Connect with us

More

ഓര്‍മ്മകളില്‍ കറുത്ത ആ രാപകല്‍

Published

on

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച്ച  പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോള്‍, ഓര്‍മ്മകളില്‍ തെളിയുന്നത് ഒരു വര്‍ഷം മുമ്പത്തെ, ഇരുട്ട് മാത്രം ബാക്കിനില്‍ക്കുന്ന ആ പകലിരവാണ്. മുസ്്ലിംലീഗ് രാഷ്ട്രീയത്തിന്റെ അമരക്കാരനായിരുന്ന ഇ അഹമ്മദ് എന്ന മഹാമനീഷിയുടെ വിയോഗത്തിലേക്ക് നയിച്ച ദാരുണ നിമിഷങ്ങളുടെ തുടക്കം അന്നായിരുന്നു.

2017 ജനുവരി 31. ബജറ്റിന് മുന്നോടിയായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ, ഇ അഹമ്മദ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞുവീണുവെന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നത്. പിന്നീടങ്ങോട്ടുള്ള ഓരോ നിമിഷങ്ങളും മലയാളിയുടെ, മുസ്്‌ലിംലീഗ് രാഷ്ട്രീയത്തെ നെഞ്ചോടു ചേര്‍ത്തവരുടെ ഹൃദയമിടിപ്പിന് വല്ലാത്തൊരു ഭീതിയുടെ കനമുണ്ടായിരുന്നു.

ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലേക്കാണ് അഹമ്മദിനെ നേരെ എത്തിച്ചത്. ആരോഗ്യ സ്ഥിതി സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ഒട്ടും ആശാവഹമായിരുന്നില്ല. എങ്ങും ശോകമൂകമായ അന്തരീക്ഷം. മുസ്്‌ലിംലീഗിന്റെ സമുന്നത നേതാക്കളും കേരളത്തില്‍നിന്നുള്ള എം.പിമാരും ആര്‍.എം.എല്‍ ആസ്പത്രിയില്‍ തന്നെ തമ്പടിച്ചു. ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവിന്റെ നീറ്റലോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയാത്ത സംഭവങ്ങളായിരുന്നു പിന്നീട് നടന്നതെല്ലാം.

ഫാസിസത്തിന്റെ കരാളഹസ്തങ്ങള്‍ ആസ്പത്രിക്കിടയിലേക്കും കടന്നുചെല്ലുന്നതിന് രാജ്യം സാക്ഷിയായി. രാജ്യം അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ, പാര്‍ലമെന്റേറിയന്റെ, ഐക്യരാഷ്ട്രസഭയില്‍ പോലും ഇന്ത്യയുടെ ശബ്ദമായി മുഴങ്ങിയ രാഷ്ട്ര തന്ത്രജ്ഞന്റെ, സര്‍വോപരി ലക്ഷക്കണക്കിന് മനുഷ്യര്‍ ഹൃദയംകൊണ്ട് വാരിപ്പുണര്‍ന്ന ഒരു ജനനായകന്റെ അന്ത്യ നിമിഷങ്ങള്‍ക്കു മേല്‍ നിഗൂഢതയുടെ കരമ്പടം പുതച്ച് ഭരണകൂടം കാവല്‍ നിന്ന ഭീതിതമായ നിമിഷങ്ങള്‍.

ഇ അഹമ്മദിന്റെ മക്കള്‍ ഉള്‍പ്പെടെ പലരും ആസ്പത്രിയില്‍ എത്തിയിട്ടും ഒരു നോക്ക് കാണാന്‍ പോലും അനുവദിക്കാതെ, ആതുര സേവനത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ച് തീവ്രപരിചരണ വിഭാഗത്തിനു മുന്നില്‍ ബൗണ്‍സര്‍മാരെ കാവല്‍നിര്‍ത്തിയതുകണ്ട് വിറങ്ങലിച്ച് നിന്ന നിമിഷങ്ങള്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ആസ്പത്രിയില്‍ നേരിട്ടെത്തി പ്രതിഷേധിച്ചിട്ടും, പിറ്റേന്ന് നടക്കേണ്ട ബജറ്റ് അവതരണം തടസ്സപ്പെടാതിരിക്കാന്‍ ഫാസിസത്തിന്റെ എല്ലാ ഉരുക്കുമുഷ്ടികളും പ്രയോഗിക്കപ്പെട്ട മണിക്കൂറുകള്‍…, എല്ലാറ്റിനുമൊടുവില്‍ ഫെബ്രുവരി ഒന്നിന്റെ പുലര്‍ച്ചെയോടെ ഗത്യന്തരമില്ലാതെ മരണ വാര്‍ത്ത സ്ഥിരീകരിക്കുമ്പോഴേക്കും തുല്യതയില്ലാത്ത വേദനയാണ് ഒരു ജനതക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുനവ്വറലി തങ്ങൾ സന്ദർശിച്ചു

Published

on

കോഴിക്കോട് : സൗദിയിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്നതിനിടെ മലയാളികളുടെ നല്ല മനസ്സ് കൊണ്ട് മോചിതനാകാൻ പോകുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.

കൈയ്യബദ്ധം മൂലം സൗദി കുടുംബത്തിലെ കുട്ടി മരിക്കാൻ ഇടയായതാണ് അബ്ദുൽ റഹീമിനെതിരെ വധശിക്ഷ വിധിക്കാൻ കാരണമായത്. നീണ്ട 18 വർഷമായി സൗദിയിലെ ജയിലിലായിരുന്നു അദ്ദേഹം. ഇന്ത്യൻ രൂപ 34 കോടിക്ക് സമാനമായ സൗദി റിയാൽ നൽകിയാൽ സൗദി കുടുംബം മാപ്പ് നൽകാൻ തയ്യാറാകുമെന്നറിയിച്ചതോടെ റഹീമിൻ്റെ മോചനം സാധ്യമാകുന്ന സാഹചര്യം വന്നു. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന ജനകീയ ഫണ്ട് ശേഖരണത്തിലൂടെ ആവശ്യമായ തുക ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ചു. ഇതിനായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വലിയ രീതിയിൽ സോഷ്യൽ മീഡിയാ പ്രചാരണം നടത്തിയിരുന്നു. മോചനത്തിനാവശ്യമായ തുക സമാഹരിച്ചതോടെ അബ്ദുൽ റഹീമിൻ്റെ നാട്ടിലേക്കുള്ള തിരിച്ച് വരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഉമ്മയും മലയാളികളും.

കരുണയുടെ പുതിയ കേരള സ്റ്റോറി നിർമ്മിച്ച എല്ലാവരെയും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിനന്ദിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട്, റഹീം ലീഗൽ സപ്പോർട്ട് സമിതി ചെയർമാൻ കെ. സുരേഷ്, കൺവീനർ കെ.കെ ആലിക്കുട്ടി, എ. അഹമ്മദ് കോയ, മജീദ് അമ്പലക്കണ്ടി എന്നിവർ തങ്ങളെ അനുഗമിച്ചു.

Continue Reading

Education

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET): അപേക്ഷ ഏപ്രിൽ 26 വരെ

Published

on

. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെ‌ഷ്യൽ വിഷയങ്ങൾ -ഹൈസ്കൂൾതലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്)യുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഏപ്രിൽ 17മുതൽ ഏപ്രിൽ 26 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ കാറ്റഗറിക്കും 500/- വീതവും എസ്.സി/എസ്.റ്റി/ഭിന്നശേഷി/കാഴ്‌ച പരിമിത വിഭാഗത്തിലുള്ളവർ 250/- രൂപ വീതവും ഫീസ് അട‌യ്ക്കേണ്ടതാണ്. ഓൺലൈൻ നെറ്റ്‌ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാവുന്നതാണ്.

. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in. https://pareekshabhavan.kerala.gov.in ലഭ്യമാണ്.

. ഒന്നിലധികം കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അമപക്ഷിക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

. പേര്, ജനനതീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതും വിജ്ഞാപനത്തിൽ പറഞ്ഞ പ്രകാരമുള്ള നിബന്ധനകൾ പാലിച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതുമാണ്.

. വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി: 03.06.2024

. പരീക്ഷ ജൂൺ 22,23 തിയ്യതികളിൽ

. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 2024 ഏപ്രിൽ 26 വെള്ളി

Continue Reading

kerala

വീട്ടിലേക്കുള്ള വഴിയിൽ സിപിഎം കൊടിമരം സ്ഥാപിച്ചു; ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ

കൊടി മാറ്റി സ്ഥാപിക്കാന്‍ സിപിഎം കൗണ്‍സിലര്‍ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമന്‍ പറഞ്ഞു

Published

on

വീട്ടിലേക്കുള്ള വഴിയില്‍ സിപിഎം കൊടിമരം സ്ഥാപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊടിമരത്തില്‍ കയറി ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥന്‍. ചേര്‍ത്തല വെളിങ്ങാട്ട് ചിറയില്‍ പുരുഷോത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

വഴിയില്‍ കൊടിമരം നില്‍ക്കുന്നത് കാരണം വീട് നിര്‍മ്മാണം നടത്താനാകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. കൊടി മാറ്റുവാന്‍ എട്ട് മാസമായി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കുടുംബം പറയുന്നു. കൊടി മാറ്റി സ്ഥാപിക്കാന്‍ സിപിഐഎം കൗണ്‍സിലര്‍ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമന്‍ പറഞ്ഞു.

Continue Reading

Trending