Connect with us

More

മാരത്തോണ്‍ മത്സരയോട്ടത്തില്‍ തളര്‍ന്നു വീണ ഓട്ടക്കാരിയെ വിജയിപ്പിച്ച് എതിരാളി : വീഡിയോ വൈറല്‍

Published

on

 

വാഷിങ്ടണ്‍: മാരത്തോണ്‍ മത്സരയോട്ടത്തില്‍ തളര്‍ന്നു വീണ പ്രതിയോഗിയെ വിജയിപ്പിച്ച് മത്സരാര്‍ത്ഥി കൈയ്യടിനേടി. ഡാലസ് മാരത്തോണില്‍ ഫിനിഷിങ് ലൈന്‍ ലക്ഷ്യമാക്കി കുതിച്ച രണ്ട് ഓട്ടക്കാരികളില്‍ ഒരാള്‍ ഇടയ്ക്ക് കുഴഞ്ഞു വീഴാന്‍ തുടങ്ങി. മത്സരത്തില്‍ എതിരാളി തളര്‍ന്ന് വീഴുന്നത് കണ്ട് സന്തോഷിച്ച് കുതിച്ച് ഓടുന്നതിന് പകരം കൈപിടിച്ചുയര്‍ത്തി. വെറുതെ കൈത്താങ്ങായി എന്ന് മാത്രമല്ല, ഫിനിഷിങ്ങ് പോയിന്റ് വരെ കൈ പിടിച്ച് ഓടി ഒന്നാമതാക്കി. എതിരാളിയായ ചാന്‍ഡ്‌ലറെയാണ് അരിയാന വിജയിപ്പിച്ചത്. മത്സരത്തിന്റെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ വിജയിച്ചോ എന്നായിരുന്നു പ്രഖ്യാപനത്തിനു ശേഷം ചാന്‍ഡ്‌ലര്‍ ചോദിച്ചത്. ഫിനിഷിങ് ലൈനില്‍ തൊട്ട ശേഷം അവശയായി കുഴഞ്ഞുവീണ ചാന്‍ഡ്‌ലറെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്നിലേറെ തവണ കാലുകള്‍ കുഴഞ്ഞ് വീഴാനൊരുങ്ങുന്ന ചാന്‍ഡ്ലറെ അരിയാന കൈപിടിച്ച് ഉയര്‍ത്തുന്നതും ഫിനിഷിങ്ങ്പോയിന്റിലേക്ക് ഓടിയെത്താമായിരുന്നിട്ടും ചാന്‍ഡ്ലറെ ചെറുതായൊന്ന് തള്ളി പോയിന്റിലെത്തിക്കുന്നതും വീഡിയോയില്‍ കാണാം. വിജയിക്ക് മാത്രമല്ല എതിരാളി തളര്‍ന്ന് പോയപ്പോള്‍ അവരെ കണ്ടില്ലെന്ന് നടിക്കാതെ വിജയത്തിലേക്ക് അടുപ്പിച്ച അരിയാനയ്ക്കും കാണികള്‍ കയ്യടി നല്‍കി.

എല്ലാ മേഖയിലും പരസ്പരം മത്സരിക്കുന്ന കാലത്ത് മനുഷ്യത്വത്തിന് വില നല്‍കിയ അരിയാനയുടെ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്.

വീഡിയോ കാണാം

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending