കോഴിക്കോട്: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ കേരളം മറികടന്നത് എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ച് ഒരു മനസായി ഒരുമിച്ച് നിന്നാണ്. സര്‍ക്കാര്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പാര്‍ട്ടിക്കാരും സംഘടനകളും ഒരു മനസായി നിന്ന് പിന്തുണ നല്കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടതും അതായിരുന്നു. എന്നാല്‍ പ്രളയക്കെടുതി ശമിച്ചതോടെ എല്ലാം സ്വന്തം അക്കൗണ്ടിലേക്ക് വരവ് വെക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. സൈബര്‍ സഖാക്കള്‍ മുഖ്യമന്ത്രിയുടെ മാത്രം മികവായി ഈ അതിജീവനത്തിന്റെ ഉയര്‍ത്തിക്കാട്ടുകയാണ്. സംസ്ഥാനത്തെ പല ദുരിതാശ്വാസ ക്യാമ്പുകളും പ്രവര്‍ത്തിച്ചത് സര്‍ക്കാറിന്റെ യാതൊരു സഹായവുമില്ലാതെയാണ്. അവിടത്തെ എല്ലാ ചിലവുകളും വഹിച്ചത് സന്നദ്ധ സംഘടനകളായിരുന്നു.
എന്നാല്‍ ഇത്തരം ക്യാമ്പുകളെല്ലാം പാര്‍ട്ടിയുടെ സംഘടനാ സംവിധാനവും സര്‍ക്കാര്‍ സംവിധാനവും ഉപയോഗപ്പെടുത്തി പിടിച്ചെടുക്കാന്‍ സി.പി.എം നടത്തുന്ന ശ്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പന്തളത്ത് എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സന്നദ്ധ സംഘടന നടത്തിയ ക്യാമ്പില്‍ നിന്ന് അവരെ പുറത്താക്കാന്‍ സി.പി.എം ആസൂത്രിത നീക്കമാണ് നടത്തിയത്. സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തി റവന്യു ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തിയായിരുന്നു സി.പി.എം നീക്കം. എന്നാല്‍ ക്യാമ്പില്‍ കഴിഞ്ഞിരുന്നവര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ഇതിന് പിന്നിലെ സി.പി.എമ്മിന്റെ നീക്കം പൊളിഞ്ഞത്.
പെരിഞ്ഞനം പഞ്ചായത്തിലെ മൂന്ന് പീടികയില്‍ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ അംബേദ്ക്കറുടെ പേരെഴുതിയ ഓട്ടോറിക്ഷയില്‍ ഭക്ഷണം വിതരണം ചെയ്തിരുന്ന കുസുമം ബോധ്, മധു ബോധ് എന്നിവരെ ക്യാമ്പ് ഗേറ്റിനടുത്ത് സി.പി.എം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു വെക്കുകയും മധു ബോധിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. തലേ ദിവസം ഇതേ ക്യാമ്പില്‍ വിതരണം ചെയ്ത ബിസ്ക്കറ്റ് തിരിച്ച് നല്കി ഇത് കഴിച്ച് ആളുകള്‍ക്ക് എന്തെങ്കിലും പറ്റിയാലോ എന്നാക്ഷേപിച്ചു മധുവിനെ സഖാക്കള്‍ അപമാനിക്കുകയും ചെയ്തു.
മലപ്പുറം ജില്ലയിലെ പൊന്നാനി ഐ.എസ്.എസില്‍ നടന്ന ക്യാമ്പ്, തിങ്കളാഴ്ച രാത്രി എട്ട് മണി വരെ ഒരു കുഴപ്പവുമില്ലാതെ പോയിരുന്നു. എല്ലാവരും കൂടി പരസ്പര സഹകരണത്തോടെ സേവനം ചെയ്തു മുന്നോട്ട് പോയിരുന്ന ക്യാമ്പിലേക്ക് അതുവരെ അവിടെ ഇല്ലാതിരുന്ന കുറച്ചാളുകള്‍ കയറി വന്ന് ബഹളം വെക്കുകയായിരുന്നു. ഇവര്‍ അതുവരെ ക്യാമ്പില്‍ സേവനം ചെയ്തുകൊണ്ടിരുന്ന വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി പുറത്താക്കാന്‍ ശ്രമിച്ചു. ക്യാമ്പ് കഴിഞ്ഞ് ഓഫീസിലേക്ക് വായോ, അപ്പൊ കാണാമെന്നായിരുന്ന അവിടെയുണ്ടായിരുന്ന ഡെപ്യൂട്ടി തഹസില്‍ദാരെ ഭീഷണിപ്പെടുത്തിയത്. സി.പി.എമ്മിന്റെ ക്യാമ്പ് പിടിച്ചെടുക്കല്‍ നീക്കത്തിന്റെ ഭാഗമായിരുന്നു ഈ കടന്നുകയറ്റവും ഭീഷണിയുമെല്ലാം.
കളമശ്ശേരി പോളിടെക്നിക്കില്‍ സന്നദ്ധ സേവനം നടത്തിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥി യുവജനങ്ങള്‍ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക് വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ക്യാമ്പില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട സി.പി.എം പ്രാദേശിക സംഘം ഈ വിദ്യാര്‍ത്ഥികളോട് പെട്ടെന്ന് തന്നെ ക്യാമ്പ് വിട്ടു പോകാന്‍ കല്പിക്കുകയായിരുന്നു. ഇനി എല്ലാ കാര്യങ്ങളും പാര്‍ട്ടി നോക്കിക്കോളുമെന്നായിരുന്നു സഖാക്കളുടെ നിലപാട്.
എറണാകുളം ജില്ലയിലെ വൈപ്പിനില്‍ നായരമ്പലത്തുള്ള ഭഗവതി വിലാസം സ്കൂളില്‍ നാലായിരത്തോളം ദുരിതബാധിതരുണ്ട്. ക്യാമ്പിലെത്തിച്ചേര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉല്ലാസിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാനുള്ള ശ്രമങ്ങളുണ്ടായി. ആളുകള്‍ ഇതിനെ ചോദ്യം ചെയ്തത് ക്യാമ്പില്‍ സംഘര്‍ഷത്തിനിടയാക്കി.
വയനാട് ജില്ലയിലെ വൈത്തിരി എച്ച്.ഐ.എം.യു.പി സ്കൂളിലെ ക്യാമ്പ് നടത്തിപ്പില്‍ പാര്ട്ടി്ക്ക് സ്വാധീനം ലഭിക്കാന്‍ നടത്തിയ ഭീഷണിയും വ്യക്തിഹത്യയും കാരണം കല്‍പ്പറ്റ വില്ലേജ് അസിസ്റ്റന്റ് ആയ ടി അശോകന് ആത്മഹത്യശ്രമം നടത്തി. പാര്‍ട്ടിയുടെ ഇംഗിതം അനുസരിക്കാത്തതിനാണ് പ്രളയക്കെടുതി മറികടക്കാന്‍ കഠിനാധ്വാനം ചെയ്ത ഈ ഉദ്യോഗസ്ഥനെ സി.പി.എം അപമാനിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.
‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.
‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.
പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.
പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.
പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.
പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.
ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന് തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.