Connect with us

Video Stories

ജനമൈത്രി പൊലീസോ ജനമര്‍ദക പൊലീസോ

Published

on

നിയമപാലകരാണെന്നാണ് പൊലീസിനെ പൊതുവെ വിശേഷിപ്പിക്കാറ്. പൊതുജനങ്ങളുടെ നിയമപാലനം ഉറപ്പുവരുത്തുകയാണ് പൊലീസ് സേനയുടെ നിയമപരമായ കടമ. എന്നാല്‍ ഇവര്‍ തന്നെ ജനങ്ങളുടെമേല്‍ നിയമലംഘനം നടത്തുകയും നിരപരാധികളെ അടിച്ചും വണ്ടിയിടിച്ചും കൊല്ലുന്നതിനെ ഏത് നിയമംവെച്ചാണ് ന്യായീകരിക്കുക. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സംസ്ഥാനത്ത് പല സംഭവങ്ങളിലായി പൊലീസ് നടത്തിക്കൊണ്ടിരിക്കുന്ന നിയമ ലംഘനങ്ങളും ആളുകളുടെ മേക്കിട്ടുകേറലും ചില്ലറ പ്രശ്‌നങ്ങളായി കാണാനാവില്ല. രണ്ടു പേരുടെ മരണത്തിനും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ ആലപ്പുഴയിലേതടക്കമുള്ള ഡസനോളം സംഭവങ്ങള്‍ കേരള പൊലീസിന്റെയും സര്‍ക്കാരിന്റെയും പ്രതിച്ഛായക്ക് തീരാകളങ്കം ചാര്‍ത്തുന്നതാണ്. ആളുകളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും അനാവശ്യമായി പിന്തുടര്‍ന്നും മൂന്നാംമുറ പ്രയോഗിച്ചുമൊക്കെയാണ് കേരള പൊലീസ് സേനാംഗങ്ങള്‍ ഇപ്പോള്‍ തങ്ങളുടെ കൃത്യനിര്‍വഹണം നിറവേറ്റുന്നത്. ആലപ്പുഴ സംഭവത്തില്‍ ബൈക്കിനെ പിന്തുടര്‍ന്ന പൊലീസ് വാഹനം റോഡിന് കുറുകെ ഇട്ടതിനെതുടര്‍ന്ന് ബൈക്കില്‍ മറ്റൊരു ബൈക്ക് ചെന്നിടിച്ച്് രണ്ടു പേരാണ് മരിച്ചത്. മാര്‍ച്ച് പതിനൊന്നിനായിരുന്നു ഈ ദാരുണ സംഭവം. ബൈക്ക് ഓടിച്ച ഇരുപത്തിരണ്ടുകാരനായ ബിച്ചു തല്‍ക്ഷണവും മുപ്പത്തഞ്ചുകാരിയായ വീട്ടമ്മ ശനിയാഴ്ചയുമാണ് മരിച്ചത്. ഇതിനിടെതന്നെയാണ് തിരുവനന്തപുരത്തും കോട്ടക്കലിലും മലപ്പുറത്തും ഇടുക്കിയിലുമൊക്കെയായി കാക്കിയുടെ പരാക്രമത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കാനിടയായിരിക്കുന്നത്.
മലപ്പുറത്ത് കോട്ടക്കലില്‍ ഗവര്‍ണറുടെ വാഹനവ്യൂഹം പോകുന്നതിനിടെ കാര്‍ നിര്‍ത്തി അതിനുള്ളില്‍ ഇരിക്കുകയായിരുന്ന വയോധികനെ എസ്.ഐ ബെന്നി കാറിനുള്ളില്‍ വെച്ചുതന്നെ മൂക്കിടിച്ച് തകര്‍ത്തുകളഞ്ഞു. മാര്‍ച്ച് 24ന് രാവിലെ പത്തിനായിരുന്നു ഈ സംഭവം. പ്രകോപനം കൂടാതെയാണ് എസ്.ഐ മൂക്കത്ത് ഇടിച്ചതെന്നാണ് അറുപത്തൊമ്പതുകാരനായ കുളത്തൂപറമ്പ് സ്വദേശി ജനാര്‍ദനന്റെ പരാതി. നാട്ടുകാര്‍ ഓടിക്കൂടിയതിനെതുടര്‍ന്ന് പരിക്കേറ്റയാളെ സ്വകാര്യ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. ഈരാറ്റുപേട്ടയില്‍ സ്റ്റേഷനില്‍ പരാതിയുമായി ചെന്ന യുവാക്കളെ തെറിയഭിഷേകം നടത്തിയതും പിണറായിയുടെ പൊലീസാണ്. മുമ്പ് തൃശൂര്‍ തിരുവില്വാമല നെഹ്‌റു എഞ്ചിനീയറിങ് കോളജിലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച എസ്.എഫ്.ഐക്കാരനായ വിദ്യാര്‍ത്ഥി ജിഷ്ണുപ്രണോയിയുടെ മാതാവ് പൊലീസ് ആസ്ഥാനത്ത് പരാതി പറയാനെത്തിയപ്പോള്‍ സ്ത്രീയെന്ന പരിഗണനപോലും നല്‍കാതെ നടുറോഡിലൂടെ വലിച്ചിഴച്ചതും ഇടതുസര്‍ക്കാരിന്റെ ഇതേ പൊലീസ്‌സേന തന്നെയായിരുന്നു. മാവോയിസ്റ്റുകളെ നിലമ്പൂര്‍ കാട്ടില്‍ കയറി വെടിവെച്ച് രണ്ടുപേരെ കൊന്നപ്പോള്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ന്യായീകരിച്ചത്, വിമര്‍ശിച്ചാല്‍ പൊലീസിന്റെ മനോവീര്യം ചോരുമെന്ന പരിഹാസ്യമായ മറുപടിയാലായിരുന്നു. മലപ്പുറത്ത് കഴിഞ്ഞദിവസം ഒരു പത്രലേഖകനെ ചിത്രമെടുത്തുവെന്ന് കാട്ടി പൊലീസ് പിടിച്ചുകൊണ്ടുപോയി പൊതിരെ മര്‍ദിച്ചതും സ്‌തോഭജനകമായ സംഭവമാണ്. കൊച്ചി മറൈന്‍ ഡ്രൈവില്‍ കാറ്റുകൊള്ളാനെത്തിയ യുവമിഥുനങ്ങളെ കപട സദാചാരവാദികളുടെ കാവിക്കൂട്ടം അടിച്ചോടിക്കുന്നത് നിര്‍നിമേഷരായി നിന്നാസ്വദിച്ച പൊലീസും തിരുവനന്തപുരത്ത് പാര്‍ക്കിനുള്ളില്‍ കമിതാക്കളെ അനാവശ്യ ചോദ്യങ്ങള്‍ കൊണ്ട് ഭേദ്യം ചെയ്തതും ലോകോത്തരമെന്നഭിമാനിക്കപ്പെടുന്ന കേരള പൊലീസിന് ഭൂഷണമാണോ. ഇതിനെല്ലാം പൊലീസ് സേനയെ മാത്രം ഒറ്റക്കിട്ട് ആക്രമിക്കുന്നതിനേക്കാള്‍ സേനയെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ മേലാളന്മാരുടെ നയചെയ്തികളാണ് വിമര്‍ശിക്കപ്പെടേണ്ടത്.
പൊലീസും പട്ടാളവും മര്‍ദനോപാധികളെന്നാണ് കമ്യൂണിസ്റ്റുകാര്‍ പഠിച്ചുവെച്ചിട്ടുള്ളതും ഇടക്കിടെ ആണയിടുന്നതും. എന്നാല്‍ തങ്ങള്‍ക്ക് അധികാരം കിട്ടുമ്പോഴൊക്കെ ഈ മര്‍ദനോപാധിയെ ഫലപ്രദമായി തങ്ങളുടെ ഇടുങ്ങിയ ഇംഗിതങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയാണ് കമ്യൂണിസ്റ്റ്- ഇടത് ഭരണകൂടങ്ങള്‍ ചെയ്തിട്ടുള്ളതെന്ന് കാണാം. പൊലീസിന്റെ കൃത്യനിര്‍വഹണം കുറ്റമറ്റതാകണമെന്നുതന്നെയാണ് എല്ലാവരും പുറത്ത് പറയാറ്. എന്നാല്‍ അത്യന്തം പക്വതയോടെയും ക്ഷമയോടെയും കൈകാര്യം ചെയ്യേണ്ട നിയമപരിപാലനം ഏതാനും ചില പൊലീസ് സേനാംഗങ്ങളുടെ ചോരത്തിളപ്പിനും തന്നിഷ്ടത്തിനും വശംവദമാക്കുന്നത് ജനാധിപത്യത്തിന്റെ യശസ്സിനുതന്നെ അവഹേളനമാകും. തക്കസമയത്ത് ഇത്തരക്കാര്‍ക്കെതിരെ പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഭാഗത്തുനിന്ന് കര്‍ക്കശനടപടികള്‍ ഉണ്ടാകേണ്ടത് മൊത്തം സേനയുടെ കാര്യക്ഷമതക്കും സല്‍പേരിനും അത്യന്താപേക്ഷിതമാണ്.
അമ്പത്തിനാലായിരത്തോളം വരുന്ന കേരളപൊലീസില്‍ ആയിരത്തോളം ക്രിമിനലുകള്‍ ഉണ്ടെന്ന് കണ്ടെത്തിയത് അടുത്തിടെയാണ്. ഭാരിച്ച ജോലികള്‍ സേനയിലേക്കുള്ള വിദ്യാസമ്പന്നരായ യുവാക്കളുടെ കടന്നുവരവിന് തടസ്സമാണെന്നത് ശരിയാണ്. 2011 മുതല്‍ മൂന്നു വര്‍ഷം മാത്രംകൊണ്ട് സേനയിലെ ക്രിമിനലുകളുടെ സംഖ്യ 533ല്‍ നിന്ന് 950 ആയി. രാഷ്ട്രീയ-ഭരണമേധാവികളുടെ ഇംഗിതത്തിന് തുള്ളുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നും ഉണ്ടായിട്ടുണ്ട്. ഉയര്‍ന്ന തലത്തില്‍വരെ അഴിമതിക്കും മറ്റും വഴങ്ങുന്നവരുണ്ടെന്ന് വെളിപ്പെടുത്തിയത് മറ്റാരുമല്ല; ഇടതു സര്‍ക്കാര്‍ പിരിച്ചുവിട്ട്, സുപ്രീംകോടതി സംസ്ഥാന പൊലീസ് മേധാവി പദവി തിരിച്ചുനല്‍കിയ ടി.പി സെന്‍കുമാറാണ്. സി.പി.എമ്മുകാരായ പ്രതികളും കുറ്റവാളികളും അവരുടെ ഭരണകാലത്ത് പൊലീസ് സ്റ്റേഷനുകളിലും ജയിലുകളിലും കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളും യഥേഷ്ടം പുറത്തിറങ്ങി വിലസുന്നതും വാര്‍ത്തയല്ലാതായിട്ടുണ്ട്. ഇതിനെതിരെ പരാതി പറയുന്നവരെ പിടിച്ചകത്തിടുന്ന രീതിയാണ് കഴിഞ്ഞമാസം പാലക്കാട് യൂത്ത്‌ലീഗ് കോങ്ങാട് മണ്ഡലംപ്രസിഡന്റിന്റെ അറസ്റ്റിലൂടെ ഉണ്ടായത്. കല്ലടിക്കോട് സ്റ്റേഷനില്‍ പൊലീസിനോട് തട്ടിക്കയറിയെന്ന് കുറ്റംചാര്‍ത്തിയാണ് റിയാസിനെ റിമാന്‍ഡ്‌ചെയ്ത് ജയിലിലടച്ചത്. ഇതില്‍ സി.പി.എം അനുഭാവിയായ പൊലീസുകാരനെ വെറുതെവിടുകയും ചെയ്തു.
ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ജസ്റ്റിസ് കെ.ടിതോമസ് കമ്മീഷന്റെ ശിപാര്‍ശപ്രകാരം ജനമൈത്രി പൊലീസ് എന്ന ആശയം നടപ്പാക്കിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അസൂയാവഹമായാണ് പൊലീസിനെ പുതിയ നിലവാരത്തിലേക്ക് മാറ്റിയെടുത്തത്. പരാതികള്‍ വലിയതോതില്‍ കുറയ്ക്കാന്‍ ഇതുകൊണ്ട് കഴിഞ്ഞു. എന്നാലിന്ന് ജനമൈത്രി വീണ്ടും ജനമര്‍ദക പൊലീസ് ആയി മാറുന്ന കാഴ്ചയാണെങ്ങും. തസ്‌കരന്മാരെ പോലെ റോഡില്‍ പതുങ്ങിയിരുന്ന് അനാവശ്യമായി വാഹനങ്ങള്‍ തടഞ്ഞിടുന്നതും രേഖകള്‍ തല്‍സമയം ആവശ്യപ്പെടുന്നതുമൊക്കെ വിലക്കിയിട്ടുണ്ടെങ്കിലും ഇന്നും വളവുകളില്‍ പൊടുന്നനെ ചാടിവീഴുന്ന പൊലീസ് പതിവു കാഴ്ചയാണ്. ഹെല്‍മറ്റിന്റെപേരില്‍ തുടങ്ങി ബൈക്ക് യാത്രക്കാരെ പിന്തുടര്‍ന്ന് അപകടങ്ങള്‍ സംഭവിക്കുന്നതും പതിവായിരിക്കുന്നു. മനുഷ്യരായ അവരിലും അവരുടേതായ വികാരവിചാരങ്ങളുണ്ടെന്ന് സമ്മതിച്ചുകൊണ്ടുതന്നെ സേനാംഗങ്ങളുടെ പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്തം മാന്യമായി നടപ്പില്‍വരുത്തേണ്ട ബാധ്യത സേനയുടെ തലപ്പത്തുള്ളവര്‍ക്കും സര്‍ക്കാരിലെ ഉന്നതര്‍ക്കുമുണ്ടെന്നാണ്് ഓര്‍മിപ്പിക്കുന്നത്. അതോ കേരളത്തെ പൊലീസ്‌രാജിന് വിട്ടുകൊടുക്കുകയോ?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending