥാനമുണ്ടാവില്ല. ദേശീയതലത്തില്‍ ശക്തിപ്രാപിക്കുന്ന മതേതര ജനാധിപത്യ ശക്തികളുടെ കൂട്ടായ്മ സ്വാഭാവികമായും കേരളത്തിലും പ്രതിഫലിക്കും.

? കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെയാണോ ഉദ്ദേശിച്ചത്. റോഷി അഗസ്റ്റിന്‍ പറഞ്ഞത് അവരെ യു.ഡി.എഫ് ചവിട്ടി പുറത്താക്കി എന്നാണ്. അത് ശരിയാണോ

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ എന്നല്ല, ഒരു കക്ഷിയെയും യു.ഡി.എഫ് ചവിട്ടി പുറത്താക്കിയിട്ടില്ല. അത് യു.ഡി.എഫിന്റെ ശൈലിയല്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് യു.ഡി.എഫിന്റെ രീതി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഒരു തീരുമാനമെടുത്ത് അപ്പുറത്തേക്ക് പോയതാണ്. അവരോടും യു.ഡി.എഫിന് വിദ്വേഷമില്ല. യു.ഡി.എഫിന്റെ വാതിലുകള്‍ ആര്‍ക്കുമുന്നിലും അടച്ചിട്ടില്ല. മുന്നണിയില്‍ ഇപ്പോഴുള്ള എല്ലാ കക്ഷികളും വളരെ ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നത്.

? കെ.എം മാണിയോട് ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം ചെയ്തതെല്ലാം നമുക്കുമുന്നിലുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഇടതുമുന്നണിയില്‍ തുടരുകയാണ്. ജോസ് കെ മാണിയുടെ നിലപാട് ശരിയാണോ

അതിന് മറുപടി പറയാന്‍ ഞാനില്ല. അത് തീരുമാനിക്കേണ്ടത് അവരുടെ പാര്‍ട്ടിയാണ്. പക്ഷേ, കെ.എം മാണി ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ടയാളാണ്. എന്റെ ഇത്രകാലത്തെ പൊതുപ്രവര്‍ത്തനത്തില്‍ ഇപ്പോഴും വേദനയുളവാക്കുന്നത് മാണിയില്‍നിന്ന് രാജി എഴുതിവാങ്ങേണ്ടിവന്ന സന്ദര്‍ഭമാണ്. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. യു.ഡി.എഫിന്റെ സമയത്തെ അന്വേഷണ റിപ്പോര്‍ട്ട് എല്‍.ഡി.എഫ് വന്നശേഷവും പരിശോധിച്ചു. എല്ലാ തെളിവുകളും പരിശോധിച്ച ശേഷമാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഉദാഹരണത്തിന് പൊന്‍കുന്നത്തുനിന്നാണ് ഒരാള്‍ മാണിക്ക് പണം കൊണ്ടുകൊടുത്തതെന്ന് മൊബൈല്‍ ടവര്‍ നോക്കി കണ്ടെത്തിയിരുന്നു. 55 മിനുട്ടുകൊണ്ട് പൊന്‍കുന്നത്തുനിന്ന് മാണിയുടെ വീട്ടില്‍ പോയി മടങ്ങിയെത്തിയെന്നും വാദമുണ്ടായി. ഏറ്റവും വേഗത്തില്‍ ബൈക്കും കാറും ഓടിക്കുന്ന പൊലീസുകാരെ ഉപയോഗിച്ച് ഇത്രയും ദൂരം സഞ്ചരിപ്പിച്ചു നോക്കി. ഒരിക്കലും ഈ സമയത്തിനകത്ത് പോയ്‌വരാന്‍ കഴിയില്ലെന്ന് ഉറപ്പാക്കി. പണം കൊടുക്കുന്നത് കാര്‍ ഡ്രൈവര്‍ കണ്ടെന്നായിരുന്നു മറ്റൊരു മൊഴി. കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തുനിന്നാല്‍ പണം കൈമാറിയെന്ന് പറയപ്പെടുന്ന സ്ഥലം കാണാനാവില്ലെന്നും വ്യക്തമാക്കി. അത്രത്തോളം ചൂഴ്ന്ന് പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. ഒരു നിരപരാധിയെയാണ് അവര്‍ ക്രൂരമായി ആക്ഷേപിച്ചത്.

? അതിന്റെ തുടര്‍ച്ചയായിരുന്നല്ലോ നിയമസഭ അടിച്ചുതകര്‍ത്ത സംഭവം. മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ സെപ്തംബര്‍ 18ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്

അന്നത്തെ പ്രതിപക്ഷത്തിന്റെ ആവശ്യം കെ.എം മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് മാത്രമായിരുന്നു. #ോറില്‍ ബഹളമുണ്ടാകുന്ന സമയത്തുപോലും മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതില്‍ കുഴപ്പമില്ലെന്ന് അവര്‍ പറയുന്നുണ്ടായിരുന്നു. വളരെ നിര്‍ഭാഗ്യകരമായ സംഭവമായിരുന്നു അന്നത്തേത്. അതില്‍ മാണിക്ക് വലിയ വിഷമമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട കേസ് അതിന്റെ വഴിക്ക് നടക്കട്ടെ.

? കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി ലോക്‌സഭയിലും രാജ്യസഭയിലും എം.പിമാരെ സസ്‌പെന്റ് ചെയ്യുകയാണ്. പ്രതിഷേധിച്ചാല്‍ സസ്‌പെന്‍ഷന്‍. ഇ.ഡി വിഷയത്തില്‍ പുറത്ത് പ്രതിഷേധിച്ച എം.പിമാരെ റോഡിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് ജനാധിപത്യം എങ്ങോട്ടാണ് പോകുന്നത്

പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിനോട് അസഹിഷ്ണുത കാട്ടേണ്ടതില്ല. ജനപ്രതിനിധികളുടെ സ്വാതന്ത്ര്യം കയ്യേറുന്നു. എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യം തടയുന്നു. ഇതെല്ലാം രാജ്യത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ്. ജവഹര്‍വാല്‍ നെഹ്‌റുവിന്റെ കാലത്ത് പ്രതിപക്ഷത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. അതെല്ലാം തിരിച്ചുകൊണ്ടുവരണം. അതിനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. പ്രതാപനെയും രമ്യയെയുമൊക്കെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് തളരില്ല.

? കേരളത്തിലെ പ്രതിപക്ഷം എത്രത്തോളം ശക്തമാണ്, പ്രത്യേകിച്ച് വി.ഡി സതീശന്റെ പ്രവര്‍ത്തനം, ശൈലി

കേരളത്തിലേത് മികച്ച പ്രതിപക്ഷമാണ്. അടുത്ത കാലത്ത് പ്രതിപക്ഷം നിയസഭയിലും പുറത്തും ഉന്നയിച്ച വിഷയങ്ങളിലെല്ലാം വിജയമുണ്ടായി. വഖഫും ബഫര്‍സോണും ഉള്‍പെടെയുള്ളവ ഉദാഹരണം. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. അദ്ദേഹം ഡിബേറ്റുകള്‍ ഇഷ്ടപ്പെടുന്ന ആളാണ്. വിശദമായി പഠിച്ച് പറയുന്നതുകൊണ്ട് പല വിഷയങ്ങളിലും നല്ല നിലയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നു. സഭക്കുള്ളിലെ പ്രതിഷേധങ്ങളില്‍ ഞങ്ങള്‍ക്ക് സി.പി.എമ്മിനെ പോലെ ഏതറ്റംവരെയും പോകാനാവില്ല. അത് ഞങ്ങളുടെ ശൈലിയല്ല. വെളിയിലിറങ്ങുകയോ മുദ്രാവാക്യം മുഴക്കുകയോ ചെയ്യുന്നതിനപ്പുറം അവരെ പോലെ കടുത്ത നിലപാട് ഞങ്ങള്‍ സ്വീകരിക്കില്ല. സംസ്ഥാനത്ത് പ്രതിപക്ഷം അതിന്റെ ധര്‍മം ഒട്ടും വീഴ്ചയില്ലാതെ തന്നെ ചെയ്യുന്നുണ്ട്.

? കേരളത്തിലെ ഒരു പത്രം നിരോധിക്കാന്‍ കെ.ടി ജലീല്‍ യു.എ.ഇ ഭരണാധികാരിക്ക് കത്തയച്ചത് വലിയ വിവാദമായി മാറിയിട്ടുണ്ട്. ജലീലിന്റെ നടപടിയെ എങ്ങനെ കാണുന്നു

കെ.ടി ജലീല്‍ ചെയ്തത് തെറ്റാണ്. അദ്ദേഹത്തിനുമേല്‍ ഒരുപാട് ആരോപണങ്ങളുണ്ടല്ലോ. ഓരോ വിഷയത്തെയും സമീപിക്കുമ്പോള്‍ പൊതുപ്രവര്‍ത്തകരും ഭരണാധികാരികളും അതിന്റെ വരുംവരായ്കകള്‍ പരിശോധിക്കുന്നത് നന്നായിരിക്കും.

? ചിന്തന്‍ ശിബിരത്തിലൂടെ കോണ്‍ഗ്രസ് എന്നതുപോലെ യു.ഡി.എഫിലെ എല്ലാ കക്ഷികളും ശക്തിപ്പെടേണ്ട സാഹചര്യമല്ലേ

കോണ്‍ഗ്രസും മുസ്‌ലിംലീഗും അടക്കമുള്ള എല്ലാ യു.ഡി.എഫ് കക്ഷികളും ശക്തമായി തന്നെയാണ് മുന്നോട്ടുപോകുന്നത്. ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ ഏതെങ്കിലും ദൗര്‍ബല്യം തീര്‍ക്കാനാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ചില കാര്യങ്ങള്‍ ചിട്ടയോടെ നടപ്പിലാക്കാനാണ് ശിബിരത്തിലെ പദ്ധതികള്‍. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ അടിത്തറ എന്നും ഭദ്രമാണ്. അവരുടെ പരിപാടികള്‍ തന്നെ വ്യത്യസ്തവും ആകര്‍ഷകവുമാണ്. മുസ്‌ലിം ലീഗും അതിന്റെ നേതാക്കളും യു.ഡി.എഫിന് നല്‍കുന്നത് വലിയ സംഭാവനകള്‍ തന്നെയാണ്.

? പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ് ഇനി വരുന്ന വലിയ വെല്ലുവിളി. കേരളത്തില്‍ ആശങ്കയുടെ സാഹചര്യമില്ലെങ്കിലും രാജ്യത്താകെ കോണ്‍ഗ്രസ് ഉയിര്‍ത്തെണീക്കേണ്ടതുണ്ട്. അത്തരം ചര്‍ച്ചകള്‍ എ.ഐ.സി.സി തലത്തില്‍ ആരംഭിച്ചിട്ടുണ്ടോ

2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുന്നത് പൂര്‍ണ സജ്ജമായി തന്നെയാകും. അതിനു മുന്നോടിയായി ചില തീരുമാനങ്ങളുണ്ടാകും. എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയും സമാനചിന്തക്കാരായ കക്ഷികളും ഒരുമിച്ചുപോകും. അതിന്റെ വിശദാംശങ്ങള്‍ വൈകാതെ നിങ്ങളെ അറിയിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

columns

കാനഡ- ഇന്ത്യ നയതന്ത്രപ്രശനങ്ങള്‍; ഇരു രാജ്യങ്ങളിലും ആശങ്ക

കാനഡയിലെ സിക്ക് തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ സംഭവം ഇരു രാജ്യങ്ങളിലും ആശങ്ക പരത്തുന്നു.

Published

on

കാനഡയിലെ സിക്ക് തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ സംഭവം ഇരു രാജ്യങ്ങളിലും ആശങ്ക പരത്തുന്നു.ഖലിസ്ഥാന്‍ വാദിയായ തീവ്രവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യയുടെ ഏജന്‍സി ആണെന്നും അതില്‍ ഇന്ത്യയുടെ പങ്ക് വെളിച്ചത്തായെന്നും വ്യക്തമാക്കി ഇന്ത്യന്‍ പ്രതിനിധിയെ പുറത്താക്കി.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്. വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ക്രൂഡോ പറഞ്ഞു. പഞ്ചാബില്‍ പൂജാരിയെ കൊലപ്പെടുത്തിയ കേസിലും 2007ല്‍ സിനിമ തിയേറ്ററില്‍ ബോംബ് വെച്ച കേസിലും പ്രതിയാണ്. ഹര്‍ദീപ് സിംഗ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ തലവനായ സിംഗ് കനഡയിലെ 25 ലക്ഷത്തോളം വരുന്ന സിക്കുകാരില്‍ പ്രമുഖനാണ് സിക്ക് വംശറുടെ സ്വാധീനം കരടിയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. ജസ്റ്റിന്‍ ട്രൂ ഡോയുടെ ആരോഹണത്തിലും സിക്കു വംശജര്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇതിനാലാണ് നടപടിയെന്ന് വിലയിരുത്തപ്പെടുന്നു .ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങി (റോ)ന്റെ ഉദ്യോഗസ്ഥരാണ് കൊലപ്പെടുത്തിയത് എന്നാണ് കാനഡയുടെ ആരോപണം. കഴിഞ്ഞ ജൂണിലാണ് സംഭവം. ഇത് കാനഡയുടെ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യം സൃഷ്ടിച്ചിരുന്നു.തുടര്‍ന്നാണ് രാജ്യത്തിന്റെ നടപടി കടുത്ത നടപടിയാണ് ഇന്ത്യക്കെതിരായ സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ ഇത് അസംബന്ധമാണെന്നാണ് ഇന്ത്യയുടെ തിരിച്ചടി. കനഡയില്‍ 2 ലക്ഷത്തിലധികം വിദേശികള്‍ പഠനത്തിനും ജോലിക്കായുമായി എത്തിയിട്ടുണ്ട്. അതില്‍ ഒരു ലക്ഷത്തോളം ഇന്ത്യക്കാരാണ് നിരവധി വിദ്യാര്‍ത്ഥികള്‍ ഇതിനകം കനഡയിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കവെയാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മോശമായിരിക്കുന്നത്. ഇന്ത്യക്കാരായ സിക്ക് വംശജരും തമിഴവും നിരവധി ഇതിനകം കാനഡയില്‍ സ്ഥിരവാസം ഉറപ്പിച്ചിട്ടുണ്ട്. ലോകത്തെ രണ്ടാമത്തെ വലിയ രാജ്യമായ കാനഡയില്‍ നിരവധി സ്ഥലങ്ങള്‍ വിജനമാണ് .ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ മഞ്ഞുമലകള്‍ ഉരുകി നിരവധി സ്ഥലങ്ങള്‍ വായോഗ്യമായിരിക്കുകയാണ് .വലിയ പ്രദേശം കാടുകളും ആണ് .പഠനത്തിനും ജോലിക്കുമായി എത്തുന്ന ഇന്ത്യക്കാരില്‍ പകുതിയോളം യുവാക്കളാണ് .ഇവര്‍ക്കായി വീടുകള്‍ പണിതു കൊണ്ടിരിക്കുകയാണ് കാനഡയുടെ ഈ നടപടി .ബന്ധത്തില്‍ വിള്ളലുകള്‍ വീണെങ്കിലും കുടിയേറ്റം തടയപ്പെടില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം ഇരു രാജ്യങ്ങള്‍ക്കും യുവാക്കളുടെയും മറ്റും കുടിയേറ്റം ആവശ്യമാണ് നിരവധി സര്‍വകലാശാലകള്‍ വിദേശികള്‍ക്കായി ഇവിടെ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ പ്രധാന രാജ്യങ്ങളില്‍ ഒന്നായ കാനഡ ലോകത്തെ നിര്‍ണായക രാഷ്ട്രീയ ശക്തികളില്‍ ഒന്നാണ് .ജി 20 രാജ്യങ്ങളില്‍ പ്രധാനിയും അടുത്തിടെ ന്യൂഡല്‍ഹിയില്‍ നടന്ന ഉച്ചകോടിയില്‍ സംബന്ധിച്ചിരുന്നു .രണ്ടു ദിവസം വൈകിയാണ് അദ്ദേഹത്തിന് വിമാനത്തകരാര്‍ കാരണം തിരിച്ചു കയറി പോകാന്‍ ആയത്.

Continue Reading

columns

ഇന്ത്യയും ഭാരതവും ചരിത്രമെന്ത്

ഇന്ത്യ എന്ന പേര് ഉത്ഭവിക്കുന്നത് സിന്ധുനദിയുമായി ബന്ധപ്പെട്ടാണ്. ഇപ്പോള്‍ പാകിസ്ഥാനില്‍ ഉള്ള സിന്ധു നദി പഴയകാല ഇന്ത്യയിലെ പ്രധാന നദികളില്‍ ഒന്നായിരുന്നു.

Published

on

കെ.പി. ജലീല്‍

ഇന്ത്യ എന്ന പേര് ഉത്ഭവിക്കുന്നത് സിന്ധുനദിയുമായി ബന്ധപ്പെട്ടാണ്. ഇപ്പോള്‍ പാകിസ്ഥാനില്‍ ഉള്ള സിന്ധു നദി പഴയകാല ഇന്ത്യയിലെ പ്രധാന നദികളില്‍ ഒന്നായിരുന്നു. ഇതിന്റെ തീരത്തായാണ് ഏഷ്യയിലെ വലിയൊരു സമൂഹം 30,000ത്തോളം വര്‍ഷം മുമ്പ് ജീവിച്ചത്. ഇവിടെ നിന്ന് വലിയ അകലത്തില്‍ അല്ല. പുരാതന നാഗരികതകളായ മെസോപ്പൊട്ടാമിയയും പേര്‍ഷ്യയും ഇറാനാണ് പേര്‍ഷ്യ എന്ന് അറിയപ്പെട്ടത് .ആര്യന്‍ എന്ന പദത്തില്‍ നിന്നാണ് ഇറാന്‍ ഉത്ഭവിക്കുന്നത്. യൂറോപ്യന്മാരെയാണ് പൊതുവേ ആര്യന്മാര്‍ എന്ന് വിളിച്ചിരുന്നത്. ബൈബിള്‍ എഴുതപ്പെട്ട ഭാഷയാണ് അരാമിക്. ആര്യന്മാരുടെ അധിനിവേശത്തിനു മുമ്പ് സിന്ധു നദീതീരത്ത് ദ്രാവിഡന്മാര്‍ എന്ന വിഭാഗവും ജീവിച്ചിരുന്നതായി ചരിത്രരേഖകളില്‍ കാണാം. അവരാണ് ഇന്നത്തെ ഇന്ത്യയുടെ തെക്കുഭാഗത്തുള്ള മനുഷ്യര്‍ അഥവാ ദ്രാവിഡര്‍ .സിന്ധു നദീതടസംസ്‌കാരം ഉണ്ടാവുന്നത് ക്രിസ്തുവര്‍ഷം ആരംഭത്തിനു മുമ്പ് 2500 ബിസിയിലാണ്.

ഇതിനുമുമ്പ് തന്നെ ലോകത്തിന്റെ പകലാ ഭാഗങ്ങളില്‍ നിന്ന് ഗ്രീക്ക് ,റോമന്‍ ,അറേബ്യ തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അഥവാ സിന്ധു നദീതടത്തിലേക്ക് ആളുകള്‍ വന്നിരുന്നു കച്ചവടത്തിനായി മറ്റും വന്നവര്‍ പിന്നീട് ഇവിടെ കുടിയേറി പാര്‍ക്കുകയായിരുന്നു .ഇവര്‍ അവരുടേതായ ഭാഷാശൈലി ഉപയോഗിച്ചാണ് സിന്ധു തീര ഭൂവിഭാഗത്തെ ഇന്ത്യ എന്നും ഹിന്ദു എന്നും ഒക്കെ വിളിച്ചത് .യൂറോപ്യന്മാര്‍ ഇന്‍ഡോ എന്ന് വിളിച്ചപ്പോള്‍ അറബികള്‍ ഉച്ചാരണം ചേര്‍ത്ത് ‘ഹിന്ദു’ എന്ന് വിളിക്കുകയായിരുന്നു. ഇന്നും അറേബ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യക്കാരെ ‘ഹിന്ദികള്‍ ‘ എന്നാണ് വിളിക്കാറ് .ഇവിടെ ഉണ്ടായ ഭാഷയാണ് ഹിന്ദി. പേര്‍ഷ്യക്കാര്‍ അഥവാ മധ്യേഷ്യക്കാര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാന്‍ വരെ നീളുന്ന ഭൂവിഭാഗത്തെ ജനങ്ങള്‍ ഹിന്ദുസ്ഥാന്‍ എന്നും താന്‍ ചേര്‍ത്ത് വിളിച്ചിരുന്നു. സംസ്‌കൃത വാക്കാണ് സ്ഥാനം അഥവാ സ്ഥലം. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കുമനിസ്ഥാന്‍, എന്നൊക്കെ പറയും പോലെ നൂറ്റാണ്ടുകളായി വിളിച്ചിരുന്ന ഇന്ത്യ എന്ന പേര് അമേരിക്കയിലെ ആദിമനിവാസികള്‍ക്ക് പോലും ചാര്‍ത്തപ്പെട്ടിരുന്നു. അതുകൊണ്ടാണ് അമേരിക്കന്‍ ആദ്യം നിവാസികളെ ‘ റെഡ് ഇന്ത്യന്‍സ്’ എന്ന് വിളിച്ചത് .അമേരിക്ക എന്ന പേര് വരുന്നത് തന്നെ അമേരിഗോ വെസ്പൂച്ചി എന്ന വ്യക്തിയില്‍ നിന്നാണ് അദ്ദേഹം ആകട്ടെ യൂറോപ്പിനും വ്യക്തമായി ഒരു സ്ഥലനാമം ഇല്ലാതിരുന്ന ഇന്ന് അമേരിക്കയെ ആ നാട് കണ്ടുപിടിച്ച കൊളംബസ് ആണ് അവിടുത്തെ ജനതയെ ‘റെഡ് ഇന്ത്യന്‍സ്’ എന്ന് വിളിച്ചത് അതിന് കാരണം കൊളംബസിനെ പണം കൊടുത്ത് നിയോഗിച്ചത് പുരാതന സമ്പന്ന രാജ്യമായ ഇന്ത്യ കണ്ടെത്താന്‍ ആയിരുന്നു .എന്നാല്‍ അദ്ദേഹം വഴിതെറ്റി ഇന്നത്തെ അമേരിക്കയില്‍ എത്തുകയാണ് ഉണ്ടായത്. ശീത പരിസ്ഥിതിയില്‍ ജീവിച്ച യൂറോപ്യന്മാര്‍ വെളുത്തവര്‍ ആയിരുന്നതിനാല്‍ ബ്രൗണ്‍ നിറത്തിലുള്ള അമേരിക്കന്‍ ആദിഭവം ഇന്ത്യന്‍സ് എന്ന ഇന്ത്യയെ എന്ന പേരുമായി ചേര്‍ത്ത് വിളിക്കുകയായിരുന്നു. ഇന്നും ഇന്ത്യന്‍സ് എന്ന് തന്നെയാണ് തദ്ദേശ അമേരിക്കക്കാര്‍ ചരിത്ര രേഖകളില്‍ വിളിക്കപ്പെടുന്നത് .ഇന്ത്യ വിവിധ സാമ്രാജ്യങ്ങള്‍ക്ക് കീഴില്‍ ആയപ്പോഴും ‘ഇന്ത്യ ‘എന്ന് തന്നെയാണ് അറിയപ്പെട്ടത് ആധുനിക ഇന്ത്യയിലും ഇന്ത്യ തന്നെയാണ് ഇന്ത്യ 1947 ല്‍ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയുടെ പേര് ഇന്ത്യ എന്ന് തന്നെയാണ് രാഷ്ട്രത്തിന്റെ ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടുള്ളത് .

എന്നാല്‍ ഇന്ത്യ അഥവാ ഭാരതം എന്ന പേരുകൂടി ഭരണഘടനയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട് അതിന് പിന്നില്‍ മഹാഭാരതം കഥയാണ് .വേദവ്യാസന്‍ രചിച്ച മഹാഭാരതം എന്ന ഒരേണ പുരേ പുരാണ ഇതിഹാസത്തില്‍ പറയുന്ന പേരാണ് ഭാരതം അഥവാ മഹാഭാരതം .ഇതാണ് ഇപ്പോള്‍ ഹിന്ദു ഹിന്ദുത്വ ആശയക്കാര്‍ ഇന്ത്യ ഒഴിവാക്കി ഭാരതം എന്ന പേര് അടിച്ചേല്‍പ്പിക്കാനുള്ള കാരണം. ഭരണഘടന തന്നെ ഇതിനായി തിരുത്തപ്പെടുന്നു എന്ന ആശങ്കയിലാണ് ലോക ജനതയാകെ ഭാരതം എന്ന് വിളിക്കുമ്പോള്‍ അടിമത്തം അവസാനിപ്പിച്ചതായാണ് സംഘപരിവാറുകാര്‍ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ ബ്രിട്ടീഷുകാരുടെ ഇംഗ്ലീഷ് ആണ് ഇപ്പോഴും ഇന്ത്യയുടെ ഔദ്യോഗിക രേഖകളില്‍ നാം ഉപയോഗിക്കുന്നത്. പ്രസിഡണ്ട്, പ്രൈം മിനിസ്റ്റര്‍, മിനിസ്റ്റര്‍, മിനിസ്ട്രി തുടങ്ങിയ വാക്കുകള്‍ ഇതിനുദാഹരണം മാത്രമല്ല നൂറ്റാണ്ടുകളായി വിവിധ ജനതകള്‍ കൈമാറി വന്ന സംസ്‌കാരവും ഭാഷയും ആണ് ഇവിടെ ഒറ്റയടിക്ക് തമസ്‌കരിക്കപ്പെടുന്നത്. ഇന്ത്യക്കാരുടെ വേഷം ഭാഷ ഭൂഷാദികള്‍ എല്ലാം പഴയകാല ഇന്ത്യക്കാരുടേതാണ്. മുമ്പുകാലത്ത് കോണകം മാത്രം ധരിച്ചിരുന്ന ഇന്ത്യക്കാര്‍ ഇന്ന് കോട്ടും സൂട്ടും പാന്റും ഒക്കെ ധരിക്കുന്നു. വിവിധ നാടുകളിലെ വസ്ത്രങ്ങള്‍ സൗകര്യത്തിന് അനുസരിച്ച് ഉപയോഗിക്കുന്നു ഇവയെല്ലാം മാറ്റാന്‍ കഴിയുമോ ചോദ്യങ്ങള്‍ നിരവധി ബാക്കി.

 

Continue Reading

Trending