Connect with us

Video Stories

എന്നു തീരും ഈ കാവിക്കൊലവിളി

Published

on


‘പശുക്കളെ കച്ചവടം ചെയ്യുകയോ കശാപ്പുചെയ്യുകയോ ചെയ്യുന്നുവെന്ന ഊഹാപോഹങ്ങളുടെ പേരില്‍ ഹിന്ദു സംഘങ്ങള്‍ ചേര്‍ന്ന് ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും മുസ്‌ലിംകളെ, കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഈവര്‍ഷം ഇന്ത്യയിലുണ്ടായി. ചില മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍തന്നെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കെതിരെ അപകടരമായ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി. ‘ഇക്കഴിഞ്ഞ ജൂണ്‍ 21ന ്പുറത്തുവന്ന അമേരിക്കന്‍ സ്റ്റേറ്റ്ഡിപ്പാര്‍ട്‌മെന്റിന്റെ’ അന്താരാഷ്ട്ര രംഗത്തെ മതസ്വാതന്ത്ര്യം’എന്ന റിപ്പോര്‍ട്ടിലാണ് മേല്‍പരാമര്‍ശം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ മോദി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ മുന്‍വിധിയോടെ റിപ്പോര്‍ട്ട് ചമച്ചിരിക്കുകയാണ് അമേരിക്കന്‍ ഭരണകൂടമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. പ്രാദേശികമായ തര്‍ക്കങ്ങളിന്മേലാണ് ഈ കൊലപാതകങ്ങള്‍ മിക്കതും നടന്നതെന്നായിരുന്നു ബി.ജെ.പി മാധ്യമ വിഭാഗം തലവന്‍ അനില്‍ബലൂണി എം.പി ന്യായീകരിച്ചത്. എന്നാല്‍ ഈ പ്രസ്താവനയുടെ രണ്ടാം ദിവസം സമാനമായി ഝാര്‍ഖണ്ടില്‍നിന്ന് ഞെട്ടിപ്പിക്കുന്ന അതിക്രൂരമായ മറ്റൊരു മുസ്്‌ലിംകൊലപാതകത്തിന്റെ വാര്‍ത്തകൂടി പുറത്തുവന്നിരിക്കുന്നു.
മുസ്‌ലിമായതിന്റെ പേരില്‍ രാപ്പകല്‍നീണ്ട 18 മണിക്കൂര്‍ പൊതിരെ മര്‍ദനമേറ്റ ഇരുപത്തിനാലുകാരന്‍ തബ്‌രിസ് അന്‍സാരിക്ക് ജീവന്‍തന്നെ ബലികൊടുക്കേണ്ടിവന്നിരിക്കുന്നു. ഏപ്രിലില്‍ വിവാഹിതനായ തബ്‌രിസ് മോഷണംആരോപിച്ചാണ് സംഘ്പരിവാറുകാരുടെ മത ഭ്രാന്തിന് നിര്‍ദയം ഇരയായത്. തുടരെത്തുടരെ മര്‍ദിക്കപ്പെട്ട അന്‍സാരി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ശനിയാഴ്ച മരണംവരിച്ചത്. യുവാവിനെ മരണപ്പെട്ട നിലയിലാണ് കൊണ്ടുവന്നതെന്ന് ആസ്പത്രി അധികൃതര്‍ പറയുന്നു. തന്നോട് ‘ജയ് ശ്രീറാം, ജയ് ഹനുമാന്‍’ എന്ന് വിളിക്കാന്‍ അക്രമികള്‍ ആവശ്യപ്പെട്ടുവെന്നാണ് തബ്‌രിസ് ഫോണില്‍ ഭാര്യയോട് വെളിപ്പെടുത്തിയിരുന്നത്. ഇതാണോ മോദിയുടെ രണ്ടാമൂഴത്തിലും രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്‌ലിംകള്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. ഇതിനാണോ രാജ്യത്തെ ഉന്നതനീതിപീഠം രാജ്യത്തെ എല്ലാ കലക്ടറേറ്റുകളിലും ആള്‍ക്കൂട്ടക്കൊലകള്‍ തടയാന്‍ നിരീക്ഷണ സമിതികള്‍ സ്ഥാപിക്കാന്‍ കല്‍പിച്ചത്?
മോദിയുടെ രണ്ടാംവരവ് രാജ്യത്തെ മത ന്യൂനപക്ഷങ്ങളിലും മതേതര ജനാധിപത്യ വിശ്വാസികള്‍ക്കിടയിലും ഉണ്ടാക്കിയ ഞെട്ടല്‍ ശരിവെക്കുന്ന തരത്തിലാണ് ലോക്‌സഭാതെരഞ്ഞെടുപ്പുഫലം പുറത്തുവന്നതുമുതല്‍ വടക്കന്‍സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളോരോന്നും. മെയ് 25ന് പശുവിന്റെ പേരില്‍ മധ്യപ്രദേശില്‍ യുവതിയെയും ഭര്‍ത്താവിനെയും മരത്തില്‍ ബന്ധിച്ചായിരുന്നു ഹിന്ദുത്വ ഭീകരരുടെ ആക്രമണം. നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ വിശേഷിപ്പിച്ചതുപോലെ ഇന്ത്യയിലെ ആദ്യ ഹിന്ദു ഭീകരന്‍ മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്‌സെയാണ്. ആ അവിശുദ്ധ ആശയത്തിന്റെ പിന്മുറക്കാരാണ് മധ്യപ്രദേശിലും ഝാര്‍ഖണ്ടിലും രാജസ്ഥാനിലും ബീഹാറിലും യു.പിയിലുമൊക്കെയായി ഇന്നും മുസ്‌ലിം നരഹത്യക്ക് ചുക്കാനേന്തുന്നത്. ഇവര്‍ക്കുനേരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിന്റെ ലോക വ്യാപ്തി വ്യക്തമാക്കുന്നതാണ് സ്റ്റേറ്റ്ഡിപ്പാര്‍ട്‌മെന്റിന്റെ റിപ്പോര്‍ട്ട്. മുസ്‌ലിം വിരുദ്ധ ട്രംപ് ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് എന്നതിലുപരി ഏതു സാധാരണക്കാരനും മനസ്സിലാക്കാവുന്ന വിവരങ്ങള്‍ മാത്രമാണ് ആ റിപ്പോര്‍ട്ടില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഇതിനെ എതിര്‍ക്കുന്ന ബി.ജെ.പിയും സംഘ്പരിവാരവും മലര്‍ന്നുകിടന്ന് തുപ്പുകയാണ്. 2014 മുതല്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലിന്നുവരെ ഉണ്ടാകാത്ത തരത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ കിരാതമായ നരഹത്യകളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കാലത്തേതിനേക്കാള്‍ 170 ശതമാനം ആള്‍ക്കൂട്ടക്കൊലപാതകങ്ങളാണ് മോദിയുടെ ആദ്യ പാദത്തില്‍ നടന്നത്. ഭരണഘടനയെ തൊട്ടുവന്ദിച്ചുകൊണ്ട് മോദി വീണ്ടും പ്രധാനമന്ത്രിപദത്തിലേക്ക് കാലെടുത്തുവെക്കുമ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടരുതേ എന്ന് ബഹുഭൂരിപക്ഷം ജനതയും പ്രാര്‍ത്ഥിച്ചതാണ് ഇന്നിതാ പൂര്‍വാധികംശക്തിയോടെ അരങ്ങേറുന്നത്.
വിവാഹിതനായി രണ്ടു മാസം മാത്രമായ യുവാവിന്റെ ജീവന്‍ കവരാന്‍ മാത്രം എന്തുതെറ്റാണ് ഇന്ത്യന്‍ പൗരനായ മുസ്‌ലിം യുവാവ് ചെയ്തത്. നിയമം നടപ്പാക്കാന്‍ ഇവിടെ സംവിധാനങ്ങളില്ലേ. ഇസ്‌ലാമിക വിശ്വാസി ആയിപ്പോയതാണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമാക്കുന്നതാണ് യുവാവിനെക്കൊണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ മോദി തലതാഴ്ത്തി വന്ദിച്ച ഭരണഘടന അനുവദിക്കുന്ന അടിസ്ഥാന മത സ്വാതന്ത്ര്യത്തെയാണ് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രക്കാര്‍ ഇവിടെ അതിക്രൂരമായി നിന്ദിച്ചിരിക്കുന്നത്. ഇതിനവര്‍ക്ക് കിട്ടിയ ധൈര്യം എവിടെനിന്നാണ്? ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക്‌സഭയില്‍ ജൂണ്‍ 18ന് സത്യപ്രതിജ്ഞക്കിടെ ബി.ജെ.പി അംഗങ്ങള്‍ വിളിച്ച ‘ജയ്ശ്രീറാം’ മുദ്രാവാക്യം തെരുവില്‍നിന്ന് പാര്‍ലമെന്റിലേക്കുവരെ ഹിന്ദുത്വ പ്രത്യയശാസ്ത്രം കുടിയേറിക്കഴിഞ്ഞിരിക്കുന്ന സന്ദേശമാണ് വിളിച്ചോതിയത്. ഹൈദരാബാദ് എം.പി അസസുദ്ദീന്‍ ഉവൈസിയുടെ സത്യപ്രതിജ്ഞക്കിടെയായിരുന്നു ഇത്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മാണസഭാംഗത്തിന്റെ അവസ്ഥയാണിതെങ്കില്‍ പശുവിന്റെയും ഇല്ലാത്ത മോഷണത്തിന്റെയും പേരില്‍ നിയമം കയ്യിലെടുക്കുന്ന ഭരണകക്ഷി അനുകൂലികളില്‍നിന്ന് മുഹമ്മദ് അഖ്‌ലാഖിനും പഹ്‌ലൂഖാനും ജുനൈദ്ഖാനും തബ്‌രീസിനുമൊക്കെ എന്ത് സ്വാതന്ത്ര്യമാണ് സാധ്യമാകുക? ഗുജറാത്തിലെ മുസ്‌ലിംവംശഹത്യയുടെ പ്രയോക്താക്കളെന്ന് ആരോപിക്കപ്പെട്ടവരാണ് മതേതര ഇന്ത്യയുടെ പ്രധാനമന്ത്രിപദവും ആഭ്യന്തരമന്ത്രിപദവും കയ്യേന്തുന്നത് എന്നത് രാജ്യത്തിന്റെ ഭാവിയെ നിരര്‍ത്ഥകവും ഭയചകിതവുമാക്കുന്നു. ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാവില്ലെന്നുപറഞ്ഞ എം.പി സാക്ഷിമഹാരാജും ഒറ്റതെരഞ്ഞെടുപ്പുമതിയെന്ന മോദിയും യു.പിയില്‍ പുറത്തിറക്കിത്തുടങ്ങിയ സംസ്‌കൃത സര്‍ക്കുലറുകളും ഹിന്ദു രാഷ്ട്ര മാര്‍ഗത്തിലെ പുതിയ നാഴികക്കല്ലുകളാണ്. ഇനിയെത്ര ദൂരമെന്നേ ഇനി അറിയാനുള്ളൂ. മതേതരജനാധിപത്യ ഇന്ത്യ പോയിട്ട് ഏതൊരു മനുഷ്യനും ഭൂമിയില്‍ മാന്യമായി ജീവിക്കാനുള്ള മൗലികാവകാശത്തിനുനേര്‍ക്കുള്ള വെല്ലുവിളിയാണ് ഇനിയും അവസാനിക്കുമെന്ന് ഒരുറപ്പുമില്ലാതെ തുടരുന്ന ഹിന്ദുത്വ ഭീകരതയുടെ കൊലവിളയാട്ടങ്ങള്‍. ഇതിനെതിരെ ചെറുവിരലനക്കാത്ത മോദിയുടെ വിവാഹമോചിതരായ മുസ്‌ലിം വനിതകളെക്കുറിച്ചുള്ള ഉത്കണ്ഠയുടെ പൊള്ളത്തരം ജനത തൊണ്ടതൊടാതെ വിഴുങ്ങണോ?

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending