Connect with us

More

മോദിയുടെ വിദേശ യാത്രകള്‍: ഫയലുകള്‍ ഹാജരാക്കണമെന്ന് വിവരാവകാശ കമ്മീഷന്‍

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട ഫയലുകള്‍ വേണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷ വിദേശകാര്യ മന്ത്രാലയം നേരത്തെ തള്ളിയിരുന്നു. മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കൊമ്മൊഡോര്‍ ലോകേഷ് ബത്രയാണ് വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളില്ലാത്ത വിവരങ്ങള്‍ പുറത്തുവിടണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാഥുര്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ആദ്യം ഇത്തരത്തില്‍ ഏതെങ്കിലും ഒരു ഫയല്‍ നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
മോദിയുടെ വിദേശയാത്രാ ചിലവുകള്‍ കൃത്യമായി മനസിലാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ലോകേഷ് ബത്ര വ്യക്തമാക്കിയിട്ടുണ്ട്. ഇത് വളരെയധികം പൊതുതാല്‍പര്യമുള്ള വിഷയമാണെന്ന് ലോകേഷ് ബത്ര ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് കോടി രൂപ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്ക് ചെലവാകുന്നതായും ഇത് പൊതുജനങ്ങളുടെ പണമാണെന്നും ബത്ര പറഞ്ഞു.
മുന്‍ പ്രധാനമന്ത്രിമാരുടെ വിദേശ യാത്രാ വിവരങ്ങളും ലോകേഷ് ബത്ര തേടിയിട്ടുണ്ട്. 2014 ജൂണ്‍ 15 മുതല്‍ 2016 സെപ്തംബര്‍ എട്ട് വരെയുള്ള പ്രധാനമന്ത്രിയുടെ യാത്രകളുടെ പണം അടച്ചുവരികയാണെന്നാണ് പി.എം.ഒ വെബ്‌സൈറ്റില്‍ കാണുന്നതെന്ന് ലോകേഷ് ബത്ര പറയുന്നു.
സെപ്തംബര്‍ 13ന് വെബ്‌സൈറ്റ് പരിശോധിച്ചപ്പോഴായിരുന്നു ഇത്. എയര്‍ ഇന്ത്യക്ക് ഇത്തരത്തില്‍ പണം നല്‍കുന്നത് വൈകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. ഇത്തരം കാര്യങ്ങളില്‍ പരിഷ്‌കരണം ആവശ്യമാണ്. എന്നാല്‍ ബത്ര ആവശ്യപ്പെട്ട വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ ആര്‍ .ടി. ഐ നിയമത്തിന്റെ എട്ട് (1), (ജി) വകുപ്പുകള്‍ പ്രകാരം വിവരാവകാശ പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നതാണെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയം അപേക്ഷ തള്ളുകയായിരുന്നു.
ബത്ര ആവശ്യപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഇന്ത്യയുടെ സുരക്ഷ, പരമാധികാരം, അഖണ്ഡത, രാജ്യതാല്‍പര്യങ്ങള്‍ തുടങ്ങിയവയെ എല്ലാം ദോഷകരമായി ബാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെടുന്നു.

crime

വാഹനങ്ങള്‍ തല്ലിതകര്‍ത്ത കേസില്‍ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം മാറനല്ലൂരില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്

Published

on

തിരുവനന്തപുരം മാറന്നലൂരില്‍ വാഹനങ്ങളും വീടും ആക്രമിച്ച സംഭവത്തില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്ത്, പ്രദീപ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.

ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ശ്രീകുമാറിന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. തിരുവനന്തപുരം മാറനല്ലൂരില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്.

Continue Reading

kerala

റെക്കോഡിട്ട് വീണ്ടും സ്വര്‍ണവില; പവന് 47,080 രൂപ

ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി

Published

on

ഡിസംബര്‍ നാലിന് സ്വര്‍ണം വാങ്ങാന്‍ പോകുന്നവര്‍ നല്‍കേണ്ടി വരിക ചരിത്രത്തിലെ ഏറ്റവും വലിയ തുക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉപഭോക്താക്കളെ ഭയപ്പെടുത്തുന്ന നിലയില്‍ ഉയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണവില വര്‍ഷത്തെ അവസാന മാസം ആരംഭിക്കുമ്പോള്‍ കൂടുതല്‍ ഉയരങ്ങള്‍ തേടിപ്പോകുന്ന കാഴ്ചയാണുള്ളത്. പവന് 46,000 രൂപ എന്ന പരിധിയും കടന്നു പോകുന്ന കാഴ്ചയാണ് പോയ മാസം കണ്ടത്.

ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി. പവന് 320 രൂപ വര്‍ധിച്ച് 47,080 രൂപയുമായി. ശനിയാഴ്ച സ്വര്‍ണവില 46760 രൂപയിലെത്തിയിരുന്നു. ഇതിന് മുന്‍പ് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് ഉണ്ടായത്.

Continue Reading

crime

സ്വിഫ്റ്റ് ബസിന്റെ യാത്ര തടസ്സപ്പെടുത്തി സിപിഎം നേതാവിന്റെ കാർ യാത്ര; ചോദ്യം ചെയ്ത ഡ്രൈവർക്ക് മർദനം

ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ ശ്രമിച്ചു

Published

on

ആലപ്പുഴ: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ യാത്ര തടയ്യപ്പെടുത്തി സിപിഎം പ്രദേശികനേതാവിന്റെ കാര്‍ യാത്ര. സംഭവം ചോദ്യം ചെയ്ത ബസ് ഡ്രൈവറെ നേതാവും പ്രവര്‍ത്തകരും ചേര്‍ന്ന് കയ്യേറ്റം ചെയ്തു.

ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ ശ്രമിച്ചു. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് എസ്.കുട്ടിക്കെതിരെയാണു അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

Continue Reading

Trending