Connect with us

News

ഗംഭീര വിജയം നേടിയിട്ടും മെസ്സിക്ക് ആരാധകരുടെ കൂക്കിവിളി; ഗ്രൗണ്ടില്‍ അപമാനിച്ചു- വിഡിയോ

ലോകത്തിലെ നമ്പര്‍ വണ്‍ ഫുട്ബോളര്‍ക്കെതിരെ കൂവി വിളിച്ച് ഒരു വിഭാഗം പി.എസ്.ജി ആരാധകര്‍.

Published

on

പാരീസ്: ലോകത്തിലെ നമ്പര്‍ വണ്‍ ഫുട്ബോളര്‍ക്കെതിരെ കൂവി വിളിച്ച് ഒരു വിഭാഗം പി.എസ്.ജി ആരാധകര്‍. ഇത് കാരണം ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയുടെ തകര്‍പ്പന്‍ വിജയത്തിന്റെ ശോഭയും മങ്ങി. ക്ലബ് വിടുമെന്ന് മെസി വ്യക്തമാക്കിയതിന് ശേഷം അദ്ദേഹം മല്‍സരിക്കുന്ന ആദ്യ പോരാട്ടമായിരുന്നു പ്രിന്‍സസ് പാര്‍ക്കില്‍. ദുര്‍ബലരായ പ്രതിയോഗികള്‍ അജാസിയോക്കെതിരെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജി അനായാസം ജയിച്ചത്. മല്‍സരത്തില്‍ 90 മിനുട്ടും മെസി മൈതാനത്തുണ്ടായിരുന്നു. അനധികൃത സഊദി യാത്ര നടത്തിയെന്ന പേരില്‍ ക്ലബ് മാനേജ്മെന്റ് രണ്ടാഴ്ച്ചത്തെ വിലക്ക് പ്രഖ്യാപിച്ച ശേഷം കളിക്കുന്ന ആദ്യ മല്‍സരത്തില്‍ ഗോള്‍ സ്‌ക്കോര്‍ ചെയ്യാനായില്ലെങ്കിലും ഗംഭീര മികവിലായിരുന്നു ഇതിഹാസ താരം. പക്ഷേ തുടക്കം മുതല്‍ നിറഞ്ഞ സ്റ്റേഡിയത്തിലെ ഒരു വിഭാഗം മെസിക്കെതിരെ കൂവുകയായിരുന്നു. രണ്ടാഴ്ച്ച മുമ്പ് ക്ലബ് വിടുമെന്ന് വ്യക്തമാക്കിയതിന് പിറകെ പി.എസ്.ജി ആരാധക വൃന്ദത്തിലെ തീവ്ര വിഭാഗം മെസിക്കെതിരെ പ്രകടനം നടത്തിയിരുന്നു. മെസിയുടെയും നെയ്മറിന്റെയും വസതിയിലേക്ക് നീങ്ങിയ ആരാധകരുടെ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

ലോറന്‍ഡോക്കെതിരായ മല്‍സരത്തില്‍ പി.എസ്.ജി 1-3 ന് തകര്‍ന്ന ശേഷമായിരുന്നു സഊദി അറേബ്യയുടെ ടൂറിസം അംബാസിഡര്‍ കൂടിയായ മെസി റിയാദിലേക്ക് പോയത്. ടീമിന്റെ അനുമതി ഇല്ലാതെ നടത്തിയ യാത്ര എന്ന പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട മെസി പി.എസ്.ജിയോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നലെ വലിയ വിജയം നേടാനായതോടെ പി.എസ്.ജി ഒരിക്കല്‍ കൂടി ഫ്രഞ്ച് ലീഗ് കിരീടത്തിന് അരികിലുമെത്തി. നാല് പോയിന്റ് കൂടി സ്വന്തമാക്കാനായാല്‍ അവര്‍ക്ക് ഒന്നാമന്മാരാവാം. 35 മല്‍സരങ്ങളില്‍ നിന്നായി 81 പോയിന്റാണ് മെസിക്കും സംഘത്തിനും. രണ്ടാം സ്ഥാനത്തുള്ള ലെന്‍സിന് 35 മല്‍സരങ്ങളില്‍ നിന്ന് 75 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്ത് നിലവില്‍ മാര്‍സലിയാണ്. അവരുടെ സമ്പാദ്യം 70 പോയിന്റാണ്. മൂന്ന് മല്‍സരങ്ങള്‍ കൂടിയാണ് ലീഗില്‍ ബാക്കി.

പാര്‍ക്് പ്രിന്‍സസ് പോരാട്ടത്തില്‍ രണ്ട് ടീമുകളും പത്ത് പേരെയുമായാണ് കളി പൂര്‍ത്തിയാക്കിയത്. തോമസ് മന്‍ഗാനി, അഷ്റഫ് ഹക്കീമി എന്നിവരാണ് ചുവപ്പില്‍ പുറത്തായത്. ഇരുവരും ഫൗളില്‍ പരസ്പരം കലഹിക്കുകയായിരുന്നു. ഇടവേളക്ക് ശേഷം ഫോമിലെത്തിയ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പേയാണ് പി.എസ്.ജിയുടെ രണ്ട് ഗോളുകള്‍ സ്വന്തമാക്കിയത്. 47,54 മിനുട്ടുകളിലായിരുന്നു അദ്ദേഹത്തിന്റെ ഗോളുകള്‍. ഇരുപത്തിരണ്ടാം മിനുട്ടില്‍ റുയിസ് ആദ്യ ഗോള്‍ നേടി. മുപ്പത്തിമൂന്നാം മിനുട്ടില്‍ അഷ്റഫ് ഹക്കീമി ലീഡുയര്‍ത്തി. മല്‍സരത്തിന്റെ അവസാനത്തില്‍ യൂസുഫ് നേടിയ സെല്‍ഫ് ഗോള്‍ വഴി പി.എസ്.ജി തകര്‍പ്പന്‍ വിജയം പൂര്‍ണമായി.

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending