Connect with us

kerala

മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ ഇ.ചന്ദ്രശേഖരനെ ബി.ജെ.പിക്കാര്‍ ആക്രമിച്ച കേസില്‍ സി.പി.എമ്മുകാര്‍ കൂറുമാറി.

കേസ് കോടതിയില്‍ വിചാരണയ്ക്ക് എത്തിയപ്പോള്‍ ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉള്‍പ്പടെയുള്ള എല്ലാ സി.പി.എം പ്രവര്‍ത്തകരായ സാക്ഷികളും കൂറുമാറി

Published

on

മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ ഇ.ചന്ദ്രശേഖരനെ ബി.ജെ.പിക്കാര്‍ ആക്രമിച്ച കേസില്‍ സി.പി.എമ്മുകാര്‍ കൂറുമാറി. ഇതേ തുടര്‍ന്ന് പ്രതികളെ വെറുതെ വിട്ടു. ഇതിനെതിരെ സി.പി.ഐ നേതാവ് കെ. പ്രകാശ് ബാബു പരസ്യമായി രംഗത്തുവന്നു.

2016ല്‍ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരന്‍ കയ്യില്‍ ബാന്‍ഡേജ് ഇട്ട് ബഹു.ഗവര്‍ണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നില്‍ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ ചിത്രം എല്ലാവരുടെയും മനസ്സില്‍ തെളിയുന്നുണ്ടാവും. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ബി.ജെ.പി,ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പില്‍ ഉണ്ടായിരുന്ന സി.പി.എം നേതാവിനും പരുക്ക് പറ്റിയിരുന്നു. പോലീസ് കേസെടുത്തു. ചാര്‍ജ്ജ് കൊടുത്തു. പ്രകാശ് ബാബു പറഞ്ഞു.

ആക്രമണം നടത്തിയ 12 ബി.ജെ.പി,ആര്‍.എസ്.എസ്.പ്രവര്‍ത്തകര്‍ക്കെതിരെയുളള കേസ് കോടതിയില്‍ വിചാരണയ്ക്ക് എത്തിയപ്പോള്‍ ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉള്‍പ്പടെയുള്ള എല്ലാ സി.പി.എം പ്രവര്‍ത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ് കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. സാക്ഷികള്‍ ഇല്ലാത്തതിനാല്‍ തെളിവുകളുമില്ലാതായി. കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു. സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രശേഖരനു വേണ്ടി സത്യസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആര്‍.എസ്.എസ്, ബിജെപി പ്രവര്‍ത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സി.പി.എം പ്രാദേശികജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്. പരിഹാസൃമാണ്.
സി.പി.എം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്‌നം കാണുമെന്ന് ഞാന്‍ കരുതുന്നു. പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കസ്റ്റഡിയിൽ മരണം: പോലീസിനെതിരെ മൊഴിയുമായി വീട്ടമ്മ

അടിയേറ്റ് അവശനായ മനോഹരനെ ഉന്തി തള്ളിയാണ് പോലീസ് ജീപ്പിലേക്ക് കയറ്റിയതെന്നും അവർ പറഞ്ഞു

Published

on

തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം കർഷക കോളനി സ്വദേശി മനോഹരൻ മരിച്ച സംഭവത്തിൽ പോലീസിനെതിരെ ആരോപണങ്ങളുമായി വീട്ടമ്മ. മനോഹരനെ പിടിച്ചയുടനെ പോലീസ് മുഖത്തടിച്ചുവെന്ന് വീട്ടമ്മ രമാദേവി പറഞ്ഞു. അടിയേറ്റ് അവശനായ മനോഹരനെ ഉന്തി തള്ളിയാണ് പോലീസ് ജീപ്പിലേക്ക് കയറ്റിയതെന്നും അവർ പറഞ്ഞു.

 

Continue Reading

crime

തൃപ്പൂണിത്തറ കസ്റ്റഡി മരണം; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് നാട്ടുകാര്‍

വാഹനപരിശോധനയ്ക്കിടെ തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡയിലെടുത്ത ആള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടി.

Published

on

വാഹനപരിശോധനയ്ക്കിടെ തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡയിലെടുത്ത ആള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടി. മരിച്ച മനോഹരനെ മുഖത്തടിച്ച എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെന്‍ഡ് ചെയ്തു. മനോഹരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ഹില്‍ പാലസ് പൊലീസ് സ്റ്റേഷന്‍ നാട്ടുകാര്‍ ഉപരോധിച്ചു.

കസ്റ്റഡിയിലെടുത്താള്‍ മരിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ഇരുമ്പനം കര്‍ഷക കോളനിയില്‍ ചാത്തന്‍വേലില്‍ രഘുവരന്റെ മകന്‍ മനോഹരന്‍(52) ആണ് ഇന്നലെ അര്‍ധരാത്രി മരിച്ചത്. ശനിയാഴ്ച രാത്രി 8:45 ഓടെ ഇരുമ്പനം കര്‍ഷക കോളനി ഭാഗത്തുവെച്ചാണ് മനാഹരനെ അറസ്റ്റ് ചെയ്തത്. ഇരുചക്ര വാഹനത്തില്‍ വന്ന മനോഹരന്‍ പൊലീസ് കൈകാണിച്ചപ്പോള്‍ വണ്ടി അല്‍പ്പം മുന്നോട്ട് നീക്കിയാണ് നിര്‍ത്തിയിരുന്നത്. ഇതാണ് പൊലീസിനെ പ്രകോപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

എസ്‌ഐ ജിമ്മി ജോസിന്റെ നേതൃത്തിലായിരുന്നു വാഹനപരിശോധന നടന്നിരുന്നത്. മനോഹരന്‍ വാഹനം നിര്‍ത്തിയ ഉടന്‍ മുഖത്തടിക്കുകയും മര്‍ദ്ദിക്കുകയും ദൃക്‌സാക്ഷായായ വീട്ടമ്മ. മര്‍ദനമേറ്റു തളര്‍ന്ന മനോഹരന്‍നെ പൊലീസ് ഉന്തിതള്ളിയാണ് ജീപ്പില്‍ കയറ്റിയതെന്നും രമാദേവി പറഞ്ഞു.

Continue Reading

crime

ലൈംഗികാതിക്രമം നടത്തിയ യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

ലൈംഗികാതിക്രമം നടത്തിയ യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

Published

on

കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയടക്കാനും കുന്നംകുളം പോക്‌സോ കോടതി വിധിച്ചു. ചാവക്കാട് എടക്കഴിയൂര്‍ സാബിറിനെ(29)നെയാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എസ്. ലീഷ ശിക്ഷിച്ചത്. 2020 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

കുട്ടിയുടെ മാതാവ് ജോലിക്ക് പോയ സമയം വീട്ടില്‍ കയറിയാണ് പ്രതി അക്രമം കാണിച്ചത്. ചാവക്കാട് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന യു.കെ ഷാജഹാനാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Continue Reading

Trending