Connect with us

More

ദിലീപിന്റെ ഹര്‍ജി: വിധി പറയാനായി മാറ്റി

Published

on

അങ്കമാലി: യുവനടിയെ ആക്രമിച്ച കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ രണ്ട് ഹര്‍ജികളില്‍ അങ്കമാലി കോടതി പ്രതിഭാഗം വാദം കേട്ടു.
കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ വാദം കോടതി കേട്ടിരുന്നു. ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായതിനാല്‍ കോടതി വിധി പറയുന്നതിന് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ളയാണ് ഇന്നലെ അങ്കമാലി ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരായത്.
കേസ് വിചാരണ കോടതിയിലേക്ക് അയക്കുന്നതിന് മുന്‍പ് കുറ്റപത്രത്തിനൊപ്പം നല്‍കിയിട്ടുള്ള എല്ലാ രേഖകളും പ്രതിക്ക് ലഭിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ പൊലീസ് ഈ രേഖകള്‍ ബോധപൂര്‍വം നല്‍കാതിരുന്നതുവഴി പ്രതിക്ക് നീതിപൂര്‍വമായ വിചാരണ നിഷേധിക്കുകയാണെന്ന് അദ്ദേഹം വാദിച്ചു.
രേഖകള്‍ നല്‍കാതിരിക്കുന്നത് പൊലീസിന്റെ ഗൂഢാലോചനയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കുറ്റപത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന രേഖകളുടെ പട്ടിക അപൂര്‍ണവും അവ്യക്തവുമാണ്. എല്ലാ രേഖകളും നല്‍കിയിട്ടില്ല, നല്‍കിയെന്നു പറയുന്ന രേഖകള്‍ അപൂര്‍ണമാണ്.
പരിശോധന റിപ്പോര്‍ട്ടിന്റെ പൂര്‍ണ വിവരങ്ങള്‍ നല്‍കിയിട്ടില്ല. മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, ഫോണ്‍ വിളിച്ചതിന്റെ വിവരങ്ങള്‍, വിവിധ സിസിടിവി ദൃശ്യങ്ങള്‍, ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ തുടങ്ങിയവ നല്‍കിയിട്ടില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളിലെ ശബ്ദം സംബന്ധിച്ച് വിശദപരിശോധന നടത്തിയിട്ടുണ്ടോ എന്ന് അദ്ദേഹം ആരാഞ്ഞു.
ഏതെങ്കിലും വിധത്തില്‍ ഇരയെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിഭാഗം ശ്രമിച്ചിട്ടില്ല. മാധ്യമങ്ങളില്‍ നേരത്തെ വന്ന കാര്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇതു സംബന്ധിച്ച വാര്‍ത്തകളുടെ തെളിവ് കോടതിയില്‍ നല്‍കി.
ഇന്നലെ ഉച്ചക്ക് ശേഷം ഒന്നര മണിക്കൂറോളം എടുത്താണ് പ്രതിഭാഗം ഇക്കാര്യങ്ങള്‍ കോടതിയില്‍ വാദിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വി.എസിന് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

Published

on

ആലപ്പുഴ: അന്തരിച്ച മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് വിട നല്‍കി രാഷ്ട്രീയ കേരളം. മൂന്നുദിവസം നീണ്ടു നിന്ന ദുഃഖാചരണത്തിനൊടുവിലാണ് വിഎസിന്റെ മടക്കം.

വിലാപയാത്ര തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള 158 കിലോമീറ്റര്‍ താണ്ടാനെടുത്തത് 22 മണിക്കൂറാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങി മത സാമുദായിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ് വി.എസിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്.

തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ നിന്നാണ് ഇന്നലെ വിലാപയാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ വി.എസ് ജനിച്ചുവളര്‍ന്ന വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനം നടത്തി. പിന്നീട് രാഷ്ട്രീയ കര്‍മ മണ്ഡലമായിരുന്ന ആലപ്പുഴയുടെ തെരുവുകളിലൂടെ ജില്ലാ കമ്മിറ്റി ഓഫീസിലും റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമൊരുക്കി. ഔദ്യോഗിക ബഹുമതികളോടെ കേരളം വി.എസിന് വിടനല്‍കി.

Continue Reading

kerala

മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്

Published

on

കൊച്ചി: സിഎംആർഎൽ– എകസാലോജിക് ഇടപാടിൽ സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിയുടെ മകൾ  വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്. ബിജെപി നേതാവ് ഷോൺ ജോർജിന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. കമ്പനി നിയമപ്രകാരം മാത്രമാണ് എസ്എഫ്ഐഒ അന്വേഷണം നടത്തിയതെന്നും കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാൻ സിബിഐ, ഇഡി ഉൾപ്പെടെയുള്ള ഏജൻസികൾക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.

തുടർന്ന് എസ്എഫ്ഐഒ റിപ്പോർട്ടിൽ പേര് പരാമർശമുള്ളവരെക്കൂടി എതിർകക്ഷികളാക്കാൻ കോടതി നിർദേശിച്ചിരുന്നു. പിന്നാലെ ഹർജിയിൽ ഷോൺ ജോർജ് കക്ഷിചേർത്ത മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻ, സിഎംആർഎൽ ഉദ്യോഗസ്ഥർ, എക്സാലോജിക് സൊല്യൂഷൻസ് എന്നിവരുൾപ്പെടെയുള്ള 13 കക്ഷികൾക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ഹർജി ഒരു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും.

Continue Reading

kerala

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു

Published

on

ഷാര്‍ജയില്‍ മകള്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം സംസ്‌കരിച്ചു. വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. സഹോദരന്‍ വിനോദ് മണിയന്‍ ചിതയ്ക്ക് തീ കൊളുത്തി. കേരളപുരത്തെ വീട്ടില്‍ പൊതുദര്‍ശനം നടന്നിരുന്നു.

അതേസമയം, വിപഞ്ചികയുടെ ശരീരത്തില്‍ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍. ഇന്‍ക്വസ്റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു. വിദേശത്തുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.

പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന് വിപഞ്ചികയുടെ സഹോദരന്‍ വിനോദ് മണിയന്‍ പറഞ്ഞു. നിതീഷിനെ നാട്ടിലെത്തിച്ചു നിയമനടപടിക്ക് വിധേയനാക്കണം. അതിനായി സര്‍ക്കാരും കോണ്‍സിലേറ്റും ഇടപെടണം. മാനസിക പീഡനം ആണെങ്കിലും ആത്മഹത്യ ചെയ്തതിനാല്‍ ഷാര്‍ജയില്‍ നിയമ സാധുത ഇല്ല. പ്രശ്‌നങ്ങള്‍ താന്‍ തന്നെ തീര്‍ത്ത് കൊള്ളാം എന്ന് വിപഞ്ചിക പറഞ്ഞിരുന്നുവെന്നും ഒരു തവണ താന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ വിപഞ്ചികയെ നാട്ടില്‍ എത്തിച്ചതായിരുന്നു. നിതീഷ് വീണ്ടും ഒരു അവസരം ആവശ്യപ്പെട്ടപ്പോള്‍ വിപഞ്ചിക കൂടെ പോവുകയായിരുന്നുവെന്നും സഹോദരന്‍ വിനോദ് കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending