Connect with us

Video Stories

ഇ അഹമ്മദ് ഇനി ജ്വലിക്കുന്ന ചരിത്രം

Published

on

എ.പി താജുദ്ദീന്‍

കണ്ണൂര്‍: ചരിത്രത്തിന്റെ അടരുകളില്‍ ഇ അഹമ്മദ് ഇനി അഭിമാനകരമായ മറ്റൊരധ്യായം. അതിരുകളില്ലാതെ ജ്വലിച്ചു നിന്ന ആ ഹരിത താരകം അറബിക്കടലിന്റെ തീരത്ത് അറക്കലിന്റെയും അധിനിവേശത്തിന്റെയും ചരിത്രമുറങ്ങുന്ന ആറടി മണ്ണില്‍ അസ്തമിക്കുമ്പോള്‍ യാത്രാമൊഴിനേരാനെത്തിയ ആയിരങ്ങളുടെ മിഴികള്‍ നദികളായി. കരിപ്പൂര്‍ ഹജ്ജ് ഹൗസിലെയും കോഴിക്കോട് ലീഗ് ഹൗസിലെയും പൊതുദര്‍ശനത്തിന് ശേഷം ഭൗതീക ശരീരം ജന്മനാടായ കണ്ണൂരിലെത്തിയ ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ പ്രവാഹമായിരുന്നു.

പ്രവാസത്തിന്റെ അനിശ്ചിതത്വങ്ങളിലും കലാപങ്ങളുടെ കറുത്തകാലങ്ങളിലും അഹമ്മദിന്റെ സ്‌നേഹവും സാന്ത്വനവും അനുഭവിച്ചവര്‍ രാജ്യ, സംസ്ഥാന അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നും ഒഴുകിയെത്തി. ആ വിശ്വപൗരന്റെ എല്ലാ വഴിത്തിരിവുകള്‍ക്കും സാക്ഷിയായ സിറ്റി ആ രാത്രി മുഴുവന്‍ ഉറങ്ങാതെ കാവലിരുന്നു. കണ്ണൂരിലെ വസതിയായ സിതാരയില്‍ നിന്ന് ഇന്നലെ രാവിലെ എട്ടോടെ പുറപ്പെട്ട വിലാപയാത്ര കോര്‍പ്പറേഷന്‍ അങ്കണത്തിലെത്തുമ്പോഴേക്കും അന്ത്യോപചാരമര്‍പ്പിക്കാന്‍ വന്‍ജനാവലി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നൂറുകണക്കിന് ഗ്രീന്‍ ഗാര്‍ഡ് അംഗങ്ങള്‍ പ്രയത്‌നിച്ചാണ് ജനങ്ങളെ നിയന്ത്രിച്ചത്.

തുടര്‍ന്ന് പത്തു മണിയോടെ അവിടെ നിന്ന് പുറപ്പെട്ട ജനാസ പത്തരയോടെ സിറ്റി ദീനുല്‍ ഇസ്‌ലാം സഭ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ എത്തുമ്പോള്‍ അവിടെയും ജനപ്രളയം രൂപപ്പെട്ടിരുന്നു. അഹമ്മദിന്റെ എടപ്പകത്ത് തറവാടിനരികിലെ, ഓര്‍മ്മകളുടെ മുറ്റത്തെ ആ യാത്രാമൊഴി ഹൃദയഭേദകമായിരുന്നു. നിശ്ചയിച്ച സമയത്തിനും അരമണിക്കൂര്‍ വൈകി പതിനൊന്നരയോടെ ജനാസ സിറ്റി ജുമാഅത്ത് പള്ളിയിലെത്തുമ്പോള്‍ പള്ളിയും പരിസരവും ഇടവഴികളും ജനസാഗരമായി മാറിയിരുന്നു.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂറും രണ്ട് തവണയായി നടന്ന മയ്യിത്ത് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. 12 മണിയോടെ ബ്യൂഗിളിന്റെ അകമ്പടിയോടെ ആകാശത്ത് ആചാരവെടി മുഴങ്ങി. നേതാക്കളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആ മഹാപ്രഭാവന്റെ മയ്യിത്ത് ഖബറിലേക്ക് ഇറക്കിവച്ചു.

അന്ത്യയാത്രക്ക് സാക്ഷികളാവാനെത്തിയവരുടെ മൂന്നു പിടി മണ്ണിനാല്‍ സംഭവബഹുലമായ ആ ജീവിതം മണ്ണോട് ചേര്‍ന്നു. ജനുവരി 31ന് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ അഹമ്മദിന്റെ അന്ത്യം ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

നടി നവ്യാ നായർ ആശുപത്രിയിൽ

Published

on

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടി നവ്യാ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്.  സുഹൃത്തും നടിയുമായ നിത്യാ ദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ പുതു ചിത്രമായ ജാനകി ജാനേയും പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് നവ്യ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്ന നവ്യയെ ഇരുകൈയും നീട്ടിയാണ് മലയാളീ പ്രേക്ഷകർ സ്വീകരിച്ചത്. തിരിച്ചുവരവ് ഗംഭീരമാക്കി ഒരുത്തി, ജാനകീ ജാനേ തുടങ്ങി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ നവ്യ തിളങ്ങുകയാണ്.

Continue Reading

Video Stories

ഗുസ്തി താരങ്ങളുടെ പരാതിയിൽ ബിജെപി എം.പി ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ബാബ രാംദേവ്

രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം

Published

on

ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിജെപി എം പിയും ദേശീയ ഗുസ്തി ഫെഡറേഷൻ ചെയർമാനുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് പതഞ്ജലി സ്ഥാപകൻ ബാംബ രാംദേവ് ആവശ്യപ്പെട്ടു.രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം “ഇത്തരം ആളുകളെ ഉടൻ അറസ്റ്റ് ചെയ്ത് തടവറയിലാക്കണം. അയാൾ അമ്മമാർക്കും സഹോദരിമാർക്കും പെണ്മക്കൾക്കുമെതിരെ എന്നും അപവാദ പ്രചരണം നടത്തുന്നു. ഇത് അങ്ങേയറ്റം അപലപനീയമായ പൈശാചിക പ്രവൃത്തിയാണ്..”- രാംദേവ് പറഞ്ഞു.

Continue Reading

india

ആര്‍.എസ്.എസിനെയോ ബജ്‌റംഗ്ദളിനെയോ നിരോധിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസിനെ ചാരമാക്കും; ബി.ജെ.പി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍

Published

on

കോൺഗ്രസിനു മുന്നറിയിപ്പുമായി കർണാടക ബിജെപി പ്രസിഡൻ്റ് നളിൻ കുമാർ കട്ടീൽ. ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസിനെ ചാരമാക്കും എന്ന് ബിജെപി നേതാവ് മുന്നറിയിപ്പ് നൽകി. ആർഎസ്എസ്, ബജ്റംഗ് ദൾ പോലുള്ള വർഗീയ സംഘടനകളെ നിരോധിക്കാൻ തങ്ങൾക്ക് മടിയില്ലെന്ന് പറഞ്ഞ കോൺഗ്രസ് മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്ക് മറുപടി ആയാണ് നളിൻ കുമാർ കട്ടീൽ രംഗത്തുവന്നത്.

പ്രിയങ്ക് ഖാർഗെ ആർഎസ്എസിനെ നിരോധിക്കുന്നതിനെപ്പറ്റി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് സ്വയംസേവക് ആണ്. നമ്മളെല്ലാവരും ആർഎസ്എസ് സ്വയംസേവകരാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും നരസിംഹറാവു സർക്കാരുമൊക്കെ ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ആർഎസ്എസിനെയോ ബജ്റംഗ് ദളിനെയോ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് ചാരമാകും. ഈ രാജ്യത്തിൻ്റെ ചരിത്രമറിയുന്നത് ഖാർഗെയ്ക്ക് നന്നാവും. പ്രിയങ്ക് ഖാർഗെ തൻ്റെ നാവ് നിയന്ത്രിക്കണമെന്ന് നളിൻ കുമാർ കട്ടീൽ പറഞ്ഞു.

തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഖാർഗെ ആർഎസ്എസിനെ നിരോധിക്കാൻ മടിക്കില്ലെന്ന് അറിയിച്ചത്. രാഷ്ട്രീയ, മത സംഘടനകളിൽ പെട്ട ആരെങ്കിലും കർണാടകയിൽ വർഗീയത പടർത്താൻ ശ്രമിച്ചാൽ, അവരെ നിരോധിക്കാൻ സർക്കാർ മടിക്കില്ല. ആർഎസ്എസ് ആയാലും മറ്റേത് സംഘടനയായാലും ശരി എന്നാണ് ഖാർഗെ പറഞ്ഞത്.

Continue Reading

Trending