Connect with us

News

ഖത്തറില്‍ ഇന്ന് ക്രൊയേഷ്യ-മൊറോക്കോ പോരാട്ടം

നാല് വര്‍ഷം മുമ്പ് റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഫൈനല്‍ കളിച്ച ലുക്കാ മോഡ്രിച്ചിന്റെ സംഘം. മറുഭാഗത്ത് ആഫ്രിക്കന്‍ പ്രതിനിധികളായ മൊറോക്കോക്കാര്‍.

Published

on

ലോകകപ്പിന്റെ ഉദ്ഘാടന വേദിയായ അല്‍ബൈത്തില്‍ ഇന്ന് 3.30 ന് ക്രൊയേഷ്യക്കാരുടെ വരവ്. നാല് വര്‍ഷം മുമ്പ് റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഫൈനല്‍ കളിച്ച ലുക്കാ മോഡ്രിച്ചിന്റെ സംഘം. മറുഭാഗത്ത് ആഫ്രിക്കന്‍ പ്രതിനിധികളായ മൊറോക്കോക്കാര്‍. ഒറ്റനോട്ടത്തില്‍ വ്യക്തമായ സാധ്യത ക്രോട്ടുകാര്‍ക്ക് തന്നെ. പക്ഷേ അവസാന ലോകകപ്പിലെ നേട്ടം പറഞ്ഞ് ഇത്തവണ കളത്തിലിറങ്ങില്ലെന്നാണ് നായകന്‍ മോഡ്രിച്ച് തന്നെ പറഞ്ഞത്.

അഞ്ച് തവണ ലോകകപ്പിന്റെ ഫൈനല്‍ റൗണ്ട് കളിച്ചിരിക്കുന്നു ക്രോട്ടുകാര്‍. മൂന്ന് തവണ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായവര്‍. പക്ഷേ ഡെവര്‍ സുക്കര്‍ മിന്നിയ ലോകകപ്പിലും മോഡ്രിച്ച് തിളങ്ങിയ ലോകകപ്പിലും ക്രോട്ടുകാര്‍ പ്രതിയോഗികളെ വിറപ്പിച്ചിരുന്നു. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കരുത്തരായിരുന്നു അവര്‍. നാഷന്‍സ് ലീഗിലാവട്ടെ ഫ്രാന്‍സും ഡെന്മാര്‍ക്കും അണിനിരന്ന ഗ്രൂപ്പിലും മികച്ച പ്രകടനം. ഇന്നത്തെ മല്‍സരത്തില്‍ അഭിപ്രായം തേടിയപ്പോള്‍ സ്‌ട്രൈക്കര്‍ മാര്‍കോ ലിവായ പറഞ്ഞത് മൊറോക്കോ ആഫ്രിക്കന്‍ വീര്യമുള്ളവരാണെന്നും ഒരു തരത്തിലും മല്‍സരം എളുപ്പമുള്ളതായിരിക്കില്ലെന്നുമാണ്. നല്ല തുടക്കം ലഭിച്ചാല്‍ അത് ഖത്തര്‍ യാത്രയില്‍ വലിയ മുതല്‍ക്കൂട്ടാവുമെന്നാണ് ആന്ദ്രേസ് ക്രമാരിച് പറഞ്ഞത്. അതേ സമയം മൊറോക്കോക്കാര്‍ ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം ഘട്ടത്തില്‍ കളിച്ച ആറ് മല്‍സരങ്ങളിലും വിജയം നേടിയവരാണ്. മാത്രമല്ല 20 ഗോളുകള്‍ ഇത്രയും മല്‍സരങ്ങളില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്.

യോഗ്യതാ ഘട്ടത്തിന്റെ അവസാനത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ 5-2 ന് തകര്‍ത്തായിരുന്നു ഖത്തര്‍ ടിക്കറ്റ് നേടിയത്. പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കായി കളിക്കുന്ന ഹക്കീം സിയേചിയാണ് ടീമിന്റെ കുന്തമുന. പി.എസ്.ജിയുടെ അഷ്‌റഫ് ഹക്കീമി, സെവിയയുടെ യൂസഫ് എന്‍ നാസിരി എന്നിവരും വിഖ്യാതരാണ്.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending