Connect with us

kerala

ഓട്ടത്തിനിടയിലെ കുടിവെള്ളം

ദാഹം ശമിപ്പിക്കാനുള്ള വെള്ളം സ്നേഹം നിഞ്ഞ കോപ്പയിൽ കിട്ടും.

Published

on

ജാസിം ചുള്ളിമാനൂർ

കൊല്ലത്ത് കലയുടെ തിരയിളക്കത്തിന് തുടക്കമായി. ആശ്രാമം മൈതാനിയിൽ കലാപ്രേമികൾ കവിഞ്ഞ് ഒഴുകുകയാണ്. ചുട്ടുപൊള്ളുന്ന ചൂടത്ത് ആകെ ആശ്വാസം കലാസ്വാദനത്തിലൂടെ ലഭിക്കുന്ന ആശ്വാസമാണ്. എന്നാലും പുറത്തിറങ്ങിയാലോ ചൂടോടെ ചൂടും. കുട്ടികളും മുതിർന്നവരും ഒരിറ്റ് തണലിനായി കയ്യിലെ കടലാസും തൂവാലയും തലയ്ക്ക് മീതെ കാണിക്കുന്നു. വേദിയിൽ നിന്ന് വേദിയിലേക്ക് പായുമ്പോൾ ചുറ്റുമൊന്നു നോക്കിയാൽ മതി. ദാഹം ശമിപ്പിക്കാനുള്ള വെള്ളം സ്നേഹം നിഞ്ഞ കോപ്പയിൽ കിട്ടും.

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന പ്രധാന വേദിക്കു സമീപമാണ് ഒരു കൂട്ടം ‘ഓട്ടോ കൂട്ടായ്മയിലെ ‘ സുഹൃത്തുക്കൾ സൗജന്യമായി കുടിവെള്ള വിതരണം നടത്തുന്നത്. ഓരോ ഗ്ലാസിലേക്ക് ഒഴിക്കുമ്പോഴും അവരുടെ മുഖത്ത് സന്തോഷത്തിന്റെ ചെറു പുഞ്ചിരിയാണ്. അതിനേക്കാൾ സന്തോഷം കുടിച്ച ശേഷം തിരികെ പോകുമ്പോൾ അവർക്ക് നൽകുന്ന നന്ദിവാക്ക് കേൾക്കുമ്പോഴാണ്.

കലോത്സവത്തിന്റെ അഞ്ചാം ദിവസം കൊടിയിറക്കം വരെ കൊല്ലത്തിന്റെ സ്നേഹം മനസ് നിറയെ നൽകാനാണ് കൂട്ടായ്മയുടെ ആഗ്രഹം. ഉച്ചവരെ തണുത്ത വെള്ളവും ഉച്ചക്ക് ശേഷം കട്ടനും നൽകാനാണ് കൂട്ടായ്മയുടെ ആസൂത്രണം.

ഒരു കൊല്ലത്തോളമായി ‘ജീവിത ഓട്ട’ത്തിനിടയിലും സാമൂഹിക മേഖലകളിൽ സേവനം ചെയ്യാൻ ഇവർ ഒരുമിക്കുന്നു. മത-രാഷ്ട്രീയങ്ങൾക്കതീതമായി സൗഹൃദവും സേവനവും നൽകാനാണ് നമ്മുടെ കൂട്ടായ്മ നിലനിൽക്കുന്നതെന്ന് സംഘടനാ പ്രസിഡന്റ് സുധീർ പറയുന്നത്. പരോപകാരത്തിലൂടെ സന്തോഷവും സമാധാനവും പരക്കട്ടെയെന്നും അതിനാണ് ഓട്ടോ കൂട്ടായ്മയെന്നും അദ്ദേഹം പറഞ്ഞു

kerala

തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു

ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Published

on

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

Continue Reading

kerala

മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

Continue Reading

kerala

അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങി; പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

പി എഫ് ലോണ്‍ എടുത്തു തരാമെന്ന വ്യാജേനയാണ് അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയത്

Published

on

സ്‌കൂള്‍ അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ പ്രധാന അധ്യാപകന്‍ അറസ്റ്റില്‍. വടകരയിലെ ജെ.ബി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഇ.എം രവീന്ദ്രനാണ് വിജിലന്‍സ് പിടിയിലായത്. പി എഫ് ലോണ്‍ എടുത്തു തരാമെന്ന വ്യാജേനയാണ് അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയത്

3 ലക്ഷം രൂപയുടെ ലോണ്‍ എടുത്തു നല്‍കുന്നതിനായി ഒരു ലക്ഷം രൂപ കൈ കൂലി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ അധ്യാപിക വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

Continue Reading

Trending