Connect with us

kerala

പൊന്നാനി സി.പി.എമ്മില്‍ വിഭാഗീയത; ലോക്കല്‍ സമ്മേളനത്തില്‍ മത്സരം നടന്നു, ഔദ്യോഗിക പാനലിലെ രണ്ടുപേർ തോറ്റു

മത്സരം ഒഴിവാക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടുവെങ്കിലും ആദ്യം പിന്മാറാന്‍ തയ്യാറായിരുന്നില്ല.

Published

on

പൊന്നാനിയിലെ സി.പി.എമ്മില്‍ വിഭാഗീയത കെട്ടടങ്ങിയിട്ടില്ലെന്ന സൂചന നല്‍കി ലോക്കല്‍ സമ്മേളനത്തില്‍ കടുത്തമത്സരം. പുതുപൊന്നാനിയില്‍ നടന്ന സി.പി.എം പൊന്നാനി സൗത്ത് ലോക്കല്‍ സമ്മേളനത്തിലാണ് ഔദ്യോഗിക പാനലിനെതിരെ മത്സരം നടന്നത്.

പി.കെ. കുഞ്ഞുമുഹമ്മദ്, അഡ്വ. സുരേഷ്, പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, അഡ്വ. ഷിനോദ്, പി.കെ. ശാഹുല്‍, ടി.കെ. മശ്ഹൂദ്, പി.വി. നിഷാദ്, ഷൈലജ മണികണ്ഠന്‍, ഫസലു, ജമാല്‍, ഇ.കെ. ഖലീല്‍, റാഫി തുടങ്ങിയ പന്ത്രണ്ട് പേരടങ്ങിയ അംഗങ്ങളുടെ പാനലായിരുന്നു ഔദ്യോഗിക നേതൃത്വം അവതരിപ്പിച്ചത്.

ഇതിനെതിരെ പ്രവാസി സംഘം പൊന്നാനി മണ്ഡലം നേതാവ് സക്കരിയ പൊന്നാനിയുടെ പേര് പി.പി. മുജീബും പുതുപൊന്നാനി സൗത്ത് ബ്രാഞ്ച് സെക്രട്ടറി വി.എം. അബൂബക്കറിന്റെ പേര് അബ്ദുല്‍ഗഫൂറും നിര്‍ദേശിച്ചതോടെയാണ് മത്സരം കടുപ്പിച്ച് നടന്നത്.

ലോക്കല്‍ സമ്മേളനത്തില്‍ 67 പ്രതിനിധികളാണ് പങ്കെടുത്തത്. മത്സരത്തില്‍ 4 പ്രതിനിധികളുടെ വോട്ട് അസാധുവായി. ബാക്കിവരുന്ന 63 പ്രതിനിധികളില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച സക്കരിയ, വി.എം. അബൂബക്കര്‍ എന്നിവര്‍ക്ക് 63 പേരുടെ പിന്തുണ ലഭിച്ചതോടെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. ഔദ്യോഗിക പാനലില്‍ ഉണ്ടായിരുന്ന പി.കെ. ശാഹുല്‍, ഫസലു എന്നിവര്‍ക്ക് വോട്ട് കുറഞ്ഞതോടെ ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് പുറത്തായി.

തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി സെക്രട്ടറിയെ തെരഞ്ഞെടുക്കുന്ന നടപടിയിലേക്ക് നീങ്ങിയതോടെ നിലവിലെ ലോക്കല്‍ സെക്രട്ടറി പി.കെ. കുഞ്ഞുമുഹമ്മദിനെതിരെ മത്സരത്തിനായി ഇ.കെ. ഖലീല്‍ മുറിഞ്ഞഴി ബ്രാഞ്ച് സെക്രട്ടറി ടി.കെ. മശ്ഹൂദിന്റെ പേരുനിര്‍ദേശിച്ചു. ഇതോടെ ഏരിയാ നേതൃത്വം പ്രതിസന്ധിയിലായി.

മത്സരം ഒഴിവാക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടുവെങ്കിലും ആദ്യം പിന്മാറാന്‍ തയ്യാറായിരുന്നില്ല. പിന്നീട് മത്സരത്തിനായുള്ള നടപടിയിലേക്ക് നീങ്ങുന്നതിനിടെ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് പിന്മാറുന്നതായി മശ്ഹൂദ് അറിയിച്ചു. അവസാനം പി.കെ. കുഞ്ഞുമുഹമ്മദിനെ സി.പി.എം പൊന്നാനി സൗത്ത് ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കേണ്ടി വന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല

109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്.

Published

on

നീറ്റ് യുജി 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്ന് 73,328 പേര്‍ യോഗ്യത നേടി. 109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്. ആദ്യ നൂറ് റാങ്കില്‍ ഇത്തവണ കേരളത്തില്‍നിന്നും ആരുമില്ല.

ആകെ പരീക്ഷയെഴുതിയവരില്‍ 12,36,531 പേര്‍ യോഗ്യത നേടി. രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. മധ്യപ്രദേശിലെ ഉത്ഷര്‍ഷ് അവാധിയ രണ്ടാം റാങ്ക് നേടി. 552 നഗരങ്ങളിലെ 5468 കേന്ദ്രങ്ങളിലായി ഈ വര്‍ഷം 22 ലക്ഷത്തിലേറെ പേരാണ് പരീക്ഷയെഴുതിയത്.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാണ്. ഈ വര്‍ഷം മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്.

Continue Reading

kerala

കനത്ത മഴ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ക്ക് എന്നിവക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അവധി അറിയിച്ചു.

Published

on

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ക്ക് എന്നിവക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അവധി അറിയിച്ചു.

എന്നാല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.

Continue Reading

kerala

പീരുമേട്ടില്‍ ആദിവാസി യുവതി മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ അവിടെ വന്യ മൃഗം എത്തിയതിന്റെയോ ആക്രമണം നടത്തിയതിന്റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല.

Published

on

ഇടുക്കി: പീരുമേട്ടില്‍ ആദിവാസി യുവതി സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍. കൊല്ലപാതാകമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. സംഭവത്തില്‍ ഭര്‍ത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ മരണത്തില്‍ പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കൊലപാതകം എന്ന് സ്ഥിരീകരിച്ചത്.

കാടിനകത്ത് നിന്ന് സീതയെ ആന തുമ്പിക്കൈ കൊണ്ട് അടിച്ച് ചുഴറ്റിയെറിയുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് ബിനു(48) പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ അവിടെ വന്യ മൃഗം എത്തിയതിന്റെയോ ആക്രമണം നടത്തിയതിന്റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല. തുടര്‍ന്നുണ്ടായ സംശയത്തെ തുടര്‍ന്നാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്.

Continue Reading

Trending