Connect with us

Video Stories

മോദിയുടെ നോട്ടു നിരോധനം ആര്‍.ബി.ഐ മുന്നറിയിപ്പ് അവഗണിച്ചെന്ന്; സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം

Published

on

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കടുത്ത വിയോജിപ്പ് മറികടന്നാണ് മോദി സര്‍ക്കാര്‍ നോട്ടു നിരോധനം പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. നോട്ടു നിരോധനം കൊണ്ട് കള്ളപ്പണം തടയാനാവില്ലെന്ന് ആര്‍.ബി. ഐ മുന്നറിയിപ്പ് നല്‍കിയിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സ് പുറത്തുവന്നു. ഇപ്പോഴത്തെ ആര്‍.ബി.ഐ ഗവര്‍ണറും മോദി സര്‍ക്കാറിലെ ധനകാര്യ സെക്രട്ടറിയുമായിരുന്ന ശക്തികാന്ത ദാസ് ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ ആര്‍.ബി. ഐ ബോര്‍ഡ് യോഗമാണ് നോട്ടു നിരോധന നിര്‍ദേശത്തെ എതിര്‍ത്തത്.

നോട്ടു നിരോധനം പ്രഖ്യാപിച്ച 2016 നവംബര്‍ എട്ടിന് വൈകീട്ട് 5.30നാണ് ആര്‍.ബി.ഐ ബോര്‍ഡ് യോഗം ചേര്‍ന്നത്. എന്നാല്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം പോലും അറിയാന്‍ കാത്തു നില്‍ക്കാതെ രണ്ടര മണിക്കൂറിനു ശേഷം, അന്നുതന്നെ രാത്രി എട്ടു മണിക്ക് മോദി സര്‍ക്കാര്‍ ഏകപക്ഷീയമായി നോട്ടു നിരോധനം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്. ഇതു കഴിഞ്ഞ് രണ്ടാഴ്ചയോളം കഴിഞ്ഞാണ് ബോര്‍ഡ് യോഗ തീരുമാനം കേന്ദ്രത്തെ ഔദ്യോഗികമായി അറിയിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

വിവരാവകാശ നിയമപ്രകാരം വെങ്കിടേശ് നായക് എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് ബോര്‍ഡ് യോഗത്തിന്റെ വിശദാംശങ്ങളും മിനുട്‌സിന്റെ പകര്‍പ്പും ആര്‍.ബി.ഐ പുറത്തുവിട്ടത്. പുറത്തുവന്ന വിവരങ്ങള്‍ സത്യമാണെന്ന് ആര്‍.ബി. ഐ കേന്ദ്രങ്ങള്‍ ഇന്നലെ സ്ഥിരീകരിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

കള്ളപ്പണം തടയുന്നത് ഉള്‍പ്പെടെ ആറ് ന്യായങ്ങളാണ്, ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആര്‍.ബി.ഐക്ക് മുന്നില്‍ നിരത്തിയിരുന്നത്. എന്നാല്‍ ഈ വാദങ്ങളെല്ലാം ആര്‍.ബി.ഐ തള്ളിക്കളഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് മിനുട്്‌സ് രേഖകള്‍. നോട്ടു നിരോധനം കൊണ്ട് കള്ളപ്പണം തടയാനാവില്ലെന്ന് ആര്‍.ബി.ഐ മുന്നറിയിപ്പു നല്‍കിയിരുന്നു. കള്ളപ്പണ നിക്ഷേപത്തിന്റെ സിംഹ ഭാഗവും കറന്‍സിയായല്ല, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ നിക്ഷേപം എന്നീ രുപങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ നോട്ടു നിരോധനത്തിലൂടെ കള്ളപ്പണം തടയാനാവില്ലെന്നുമുള്ള വാദമാണ് ആര്‍.ബി.ഐ ബോര്‍ഡ് ഉയര്‍ത്തിയത്. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ വാദം ആര്‍.ബി.ഐ ബോര്‍ഡിലെ ചില അംഗങ്ങള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മാത്രമല്ല, നോട്ടു നിരോധനം സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയാകുമെന്നും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും ആര്‍.ബി. ഐ ബോര്‍ഡ് യോഗം മുന്നറിയിപ്പു നല്‍കിയിരുന്നു. നോട്ടു നിരോധനം പ്രഖ്യാപിക്കുമ്പോള്‍ മൊത്തം പണത്തിന്റെ 86 ശതമാനമാണ് കറന്‍സി രൂപത്തില്‍ വിപണിയിലുണ്ടായിരുന്നത്. ഇവ ഒരുമിച്ച് പിന്‍വലിക്കപ്പെടുമ്പോള്‍ സമ്പദ് വ്യവസ്ഥയില്‍ നേരിടാന്‍ ഇടയുള്ള പ്രതിസന്ധിയാണ് ആര്‍.ബി. ഐ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഈ മുന്നറിയിപ്പും മോദി സര്‍ക്കാര്‍ അവഗണിച്ചു. പൊതുതാല്‍പര്യം കണക്കിലെടുത്ത് നോട്ടു നിരോധനത്തിന് അനുമതി നല്‍കുന്നതായി ബോര്‍ഡ് യോഗ തീരുമാനമായി പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഈ പൊതുതാല്‍പര്യം എന്തെന്ന് രേഖകളില്‍ വ്യക്തമല്ല. ഫലത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിനു മുന്നില്‍ ആര്‍.ബി. ഐ മുട്ടു മടക്കുകയായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. രഘുറാം രാജന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവെക്കുകയും ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുകയും ചെയ്ത ഉടനെയാണ് നോട്ടു നിരോധനം പ്രഖ്യാപിച്ചത്.

ഇതിനു ആറു മാസം മുമ്പുതന്നെ നോട്ടു നിരോധനം സംബന്ധിച്ച വിഷയത്തില്‍ ആര്‍.ബി. ഐയും കേന്ദ്രസര്‍ക്കാറും തമ്മില്‍ ആശയ വിനിമയങ്ങള്‍ തുടര്‍ന്നിരുന്നതായി വിവരാവകാശ മറുപടിയില്‍ വ്യക്തമാണ്. രഘുറാം രാജന്റെ എതിര്‍പ്പാണ് അതുവരെ നോട്ടു നിരോധനം നടപ്പാക്കാന്‍ കേന്ദ്രത്തിനു തടസ്സമായതെന്ന സൂചന നല്‍കുന്നതാണിത്. നോട്ടു നിരോധനത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് രഘുറാം രാജന്‍ പിന്നീട് രംഗത്തെത്തുകയും ചെയ്തിരുന്നു.

അതേസമയം ആര്‍ബിഐയുടെ അംഗീകാരം പോലും നേടാതെ മോദി നടത്തിയ നോട്ടുനിരോധനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. നോട്ടു നിരോധനം ഓര്‍ക്കുക എന്ന ട്വിറ്റര്‍ ഹാഷ്ടാഗ് രാജ്യത്ത് ട്രെന്റായി. രാജ്യത്ത് വന്‍ ദുരിതം വിതച്ച നോട്ടു നിരോധന കാലത്തെ ദൃശ്യങ്ങളും ഓര്‍മ്മകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധമായി ഉയര്‍ന്നു.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending