Connect with us

Video Stories

സാമാജികരോട് മുഖം തിരിക്കുന്ന സര്‍ക്കാര്‍

Published

on

പതിനാലാം കേരള നിയമസഭയുടെ അഞ്ചാംസമ്മേളനത്തില്‍ സഭയുടെ നിയന്ത്രണച്ചുമതല വഹിക്കുന്ന സ്പീക്കര്‍ സഭയില്‍ പരസ്യമായിത്തന്നെ എക്‌സിക്യൂട്ടീവിനെ താക്കീത് ചെയ്യുന്ന രീതിയില്‍ ഒരു സുപ്രധാന റൂളിങ് നടത്തുകയുണ്ടായി. ‘നാട്ടില്‍ സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ചിരിക്കെ മുന്‍കൂട്ടി സമര്‍പ്പിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് പത്തു ദിവസത്തിനകമെങ്കിലും മറുപടി നല്‍കണമെന്നും അതില്ലാതെ വരുന്നത് ചെയറിനെ അസ്വസ്ഥപ്പെടുത്തുന്നുവെന്നു’മായിരുന്നു മെയ് 18ന് സ്പീക്കര്‍ നല്‍കിയ റൂളിങ്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് അംഗങ്ങള്‍ക്ക് അധികവും ഉത്തരങ്ങള്‍ ലഭിക്കാത്തതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 244 ചോദ്യങ്ങളാണ് അന്ന് മറുപടി കാത്തുകിടന്നിരുന്നത്. ഇതില്‍ 113ഉം പൊലീസുമായി ബന്ധപ്പെട്ടതായിരുന്നു. സഭാനായകന്‍ തന്നെയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് വരുമ്പോള്‍ അദ്ദേഹത്തിന് ഉണ്ടായിരിക്കേണ്ട സാമാന്യമായ ഉത്തരവാദിത്തമാണ് ഇവിടെ ചോദ്യംചെയ്യപ്പെട്ടത്. മിക്ക ചോദ്യങ്ങള്‍ക്കും വിവരം ശേഖരിച്ചുവരുന്നു എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കുന്നതെന്നാണ് പരാതി. പൊലീസില്‍നിന്നും ആഭ്യന്തര വകുപ്പില്‍ നിന്നുമായി ലഭിക്കേണ്ട മറുപടികളായിരിക്കെ ഇവക്ക് യഥാസമയം മറുപടി ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ആരെയും പ്രത്യേകം ഓര്‍മിപ്പിക്കേണ്ടതില്ല. മറ്റു വകുപ്പുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഏതാണ്ട് ഒരുവര്‍ഷം മുമ്പുള്ള ചോദ്യങ്ങള്‍ക്കുപോലും ഉത്തരം ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നാണ് സഭാരേഖകള്‍ വ്യക്തമാക്കുന്നത്.
തിങ്കളാഴ്ച ആരംഭിച്ച സഭയുടെ ഏഴാമത് സമ്മേളനത്തിന് മുന്നോടിയായി വാര്‍ത്താസമ്മേളനത്തിലൂടെ പരിപാടികള്‍ വിശദീകരിച്ച സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി ലഭിക്കാത്തതിനെക്കുറിച്ച് പറഞ്ഞത്, ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാവില്ലെന്നായിരുന്നു. എന്നാല്‍ വീണ്ടും ഇതേ അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ആദ്യദിനം മാത്രം 106 ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി നല്‍കാതിരുന്നത്. ആഭ്യന്തരം, ആരോഗ്യം, ഭക്ഷ്യം എന്നീ വകുപ്പുകളിന്മേല്‍ 362 ചോദ്യങ്ങളാണ് തിങ്കളാഴ്ച സഭക്ക് മുമ്പാകെ മുന്‍കൂട്ടി എത്തിയത്. ഇതില്‍ 256 ചോദ്യങ്ങള്‍ക്ക് മാത്രമാണ് ബഹുമാന്യരായ അംഗങ്ങള്‍ക്ക് മറുപടി ലഭിച്ചത്. സ്ത്രീ സുരക്ഷ, പൊലീസ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയില്‍ നിന്ന് പല മറുപടിയും ലഭിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയാണ് മുന്‍ സമ്മേളനത്തില്‍ പരാതിയുന്നയിച്ചത്. ഇതേതുടര്‍ന്നായിരുന്നു സ്പീക്കറുടെ റൂളിങ്. മെയ് 25നകം മറുപടി തീര്‍ത്ത് നല്‍കണമെന്ന് സ്പീക്കര്‍ അന്ന് താക്കീത് നല്‍കിയിരുന്നെങ്കിലും ഇപ്പോഴും 203 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ബാക്കികിടക്കുകയാണ്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് 108 ചോദ്യങ്ങളാണ് സഭയുടേതായി മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് മറുപടി കാത്തുകിടക്കുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ മുമ്പില്‍ പൊതുമരാമത്തു വകുപ്പു മന്ത്രിയും എക്‌സൈസ് മന്ത്രിയുമാണെന്ന് രേഖകള്‍ പറയുന്നു. മറ്റെല്ലാ വകുപ്പുകളുടെയും കാര്യം തഥൈവ.
ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളിലൊന്നാണ് നിയമനിര്‍മാണസഭകള്‍. ഈ സമ്പ്രദായത്തില്‍ ജനങ്ങളോട് സംവദിക്കുകയാണ് ഭരണകൂടങ്ങളുടെ മുഖ്യകര്‍ത്തവ്യം. അതിന് അവര്‍ തെരഞ്ഞെടുത്ത പ്രതിനിധികളാണ് അതതു കാലത്ത് ചേരുന്ന നിയമനിര്‍മാണസഭകളില്‍ ജനങ്ങള്‍ക്കുവേണ്ടി ചോദ്യങ്ങളും സംശയങ്ങളും നിര്‍ദേശങ്ങളും വെക്കുന്നത്. ഇവക്ക് യഥാസമയം മറുപടി നല്‍കേണ്ട പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് എക്‌സിക്യൂട്ടീവിന്റെ അഥവാ സര്‍ക്കാരിന്റെ ഭാഗമായ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ളത്. അടിയന്തിരമായി ഉന്നയിക്കുന്ന വിഷയങ്ങള്‍ക്കൊഴികെ ബാക്കിയുള്ളവക്കെല്ലാം നേരത്തെ തയ്യാറാക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളുമാണ് സഭക്കും ജനപ്രതിനിധികള്‍ക്കും മുമ്പാകെ വെക്കുന്നത്. പതിനെട്ടു ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ വിശ്വസ്ഥയായ ആരോഗ്യമന്ത്രി പി.കെ ശൈലജ സഭക്ക് മറുപടി നല്‍കാനുള്ളത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ഒട്ടുംപുറകിലല്ല. ഇതെല്ലാം നല്‍കുന്ന സന്ദേശമെന്താണ് ?. ഭരണപക്ഷത്തുനിന്നുള്ള ഭൂരിപക്ഷ പ്രകാരം തെരഞ്ഞെടുക്കപ്പെട്ടയാളാണ് സ്പീക്കറെന്നിരിക്കെ, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് തന്റെ മുന്നണിയുടെ തന്നെ സര്‍ക്കാരിനെതിരെ താക്കീത് നല്‍കേണ്ടിവരിക എന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അക്ഷന്തവ്യമായ അപരാധമായാണ് വിലയിരുത്തപ്പെടേണ്ടത്. തങ്ങളെ തെരഞ്ഞെടുത്തവരോടുള്ള ഉത്തരവാദിത്തം നിറവേറ്റപ്പെടുന്നില്ലെങ്കില്‍, എന്തിനാണോ തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത് എന്ന സാമാന്യമായ ചോദ്യത്തിനുപോലും ഉത്തരം ലഭിക്കാത്ത അവസ്ഥയുണ്ടാകും. തികഞ്ഞ കൃത്യവിലോപമാണിത്.
പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഇതിനകം ഉയര്‍ന്നുവന്നിരിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്നാണ് പ്രതിപക്ഷത്തോടും ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമ സമൂഹത്തോടുമുള്ള സര്‍ക്കാരിന്റെ കലിപ്പ്. പ്രതിപക്ഷനേതാവ് കഴിഞ്ഞ സഭാസമ്മേളനത്തില്‍ ഉന്നയിച്ച ഒരു പരാതിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാക്പ്രയോഗം തീര്‍ത്തും സഭാമര്യാദക്ക് നിരക്കാത്തതായിരുന്നു. ‘പോയി വേറെ പണിനോക്ക്’ എന്നായിരുന്നു രമേശ് ചെന്നിത്തലയോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ കര്‍ത്തവ്യ നിര്‍വഹണത്തിനിടെ മുഖ്യമന്ത്രി പങ്കെടുക്കുന്നൊരു സുപ്രധാന സമാധാന യോഗത്തിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ചതിന് ‘കടക്ക് പുറത്ത്’ എന്ന ആക്രോശമാണ് പിണറായി വിജയനില്‍ നിന്ന് അവര്‍ക്ക് കേള്‍ക്കേണ്ടിവന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്താകെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനാധിപത്യ ഭരണഘടനാവിരുദ്ധ നടപടികള്‍ക്കുമുമ്പില്‍ പകച്ചുനില്‍ക്കുന്ന ജനതയുടെ നേര്‍ക്കാണ് അവരെ നഖശിഖാന്തം എതിര്‍ക്കുന്നുവെന്നവകാശപ്പെടുന്നവരുടെ ഭാഗത്തുനിന്നുതന്നെ ഉയര്‍ന്നുവരുന്ന പൊറുക്കാനാവാത്ത ഇത്തരം ധാര്‍ഷ്ട്യ പ്രകടനങ്ങള്‍. ലോക കമ്യൂണിസത്തിന്റെ മുഖമുദ്ര സുതാര്യമല്ലാത്ത ഭരണസംവിധാനമാണ്. കൊച്ചു കേരളത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി പലസമയങ്ങളിലായി ഭരണത്തിലേറിയ ഇടതുപക്ഷക്കാര്‍ ജനാധിപത്യ സംവിധാനത്തെ തങ്ങളുടെയും നാടിന്റെയും ഉന്നതിക്കുവേണ്ടി ഉപയോഗിച്ചപ്പോള്‍ അതേസംവിധാനം അനുശാസിക്കുന്ന നിബന്ധനകള്‍ പാലിക്കേണ്ടതും നാടിനും നാട്ടുകാര്‍ക്കും സംബന്ധിച്ച് അനിവാര്യതയാകുന്നു. സാമാജികരോടും മാധ്യമ പ്രവര്‍ത്തകരോടും മുഖംതിരിക്കുന്നത് ജനങ്ങളോടു തന്നെയുള്ള മുഖംതിരിക്കലാണെന്ന് ഇവര്‍ ഓര്‍ക്കുന്നത് നന്ന്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending