Connect with us

Video Stories

അതേസമയംറിസര്‍വ് ബാങ്കിനെ വെറുതെ വിടുക

Published

on

മോദി സര്‍ക്കാറിന്റെ നീരാളിക്കൈകള്‍ കേന്ദ്ര ബാങ്കിനെയും വരിഞ്ഞു മുറുക്കുന്നത് വേദനാജനകമാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചൊഴിയണമെന്ന സംഘ്പരിവാര്‍ ആവശ്യത്തെ അക്ഷരംപ്രതി അനുസരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാറിനൊപ്പംചേര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് സംഘ്പരിവാര്‍ സംഘടന സ്വദേശി ജാഗരണ്‍ മഞ്ചില്‍നിന്നു പഠിക്കേണ്ട ഗതികേട് റിസര്‍വ് ബാങ്കിനില്ല. എന്നാല്‍ സംഘ്പരിവാര്‍ പ്രഭൃതികളുടെ പിടിവാശിയെ പൂവിട്ടു പൂജിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നതിന് തുല്യമായിരിക്കുമെന്ന കാര്യം തീര്‍ച്ച. കേന്ദ്ര സര്‍ക്കാരും ആര്‍.ബി. ഐയും തമ്മിലുള്ള ബന്ധം അതീവ മോശമായ സാഹചര്യത്തിലാണെന്നതും ഊര്‍ജിത് പട്ടേല്‍ രാജിവെക്കുകയാണ് എന്നതും അത്യന്തം ആപത്കരമായ സൂചനകളാണ് നല്‍കുന്നത്. നോട്ട് നിരോധംതൊട്ട് നരേന്ദ്രമോദിക്ക് അനഭിമതനായ ഊര്‍ജിത് പട്ടേലിനെ മാന്യമായി സ്ഥാനമൊഴിയുംമുമ്പ് പുകച്ചുപുറത്തുചാടിക്കുന്നത് എന്തിനെന്നകാര്യം പകല്‍പോലെ വ്യക്തമാണ്. പിടിവാതിലിലെത്തി നില്‍ക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് റിസര്‍വ് ബാങ്കിലെ ശുദ്ധികലശമാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിലൂടെ നോട്ട് നിരോധത്തിലെ ഗുരുതര വീഴ്ചകളത്രയും മറച്ചുപിടിക്കുന്ന രക്ഷാകവചങ്ങളെ രൂപപ്പെടുത്തുകയും വേണം. എത്രയും വേഗം ഊര്‍ജിത് പട്ടേലിനെ പടിയടച്ചു പിണ്ഡം വെച്ചാല്‍ മാത്രമേ ഉദ്ദിഷ്ടകാര്യം സാധിക്കുകയുള്ളൂവെന്നും നരേന്ദ്രമോദിക്കറിയാം. ഇതിനുള്ള അന്തര്‍നാടകങ്ങളും ആസൂത്രിത നീക്കങ്ങളുമാണ് സംഘ്പരിവാറിനെ മുന്നില്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ കളിച്ചുകൊണ്ടിരിക്കുന്നത്.
നരേന്ദ്രമോദി സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. സര്‍ക്കാരിന്റെ കുറ്റപ്പെടുത്തലുകളിലും ആര്‍.ബി.ഐയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ കൈകടത്തുന്നതിലും പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍നിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവെക്കാന്‍ സന്നദ്ധത അറിയിക്കുന്നിടത്താണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ആര്‍.ബി.ഐ നിയമത്തിലെ സെക്ഷന്‍ 7 അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ആര്‍.ബി.ഐക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. പൊതുതാല്‍പര്യം പരിഗണിച്ച് ആര്‍.ബി.ഐക്ക് നേരിട്ടു നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നതാണ് ഈ വകുപ്പ്. എന്നാല്‍ ഇത് മുമ്പ് ഒരു സര്‍ക്കാരും ഉപയോഗിച്ചിരുന്നില്ല എന്ന താണ് വസ്തുത. മുന്‍ സര്‍ക്കാറുകള്‍ പൂര്‍ണമായും ആര്‍.ബി. ഐയുടെ സ്വയംഭരണത്തെ മാനിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ ഇത്തരത്തില്‍ അസാധാരണമായി ‘നിര്‍ദേശങ്ങള്‍’ നല്‍കിയതിന്റെ അനന്തരഫലമായിരിക്കാം ഇപ്പോഴത്തെ വിഴുപ്പലക്കലിന്റെ അടിസ്ഥാന കാരണം. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ട 1991, 1997, 2008, 2013 വര്‍ഷങ്ങളിലൊന്നും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സെക്ഷന്‍ 7 ഉപയോഗിച്ചിട്ടില്ല എന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. സമ്പദ് വ്യവസ്ഥ സംബന്ധിച്ചുള്ള കാര്യങ്ങള്‍ മറച്ചുവെക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വകുപ്പ് ഉപയോഗിച്ചത്. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വയംഭരണത്തെക്കുറിച്ചും കഴിഞ്ഞ വെള്ളിയാഴ്ച ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ തുറന്നുപറയേണ്ട അവസ്ഥ ഉടലെടുത്തതിന്റെ പിന്നിലെ ചേതോവികാരം ഇതായിരുന്നു. ഇതിന് രൂക്ഷ മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ രംഗത്തിറക്കി പ്രതിരോധിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. നിവൃത്തികേടിന്റെ അങ്ങേയറ്റത്തെ മറുതന്ത്രങ്ങളാണിപ്പോള്‍ കേന്ദ്രം മെനഞ്ഞെടുക്കുന്നത്. 2008-2014 കാലഘട്ടത്തില്‍ ആര്‍.ബി.ഐ ഉദാരമായി വായ്പകള്‍ അനുവദിച്ചുവെന്നും നിലവിലെ കിട്ടാക്കട പ്രതിസന്ധിക്ക് മറ്റാരെയും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നുമുള്ള വാദമുയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്ലപിള്ള ചമയുന്നത്. ആര്‍.ബി.ഐയെ നേരിട്ടു കുറ്റപ്പെടുത്തിക്കൊണ്ടുള്ള അരുണ്‍ ജെയ്റ്റ്‌ലിയുടെ പരാമര്‍ശങ്ങള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിലും ആര്‍.ബി. ഐ നേതൃത്വത്തിലും കടുത്ത അതൃപ്തി ഉണ്ടാക്കിയതിന്റെ പിന്നാലെയാണ് ഊര്‍ജിത് പട്ടേലിന്റെ ഇറങ്ങിപ്പോക്കിലേക്ക് കാര്യങ്ങള്‍ എത്തിച്ചിട്ടുള്ളത്.
നിലവിലെ പ്രതിസന്ധി കേന്ദ്ര സര്‍ക്കാറിനെ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന പുതിയ തിരിച്ചറിവാണ് ഇന്നലെ വിശദീകരണവുമായി ധനമന്ത്രാലയം രംഗത്തുവന്നതിനു പിന്നിലെ പ്രധാന കാരണം. പക്ഷേ, ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലടക്കമുള്ള ആര്‍.ബി.ഐ ഉദ്യോഗസ്ഥരെ മയപ്പെടുത്താനുള്ള കേന്ദ്ര തന്ത്രം എവിടെ ചെന്ന് അവസാനിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ആര്‍.ബി.ഐയുടെ സ്വയം ഭരണത്തില്‍ കൈകടത്തില്ലെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. എല്ലാ സ്ഥാപനങ്ങളും പൊതുതാല്‍പര്യം സംരക്ഷിക്കണമെന്ന് ധനമന്ത്രി പറയുമ്പോള്‍ കൂടിയാലോചന പുതിയ കാര്യമല്ലെന്ന താക്കീതു നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് പലപ്പോഴും കണ്ട വിഴുപ്പലക്കലിന്റെ രീതിയില്‍നിന്നു വിഭിന്നമായ വഴിയിലാണ് തര്‍ക്കങ്ങള്‍ മുന്നോട്ടുപോകുന്നതെന്നര്‍ത്ഥം. നിരവധി തവണ ആര്‍.ബി.ഐയും സര്‍ക്കാറും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യത്തിന് ശേഷം ഈ വകുപ്പ് ഇതുവരെ ഒരു സര്‍ക്കാറും ഉപയോഗിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രണ്ട് കത്തുകള്‍ കൈമാറിയതായാണ് ധനമന്ത്രിയെ ചൊടിപ്പിച്ചിട്ടുള്ളത്.
നിര്‍ണായകമായ ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റി ആന്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ യോഗത്തില്‍ പട്ടേല്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതിനു മുമ്പായിരുന്നു ജെയ്റ്റ്‌ലിയുടെ വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ബാങ്കുകള്‍ വന്‍തോതില്‍ വായ്പ അനുവദിച്ചപ്പോള്‍ ആര്‍.ബി.ഐ നോക്കുകുത്തിയായി നിന്നുവെന്നും 2008 മുതല്‍ 2014 വരെ ആകെയുള്ള കടം മൂന്ന് മടങ്ങായി വര്‍ധിച്ചുവെന്നും ജെയ്റ്റിലി കുറ്റപ്പെടുത്തിയതിനുപിന്നില്‍ ഒളിയജണ്ടകള്‍ ഏറെയാണ്. ആര്‍.ബി.ഐ ഇതെല്ലാം മൂടിവച്ച് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന ഉത്തരവാദിത്തം റിസര്‍വ് ബാങ്കിന്റെ തലയില്‍ വച്ചുകെട്ടാനാണ് ജെയ്റ്റ്‌ലിയുടെ കൊണ്ടുപിടിച്ച ശ്രമം. 2008ലെ 18 ലക്ഷം കോടി ബാങ്ക് വായ്പയില്‍നിന്ന് 55 കോടി രൂപയായി വായ്പ ഉയര്‍ന്നുവെന്നും നിലവിലെ കിട്ടാക്കട പ്രതിസന്ധിക്ക് കാരണം ഇതാണെന്നും ജെയ്റ്റിലെ പറയുന്നതിലെ പൊരുളും മറ്റൊന്നല്ല. ഗവര്‍ണര്‍ സ്ഥാനത്ത് ഊര്‍ജിത് പട്ടേലിന്റെ കാലാവധി 2019 സെപ്തംബറില്‍ അവസാനിക്കും. മുന്‍ഗാമി രഘുറാം രാജന്‍ കാലാവധി നീട്ടിക്കിട്ടാന്‍ ആവശ്യപ്പെടാതെ 2016 സെപ്തംബറില്‍ യു.എസിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി മടങ്ങിയിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തെ ധനനയം തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സ്വയംഭരണ സ്ഥാപനം എന്ന ആര്‍.ബി.ഐയുടെ മേല്‍വിലാസമാണ് പരിഹസ്യമായത്. ആര്‍.ബി.ഐയേയും രാജ്യത്തെ ബാങ്കിങ് മേഖലയേയും തകര്‍ക്കുന്ന നിലപാടാണ് മോദി സര്‍ക്കാരിന്റേത് എന്നത് ആര്‍.ബി.ഐ ഉദ്യോഗസ്ഥരുടെ പൊതുവിമര്‍ശമാണ്്. ഇത് ഗൗരവമായി കാണാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കേന്ദ്ര ബാങ്കിന്റെ തകര്‍ച്ച കണ്‍മുമ്പില്‍ കാണേണ്ടി വരുമെന്ന കാര്യം തീര്‍ച്ച.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending