Connect with us

Video Stories

വരട്ടെ, മതേതരത്വത്തിന്റെ മഹാസഖ്യങ്ങള്‍

Published

on

ഫാസിസ്റ്റ് മാതൃകയിലുള്ള കടുത്ത സാമൂഹിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് രാജ്യം. 2014ലെ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടിയ ബി.ജെ.പി തങ്ങളുടെ സവര്‍ണ അജണ്ടയുമായി ഇന്ത്യന്‍ പൈതൃകത്തെയും ഭരണ ഘടനാമൂല്യങ്ങളെയും ചവിട്ടിയരച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ്. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് ഫെബ്രുവരി 11ന് തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ സമീപകാല സംഭവങ്ങള്‍ ഇന്ത്യന്‍ ജനതയുടെ മനോമുകുരങ്ങളിലേക്ക് തികട്ടി വരുന്നത് സ്വാഭാവികം. കഴിഞ്ഞ ഏതാനും ആഴ്ചത്തെ അശുഭ വാര്‍ത്തകള്‍ക്കുശേഷം പുറത്തുവരുന്ന വാര്‍ത്തകള്‍ ഇന്ത്യയിലെ ജനാധിപത്യമതേതര വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്നവയാണ്. എന്തുകൊണ്ടും അതീവ നിര്‍ണായകമാണ് എല്ലാ കക്ഷികള്‍ക്കും രാജ്യത്തിനുതന്നെയും ഈ തെരഞ്ഞെടുപ്പ്. 2019ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടുപടി കൂടിയാണിത്. വലിയ നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിക്കുകയും പകരം ബാങ്കുകള്‍ വഴി പണമെത്തിക്കാന്‍ കഴിയാതിരുന്നതും മൂലം തൊഴില്‍ നഷ്ടപ്പെട്ട് കടക്കെണിയിലായ ഗ്രാമീണര്‍ക്കുള്ള തുരുപ്പു ചീട്ടുകൂടിയാണ് 2017ലെ ബാലറ്റ്.
അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ -403- നിര്‍ണായക മല്‍സരം നടക്കുന്നത്. ബി.ജെ.പിക്കെതിരെ വോട്ടുകള്‍ ഏകീകരിക്കപ്പെടുക എന്നതാണ് രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനം. ലോക്‌സഭയിലേക്ക് രാജ്യത്തെ ഏറ്റവും കൂടുതല്‍ അംഗങ്ങളെ -80- അയക്കുന്ന സംസ്ഥാനമായ ഇവിടെതന്നെയാണ് പിന്നാക്കക്കാരായ ഏറ്റവുംകൂടുതല്‍ മുസ്‌ലിം-ദലിത് ജനവിഭാഗങ്ങള്‍ അധിവസിക്കുന്നതും. ജനസംഖ്യാ കണക്കില്‍ ലോകത്തെ ആറാം സ്ഥാനത്തുള്ള പ്രദേശമാണ് 20 കോടിയോളം ജനങ്ങളുള്ള ഉത്തര്‍പ്രദേശ്. ഇതില്‍ 13 കോടിയോളം പേരാണ് ഏഴു ഘട്ടമായി വോട്ടെടുപ്പിന് പോകുന്നത്. ഉത്തര്‍പ്രദേശിനുപുറമെ പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നിവയാണ് മാര്‍ച്ച് എട്ടുവരെ വിവിധ ഘട്ടങ്ങളിലായി പോളിങ് ബൂത്തുകളിലേക്ക് പോകുന്നത്.
പിതാവുമായുള്ള പിണക്കത്തെതുടര്‍ന്ന് പിളര്‍ന്ന് വന്‍ പിന്തുണയോടെ സൈക്കിള്‍ ചിഹ്നവുമായി തെരഞ്ഞെടുപ്പിന് തയ്യാറായിരിക്കുകയാണ് അഖിലേഷിന്റെ എസ്.പി. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എസ്.പിയുമായി സഖ്യമുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തുകയുണ്ടായി. ബീഹാറിലേതുപോലെ ഒരു പ്രവിശാല തെരഞ്ഞെടുപ്പുസഖ്യമാണ് കോണ്‍ഗ്രസ് ഉള്‍പെടെയുള്ള മതേതര ചേരി ഇവിടെ ലക്ഷ്യമിടുന്നത്. അഖിലേഷും രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും നടി ഡിംപിള്‍ കപാഡിയയും ഒരുമിച്ച് പ്രചാരണത്തിനിറങ്ങുന്നത് യുവാക്കളിലും വലിയ ആവേശമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മുസ്‌ലിംകളുടെ അമ്പതു ശതമാനത്തിലധികം പിന്തുണ എസ്.പിക്കാണ്. പാര്‍ട്ടി പിളര്‍ന്നെങ്കിലും മുഖ്യമന്ത്രി അഖിലേഷിനെ തന്നെയാണ് ഇവര്‍ തുണക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 2014ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി പാര്‍ട്ടികള്‍ ഒറ്റക്കൊറ്റക്ക് മല്‍സരിച്ചതാണ് മൊത്തമുള്ള എണ്‍പതില്‍ 72 സീറ്റുകള്‍ വരെ നേടാന്‍ ബി.ജെ.പിക്കായതും അതുവഴി കേന്ദ്ര ഭരണം പിടിച്ചതും.
ബീഹാറില്‍ ബി.ജെ.പി സഹായത്തോടെ ഭരിച്ചെങ്കിലും 2015ല്‍ നിതീഷ് കുമാറിന്റെയും ലാലു യാദവിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ കേവല താല്‍പര്യങ്ങള്‍ മാറ്റിവെച്ചുകൊണ്ടുണ്ടാക്കിയ മതേതര മഹാസഖ്യം ബി.ജെ.പിയെ തറപറ്റിച്ചത് നാം കണ്ടതാണ്. 178 സീറ്റ് മഹാസഖ്യം നേടിയപ്പോള്‍ കേന്ദ്ര ഭരണ മുന്നണിക്ക് വെറും 58 കൊണ്ട് തൃപ്തിയടയേണ്ടിവന്നു. ഇടതുപക്ഷം മാത്രമാണ് ഈ മഹാസഖ്യത്തില്‍ നിന്ന് വിട്ടുനിന്നത്. ഗുജറാത്തിലടക്കം കുളം കലക്കി മീന്‍പിടിക്കുന്ന മോദിയെയാണ് നമുക്ക് പരിചിതം. 1992ല്‍ രാജ്യത്തിന് ഏറ്റവും വലിയ സങ്കടവും നാണക്കേടുമുണ്ടാക്കിയ ബാബരി മസ്ജിദ് തകര്‍ത്ത സംസ്ഥാനമാണ് ഫൈസാബാദ് അടങ്ങുന്ന ഉത്തര്‍പ്രദേശ്. അവിടെയിപ്പോള്‍ രാമക്ഷേത്ര നിര്‍മാണത്തിന് കോപ്പുകൂട്ടുകയാണ് സംഘപരിവാര്‍. 2013ല്‍ മുസഫര്‍ നഗറില്‍ സംഘ്പരിവാര്‍ നടത്തിയ കലാപത്തില്‍ നൂറോളം പേര്‍ കൊലചെയ്യപ്പെട്ടു. പതിനായിരക്കണക്കിന് മുസ്്‌ലിംകള്‍ക്കാണ് നാടു വിടേണ്ടിവന്നത്. മുസഫര്‍നഗര്‍ കലാപത്തിന് നേതൃത്വം നല്‍കിയ സംഗീത് സോം, രോഹിത് റാന എന്നിവര്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ വീണ്ടും സീറ്റ് നല്‍കി ആദരിച്ചിരിക്കുകയാണ് ബി.ജെ.പി. ഉത്തര്‍ പ്രദേശിലെതന്നെ ദാദ്രിയിലാണ് രണ്ടു വര്‍ഷം മുമ്പ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഒരു മുസ്‌ലിം മധ്യവയസ്‌കനെ ബീഫ് സൂക്ഷിച്ചുവെന്ന ഇല്ലാത്ത കുറ്റംചുമത്തി കല്ലെറിഞ്ഞുകൊന്നത്. ഗോ രക്ഷക് ദള്‍ എന്ന സംഘടന രാജ്യത്തുടനീളം ഇന്ത്യാക്കാര്‍ എന്തു ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നു. ദലിതുകളുടെ കുലത്തൊഴിലായ കന്നുകാലികളുടെ തോല്‍ ഉരിച്ചെടുക്കുന്ന വരുമാനം തന്നെ തടയുന്ന രീതിയിലാണ് ഉത്തരേന്ത്യയിലാകമാനം ഹാലിളക്കം സൃഷ്ടിച്ചുകൊണ്ട് ‘ബീഫ് നരവേട്ട’ നടന്നത്.
ബി.ജെ.പി എം.പിമാരായ സാക്ഷി മഹാരാജ്, യോഗി ആദിത്യനാഥ്, സുബ്രഹ്മണ്യസ്വാമി, സംഘ്‌നേതാക്കളായ പ്രവീണ്‍ തൊഗാഡിയ, ആനന്ദ് ഹെഗ്‌ഡെ, ബാബുലാല്‍, സാധ്വി പ്രാഞ്ചി, സാധ്വി നിരഞ്ജന്‍ ജ്യോതി, ഗിരിരാജ് കിഷോര്‍ തുടങ്ങിയവര്‍ വിഷ പ്രഭാഷണങ്ങള്‍ക്ക് പേരുകേട്ടവരാണ്. കേരളത്തിന്റെ മഹത്തായ പൈതൃകം കെടുത്തുംവിധം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാള്‍ എം.ടിയെ അപഹസിക്കുകയും സംവിധായകന്‍ കമലിനോട് രാജ്യം വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ ചോദ്യംചെയ്ത മറ്റൊരു നേതാവിനോട് വിശദീകരണം ചോദിക്കുകയാണ് നേതൃത്വം ചെയ്തത്.
സമാജ് വാദിയും കോണ്‍ഗ്രസും നിതീഷ്‌കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ്, തൃണമൂല്‍, അജിത് സിങിന്റെ രാഷ്ട്രീയലോക്ദള്‍ എന്നിവയും മുസ്്‌ലിം ലീഗുമൊക്കെ ചേര്‍ന്നുകൊണ്ടുള്ള സഖ്യം ബീഹാറിലേതുപോലെ രൂപപ്പെടുമെന്നുതന്നെയാണ് ഇതുവരെയുള്ള സൂചനകള്‍. ബി.ജെ.പിയോട് ശക്തമായ വൈരമുണ്ടെങ്കിലും ഈ സഖ്യത്തില്‍ ചേരാതെ സ്വന്തമായി ഭരണം പിടിക്കാമെന്നാണ് മായാവതി ലക്ഷ്യമിടുന്നത്. ഇത് ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന് മായാവതി മനസ്സിലാക്കണം. മുലായത്തെ മെരുക്കിയെടുക്കാന്‍ കഴിയണം. പഞ്ചാബില്‍ നിലവിലെ അകാലിദള്‍-ബി.ജെ.പി സഖ്യസര്‍ക്കാരിനെതിരെയാണ് ഭരണ വിരുദ്ധ വികാരമുള്ളത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായിരുന്ന നവജ്യോത്‌സിങ് സിദ്ദു പാര്‍ട്ടി അണികളില്‍ പുത്തനുണര്‍വാണ് സൃഷ്ടിച്ചിട്ടുള്ളത്. ഗോവയിലും മണിപ്പൂരിലും ഝാര്‍ഖണ്ഡിലും കനത്ത പോരാട്ടം നടത്താന്‍ മതേതര സഖ്യത്തിനായാല്‍ അത് ഇന്ത്യയുടെ ഭാവിക്കുതന്നെ വലിയ മുതല്‍കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending