Connect with us

Video Stories

വനിതാ മിതിലില്‍ മലക്കം മറിയുന്നവരോട്

Published

on

വനിതാ മതിലില്‍ മലക്കം മറിയുന്ന സംസ്ഥാന സര്‍ക്കാര്‍ ഭരണകൂട നയവൈകല്യത്തിന്റെയും ക്രമവിരുദ്ധ ക്രയവിക്രയത്തിന്റെയും സ്വയം കുഴിതോണ്ടിയിരിക്കുകയാണ്. സ്ത്രീ ശാക്തീകരണത്തിനെന്ന പേരില്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് അമ്പത് കോടി രൂപ ചെലവഴിക്കുമെന്ന് ഹൈക്കോടതില്‍ സത്യവാങ്മൂലം നല്‍കിയതിന്റെ മഷിയുണങ്ങും മുമ്പാണ് ഇന്നലെ മുഖ്യമന്ത്രി മലക്കം മറിഞ്ഞു മൂക്കുകുത്തി വീണത്. മുന്നില്‍ രൂപപ്പെട്ട മഹാഗര്‍ത്തത്തിലേക്കു ആപതിക്കുമെന്ന ഭയപ്പാടാണ് വനിതാമതിലിന് സര്‍ക്കാര്‍ ഫണ്ടില്ലെന്ന് തുറന്നുപറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ച ഘടകം. പാര്‍ട്ടി പരിപാടി ചുളുവില്‍ സര്‍ക്കാര്‍ ചെലവില്‍ നടത്താനുള്ള കള്ളക്കളി പിടിക്കപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി രക്ഷക പരിവേഷമണിഞ്ഞു രംഗത്തെത്തിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ബജറ്റില്‍ നീക്കിവെച്ച അമ്പത് കോടി രൂപയില്‍ നിന്നാണ് മതില്‍ പണിയാന്‍ പണം നല്‍കുന്നതെന്നായിരുന്നു കഴിഞ്ഞദിവസം സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. മാത്രമല്ല, വനിതാമതിലുമായി ബന്ധപ്പെട്ട് ആദ്യം ഇറക്കിയ ഉത്തരവില്‍ പണം അനുവദിക്കാന്‍ ധനകാര്യവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പ്രതിപക്ഷം ശക്തമായ ആക്ഷേപം ഉന്നയിച്ചതോടെ പിന്നീട് സര്‍ക്കാര്‍ നിര്‍ദേശം ഒഴിവാക്കി മുഖംമിനുക്കുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ ഉത്തരവിനെ കാറ്റില്‍ പറത്തിയാണ് വനിതാമതിലിന് പൊതുപണം ചെലവഴിക്കുന്നതായി സര്‍ക്കാര്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചത്. ഇതും ചോദ്യം ചെയ്യപ്പെട്ടതോടെ വീണ്ടും കരണംമറിയാനായിരുന്നു സര്‍ക്കാറിന്റെ ഗതി. ഈ ‘കുട്ടിക്കുരങ്ങ് കളി’ കളങ്കിതന്റെ മുട്ടുവിറക്കും എന്ന പഴമൊഴിയെ കൂടുതല്‍ അന്വര്‍ത്ഥമാകുകയാണ്.
വനിതാമതിലിനായി 50 കോടി ചെലവിടുന്നതായുള്ള പ്രചാരണം തെറ്റാണെന്നാണ് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയത്. സ്ത്രീകളുടെ ക്ഷേമ പദ്ധതിക്കായി നീക്കിവച്ച തുകയാണ് 50 കോടിയെന്നും അതില്‍നിന്ന് ഒരു പൈസ പോലും വനിതാമതിലിന് ഉപയോഗിക്കില്ലെന്നും അദ്ദേഹം ആണയിട്ടു പറയുന്നുണ്ട്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിന് പൊതുപണം ചെലവഴിക്കുമെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്? സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ബജറ്റില്‍ നീക്കിവെച്ച അമ്പത് കോടിയില്‍നിന്ന് വനിതാമതിലിന് ആവശ്യമായ പണം ചെലവഴിക്കുമെന്നാണല്ലോ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഈ തുക ചെലവഴിച്ചില്ലെങ്കില്‍ നഷ്ടമാകുമെന്ന ന്യായവും സര്‍ക്കാര്‍ ഹൈകോടതിക്കു മുമ്പില്‍ നിരത്തിയിരുന്നു. വനിതാ മതിലിന്റെ സംഘാടനത്തിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാന്‍ ഉദ്ദേശ്യമില്ലെന്നു ഡിസംബര്‍ 13ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചതായിരുന്നു. ഇതിനു പിന്നാലെയാണ് പൊതുഖജനാവില്‍നിന്നുള്ള പണം ഉപയോഗിച്ച് വനിതാമതില്‍ സംഘടിപ്പിക്കുമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഒടുവില്‍ കള്ളക്കളി കയ്യോടെ പിടികൂടിയപ്പോള്‍ കൈകഴുകാനാണ് മുഖ്യമന്ത്രി ഇന്നലെ സര്‍ക്കാര്‍ ഫണ്ട് തള്ളി നിലപാട് വ്യക്തമാക്കിയത്. വനിതാ മതിലിനു സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കില്ലെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉറപ്പിനു വിരുദ്ധമായി കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയതിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ കെ.സി ജോസഫ് എം.എല്‍.എ അവകാശ ലംഘന നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഈ ഭയപ്പാടും മുഖ്യമന്ത്രിമന്ത്രിയെ പിടികൂടിയതിന്റെ ബഹിര്‍സ്ഫുരണമാണ് ഇന്നലത്തെ കരണംമറിച്ചിലെന്നു വ്യക്തം. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള പദ്ധതികള്‍ക്ക് വകയിരുത്തിയ 50 കോടിയില്‍ നിന്നാണ് പണം കണ്ടെത്തുന്നതെന്നും പദ്ധതിക്ക് തുക നീക്കിവക്കുമെന്നു പറഞ്ഞത് സാമ്പത്തിക വര്‍ഷം കഴിയും മുമ്പ് നടപ്പാക്കേണ്ടതുണ്ടെന്നുമാണ് സാമൂഹിക നീതി അഡീഷണല്‍ സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ പറഞ്ഞിരുന്നത്. ഒരു രാത്രി കൊണ്ട് ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ എന്തു ചെപ്പടിവിദ്യയാണ് സര്‍ക്കാര്‍ പ്രയോഗിച്ചത്? ഉത്തരം തേടിപ്പോയാല്‍ ഇതൊന്നുമല്ല നിലപാടു മാറ്റത്തിന്റെ സാംഗത്യമെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും ബോധ്യമാണ്.
സ്ത്രീകളുടെ ക്ഷേമ പദ്ധതികള്‍ക്കായി വനിതാ ശിശു വികസന വകുപ്പിന് ബജറ്റില്‍ അനുവദിച്ച 20 കോടി രൂപയുടെ സ്ഥിതി എന്താണെന്നു മനസിലാക്കിയാല്‍ സര്‍ക്കാര്‍ നിലപാടിലെ പൊള്ളത്തരം വീണ്ടും വെളിച്ചത്താകും. ബജറ്റില്‍ തുക പ്രഖ്യാപിച്ചതിനു ശേഷം 20 കോടിയില്‍നിന്ന് ആകെ ചെലവഴിച്ചത് ആറു കോടി രൂപ മാത്രമാണ്. എന്നിട്ടാണ് ബാക്കി തുക ചെലവഴിക്കാന്‍ വനിതാമതില്‍ എന്ന വെളിപാട് സര്‍ക്കാറിനുണ്ടായത്!. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി അനുവദിച്ച 12 കോടിയില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് കേവലം 264.94 ലക്ഷം രൂപ മാത്രമാണ്. -22 ശതമാനം. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം മാത്രം ശേഷിക്കേയാണ് ഈ കെടുകാര്യസ്ഥത എന്നോര്‍ക്കണം. 2018 ഫെബ്രുവരി രണ്ടിന് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ 68-ാം ഖണ്ഡികയിലാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ക്കായി 50 കോടി രൂപ വകയിരുത്തിയത്. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്‍സികള്‍ക്കുമായാണ് ഈ തുക അനുവദിച്ചത്. സ്ത്രീ വിരുദ്ധതയുടെ എല്ലാ മുഖങ്ങളും തുറന്നു കാട്ടുന്ന ശക്തമായ ആശയ പ്രചാരണം സമൂഹത്തില്‍ ആരംഭിക്കണമെന്നും ഇതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാവികസന വകുപ്പടക്കമുള്ള ഏജന്‍സികള്‍ മുഖ്യപങ്കുവഹിക്കുമെന്നും ബജറ്റില്‍ അവകാശപ്പെട്ടിരുന്നു.
‘നിര്‍ഭയ’ പദ്ധതിക്കായി ഏഴു കോടി രൂപ സംസ്ഥാന ബജറ്റില്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നും ആകെ ചെലവഴിച്ചത് 300.24 ലക്ഷം രൂപ മാത്രമാണ്. അതായത് 43 ശതമാനം തുക. ലിംഗ സമത്വത്തിനായുള്ള ബോധവത്കരണ പരിപാടികള്‍ക്ക് ഒരു കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ 17.51 ലക്ഷം രൂപമാത്രമേ സര്‍ക്കാറിന് ചെലവഴിക്കാന്‍ സാധിച്ചുള്ളൂ. കാര്യങ്ങളുടെ യഥാസ്ഥിതി ഇതായിരിക്കെ സ്ത്രീ ശാക്തീകരണത്തിന് തൊണ്ടകീറി വീമ്പിളക്കുന്ന സര്‍ക്കാര്‍ വനിതാ മതിലെന്ന മേനി നടിച്ച് സ്വയം അപഹാസ്യരാവുകയാണ്. സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെയുള്ള മറ്റേത് പരിപാടിയും പോലെ ഒന്നാണിതെന്നു അസന്നിഗ്ധമായി നിലപാടെടുത്തവര്‍ക്ക് വീഴ്ച ബോധ്യപ്പെട്ടപ്പോള്‍ സ്വയം തിരുത്തേണ്ടിവന്നുവെന്നത് സ്വാഭാവികമായി കണ്ടുകൂടാ. രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സ്വന്തം അജണ്ടക്ക് സര്‍ക്കാറിന്റെ നിറം പകരാനുള്ള വൃഥാശ്രമം അങ്ങേയറ്റത്തെ നാണക്കേടാണുണ്ടാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ചലച്ചിത്രോത്സവത്തോടും കലോത്സവത്തോടും വനിതാമതിലിനെ താരതമ്യം ചെയ്തവര്‍ ഒടുവില്‍ പറഞ്ഞ വാക്ക് തൊണ്ടതൊടാതെ തന്നെ വിഴുങ്ങിയത് നന്നായി. അല്ലെങ്കില്‍ ജനാധിപത്യ വ്യവസ്ഥയോടുള്ള അവകാശ ലംഘനത്തിനും നീതിന്യായ വ്യവസ്ഥിതിയോടുള്ള നെറികേടിലും ഇതിലും വലിയ ഗതികേടില്‍ സര്‍ക്കാര്‍ വീണുപതിച്ചേനെ. പണം ചെലവഴിക്കുന്നതു പോലെ തന്നെ പ്രധാനമാണ് വനിതാമതിലുണ്ടാക്കുന്ന വര്‍ഗീയ വേര്‍തിരിവെന്ന കാര്യം സര്‍ക്കാര്‍ ഓര്‍ക്കുന്നത് നന്ന്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending