Connect with us

Video Stories

സമ്മതിദാനാവകാശം വിവേകപൂര്‍ണമാകണം

Published

on

അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഒരുമിച്ച് ഉപതെരഞ്ഞെടുപ്പെന്നത് അസാധാരണമാണ്. ഒക്‌ടോബര്‍ 21ന് നടക്കുന്ന ഉപതെരഞ്ഞടുപ്പ് ചരിത്രത്തിലിടം പിടിക്കുന്നതിനുള്ള ആദ്യകാരണവും ഇതാണ്. വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങള്‍ കേരളത്തിന്റെ പരിച്ഛേദമായി അടയാളപ്പെടുത്താമെങ്കില്‍ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാണ് ഉുപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് നിസ്സംശയം പറയാം.
മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ക്കും, വിവിധ സംസ്ഥാനങ്ങളിലെ 59 നിയമസഭാ മണ്ഡലങ്ങള്‍ക്കൊപ്പവുമാണ് കേരളത്തിലേയും ഉപതെരഞ്ഞെടുപ്പ്. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുഫലങ്ങള്‍ ദേശീയ തലത്തില്‍ നിര്‍ണായകമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വിജയം കേന്ദ്രഭരണകൂടത്തിന്റെ അജണ്ടകളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ജനാധിപത്യത്തിന് നേരെ വെല്ലുവിളിയാകുന്ന നിയമനിര്‍മാണങ്ങളും നടപടികളും പുരോഗമിക്കുന്നതിനിടെയാണ് മഹാരാഷ്ട്ര, ഹരിനായ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. സാമ്പത്തിക മാന്ദ്യവും, വര്‍ഗീയ വിഭജനവും ചരിത്രത്തില്‍ മുമ്പില്ലാത്ത വിധം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ജനജീവിതം ദുസ്സഹമാകുമ്പോഴും 2.76 ലക്ഷം കോടിയുടെ കോര്‍പറേറ്റ് കടം പുനരാലോചന പോലുമില്ലാതെ എഴുതിതള്ളാന്‍ കഴിയും വിധം കേന്ദ്രസര്‍ക്കാര്‍ അധികാര പ്രമത്തത പ്രകടിപ്പിക്കുമ്പോള്‍ ഇതിനെതിരായ ജനവിധിയാണ് ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യ ആഗ്രഹിക്കുന്നത്.
ഇതിന് സമാനമായ സ്ഥിതി തന്നെയാണ് കേരളത്തിലും. അഞ്ച് നിയസഭാ മണ്ഡലങ്ങളിലായി 9,57,509 വോട്ടര്‍മാരാണ് ഒക്ടോബര്‍ 21ന് പോളിങ് സ്‌റ്റേഷനിലെത്തുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 2,14,779, എറണാകുളം 1,55,306, അരൂര്‍ 1,91,898, കോന്നി 1,97,956, വട്ടിയൂര്‍ക്കാവ് 1,97,570 എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലിന് കഴിയും വിധം ഭൂമി ശാസ്ത്രപരവും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ വൈവിധ്യങ്ങളുണ്ട് ഓരോ മണ്ഡലത്തിനും. സര്‍ക്കാരിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്ന യു.ഡി.എഫ്, എല്‍.ഡി.എഫ് നേതാക്കളുടെ പ്രസ്താവനകളെ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളേണ്ടി വരുന്നതും ഇതുകൊണ്ടാണ്.
സംസ്ഥാന സര്‍ക്കാര്‍ നിരവധി വിഷയങ്ങളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വേളയിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലലയടിച്ച യു.ഡി.എഫ് തരംഗം സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയങ്ങില്‍ മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷിച്ചെങ്കിലും അതുണ്ടായിട്ടില്ല. സാമ്പത്തിക പ്രതിസന്ധി, വികസനമില്ലായ്മ, രാഷ്ട്രീയ കൊലപാതകങ്ങള്‍, വഴിവിട്ട നിയമനങ്ങള്‍, സിയാലിലേയും കിഫ്ബിയിലേയും ഓഡിറ്റിനെതിരായ സര്‍ക്കാര്‍ നിലപാട്, പ്രളയബാധിതരോടുള്ള അവഗണന, ലാന്‍ഡ് ബോര്‍ഡ് കേസുകളിലെ മെല്ലെപ്പോക്ക്, ധൂര്‍ത്ത്, പി.എസ്.സിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, ഏറ്റവുമൊടുവില്‍ എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദം തുടങ്ങി സംസ്ഥാന സര്‍ക്കാരിനെതിരെ യു.ഡി.എഫ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ നിരവധിയാണ്. സര്‍ക്കാരിനെ സംബന്ധിച്ച് അനുകൂലമല്ല കാര്യങ്ങള്‍. അതുകൊണ്ട് തന്നെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് രാഷ്ട്രീയ വിഷയം ഒഴിവാക്കാന്‍ ഇടതുമുന്നണി കഴിയുംവിധമെല്ലാം പരിശ്രമിച്ചുവെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഒന്നായി അഭിപ്രായപ്പെടുന്നത്. പകരം വ്യക്തിഹത്യയും പ്രാദേശിക വിഷയങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങളും കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടതുമുന്നണി ശ്രമിച്ചതെന്ന് പറയാം. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് കൂടത്തായ് പരമ്പര കൊലപാതക കേസ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന വിമര്‍ശനവും ഇതിനൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
എല്ലാ ഉപതെരഞ്ഞെടുപ്പുകളിലുമെന്ന പോലെ, ഗൃഹസന്ദര്‍ശനവും കുടുംബ യോഗങ്ങളും ഉള്‍പ്പെടെ താഴെത്തട്ടില്‍ കേന്ദ്രീകൃതമായ പ്രചരണ പരിപാടികളാണ് ഇത്തവണയും എല്ലാ മുന്നണികളും നടത്തിയത്. വോട്ടര്‍മാരുടെ മനസ്സ് തൊട്ടറിഞ്ഞ പ്രചരണ പ്രവര്‍ത്തനങ്ങളുടെ അവസാന ലാപില്‍ മുന്നണി നേതാക്കളുടേതായി വരുന്ന പ്രസ്താവനകളില്‍ തെരഞ്ഞെടുപ്പ് ഫലം നിഴലിക്കുന്നുണ്ട്. ഭരണത്തിനെതിരായ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രതിഷേധങ്ങളെ അതീജിവിക്കാന്‍ കാടടച്ച പ്രചരണ തന്ത്രങ്ങള്‍ കൊണ്ട് മാത്രം സാധ്യമാകില്ലെന്ന് നിരവധി ഘട്ടങ്ങളില്‍ തെളിയിച്ചതാണ് കേരളത്തിന്റെ ചരിത്രം.
എന്‍.ഡി.എയിലെ അസ്വാരസ്യങ്ങളും വോട്ട് വിഭജനവും തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണി പുലര്‍ത്തുന്നതെന്നാണ് നിരീക്ഷണങ്ങള്‍. എന്നാല്‍ ഭരണവിരുദ്ധ തരംഗം അലയടിക്കുമെന്ന ശുഭപ്രതീക്ഷയാണ് യു.ഡി.എഫിന്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെന്ന പോലെ ശബരിമല വിഷയം ഉപതെരഞ്ഞെടുപ്പിലും വിഷയീഭവിച്ചിട്ടുണ്ട്. എന്‍.എസ്.എസിനെ പോലെ വിശ്വാസ സംരക്ഷണത്തിന് ശകതമായി നിലകൊള്ളുന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരായി പരസ്യമായി രംഗത്തുവന്നുവെന്നത് ഉപതെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ സംബന്ധിച്ച് നിര്‍ണായകമാണ്. സമദൂരത്തില്‍ നിന്നും ശരിദൂരത്തിലേക്കുള്ള എന്‍.എസ്.എസിന്റെ നിലപാട് മാറ്റം ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്ന് തന്നെയാണ് ഊഹിക്കേണ്ടത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ നാലും യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളാണ്. അരൂര്‍ മാത്രമാണ് ഇടതുമുന്നണിയുടെ കൈവശമുണ്ടായിരുന്ന മണ്ഡലം. നാലിടത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നതെങ്കില്‍ മഞ്ചേശ്വരത്ത് സിറ്റിങ് എം.എല്‍.എ ആയിരുന്ന പി.ബി അബ്ദുല്‍ റസാഖിന്റെ ആകസ്മികമായ വേര്‍പാടിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനാധിപത്യത്തിന്റെ അടിത്തറ ശക്തമായ പ്രതിപക്ഷമാണെന്ന ബോധ്യത്തിന്റെ കൂടി വിഷയമായി ഉപതെരഞ്ഞെടുപ്പ് മാറുന്നതും ഇതിനാലാണ്. ഭാവി കേരളത്തെ സംബന്ധിച്ച ശുഭസൂചനകള്‍ നല്‍കുന്നതാകണം തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ജനങ്ങളോടൊപ്പം നിന്ന് കാരുണ്യത്തിന്റെ ഹസ്തം നീട്ടുന്ന നേതാക്കളെ തെരഞ്ഞെടുക്കാനുള്ള രാഷ്ട്രീയ പ്രബുദ്ധതയാണ് ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പിലും ഭരണമികവുകള്‍ തൂക്കിനോക്കിപ്പെടേണ്ടതുണ്ട്. രാഷ്ട്രീയം ചര്‍ച്ചയാകുകയും വേണം. സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്തും ഭരണവിലയിരുത്തലിനെ ഹൈജാക്ക് ചെയ്തും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധം തന്നെയാണ്. ഭരണാധികാരികളുടെ ശരി തെറ്റുകളെ വിശകലനം ചെയ്ത്, തെറ്റിനെതിരെ പ്രതികരിക്കാനുള്ള ജനങ്ങളുടെ ഉഗ്രശേഷിയുള്ള ആയുധമാണ് സമ്മതിദാനാവകാശം. അത് വിവേകത്തോടെ പ്രയോഗിക്കുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥസമ്പുഷ്ടമാകുന്നത്. സമ്മതിദാനാവകാശം രേഖപ്പെടുത്തുകയെന്നത് ജനാധിപത്യത്തോടുള്ള ഓരോ പൗരന്മാരുടേയും കടമയുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending