Connect with us

Video Stories

നോട്ട് നിരോധനം നടുവൊടിച്ചെന്ന് എ.ഐ.എം.ഒ പഠനം

Published

on

ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ചെന്ന് എ.ഐ.എം.ഒയുടെ പഠനം. ഡിസംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം നോട്ട് നിരോധനം വഴി രാജ്യത്ത് 35 ശതമാനം തൊഴില്‍ നഷ്ടം നേരിട്ടതായി പഠനം പറയുന്നു. ചെറുകിട ഉത്പാദക, വ്യവസായ, കയറ്റുമതി മേഖലകളിലായി 50 ശതമാനം റവന്യൂ നഷ്ടവുമുണ്ടായി. 2017 മാര്‍ച്ച് 31 ആകുമ്പോഴേക്ക് തൊഴില്‍ നഷ്ടം 60 ശതമാനവും വരുമാന നഷ്ടം 55 ശതമാനവും ആയി ഉയരുമെന്നും ആള്‍ ഇന്ത്യ മാനുഫാക്ച്വറേഴ്‌സ് ഓര്‍ഗനൈസേഷന്‍(എ.ഐ.എം.ഒ) നടത്തിയ പഠനം പറയുന്നു.

രാജ്യത്തെ മൂന്ന് ലക്ഷത്തിലധികം മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ ഉദ്പാദക, കയറ്റുമതി സംഘങ്ങളെ പ്രതിനിധികീരിക്കുന്ന സംഘടനയാണ് എ.ഐ.എം.ഒ.
നോട്ട് നിരോധനത്തിന്റെ ആഘാതവുമായി ബന്ധപ്പെട്ട് എ.ഐ.എം.ഒ പുറത്തുവിടുന്ന മൂന്നാമത്തെ പഠന റിപ്പോര്‍ട്ടാണിത്. നാലാമത്തെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നോട്ട് നിരോധനം പോലുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. അതിനെ മുന്‍കൂട്ടി കാണാനോ മുന്നൊരുക്കം നടത്താനോ കഴിയില്ല. എന്നാല്‍ ആഘാതത്തില്‍നിന്ന് വിപണിയെ കരകയറ്റാന്‍ ശക്തമായ നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. വ്യവസായ മേഖല നോട്ടു നിരോധനത്തെതുടര്‍ന്ന് ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്. ചെറുകിട, ഇടത്തരം സംരംഭങ്ങളേയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഈ മേഖലയില്‍ മാത്രം 35 ശതമാനം തൊഴില്‍ നഷ്ടവും 45 ശതമാനം റവന്യൂ നഷ്ടവുമുണ്ടായി. മാര്‍ച്ച് മാസത്തോടെ ഇത് വീണ്ടും ഉയരും.

കയറ്റുമതി ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശ കമ്പനികളെ ഉള്‍പ്പെടെ തീരുമാനം പ്രതികൂലമായി ബാധിച്ചു. 30 ശതമാനം തൊഴില്‍ നഷ്ടവും 40 ശതമാനം റവന്യൂ നഷ്ടവുമാണ് ഈ മേഖലയില്‍ ഉണ്ടായത്. മാര്‍ച്ച് മാസത്തോടെ ഇത് യഥാക്രമം 35, 45 ശതമാനമായി ഉയരും.
പണമൊഴുക്ക് നിലച്ചത്, പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടരുന്നത്, ജീവനക്കാരുടെ കുറവ്, രൂപയുടെ മൂല്യമിടിവ്, പദ്ധതി നിര്‍ദേശങ്ങളോട് പ്രതികരിക്കുന്നതില്‍ ബാങ്ക് ജീവനക്കാരുടെ കഴിവുകേട്, റിയല്‍ എസ്റ്റേറ്റ് മേഖല താളം തെറ്റിയത്, വിദേശ നിക്ഷേപകരില്‍ ഉടലെടുത്ത ഭയം, മുന്നൊരുക്കങ്ങളിലെ പാളിച്ച,

ജി.എസ്.ടി സംബന്ധിച്ച അനിശ്ചിതത്വം തുടങ്ങിയ കാരണങ്ങളാണ് വ്യവസായ ഉത്പാദന മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. സംഘടന രൂപം നല്‍കിയ വിദഗ്ധ സമിതിയാണ് പഠനം നടത്തിയതെന്ന് എ.ഐ.എം.ഒ ദേശീയ പ്രസിഡണ്ട് കെ.ഇ രഘുനാഥന്‍ പറഞ്ഞു. വ്യവസായ മേഖലയില്‍നിന്നുള്ളവര്‍, വിപണി വിദഗ്ധര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, ബിസിനസ് കണ്‍സള്‍ട്ടന്റുമാര്‍, അഭിഭാഷകര്‍ എന്നിവരടങ്ങിയതായിരുന്നു പഠന സംഘം. മൂന്ന് പഠന റിപ്പോര്‍ട്ടുകളും കേന്ദ്ര ധനമന്ത്രാലയത്തിനും വാണിജ്യ മന്ത്രാലയത്തിനും കൈമാറിയെങ്കിലും ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും രഘുനാഥന്‍ ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending