Connect with us

Video Stories

ജെല്ലിക്കെട്ടും തമിഴ്‌നാടും

Published

on

പ്രതിഷേധങ്ങളുടെ കനലൊടുങ്ങിയിട്ടില്ലെങ്കിലും രണ്ടുവര്‍ഷത്തെ ഇടവേളക്കു ശേഷം തമിഴകം ഇന്നലെ ജെല്ലിക്കെട്ടിന്റെ ആരവമറിഞ്ഞു. ആദിദ്രാവിഡ സംസ്‌കാരത്തിനൊപ്പം രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കാളപ്പോരിന്റെ വീര്യം തിരിച്ചെത്തിയത് മരണത്തിന്റെ അകമ്പടിയോടെ തന്നെയായിരുന്നു. പുതുക്കോട്ടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ആള്‍കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയ കാളയുടെ കുത്തേറ്റ് രണ്ടുപേര്‍ മരിക്കുകയും 80ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം പക്ഷേ, തമിഴകത്തിന്റെ മനസ്സില്‍ തെല്ലും ഇളക്കം സൃഷ്ടിച്ചിട്ടില്ല.

 

മധുരയില്‍ ഉള്‍പ്പെടെ ഇപ്പോഴും തുടരുന്ന ജെല്ലിക്കെട്ട് അനുകൂല പ്രക്ഷോഭങ്ങള്‍ അതിനു തെളിവാണ്. കഴിഞ്ഞ ഒരാഴ്ചയായി തമിഴകം വലിയൊരു പ്രതിഷേധത്തിന്റെ പാതയിലായിരുന്നു. ജെല്ലിക്കെട്ടിന് അനുമതി നിഷേധിച്ച സുപ്രീംകോടതി വിധിക്കെതിരെയും നിയമനിര്‍മാണം വഴി ജെല്ലിക്കെട്ടിന് അവസരം ഒരുക്കാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടുകള്‍ക്കെതിരെയും ഒരുജനത ഒന്നാകെ കക്ഷി, രാഷ്ട്രീയ ഭേദങ്ങള്‍ മറന്ന് തെരുവിലേക്കൊഴുകിയപ്പോള്‍ സമീപകാലത്ത് തമിഴകം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായി അത് പരിണമിച്ചു. കൃത്യമായി പറഞ്ഞാല്‍ 1960കളില്‍ അരങ്ങേറിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിനുശേഷം ഇത്രവലിയൊരു ജനമുന്നേറ്റത്തിന് തമിഴകം സാക്ഷിയാകുന്നത് ഇതാദ്യമായിട്ടായിരുന്നു.

 

വംശീയതയില്‍ അധിഷ്ടിതമായ ഐക്യവും സാംസ്‌കാരികസ്വത്വം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള അഭിവാജ്ഞയും തമിഴ്ജനതയെ ലോകത്ത് എക്കാലത്തും വേറിട്ടു നിര്‍ത്തിയിട്ടുണ്ട്. എല്‍.ടി.ടി.ഇ വിരുദ്ധ ആഭ്യന്തരയുദ്ധകാലത്ത് ശ്രീലങ്കയിലെ തമിഴ് വംശജരുടെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി അരങ്ങേറിയ പ്രക്ഷോഭങ്ങളില്‍ ഉള്‍പ്പെടെ ലോകം ഇത് ദര്‍ശിച്ചിട്ടുണ്ട്. തമിഴന്റെ വംശബോധം എന്ന നിലയില്‍ ചുരിക്കിക്കാണാനാണ് പലപ്പോഴും പുറം ലോകം ഇതിനെ താല്‍പര്യപ്പെടുന്നത്. അതുകൊണ്ടാണ് ജെല്ലിക്കെട്ട് പോലുള്ള പരമ്പരാഗത കായിക വിനോദങ്ങളുടെ സംരക്ഷണം തമിഴ് ജനത സ്വന്തം ജീവവായുപോലെ കാണുമ്പോള്‍, ആ നാടിന് പുറത്തുള്ളവര്‍ക്ക് അതത്ര ഗൗരവമല്ലാത്ത ഒന്നായി തോന്നുന്നത്.

 

വംശീയത തീവ്രമായ അളവില്‍ ഒരുജനതയില്‍ സന്നിവേശിപ്പിക്കപ്പെടുന്നതിന് ദോഷവശങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ സാംസ്‌കാരിക സ്വത്വം സംരക്ഷിക്കപ്പെടുക എന്നത് നിലനില്‍പ്പിന്റെ അടിത്തറ ഭദ്രമാക്കലാണ് എന്ന തമിഴ് ജനതയുടെ തിരിച്ചറിവില്‍നിന്ന് മറ്റുള്ളവര്‍ക്കും ചില പാഠങ്ങള്‍ പഠിക്കാനുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അടിസ്ഥാനപരമായ നിലനില്‍പ്പിന്റെ വിഷയങ്ങളില്‍ പോലും രാഷ്ട്രീയ ഭിന്നത വച്ച് പലവഴിക്ക് സമരങ്ങള്‍ നയിക്കുകയും ലക്ഷ്യത്തിലെത്താതെ പിന്‍വാങ്ങുകയും ചെയ്യുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ആ കാര്യങ്ങള്‍ പരിശോധിക്കാന്‍ ശ്രമിക്കുന്നത് ഗുണകരമാകും.

 

സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ ഓര്‍ഡിനന്‍സ് വഴിയാണ് ഇന്നലെ തമിഴ്‌നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അവസരം ഒരുക്കിയത്. ശനിയാഴ്ച രാത്രി ഓര്‍ഡിനന്‍സ് കൊണ്ടു വന്ന് രാഷ്ട്രപതിയുടെ വരെ അനുമതി നേടിയെടുക്കുകയും അവധി ദിനമായ ഇന്നലെതന്നെ ജെല്ലിക്കെട്ട് നടത്തുകയും ചെയ്ത് നിലവിലെ പ്രതിസന്ധിയെ മറികടക്കാനാണ് പന്നീര്‍ശെല്‍വം സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ഇത് പൂര്‍ണമായി വിജയം കണ്ടിട്ടില്ല. സംഘകാലം മുതല്‍ നിലനിന്നു വരുന്നതായി വിശ്വസിക്കുന്ന പരമ്പരാഗത കായിക വിനോദം സംരക്ഷിക്കുന്നതിന് സുസ്ഥിര നിയമനിര്‍മാണം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് പ്രക്ഷോഭകരുടെ വാദം.

 

ഇന്ന് കേസ് സുപ്രീംകോടതിയുടെ പരിഗണനക്ക് വരുന്നതോടെ സ്ഥിതിഗതികള്‍ വീണ്ടും മാറിമറിഞ്ഞേക്കുമെന്ന ആശങ്കയും സജീവമാണ്. ഇത് മുന്നില്‍ കണ്ടാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പേട്ട പോലുള്ള മൃഗസംരക്ഷണ സംഘടനകളെ നിരോധിക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉയര്‍ത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ ഭരണ, പ്രതിപക്ഷ കക്ഷികള്‍ ഒരേ സ്വരത്തില്‍ ഈ നിലപാടിനെ പിന്തുണക്കുമ്പോഴും കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതിയും സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമായിരിക്കും.

 
2009ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന റഗുലേഷന്‍ ഓഫ് ജെല്ലിക്കെട്ട് ആക്ട് റദ്ദാക്കിക്കൊണ്ടാണ് 2014ല്‍ സുപ്രീംകോടതി ഇതിന് നിരോധനം ഏര്‍പ്പെടുത്തിയത്. മൃഗപീഡനമായിരുന്നു പ്രധാന ഹേതുവായി കോടതി ചൂണ്ടിക്കാട്ടിയതും. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പേട്ട പോലുള്ള സംഘടനകളെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിനു കഴിഞ്ഞേക്കാം. എന്നാല്‍ ജെല്ലിക്കെട്ടിന് അനുകൂലമായി പുതിയ നിയമ നിര്‍മാണം നടത്തിയാലും അതിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. 2014, 2015 വര്‍ഷങ്ങളില്‍ സുപ്രീംകോടതിയുടെ നിരോധനം നിലനില്‍ക്കുന്നതിനാല്‍ ജെല്ലിക്കെട്ട് നടന്നിരുന്നില്ല. എന്നാല്‍ അന്നൊന്നും ഇവ്വിധമുള്ളൊരു പ്രക്ഷോഭത്തിന് തമിഴകം വേദിയായിട്ടില്ല.

 

ജയലളിതയുടെ മരണത്തെതുടര്‍ന്ന് തമിഴ്‌നാട്ടില്‍ രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിനും ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ വലിയൊരു പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. ബി.ജെ.പി, ഡി.എം.കെ തുടങ്ങിയ പ്രതിപക്ഷ കക്ഷികളും ഇതിനെ ആവോളം മുതലെടുക്കുന്നുണ്ട്. ഭരണകക്ഷിയായ എ.ഐ. എ. ഡി.എം.കെക്കെതിരെ രൂപപ്പെടുന്ന ജനവികാരം വഴി ലഭിക്കുന്ന താല്‍ക്കാലിക രാഷ്ട്രീയ നേട്ടം മാത്രമാണ് അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ വലിയൊരു ഭവിഷ്യത്തിന് ഇപ്പോഴത്തെ ജനകീയ പ്രക്ഷോഭം കളമൊരുക്കുന്നുണ്ടെന്നത് കാണാതിരുന്നുകൂട. ഭരണകൂടങ്ങള്‍ക്കും നീതി, നിയമ സംവിധാനങ്ങള്‍ക്കും മുകളില്‍ വംശീയത വിജയം സ്ഥാപിക്കുന്നത് അന്തിമമായി രാജ്യതാല്‍പര്യങ്ങള്‍ക്കും ഫെഡറല്‍ സംവിധാനത്തിനും ദോഷമായി പരിണമിച്ചേക്കും.

 

ജെല്ലിക്കെട്ടിനു ശേഷം കാവേരിയാണ് ജനകീയ പ്രക്ഷോഭത്തിന്റെ അടുത്ത വിഷയമെന്ന് സമരമുഖത്തുള്ളവര്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞ പശ്ചാത്തലത്തില്‍ പ്രത്യേകിച്ച്. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരവുമായി മാത്രം ബന്ധപ്പെട്ടതാണ്. എന്നാല്‍ കാവേരിയിലും മുല്ലപ്പെരിയാറിലും തൊടുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെയായിരിക്കില്ല. അന്തര്‍ സംസ്ഥാന വിഷയങ്ങള്‍ ആയതിനാല്‍ കാര്യങ്ങള്‍ അനിയന്ത്രിതമായ രീതിയിലേക്ക് തെന്നിപ്പോകാനുള്ള സാധ്യതകള്‍ ഏറെയാണ്. അതിനെ മുന്‍കൂട്ടി കാണാനും പക്വമായ നിലപാട് സ്വീകരിക്കാനും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ വലിയ നഷ്ടങ്ങള്‍ മാത്രമായിരിക്കും ബാക്കിയാവുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending