kerala
വിഴിഞ്ഞം: ബി.ജെ.പി പിന്തുണക്കിടെ കേരളകോണ്‍ഗ്രസ് (എം) ഇടഞ്ഞു ഇടതുമുന്നണിയില്‍ രൂക്ഷമായ ഭിന്നത
കേരളത്തിന്റെയും തിരുവനന്തപുരത്തിന്റെയും പുരോഗതിക്ക് പദ്ധതി അനിവാര്യമാണെന്നാണ ്സി.പി.എം പറയുന്നത്. എന്നാല്‍ പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തിന് എന്തുചെയ്യുമെന്ന് ഇനിയും വ്യക്തമല്ല.

കെ.പി ജലീല്‍
വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍മാണത്തില്‍ ഭൂമിയും ജീവനോപാധിയും നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കിയില്ലെന്ന് കാട്ടി നടന്നുവരുന്ന സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന ്നടിക്കുമ്പോള്‍ ഇടതുമുന്നണിയിലെ പ്രമുഖഘടകക്ഷിയായ കേരള കോണ്‍ഗ്രസ് ഇടയുന്നു. സര്‍ക്കാര്‍ ഉറപ്പു നല്കിയ അഞ്ച് ആവശ്യങ്ങളൊന്നുപോലും പാലിച്ചില്ലെന്ന് കാട്ടി കേരളകോണ്‍ഗ്രസ് എം ചെയര്മാന് ജോസ ്കെ.മാണി തന്നെ നേരിട്ട് രംഗത്തെത്തിയത് സര്‍ക്കാരിനെയും സി.പി.എമ്മിനെയും വെട്ടിലാക്കി. സമരക്കാരെ അടിച്ചമര്‍ത്താനും ബി.ജെ.പിക്കാരുടെ സഹയാത്തോടെ അവ രെ ആക്രമിക്കാനും നടത്തുന്ന നീക്കത്തെ ചെറുക്കാനാണ് കേരളകോണ്‍ഗ്രസ് തീരുമാനം. കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തിലെ പ്രമുഖവിഭാഗമാണ ്തീരദേശത്തെ പിന്നാക്ക ജനതയായ ലത്തീന്‍ വിശ്വാസികള്‍. ഇവരെ ഒഴിവാക്കി സര്‍ക്കാരിനും ഭരണമുന്നണിക്കും മുന്നോട്ടുപോകാനാകില്ല. സമരത്തെ അടിച്ചമര്‍ത്തണമെന്നാണ ്കഴിഞ്ഞദിവസം ഹിന്ദുഐക്യവേദി നേതാവ് വല്സന് തില്ലങ്കേരി ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ തങ്ങള്‍ അതേറ്റെടുക്കുമെന്നാണ ്അദ്ദേഹത്തിന്റെ ഭീഷണി. സി.പി.എമ്മുകാരും സംഘപരിവാരവുമാണ് സമരക്കാരെ ആക്രമിച്ചതിന ്പിന്നില്‍.
അതേസമയം സര്‍ക്കാരും സി.പി.എമ്മും അദാനി ഗ്രൂപ്പിന് ശക്തമായ പിന്തുണയുമായാണ ്രംഗത്തെത്തിയിരിക്കുന്നത്. ചെറിയൊരു വിഭാഗമാണ ്സമരത്തിന് പിന്നിലെന്നും അവരുമായി ചര്‍ച്ചക്ക് തയ്യാറായതാണെന്നും എന്നാല്‍ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നുമാണ ്സി.പി.എം സെക്രട്ടറിയേറ്റ് ഇന്ന് പ്രസ്താവനയിറക്കിയത്. ഇതോടെ ഭരണമുന്നണിയില്‍ ഭിന്നത രൂക്ഷമായി. സാധാരണഗതിയില്‍ സി.പി.ഐയാണ് ഇത്തരം വിഷയത്തില്‍ സി.പി.എമ്മിനെ തിരുത്തുകയെങ്കിലും ഇവിടെ അവര്‍ മൗനം പാലിക്കുകയാണ്. ലത്തീന്‍ വിഭാഗത്തില്‍നിന്നുള്ള മന്ത്രി ആന്റണി രാജുവും പ്രശ്നത്തില്‍ സി.പി.എം നിലപാടിനെതിരാണ്. തുടര്‍ഭരണത്തിന് ലത്തീന്‍വിഭാഗത്തിന്റെ പിന്തുണയും നിര്‍ണായകമായിരുന്നുവെന്ന ബോധ്യം കേരളകോണ്‍ഗ്രസിനുണ്ട്.
മുമ്പ് പശ്ചിമബംഗാളില്‍ സിംഗൂരില്‍ കാര്‍ഫാക്ടറിക്കു വേണ്ടി കര്‍ഷകരായ ന്യൂനപക്ഷവിഭാഗങ്ങളെ വെടിവെച്ചുകൊന്ന പാരമ്പര്യം ഉള്ളതിനാല്‍ സി.പി.എം അതിനും മടിച്ചുകൂടായ്കയില്ലെന്ന ്ഭയപ്പെടുന്നവരുണ്ട്. ലത്തീന്‍ രൂപതയുടെ ബിഷപ്പിനെ തന്നെയാണ ്മുഖ്യപ്രതിയാക്കി കേസെടുത്തതെന്നത് ക്രിസ്തീയ വിഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെ ശക്തമായ രോഷമാണ ്ഉയര്‍ത്തിവിട്ടിരിക്കുന്നത്. ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് ഇനി മുന്നോട്ടും പിന്നോട്ടും നോക്കേണ്ടതില്ലെന്നാണ ്സമരക്കാര്‍ പറയുന്നത്. അതേസമയം സമരത്തെ അടിച്ചമര്‍ത്തുമെന്ന ധ്വനിയാണ ്സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
കേരളത്തിന്റെയും തിരുവനന്തപുരത്തിന്റെയും പുരോഗതിക്ക് പദ്ധതി അനിവാര്യമാണെന്നാണ ്സി.പി.എം പറയുന്നത്. എന്നാല്‍ പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തിന് എന്തുചെയ്യുമെന്ന് ഇനിയും വ്യക്തമല്ല. സമരംമൂലം അദാനിക്കുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കാനുള്ള ഉത്തരവ് പോലും സര്‍ക്കാര്‍ ഇറക്കിയിരിക്കുകയാണ്. തൊട്ടടുത്ത തമിഴ്നാട്ടില്‍ കൂടംകുളം ആണവനിലയത്തിനെതിരെ സമരംനടത്തിയതിന് എ.ഡി.എം.കെ സര്‍ക്കാരിന്റെ പൊലീസ് അഞ്ചുപേരെ വെടിവെച്ചുകൊന്നത് അധികംകാലമായിട്ടില്ല. ഇതും സിംഗൂരും കേരളത്തില്‍ ആവര്‍ത്തിക്കപ്പെടരുതേ എന്നാണ ്ജനം ആവശ്യപ്പെടുന്നത്. ബി.ജെ.പിയും സി.പി.എമ്മുമായി പദ്ധതിക്കാര്യത്തില്‍ കൈകോര്‍ക്കുന്നതിന് പിന്നില്‍ കേന്ദ്രത്തില്‍നിന്ന് പലതും നേടാനുണ്ടെന്നാണ ്സംസാരം. നരേന്ദ്രമോദിയുടെ അടുത്തയാളായാണ് ഗുജറാത്തുകാരനായ ഗൗതംഅദാനി അറിയപ്പെടുന്നത്. മുമ്പ് ശക്തമായി പദ്ധതിയെ എതിര്‍ത്തവരാണ് സി.പി.എം എന്നതും കൗതുകകരമാണ്.
kerala
വോട്ട് മോഷണം; മുസ്ലിം യൂത്ത് ലീഗ് ജന്‍ അധികാര്‍ മാര്‍ച്ച് ആഗസ്ത് 18 ന് തൃശൂരില്‍
വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഗസ്ത് 18 തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക്

കോഴിക്കോട് : ജനാധിപത്യത്തെ അട്ടിമറിച്ച് ബി.ജെ.പിക്ക് വേണ്ടി വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഗസ്ത് 18 തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് തൃശൂരില്‍ ജന്‍ അധികാര്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ അഭിമാനം കൊണ്ടിരുന്ന ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്നായ സുതാര്യമായ തെരഞ്ഞടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയാണ് ഇലക്ഷന് കമ്മീഷന്റെ ഭരണകുട വിധേയത്വത്തില്‍ നഷ്ടപ്പെട്ടത്. രാഹുല്‍ ഗാന്ധി തെളിവുകള്‍ നിരത്തി ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ബി.ജെ.പിയുടെ വിജയത്തില്‍ ഒരാള്‍ക്ക് ഒരു വോട്ടെന്ന മാനദണ്ഡം മറികടന്ന് വോട്ടര്‍പട്ടിയില്‍ നടത്തിയ തിരിമറി കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടില്‍ പോലും 11 വോട്ടുകളാണ് അനധികൃതമായി ചേര്‍ക്കപ്പെട്ടത്. തെരഞ്ഞെടുപ്പിന് ശേഷം കുടുംബം താമസം മാറുകയും വീട് മുംബൈ കേന്ദ്രീകരിച്ചുള്ള വ്യക്തിക്ക് കൈമാറുകയുമാണ് ചെയ്തത്. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രം 10 ഫ്ളാറ്റുകളിലെ ക്രമക്കേടുകളില്‍ 50 പരാതികളാണ് ഉയര്‍ന്നത്. രാജ്യം കാത്ത് പുലര്‍ത്തി പോന്ന മൂല്യങ്ങളെ അധികാരം ഉപയോഗിച്ച് കശാപ്പ് ചെയ്യുന്ന ബി.ജെപിക്കും കൂട്ട് നില്ക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ശക്തമായ യുവരോഷം ഉയര്‍ത്തിയാണ് മുസ്ലിം യൂത്ത് ലീഗ് ജന്‍ അധികാര്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ചിന്റെ വിജയത്തിനായി പ്രവര്‍ത്തകര്‍ രംഗത്തിറക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
kerala
മലപ്പുറം ജില്ലയിലെ സ്കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ജൈത്രയാത്ര തുടര്‍ന്ന് എംഎസ്എഫ്
ഇന്നലെ നടന്ന സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വ്യത്യസ്ത കലാലയങ്ങള്‍ പിടിച്ചെടുത്ത് എം.എസ്.എഫ് ചരിത്ര മുന്നേറ്റം തുടരുന്നു.

മലപ്പുറം: ഇന്നലെ നടന്ന സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വ്യത്യസ്ത കലാലയങ്ങള്‍ പിടിച്ചെടുത്ത് എം.എസ്.എഫ് ചരിത്ര മുന്നേറ്റം തുടരുന്നു. നീണ്ട പത്തു വര്‍ഷത്തെ എസ്എഫ്ഐ കോട്ട തകര്‍ത്ത് പത്തില്‍ പത്ത് സീറ്റും നേടി പെരിന്തല്‍മണ്ണ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളും പെരിന്തല്‍മണ്ണ ഗവണ്മെന്റ് ഗേള്‍സ് വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളും ചരിത്ര വിജയം തീര്‍ത്തു. തുവ്വൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കുന്നക്കാവ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അടക്കം മലപ്പുറം ജില്ലയിലെ സ്കൂള്‍ തിരഞ്ഞെടുപ്പുകളില്‍ എം.എസ്.എഫ് ന്റെ തേരോട്ടം തുടരുകയാണ്.
കോളേജ്,സര്‍വകലാശാല തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കാലിക്കറ്റ് സര്‍വ്വകലാശാല തിരഞ്ഞെടുപ്പുകളില്‍ സര്‍വ്വധിപത്യം തീര്‍ത്ത എം.എസ്.എഫ് ജില്ലയിലെ സ്കൂള്‍ തിരഞ്ഞെടുപ്പുകളില്‍ ചരിത്ര വിജയം ആവര്‍ത്തിക്കുകയാണ്.
അധ്യാപകരുടെയും പോലീസിന്റെയും സകലമാന എതിര്‍പ്പുകളും ഭേദിച്ച് മിന്നും വിജയം കാഴ്ചവച്ച സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ജില്ലയിലെ ഈ വിജയം സ്കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ പോലും സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാറിനോടുള്ള എതിര്‍പ്പ് പ്രകടമാക്കുന്നതാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ പറഞ്ഞു.
kerala
ആലപ്പുഴയില്‍ ഇരട്ടക്കൊലപാതകം; ലഹരിക്കടിമയായ മകന് മാതാപിതാക്കളെ കുത്തിക്കൊന്നു
ചാത്തനാട് പനവേലി പുരയിടത്തില്‍ ആഗ്നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ആലപ്പുഴ കൊമ്മാടിയില്‍ മകന് മാതാപിതാക്കളെ കുത്തിക്കൊന്നു. ചാത്തനാട് പനവേലി പുരയിടത്തില്‍ ആഗ്നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ മകന് ബാബുവാണ് (47) ഇരുവരെയും ആക്രമിച്ചത് എന്നാണ് വിവരം.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് മകന്. വ്യാഴാഴ്ച വൈകീട്ട് ബാബു വീട്ടില്‍ വഴക്കുണ്ടായിക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാതാപിതാക്കളെ ആക്രമിച്ചത്. മാതാവിനെയാണ് പ്രതി ആദ്യം ആക്രമിച്ചത്. എന്നാല്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പിതാവിനെ പിന്തുടര്ന്നെത്തി ആക്രമിക്കുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിലായിരുന്നു തങ്കരാജിന്റെ മൃതദേഹം കണ്ടെത്തിയത്. ആഗ്നസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട ബാബുവിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ആഗ്നസിന്റെയും തങ്കരാജിന്റെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍
-
film3 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
kerala3 days ago
വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ കൊന്നത് കരടിയാണെന്ന് അധികൃതര്‍
-
News3 days ago
ഇന്ത്യയ്ക്കെതിരെ 50% തീരുവ; റഷ്യക്ക് തിരിച്ചടിയെന്ന് ട്രംപ്
-
kerala3 days ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം
-
kerala2 days ago
1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍
-
india2 days ago
ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറ, നടപ്പിലാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം: രാഹുല്‍ ഗാന്ധി