Connect with us

Video Stories

ഖേദ പ്രകടനത്തില്‍ മായുമോ ആ രക്തക്കറ

Published

on

രാജ്യത്തിന്റെ ഹൃദയത്തിനേറ്റ മുറിപ്പാടെന്ന് ഇന്ത്യയുടെ ചരിത്രത്തില്‍ കുറിക്കപ്പെട്ട വേദനാജനകമായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നൂറു വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും ശക്തമായി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്്. കൂട്ടക്കൊലയുടെ പേരില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഖേദം പ്രകടിപ്പിച്ച സംഭവം ലോക ശ്രദ്ധയാകര്‍ഷിച്ചിരിക്കയാണെങ്കിലും ബ്രിട്ടീഷ് പ്രതിപക്ഷത്തോടൊപ്പം ഇന്ത്യയും ആവശ്യപ്പെട്ടതുപോലെ പൂര്‍ണാര്‍ത്ഥത്തിലുള്ള മാപ്പു പറച്ചിലിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തയ്യാറാകാതിരുന്നത് ഇന്ത്യാചരിത്രത്തിലെ ഏറ്റവും രക്തരൂഷിത സംഭവം കടുത്ത വേദനയായിതന്നെ തുടരുമെന്ന് ഉറപ്പായിരിക്കയാണ്. ബ്രിട്ടീഷ് പ്രതിപക്ഷം അതിശക്തമായി ആവശ്യപ്പെട്ടതുപോലെ സ്പഷ്ടവും പൂര്‍ണാര്‍ത്ഥത്തിലുമുള്ള മാപ്പുപറച്ചിലായിരുന്നെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ അത് മറ്റൊരു തിലകക്കുറിയാകുമായിരുന്നു എന്നതില്‍ സംശയമില്ല. കൊളോണിയല്‍ കാലത്തെ പ്രേതം ബ്രിട്ടീഷ് സര്‍ക്കാരിനെ ചെറിയ തോതിലെങ്കിലും പിന്തുടരുന്നുണ്ടെന്നാണ് മാപ്പുപറച്ചിലിനു പകരം ഖേദപ്രകടനത്തിലൊതുക്കിയ നടപടി സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി ഭരണകാലത്ത്‌നടന്ന മുഴുവന്‍ ക്രൂരതകള്‍ക്കും ബ്രിട്ടന്‍ പ്രായശ്ചിത്തം ചെയ്യണമെന്നും മാപ്പ് പറയണമെന്നും രാജ്യം ശക്തമായി ആവശ്യപ്പെടുന്നതിനിടയിലാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ വാര്‍ഷികം ആചരിക്കുന്നത്.

നൂറു വര്‍ഷം മുമ്പ് ചെയ്ത പാതകത്തിന് 2014-ല്‍ കാനഡ പാര്‍ലമെന്റ് ഇന്ത്യയോട് മാപ്പ് പറഞ്ഞതിന് സമാനമായ രീതിയില്‍ ബ്രിട്ടനും ജാലിയന്‍ വാലാബാഗിന് നൂറു വര്‍ഷം തികയുന്ന വേളയില്‍ മാപ്പ് പറയണമെന്നാണ് ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നത്. 1914-ല്‍ ഇന്ത്യയില്‍നിന്ന് നൂറുകണക്കിന് അഭയാര്‍ത്ഥികളുമായി പോയ കോമഗാതമാറ എന്ന കപ്പല്‍ കാനഡ തിരിച്ചയക്കുകയും വാന്‍കോവര്‍ ഉള്‍ക്കടലില്‍ വെച്ച് കപ്പലിലുണ്ടായ നൂറുകണക്കിന് പേര്‍ മരണപ്പെടുകയും ചെയ്ത സംഭവത്തിലാണ് കാനഡ പാര്‍ലമെന്റ് ഇന്ത്യയോട് മാപ്പ് പറഞ്ഞത്.
പൂര്‍ണാര്‍ത്ഥത്തിലുള്ള മാപ്പുപറച്ചിലിന് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പാര്‍ലമെന്റില്‍ നടത്തിയ ഖേദപ്രകടനത്തെ കാണുന്നവരുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പാര്‍ലമെന്റില്‍ ഖേദം പ്രകടിപ്പിച്ചത് സ്വാഗതാര്‍ഹമായ ആദ്യ ചുവടുവെപ്പാണെന്നാണ് മുന്‍ യു.എന്‍ പ്രതിനിധി കൂടിയായ ശശി തരൂര്‍ എം.പിയുടെ അഭിപ്രായം. 1919 ഏപ്രില്‍ 13 നാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിത സ്വാതന്ത്ര്യസരമ സംഭവമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്നത്. പഞ്ചാബിലെ അമൃത്‌സറില്‍ ജാലിയന്‍വാലാബാഗ് മൈതാനത്ത് ഒത്തുകൂടിയ നിരായുധരായ ജനങ്ങള്‍ക്ക്‌നേരെ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവെപ്പില്‍ ആയിരത്തോളം ഇന്ത്യക്കാരാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്.

ജാലിയന്‍വാലാബാഗ് മൈതാനത്ത് വൈശാഖി ആഘോഷത്തിനായി ഒത്തുകൂടിയ പഞ്ചാബി ജനതക്ക് നേരെയാണ് ബ്രിട്ടീഷ് സൈന്യം അതിക്രൂരമായി നിറയുതിര്‍ത്തത്. ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പഞ്ചാബിലെ സ്വാതന്ത്ര്യസമരത്തിനനുകൂലമായി കാര്യങ്ങള്‍ നീങ്ങുന്ന സമയത്താണ് ഈ നീക്കങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇത്തരത്തില്‍ ഒരു കൂട്ടക്കൊല നടത്തിയത്. 1919 ഏപ്രില്‍ ഒമ്പതിന് ഇതിന് മുന്നോടിയായുള്ള ചില വെടിവെപ്പുകള്‍ നടന്നിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അമൃത്‌സറില്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ച് നടത്തിയ രാംനവമി ഘോഷയാത്ര സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താനുള്ള ബ്രിട്ടീഷ് സൈന്യത്തിന്റെ നീക്കത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. ഹിന്ദുക്കളേയും മുസ്‌ലിംകളേയും വിഭജിച്ച് ഭരിച്ച് ശീലിച്ച ബ്രിട്ടീഷ് ഭരണാധികാരികള്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ച് ജലപാനം നടത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്തതു കണ്ടതോടെകൂടി വിറളിപിടിക്കുകയായിരുന്നു. 1919 ഏപ്രില്‍ 10 ന് ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന പ്രതിഷേധ റാലിക്ക് നേരെയും വെടിവെപ്പുണ്ടായി. ഇതില്‍ 22 പേരോളം കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയെക്കുറിച്ച് അറിയാതെയാണ് ഏപ്രില്‍ 13 ന് ആയിരക്കണക്കിന് ഗ്രാമവാസികള്‍ വൈശാഖി ആഘോഷത്തിനായി ജാലിയന്‍വാലാബാഗ് മൈതാനത്ത് ഒത്തുകൂടിയത്.

ഉത്സവദിവസം നിരോധനാജ്ഞക്ക് ഇളവ് നല്‍കിയതുകൊണ്ടാകാം ഗ്രാമവാസികള്‍ മൈതാനത്ത് എത്തിയതെന്ന കണക്കുകൂട്ടലില്‍ പട്ടണവാസികളും മൈതാനത്ത് എത്തിയിരുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചും വിചാരണ കൂടാതെ പൗരനെ തടവിലിടാന്‍ വ്യവസ്ഥ ചെയ്യുന്ന റൗലറ്റ് നിയമത്തെക്കുറിച്ചുമായിരുന്നു ജനക്കൂട്ടത്തിന്റെ ചര്‍ച്ച. നഗരവാസികളായ ചില സ്വാതന്ത്ര്യസമര നേതാക്കള്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കാനും തുടങ്ങി. ഈ ജനക്കൂട്ടത്തിനു നേരെയാണ് നൂറോളം പടയാളികളുമായി എത്തിയ ജനറല്‍ റെജിനോള്‍ഡ് ഡെയര്‍ തുരുതുരെ വെടിവെച്ചത്. മൈതാനത്ത്‌നിന്ന് പുറത്തുകടക്കാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചതിനുശേഷമായിരുന്നു വെടിവെപ്പ്. 379 പേര്‍ മരിച്ചെന്നാണ് ബ്രിട്ടീഷ് ഔദ്യോഗികമായി പറയുന്നതെങ്കിലും ആയിരത്തിലധികംപേര്‍ മരിച്ചുവെന്നാണ് ഇന്ത്യയുടെ കണക്ക്. വെടിവെപ്പില്‍ പരിക്കേറ്റവരെ ആസ്പത്രിയിലെത്തിക്കാനോ ജഡം മറവ് ചെയ്യാനോ രണ്ടു ദിവസത്തേക്ക് ബ്രിട്ടീഷ് സൈന്യം അനുവദിച്ചില്ലെന്നത് ക്രൂരത പതിന്മടങ്ങാക്കുകയായിരുന്നു.

സംഭവം ഇന്ത്യയിലെ ബ്രിട്ടീഷ് ചരിത്രത്തിലെ ലജ്ജാകരമായ കളങ്കമാണെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ കോളനി ഭീകരതയുടെ നൂറാം വാര്‍ഷികത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ നടത്തിയ ഖേദപ്രകടനത്തില്‍ വ്യക്തമാക്കിയത്. ഇന്ത്യയിലെ ബ്രിട്ടീഷ് ബന്ധത്തിനിടെ ഉണ്ടായ ഏറ്റവും വേദനാജനകവും അസ്വസ്ഥപ്പെടുത്തുന്നതുമായ സംഭവമാണത്. അങ്ങനെ സംഭവിച്ചതിലും അതുണ്ടാക്കിയ വേദനയിലും ബ്രിട്ടന്‍ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നതായും തെരേസ മെയ് പറഞ്ഞു. എന്നാല്‍ വെറും ഖേദപ്രകടനത്തിലൊതുക്കാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി പൂര്‍ണവും സ്പഷ്ടവും വ്യക്തവുമായ മാപ്പു പറച്ചിലിന് തയ്യാറാകണമെന്നാണ് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജറിമി കോര്‍ട്ടന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണകക്ഷി എം.പിമാരടക്കം എണ്‍പത് എം.പിമാര്‍ ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരിക്കയാണ്. അന്ന് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്കുത്തരവിട്ട ജനറല്‍ ഡയറിനെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പിന്നീട് ന്യായീകരിച്ചെന്ന് ഭരണകക്ഷി എം.പികൂടിയായ ബ്ലാക്ക് മാനാണ് ചൂണ്ടിക്കാട്ടിയത്. ജാലിയന്‍വാലാബാഗിന്റെ പേരില്‍ ബ്രിട്ടന്‍ മാപ്പ് പറയണമെന്ന് ഇന്ത്യന്‍ ജനതക്ക് ആഗ്രഹിക്കാമെങ്കിലും ഇക്കാര്യം ആവശ്യപ്പെടാനുള്ള ധാര്‍മികാവകാശം ഉണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു. ബാബരി മസ്ജിദ് തകര്‍ക്കലും ഗുജറാത്ത് കൂട്ടക്കൊലയും അടക്കമുള്ളവക്ക് ഖേദം പ്രകടിപ്പിക്കലെങ്കിലും ഉണ്ടാകാത്ത സാഹചര്യത്തില്‍, വിഭജിച്ച് ഭരിക്കാന്‍ ഇപ്പോഴും കൊണ്ടുപിടിച്ച നീക്കങ്ങള്‍ നടത്തുന്ന അവസരത്തില്‍ ജാലിയന്‍വാലാബാഗിലെ ബ്രിട്ടന്റെ ഖേദപ്രകടനം പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനേ നമുക്ക് കഴിയൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending