Connect with us

Culture

അന്‍വറിനെ തള്ളി സി.പി.എം; പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക്

Published

on

സ്വന്തം ലേഖകന്‍
മലപ്പുറം:സി.പി.ഐ പി.വി അന്‍വര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ അന്‍വറിനോട് പരസ്യ പ്രസ്താവന നിര്‍ത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി. അന്‍വര്‍ സി.പി.ഐ പോര് മുന്നണി ബന്ധങ്ങളെപ്പോലും ബാധിക്കുന്ന തരത്തില്‍ വളര്‍ന്നതോടെയാണ് സി.പി.എം അന്‍വറിനെ തള്ളി രംഗത്തുവന്നത്.
സി.പി.ഐക്കെതിരായ പി.വി അന്‍വറിന്റെ പ്രസ്താവന മുന്നണി മര്യാദ ലംഘിക്കുന്നതാണെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് പറഞ്ഞു. ഇത്തരം പ്രസ്താവനകളോട് സി.പി.എമ്മിന് യോജിപ്പില്ല. മേലില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകരുതെന്ന് അന്‍വറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോഹന്‍ദാസ് മലപ്പുറത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും വയനാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പി.പി സുനീറിനെതിരെ വിവാദ പ്രസ്താവന നടത്തിയ അന്‍വറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. മലപ്പുറത്തും പൊന്നാനിയിലും എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ അന്‍വറിനെതിരെ പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തിരുന്നു.
സി.പി.എമ്മിന്റെ മൗനാനുവാദത്തോടെയാണ് അന്‍വറിന്റെ പ്രതികരണങ്ങളെന്ന് സി.പി.ഐ ആരോപിച്ചിരുന്നു. അന്‍വറിനെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി തന്നെ വാര്‍ത്താസമ്മേളനം നടത്തി. സി.പി.ഐ പി.വി അന്‍വര്‍ പോര് തെരുവ് യുദ്ധമായതോടെയാണ് സി.പി.എം ഇടപെട്ടത്.
സി.പി.ഐ സംസ്ഥാന കമ്മിറ്റി സി.പി.എം സംസ്ഥാന സെക്രട്ടറിയോട് പരാതി ഉന്നയിച്ചിരുന്നു എന്നാണ് സൂചന. അന്‍വര്‍ ഇനിയും സി.പി.ഐക്കെതിരെ തിരിഞ്ഞാല്‍ ഗുരുതര പ്രത്യഘാതം ഏല്‍ക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് സി.പി.ഐ നല്‍കിയെന്നും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി അന്‍വറിനെ താക്കീത് ചെയ്തത്. 2011ല്‍ ഏറനാട്ടില്‍ നിന്ന് തുടക്കമിട്ട സി.പി.ഐ പി.വി അന്‍വര്‍ പോര് പൊന്നാനിയില്‍ അന്‍വര്‍ സ്ഥാനാര്‍ഥിയായതോടെ വീണ്ടും സജീവമായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ അന്‍വര്‍ വെടിപൊട്ടിച്ചു. സി.പി.ഐ സഹായിച്ചില്ലെന്നും ദ്രോഹിച്ചെന്നും മുസ്്‌ലിംലീഗിനോടാണ് സി.പി.ഐക്ക് താല്‍പര്യമെന്നുമടക്കം രൂക്ഷമായ ഭാഷയിലാണ് അന്‍വര്‍ സിപിഐക്കെതിരെ പ്രസ്താവനയിറക്കിയത്. ഇതിനെതിരെ സി.പി.ഐയും രംഗത്തുവന്നതോടെ രംഗം വഷളായി.
അന്‍വറിനെ നിയന്ത്രിക്കാത്ത സി.പി.എം നിലപാടും ചര്‍ച്ചയായതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് പേടിയിലാണ് അവസാനം സി.പി.എം തന്നെ അന്‍വറിന് മൂക്കുകയറുമായി വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം സി.പി.ഐയെ ആവര്‍ത്തിച്ചു വിമര്‍ശിക്കുകയായിരുന്നു എം.എല്‍.എ കൂടിയായ പി.വി അന്‍വര്‍. മുന്നണി മര്യാദകളെ ബാധിക്കുന്ന വിധം അന്‍വറിന്റെ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയും അതിരു കടക്കുകയും ചെയ്തതോടെ സി.പി.എം പ്രതിരോധത്തിലായിരുന്നു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending