Connect with us

Video Stories

മാര്‍ക്‌സിസത്തില്‍ നിന്ന് ഫാസിസത്തിലേക്ക്

Published

on

കേരളത്തിന്റെ സാമൂഹിക പരിതസ്ഥിതിയില്‍ പേടിപ്പെടുത്തുന്ന പരിണാമങ്ങളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചക്രഗതിക്കനുസരിച്ച് കേരളത്തിലും സംഘ്പരിവാര്‍ ചുവടുവെപ്പുകള്‍ സജീവമായെങ്കിലും ഇന്ന് അത് വളര്‍ച്ചയുടെ മൂര്‍ധന്യതയിലെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മരിച്ചു മണ്ണായി കിടന്നിരുന്ന ബി.ജെ.പിയും ആര്‍.എസ്.എസും പിടഞ്ഞെണീറ്റു ഉഗ്രവിഷം ചീറ്റുന്ന ഭീതിതമായ അവസ്ഥയാണിപ്പോള്‍. അമിത്ഷായുടെ ‘പൊളിറ്റിക്കല്‍ സ്ട്രാറ്റജി’യേക്കാളുപരി പിണറായി സര്‍ക്കാറിന്റെ ‘പൊളിറ്റിക്കല്‍ ബ്ലണ്ട’റാണ് കേരളത്തില്‍ സംഘ്പരിവാറിന് പുതുജീവന്‍ നല്‍കിയതെന്ന് വ്യക്തം. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാറിന്റെ നിഗൂഢ നിലപാടും വനിതാമതിലിന്റെ പേരില്‍ പണിതുയര്‍ത്തിയ വര്‍ഗീയ മതിലും ഫാസിസത്തിന്റെ വളര്‍ച്ചക്ക് തെല്ലൊന്നുമല്ല വേഗത വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിന്റെ മറവില്‍ ആര്‍.എസ്.എസിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയത് ഭരണകൂട വൈകല്യത്തിന്റെ നേര്‍ചിത്രമായിരുന്നു. ഫാസിസത്തെ പ്രതിരോധിക്കുന്നുവെന്നു വീമ്പുപറയുന്നവര്‍തന്നെ വര്‍ഗീയതയെ പാലൂട്ടുന്ന വിരോധാഭാസമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അധികാരത്തിന്റെ തിണ്ണമിടുക്കുകൊണ്ട് സംഘ്പരിവാറിനെ തടഞ്ഞുനിര്‍ത്താമെന്നു കരുതിയ കമ്യൂണിസ്റ്റുകളുടെ ഭരണത്തണലിലാണ് ഫാസിസം വളര്‍ന്നു പന്തലിക്കുന്നത്. വര്‍ഗീയതക്ക് വളമിടുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്ക് കരുത്തുറ്റ പിന്‍ബലമാണ് ആഭ്യന്തര വകുപ്പ് നല്‍കിക്കൊണ്ടിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള മോദി ഭക്തനായ ഡി.ജി.പിയെ പേറിക്കൊണ്ടിരിക്കുന്ന കാലത്തോളം ഈ മാര്‍ക്‌സിസം-ഫാസിസം ഭായി ഭായി കളി കേരളം കണ്ടുകൊണ്ടേയിരിക്കും.
2025 ആകുമ്പോഴേക്കും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്ന ദൃഢ നിശ്ചയത്തിലാണ് സംഘ്പരിവാര്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാകട്ടെ ഈ അജണ്ട നടപ്പാക്കാനുള്ള പാകത്തില്‍ സംഘ്പരിവാറിന് തട്ടകമൊരുക്കുകയും ചെയ്യുന്നു. രാജ്യത്തെ ജനാധപത്യ- മതേതര സങ്കല്‍പങ്ങളെ തകര്‍ക്കാനുള്ള പരസ്യമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് പരസ്പരം കൈകോര്‍ത്ത് നില്‍ക്കുന്ന ഫാസിസവും ഭരണകൂടവും. ഇതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ഗ-സ്വത്വ പോരാട്ടങ്ങളത്രയും. ശബരിമല വിഷയം ഇതിനിടെ സംഘ്പരിവാറിന് ലഭിച്ച നിര്‍ണായക പിടിവള്ളിയാണ്. സാമാന്യം സഹവര്‍ത്തിത്വ മനോഭാവമുള്ള കേരളത്തിലെ ഹൈന്ദവ വിശ്വാസികളില്‍ വര്‍ഗീയ വിഷം കുത്തിയിറക്കാന്‍ ഇതിനെ ആയുധമാക്കുകയാണ് ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും. ഇത് താത്വികമായി തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിനുപകരം സര്‍ക്കാര്‍ അവിവേകം കാണിച്ചതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. കമ്യൂണിസ്റ്റ് ഹിന്ദുക്കള്‍ പോലും ഇക്കാര്യത്തില്‍ ബി.ജെ.പി പാളയത്തില്‍ അഭയം പ്രാപിക്കുന്ന ഗതികേടിലേക്ക് കാര്യങ്ങളെത്തി. ‘ഒരു കമ്യൂണിണിസ്റ്റ് ഹിന്ദുവിന്റെ വേദനയാണിത്’ എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പരന്നൊഴുകുന്ന പ്രതിഷേധങ്ങളിലത്രയും ‘കമ്യൂണല്‍ ഹിന്ദുത്വ’ത്തിന്റെ എരിവും പുളിയുമുണ്ട്. അനതിവിദൂരമല്ലാത്ത ഭാവിയുടെ അപകടകരമായ അവസ്ഥയാണ് ഇത് അടയാളപ്പെടുത്തുന്നത്. സംസ്ഥാനത്ത് ആര്‍.എസ്.എസ് ശാഖകളുടെ എണ്ണം വര്‍ധിച്ച സാഹചര്യം ചേര്‍ത്തുവായിക്കേണ്ടതാണ്.
രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനകം ആര്‍.എസ്.എസ് ശാഖകളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വളര്‍ച്ചയുമായി ബന്ധപ്പെടുത്തി ഇതിനെ നിസ്സാരവത്കരിക്കാന്‍ കഴിയില്ല. മുന്‍ വര്‍ഷത്തേക്കാള്‍ 56 മണ്ഡലങ്ങളിലാണ് ഇപ്പോള്‍ ആര്‍.എസ്.എസിന് പ്രവര്‍ത്തനം വ്യാപിപ്പിക്കാനായത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതുമുതല്‍ ഫാസിസം വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുതാപരമായ യാഥാര്‍ത്ഥ്യം. 3000 സ്ഥലങ്ങളിലായി 4,105 ശാഖകളും 2740 പ്രതിവാര പ്രവര്‍ത്തനങ്ങളുമടക്കം 6,845 കേന്ദ്രങ്ങളിലാണ് കേരളത്തില്‍ ഇപ്പോള്‍ ആര്‍.എസ്.എസ് നിറഞ്ഞുനില്‍ക്കുന്നതെന്ന് ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ് ആറുമാസം മുമ്പ് അവകാശപ്പെട്ടിരുന്നു. 2552 ഗ്രാമങ്ങളില്‍ ആര്‍.എസ്.എസ് സേവന സന്നദ്ധരായുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തന സൗകര്യത്തിനായി പഞ്ചായത്തുകളെ 1503 മണ്ഡലങ്ങളായാണ് ഇവര്‍ കണക്കാക്കുന്നത്. ഇതില്‍ 1426 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം നടക്കുന്നതായും ആര്‍.എസ്.എസ് അവകാശപ്പെടുന്നുണ്ട്. ജോയിന് ആര്‍.എസ്.എസ് എന്ന ഓണ്‍ലൈന്‍ കാമ്പയിനിലൂടെ കൂടുതല്‍ യുവാക്കള്‍ ആര്‍.എസ്.എസില്‍ അംഗത്വമെടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ശ്രീകൃഷ്ണ ജയന്തി ആഘോഷവും ശ്രീനാരായണ ഗുരു ജയന്തി-സമാധി ദിനാചരണവുമെല്ലാം പാര്‍ട്ടി പരിപാടികളാക്കി ഏറ്റെടുത്തും ബീഫ് ഫെസ്റ്റിവലും വര്‍ഗീയ വിരുദ്ധ കാമ്പയിനുകളും വെട്ടിനു വെട്ടും കുത്തിനു കുത്തുമായി പ്രതിരോധം തീര്‍ക്കുന്ന സ്ഥലങ്ങളില്‍തന്നെയാണ് ആര്‍.എസ്.എസ് ഇത്രമേല്‍ വളര്‍ച്ച പ്രാപിച്ചിട്ടുള്ളതും. ഇതിന്റെ രസതന്ത്രം എന്താണെന്ന് മനസിലാക്കാന്‍ കേരള ജനതക്ക് കൂടുതല്‍ ഗവേഷണം നടത്തേണ്ട ആവശ്യമുണ്ടാകില്ല. അത്രമാത്രം ആര്‍.എസ്.എസ്-സി.പി.എം അവിശുദ്ധ ബാന്ധവം കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ദേശീയ തലത്തില്‍ തന്നെ ഇതിന്റെ എത്രയോ ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും. കഴിഞ്ഞ ഹര്‍ത്താല്‍ ദിനം കേരളത്തിലെ സി.പി.എമ്മും ആര്‍.എസ്.എസും പരസ്പരം പൊതിരെ തല്ലുന്ന നേരത്തുതന്നെയാണ് രാജസ്ഥാനില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ രണ്ട് സി.പി.എം എം.എല്‍.എമാര്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യുമെന്ന വാര്‍ത്ത പരന്നത്. കേരളത്തിലെ ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ സി.പി.എം സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയുടെ പേരിലെ ‘ശ്രീരാമകൃഷ്ണ’നെ ബഹുമാനിച്ചതിന്റെ പ്രത്യുപകാരം പരദേശം മുഴുവന്‍ പരകായ പ്രവേശമാകുന്നതിന്റെ പൊരുളായിരിക്കുമത്.
ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വളര്‍ച്ച ചെറുക്കാന്‍ എന്തു പ്രായോഗിക നടപടിയാണ് സി.പി.എം ഇതുവരെ ചെയ്തിട്ടുള്ളത്? ‘ആര്‍.എസ്.എസിന്റെ ഊരിപ്പിടിച്ച വാളിനും വടിവാളുകള്‍ക്കും മധ്യേ നടന്നിട്ടുണ്ട്’ എന്ന വീരവാദങ്ങളില്‍ ഒതുങ്ങുക മാത്രമാണ് യഥാര്‍ത്ഥത്തില്‍ സി.പി.എമ്മിന്റെ ‘പോരാട്ടവീര്യം’. അധികാരത്തിന്റെ മൂക്കിനു താഴെ ഉറഞ്ഞുതുള്ളുന്ന ആര്‍.എസ്.എസിനെ അടക്കിനിര്‍ത്താന്‍ സര്‍ക്കാറിനു ത്രാണിയില്ല. സി.പി.എമ്മുകാരെ വെട്ടിയ കേസിലെ ആര്‍.എസ്.എസ്-ബി.ജെ.പി പ്രതികള്‍ പട്ടാപ്പകല്‍ നാട്ടിലിറങ്ങി വിലസുകയാണ്. ഒരു പെറ്റിക്കേസെടുത്ത് പേടിപ്പിക്കാന്‍ പോലും പിണറായി സര്‍ക്കാറിന് സാധിച്ചിട്ടില്ല. കായികമായ പ്രതിരോധം ചിലയിടങ്ങളില്‍ പരീക്ഷിക്കുന്നു എന്നതല്ലാതെ ബൗദ്ധികതലത്തിലുള്ള ചെറുത്തുനില്‍പില്‍ സി.പി.എം പ്രത്യയശാസ്ത്രം ബലഹീനമായിക്കഴിഞ്ഞു. ഉഴുതുമറിക്കപ്പെട്ട കേരളത്തിന്റെ ഊഷരഭൂമിയില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും വിത്ത് പാകുകയാണ് സി.പി.എം ചെയ്തുകൊണ്ടിരിക്കുന്നത്. ചെങ്കൊടി വലിച്ചെറിഞ്ഞു കാവിക്കൊടിക്കു കീഴില്‍ ഒന്നായണിനിരക്കുന്ന ‘സംഘിസഖാക്കളെ’ കാണുമ്പോള്‍ തെല്ലൊന്നുമല്ല കേരളം പേടിക്കുന്നത്. ഉത്ബുദ്ധ ജനത ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending