Connect with us

kerala

വിഴിഞ്ഞം: ബി.ജെ.പി പിന്തുണക്കിടെ കേരളകോണ്‍ഗ്രസ് (എം) ഇടഞ്ഞു ഇടതുമുന്നണിയില്‍ രൂക്ഷമായ ഭിന്നത

കേരളത്തിന്റെയും തിരുവനന്തപുരത്തിന്റെയും പുരോഗതിക്ക് പദ്ധതി അനിവാര്യമാണെന്നാണ ്‌സി.പി.എം പറയുന്നത്. എന്നാല്‍ പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തിന് എന്തുചെയ്യുമെന്ന് ഇനിയും വ്യക്തമല്ല.

Published

on

കെ.പി ജലീല്‍

വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍മാണത്തില്‍ ഭൂമിയും ജീവനോപാധിയും നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കിയില്ലെന്ന് കാട്ടി നടന്നുവരുന്ന സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന ്‌നടിക്കുമ്പോള്‍ ഇടതുമുന്നണിയിലെ പ്രമുഖഘടകക്ഷിയായ കേരള കോണ്‍ഗ്രസ് ഇടയുന്നു. സര്‍ക്കാര്‍ ഉറപ്പു നല്‍കിയ അഞ്ച് ആവശ്യങ്ങളൊന്നുപോലും പാലിച്ചില്ലെന്ന് കാട്ടി കേരളകോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ ്‌കെ.മാണി തന്നെ നേരിട്ട് രംഗത്തെത്തിയത് സര്‍ക്കാരിനെയും സി.പി.എമ്മിനെയും വെട്ടിലാക്കി. സമരക്കാരെ അടിച്ചമര്‍ത്താനും ബി.ജെ.പിക്കാരുടെ സഹയാത്തോടെ അവ രെ ആക്രമിക്കാനും നടത്തുന്ന നീക്കത്തെ ചെറുക്കാനാണ് കേരളകോണ്‍ഗ്രസ് തീരുമാനം. കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തിലെ പ്രമുഖവിഭാഗമാണ ്തീരദേശത്തെ പിന്നാക്ക ജനതയായ ലത്തീന്‍ വിശ്വാസികള്‍. ഇവരെ ഒഴിവാക്കി സര്‍ക്കാരിനും ഭരണമുന്നണിക്കും മുന്നോട്ടുപോകാനാകില്ല. സമരത്തെ അടിച്ചമര്‍ത്തണമെന്നാണ ്കഴിഞ്ഞദിവസം ഹിന്ദുഐക്യവേദി നേതാവ് വല്‍സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ തങ്ങള്‍ അതേറ്റെടുക്കുമെന്നാണ ്അദ്ദേഹത്തിന്റെ ഭീഷണി. സി.പി.എമ്മുകാരും സംഘപരിവാരവുമാണ് സമരക്കാരെ ആക്രമിച്ചതിന ്പിന്നില്‍.

അതേസമയം സര്‍ക്കാരും സി.പി.എമ്മും അദാനി ഗ്രൂപ്പിന് ശക്തമായ പിന്തുണയുമായാണ ്‌രംഗത്തെത്തിയിരിക്കുന്നത്. ചെറിയൊരു വിഭാഗമാണ ്‌സമരത്തിന് പിന്നിലെന്നും അവരുമായി ചര്‍ച്ചക്ക് തയ്യാറായതാണെന്നും എന്നാല്‍ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നുമാണ ്‌സി.പി.എം സെക്രട്ടറിയേറ്റ് ഇന്ന് പ്രസ്താവനയിറക്കിയത്. ഇതോടെ ഭരണമുന്നണിയില്‍ ഭിന്നത രൂക്ഷമായി. സാധാരണഗതിയില്‍ സി.പി.ഐയാണ് ഇത്തരം വിഷയത്തില്‍ സി.പി.എമ്മിനെ തിരുത്തുകയെങ്കിലും ഇവിടെ അവര്‍ മൗനം പാലിക്കുകയാണ്. ലത്തീന്‍ വിഭാഗത്തില്‍നിന്നുള്ള മന്ത്രി ആന്റണി രാജുവും പ്രശ്‌നത്തില്‍ സി.പി.എം നിലപാടിനെതിരാണ്. തുടര്‍ഭരണത്തിന് ലത്തീന്‍വിഭാഗത്തിന്റെ പിന്തുണയും നിര്‍ണായകമായിരുന്നുവെന്ന ബോധ്യം കേരളകോണ്‍ഗ്രസിനുണ്ട്.
മുമ്പ് പശ്ചിമബംഗാളില്‍ സിംഗൂരില്‍ കാര്‍ഫാക്ടറിക്കു വേണ്ടി കര്‍ഷകരായ ന്യൂനപക്ഷവിഭാഗങ്ങളെ വെടിവെച്ചുകൊന്ന പാരമ്പര്യം ഉള്ളതിനാല്‍ സി.പി.എം അതിനും മടിച്ചുകൂടായ്കയില്ലെന്ന ്ഭയപ്പെടുന്നവരുണ്ട്. ലത്തീന്‍ രൂപതയുടെ ബിഷപ്പിനെ തന്നെയാണ ്മുഖ്യപ്രതിയാക്കി കേസെടുത്തതെന്നത് ക്രിസ്തീയ വിഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെ ശക്തമായ രോഷമാണ ്ഉയര്‍ത്തിവിട്ടിരിക്കുന്നത്. ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് ഇനി മുന്നോട്ടും പിന്നോട്ടും നോക്കേണ്ടതില്ലെന്നാണ ്‌സമരക്കാര്‍ പറയുന്നത്. അതേസമയം സമരത്തെ അടിച്ചമര്‍ത്തുമെന്ന ധ്വനിയാണ ്‌സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

കേരളത്തിന്റെയും തിരുവനന്തപുരത്തിന്റെയും പുരോഗതിക്ക് പദ്ധതി അനിവാര്യമാണെന്നാണ ്‌സി.പി.എം പറയുന്നത്. എന്നാല്‍ പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തിന് എന്തുചെയ്യുമെന്ന് ഇനിയും വ്യക്തമല്ല. സമരംമൂലം അദാനിക്കുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കാനുള്ള ഉത്തരവ് പോലും സര്‍ക്കാര്‍ ഇറക്കിയിരിക്കുകയാണ്. തൊട്ടടുത്ത തമിഴ്‌നാട്ടില്‍ കൂടംകുളം ആണവനിലയത്തിനെതിരെ സമരംനടത്തിയതിന് എ.ഡി.എം.കെ സര്‍ക്കാരിന്റെ പൊലീസ് അഞ്ചുപേരെ വെടിവെച്ചുകൊന്നത് അധികംകാലമായിട്ടില്ല. ഇതും സിംഗൂരും കേരളത്തില്‍ ആവര്‍ത്തിക്കപ്പെടരുതേ എന്നാണ ്ജനം ആവശ്യപ്പെടുന്നത്. ബി.ജെ.പിയും സി.പി.എമ്മുമായി പദ്ധതിക്കാര്യത്തില്‍ കൈകോര്‍ക്കുന്നതിന് പിന്നില്‍ കേന്ദ്രത്തില്‍നിന്ന് പലതും നേടാനുണ്ടെന്നാണ ്‌സംസാരം. നരേന്ദ്രമോദിയുടെ അടുത്തയാളായാണ് ഗുജറാത്തുകാരനായ ഗൗതംഅദാനി അറിയപ്പെടുന്നത്. മുമ്പ് ശക്തമായി പദ്ധതിയെ എതിര്‍ത്തവരാണ് സി.പി.എം എന്നതും കൗതുകകരമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാജ്യ വിരുദ്ധ പരാമര്‍ശം; അഖില്‍ മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

അന്വേഷണവുമായി സഹകരിക്കണമെന്ന് അഖില്‍ മാരാരോട് ഹൈക്കോടതി നിര്‍ദേശിച്ചു.

Published

on

രാജ്യ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ സംവിധായകന്‍ അഖില്‍ മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് അഖില്‍ മാരാരോട് ഹൈക്കോടതി നിര്‍ദേശിച്ചു. കൊട്ടാരക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. അഖിലിനെ മെയ് 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അഖില്‍ മാരാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.

സമൂഹമാധ്യമത്തിലൂടെ ദേശവിരുദ്ധ അഭിപ്രായ പ്രകടനം നടത്തിയെന്ന് ആരോപിച്ച് ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയില്‍ കൊട്ടാരക്കര പൊലീസാണ് അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തത്. മൂന്നാം കക്ഷി ഇടപെടലിനെ തുടര്‍ന്ന് പാകിസ്താനെതിരായ പോരാട്ടത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയെന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് ബിജെപി-ആര്‍എസ്എസ് അനുകൂലികള്‍ അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പരാതി നല്‍കിയത്.

എന്നാല്‍, ഇന്ത്യയുടെ അഖണ്ഡതയെയോ ഐക്യത്തെയോ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടില്ലെന്നും രാഷ്ട്രീയവിശകലനം മാത്രമാണ് നടത്തിയതെന്നുമാണ് അഖില്‍ മാരാരുടെ വാദം.

Continue Reading

kerala

‘അൻവർ യു‍ഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാനാകില്ല, യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം’: സണ്ണിജോസഫ് എം.എൽ.എ

Published

on

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം.അൻവര്‍ എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ആ നയങ്ങൾ ജനങ്ങളുടെ മുന്നിൽ ജനകീയ കോടതിയിൽ ചോദ്യം ചെയ്ത് എൽഡിഎഫ് സർക്കാരിന് ഒരു തിരിച്ചടി നൽകണമെങ്കിൽ ആർക്കാണ് സാധിക്കുക? കേരള രാഷ്ട്രീയത്തിൽ അത് വളരെ സുവ്യക്തമാണ്. എൽഡിഎഫിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നീക്കം നടത്തുന്ന ജനപിന്തുണയുള്ള മുന്നണിയാണ് യുഡിഎഫ്. അത് പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാടും വയനാട് ഉപതെരഞ്ഞെടുപ്പിലും കണ്ടു. ഇപ്പോൾ നിലമ്പൂരും കാണാൻ പോകുകയാണ്.

സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതൃത്വമാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ കോൺഗ്രസിന്റെ ഇലക്ഷൻ കമ്മിറ്റി, നേരിട്ട് യോഗം ചേരാൻ സാധിച്ചില്ല, ഞാനും പ്രതിപക്ഷനേതാവും മുൻ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി ഒറ്റപ്പേരിൽ എത്തി. അത് എഐസിസി പരിശോധിച്ച് പരിഗണിച്ച് അത് പ്രഖ്യാപിച്ചാൽ പിന്നെ യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരാളും പാർട്ടിയും അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ‍ഞങ്ങളെങ്ങനെ അംഗീകരിക്കും? ആ ചോദ്യത്തിന് അൻവർ കൃത്യമായും വ്യക്തമായും ഉത്തരം പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

kerala

അതിതീവ്ര മഴ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.

Published

on

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയവയ്ക്ക് നാളെ (മെയ് 29 2025 ) അവധി പ്രഖ്യാപിച്ചു.

മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.

ഇന്ന് കോഴിക്കോട് വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിന്. നാളെ പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് റെഡ് അലര്‍ട്ട്.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം.
സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
സ്വകാര്യ – പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത മുന്നില്‍ കാണണം.
വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം.
റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റെവന്യൂ-തദ്ദേശ സ്ഥാപന അധികാരികളില്‍ നിന്ന് മുന്‍കൂറായി അറിഞ്ഞു വെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വെക്കേണ്ടതുമാണ്.
വൈദ്യതി ലൈനുകള്‍ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവര്‍, ക്ലാസുകളില്‍ പോകുന്ന കുട്ടികള്‍ തുടങ്ങിയവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1912 എന്ന നമ്പറില്‍ KSEB യെ അറിയിക്കുക.

Continue Reading

Trending