Connect with us

main stories

കസ്റ്റംസിന്റെ നിര്‍ണായക നീക്കം; ശിവശങ്കറിനെയും സ്വപ്‌നയെയും രണ്ടിടങ്ങളിലിരുത്തി ഒരേ സമയം ചോദ്യം ചെയ്യുന്നു

ഇന്നു രാവിലെ പത്തു മണിയോടെ ശിവശങ്കറിനോട് കസ്റ്റംസ് ആസ്ഥാനത്ത് ചോദ്യം ചെയ്യല്‍ തുടരുന്നതിനായി എത്താന്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ പത്തിനു തന്നെ സ്വപ്നയെ ചോദ്യം ചെയ്യാനായി കസ്റ്റംസ് കാക്കനാട്ടെ ജില്ലാ ജയിലിലുമെത്തി

Published

on

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായക നീക്കവുമായി കസ്റ്റംസ്. സ്വപ്‌നയെയും ശിവശങ്കറിനെയും ഒരേ സമയം രണ്ടിടങ്ങളില്‍ ഇരുത്തി ചോദ്യം ചെയ്യുന്നു. സ്വപ്‌ന സുരേഷിനെ കാക്കനാട്ടെ ജയിലിലും എം ശിവശങ്കറിനെ കസ്റ്റംസ് ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യുന്നത്. ഇന്നു രാവിലെ പത്തു മണിയോടെ ശിവശങ്കറിനോട് കസ്റ്റംസ് ആസ്ഥാനത്ത് ചോദ്യം ചെയ്യല്‍ തുടരുന്നതിനായി എത്താന്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ പത്തിനു തന്നെ സ്വപ്നയെ ചോദ്യം ചെയ്യാനായി കസ്റ്റംസ് കാക്കനാട്ടെ ജില്ലാ ജയിലിലുമെത്തി. സ്വപ്നയെ കൂടാതെ സരിതിനെയും സന്ദീപിനെയും ചോദ്യം ചെയ്യുന്നുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. ഇന്നലെ പ്രോട്ടോകോള്‍ ലംഘിച്ച് കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്ത ഈത്തപ്പഴം സംബന്ധിച്ചായിരുന്നു പ്രധാനമായും ചോദ്യം ചെയ്യല്‍. 11 മണിക്കൂര്‍ ചോദ്യം ചെയ്ത അദ്ദേഹത്തെ രാത്രി പത്തിനാണ് വിട്ടയച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെയും ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.

സ്വര്‍ണക്കടത്തു പ്രതികളായ സ്വപ്‌ന, സരിത്, സന്ദീപ് എന്നിവരില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. സ്വപ്‌നയുമായുള്ള പണമിടപാട് സംബന്ധിച്ച വാട്‌സപ്പ് ചാറ്റിങ് ഉള്‍പെടെ നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരെയും മാറി മാറി ഇരുത്തി ചോദ്യം ചെയ്യുന്നത് നിര്‍ണായകമായ നീക്കമാണെന്ന് സൂചനയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വി.എസിന് വിട; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം ആരംഭിച്ചു

ആയിരങ്ങളാണ് വി എസിനെ കാണാന്‍ ദര്‍ബാര്‍ ഹാളില്‍ തടിച്ചുകൂടിയിരിക്കുന്നത്.

Published

on

വി.എസിന്റെ മൃതദേഹം മകന്റെ വസതിയില്‍ നിന്നും ദര്‍ബാര്‍ ഹാളിലേക്കെത്തിച്ചു. ആയിരങ്ങളാണ് വി എസിനെ കാണാന്‍ ദര്‍ബാര്‍ ഹാളില്‍ തടിച്ചുകൂടിയിരിക്കുന്നത്.

മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ ദര്‍ബാര്‍ ഹാളിലെത്തിയിരുന്നു. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചക്ക് ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കും.

രണ്ടുമണിക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. പോകുന്ന വഴിയില്‍ ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കും.

കഴിഞ്ഞ ദിവസം 3.20ഓടെയായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ അന്തരിച്ചത്. മെഡിക്കല്‍ ബോര്‍ഡാണ് മരണം സ്ഥിരീകരിച്ചത്.

102 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 23-ാം തീയതിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

2006 മുതല്‍ 2011 വരെയുള്ള കാലയളവിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വി.എസ്. 2001-2006 കാലത്ത് പ്രതിപക്ഷനേതാവുമായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായിരുന്നു.

Continue Reading

kerala

‘സ്വന്തം ശൈലി പിന്തുടര്‍ന്ന നേതാവ്’: പി.കെ കുഞ്ഞാലിക്കുട്ടി

രാഷ്ട്രീയപരമായി പോരാടിയിരുന്നപ്പോഴും വി.എസ് അച്യുതാനന്ദനുമായി വ്യക്തിപരമായി സൗഹൃദമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അനുശോചിച്ചു.

Published

on

മലപ്പുറം: രാഷ്ട്രീയപരമായി പോരാടിയിരുന്നപ്പോഴും വി.എസ് അച്യുതാനന്ദനുമായി വ്യക്തിപരമായി സൗഹൃദമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അനുശോചിച്ചു. പ്രവര്‍ത്തനങ്ങളിലും പ്രസംഗത്തിലുമെല്ലാം വി.എസിന് സ്വന്തമായ ശൈലിയുണ്ടായിരുന്നു. ആ ശൈലി അദ്ദേഹത്തിന്റെ അനുയായികളെ സംബന്ധിച്ച് വലിയ ഹരവുമായിരുന്നു.

തൊഴിലാളിപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായിരുന്ന ആദര്‍ശം മുഖ്യമന്ത്രിയായപ്പോഴും കൈവെടിഞ്ഞില്ല. രാഷ്ട്രീയമായി ഒരുകാലത്തും യോജിപ്പില്ലാത്ത അദ്ദേഹവുമായി നിയമസഭയിലും പുറത്തും വാദപ്രതിവാദങ്ങള്‍ ശക്തമായിരുന്നു. ആ പോരാട്ടവും അദ്ദേഹത്തോടൊപ്പം ചരിത്രമായി മാറി. സംസ്ഥാനത്തിന് കനത്ത നഷ്ടമാണ് വി.എസിന്റെ വിയോഗമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

‘ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവ്’: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം സ്ഥാപക നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോഗം ദുഖകരമാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം സ്ഥാപക നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോഗം ദുഖകരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചിച്ചു. രാഷ്ട്രീയമായി എതിര്‍ചേരികളിലായിരുന്നെങ്കിലും നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ച ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവ് എന്നനിലക്ക് ഏറെ ആദരണീയനായിരുന്നു അദ്ദേഹം.

താഴെതട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച്, ഉന്നതമായ ശ്രേണികളിലെത്തിയപ്പോഴും ആദര്‍ശത്തില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടിക്കും കേരള രാഷ്ട്രീയത്തിന് കനത്ത നഷ്ട്മാണെന്നും അനുയായികളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending