Connect with us

Video Stories

പ്രതീക്ഷ നല്‍കുന്ന വിധി

Published

on

ലോകത്ത് ഏറ്റവും കൂടുതല്‍ മത ജാതികളും തദനുസൃതമായ സംസ്‌കാരങ്ങളുമുള്ള ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളിലൊന്നായ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട് തികയാന്‍ മാസങ്ങളിരിക്കെ ഇതുസംബന്ധമായ സുപ്രധാനമായ ഒരു വിധി പ്രസ്താവം രാജ്യത്തിന്റെ ഉന്നത നീതിപീഠത്തില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐയുടെ പരാതിയില്‍ സുപ്രീംകോടതി അനുകൂലമായ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്നലെ. രാജ്യത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും ജനാധിപത്യത്തെയും സംബന്ധിച്ചിടത്തോളം ഇതൊരു ശുഭസൂചനയാണെന്ന് പറയാതെ വയ്യ. വൈകിക്കിട്ടുന്ന നീതി നീതിനിഷേധത്തിന് തുല്യമാണെന്ന ചൊല്ലുണ്ടെങ്കിലും ഈ വിധിയില്‍ മതേതര വിശ്വാസികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയായിരുന്ന ലാല്‍ കൃഷ്ണ അദ്വാനി, കേന്ദ്ര മന്ത്രിയായിരുന്ന മുരളീമനോഹര്‍ജോഷി, യു.പി മുന്‍മുഖ്യമന്ത്രി കല്യാണ്‍സിങ്, കേന്ദ്ര ജല വിഭവ വകുപ്പുന്ത്രി ഉമാഭാരതി തുടങ്ങി 13 പേരെ ബാബരി മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനാകേസില്‍ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ആറു വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ ഹൈക്കോടതി ശരിവെച്ച വിധിയെ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധിപ്രസ്താവം വന്നിരിക്കുന്നത്.
1992 ഡിസംബര്‍ ആറിനാണ് ആസൂത്രിതമായ ഗൂഢാലോചനയിലൂടെ സംഘ്പരിവാറുകാരാല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. അഞ്ഞൂറാണ്ടുകളായി നിലനിന്ന ആരാധാനാലയം പൊളിച്ചുനീക്കുന്നതിന് ബി.ജെ.പി അടങ്ങുന്ന സംഘ്പരിവാരം പറഞ്ഞ ന്യായം സംസ്‌കൃതചിത്തരായ ജനതക്ക് ഒരുനിലക്കും അംഗീകരിക്കാവുന്നതായിരുന്നില്ല. മസ്ജിദ് നിലനിന്ന സ്ഥാനത്താണ് ശ്രീരാമന്‍ എന്ന അവതാരം ജനിച്ചതെന്നായിരുന്നു ന്യായീകരണം. ഇതിനു തക്ക ഒരുവിധ തെളിവുകളും ഇക്കൂട്ടര്‍ക്ക് പൊതുജന സമക്ഷത്തില്‍ ഹാജരാക്കാനായില്ലെന്നുമാത്രമല്ല, ശാസ്ത്രീയവും ചരിത്രപരവുമായ വസ്തുതകളുടെ പിന്‍ബലത്തില്‍ ഈ വാദത്തെ അടിമുടി ഖണ്ഡിക്കാന്‍ മുന്നോട്ടുവന്നവരില്‍ പ്രമുഖരായ അക്കാദമിക് വിദഗ്ധരും ഹിന്ദുമത പണ്ഡിതരും വരെയുണ്ടായിരുന്നു. നീണ്ട നിയമ നടപടികള്‍ തുടരുന്ന ഘട്ടത്തിലാണ് ലക്ഷക്കണക്കിന് വരുന്ന ജനക്കൂട്ടം പള്ളിയുടെ മകുടങ്ങളിലേക്ക് ഇരച്ചുകയറി വിവിധ ആയുധങ്ങളാല്‍ ഒരു കറുത്ത പകലില്‍ മണിക്കൂറുകള്‍ കൊണ്ട് ആ വിശുദ്ധ ചരിത്ര മന്ദിരം തകര്‍ത്തുകളഞ്ഞത്. സംഭവസമയത്ത് പള്ളിക്ക് അധികമകലെയല്ലാതെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ കയറി നിന്ന് കര്‍സേവകരെന്നു വിളിക്കപ്പെട്ട അക്രമികള്‍ക്ക് പ്രോല്‍സാഹനം നല്‍കുകയായിരുന്നു ഇന്നലെ വിചാരണക്ക് വിധിക്കപ്പെട്ട അഡ്വാനി അടക്കമുള്ള സംഘ്പരിവാര്‍ നേതാക്കള്‍. ‘തകര്‍ക്കൂ’ എന്നുവിളിച്ചു പറയുന്നതും പള്ളി തകരുമ്പോള്‍ ആഹ്ലാദാരവം മുഴക്കുന്നതുമായ ദൃശ്യങ്ങള്‍ സി.ബി.ഐയുടെ പക്കലുണ്ട്. സംഭവത്തിനു പത്തുമാസം മുമ്പുതന്നെ പള്ളി തകര്‍ക്കുന്നതിന് വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍.എസ്.എസിന്റെയും ബജ്‌റംഗ്ദളിന്റെയും മറ്റും നേതൃത്വത്തില്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി പിന്നീട് അന്വേഷണ സംഘങ്ങള്‍ കണ്ടെത്തുകയുണ്ടായി. ഇതോടനുബന്ധമായി ഉത്തരേന്ത്യയിലാകമാനം രണ്ടായിരത്തിലധികം നിരപരാധികളാണ് കൊലചെയ്യപ്പെട്ടത്.
കുറ്റം സംബന്ധിച്ച് രണ്ടു കേസുകളാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തത്. പള്ളി തകര്‍ക്കല്‍ സംബന്ധിച്ചും ഗൂഢാലോചന സംബന്ധിച്ചും. ഇതിനായി യു.പി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് രൂപീകരിക്കുകയും ചെയ്തു. ഹൈക്കോടതിയുടെ റായ്ബറേലി ബെഞ്ചിലാണ് ഗൂഢാലോചനാകുറ്റം വിചാരണ ചെയ്യേണ്ടതെന്ന ലളിതമായ സാങ്കേതികത്വം പറഞ്ഞ് ഈ കേസ് തള്ളുകയാണ് ജഡ്ജി കെ.സി ശുക്ല ചെയ്തത്. ലക്‌നോ ബെഞ്ചില്‍ കേസ് നടത്തിയെന്നായിരുന്നു പ്രതികളുടെ വാദം. വിധി അലഹബാദ് ഹൈക്കോടതി 2011ല്‍ അംഗീകരിച്ചു. ഇതാണ് കഴിഞ്ഞ ഏപ്രില്‍ ആറിന് സുപ്രീംകോടതി റദ്ദാക്കുന്നതായി സൂചിപ്പിച്ചതും ഇന്നലെ റദ്ദാക്കിയതും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഭരിക്കുന്ന കാലത്താണ് സി.ബി.ഐ എതിര്‍ ഹര്‍ജി നല്‍കാന്‍ തയ്യാറായതെന്നത് ഇവിടെ നിര്‍ണായകമാണ്.
ഇതോടെ രാജ്യത്തെ ഉന്നത ബി.ജെ.പി നേതാക്കള്‍ക്ക് ഇനി രണ്ടു വര്‍ഷത്തോളം നീണ്ട വിചാരണ നേരിടേണ്ടി വരികയാണെന്നതിനുപുറമെ രാജ്യം ഭരിക്കുന്ന കക്ഷിക്ക് ജനങ്ങളുടെ മുന്നില്‍ മറുപടി പറയേണ്ടതായും വരുന്നു. എണ്ണൂറോളം സാക്ഷികളെ ഇനിയും വിസ്തരിക്കേണ്ടതുമുണ്ട്. കേസില്‍ പ്രതിയായവരിലൊരാള്‍ രാജസ്ഥാന്‍ ഗവര്‍ണറായ കല്യാണ്‍സിങ് ആണെന്നതിനാല്‍ ഭരണഘടനാപദവിയായതിനാല്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. മറ്റൊരാള്‍ കേന്ദ്രമന്ത്രി ഉമാഭാരതിക്ക് മന്ത്രിപദം രാജിവെക്കേണ്ടിവരും. ധാര്‍മികമായി ഇതിനുള്ള ആര്‍ജവം പ്രധാനമന്ത്രി കാണിക്കുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. ഇരുവരെയും പുറത്താക്കുകയാണ് നീതിന്യായ വ്യവസ്ഥയോട് അല്‍പമെങ്കിലും കൂറുണ്ടെങ്കില്‍ മോദിയും അമിത്ഷായും ചെയ്യേണ്ടത്.
ആഗസ്തില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് കുപ്പായമിട്ടിരിക്കുന്നവരാണ് അദ്വാനിയും ജോഷിയുമെന്നത് ഇപ്പോള്‍ കൗതുകം പകരുന്നുണ്ട്. കാല്‍ നൂറ്റാണ്ടുകാലം നിയമത്തെ വെട്ടിച്ച് നടന്നവര്‍ അധികാരത്തിന്റെ അകത്തളങ്ങളിലിരുന്ന് ജനങ്ങളുടെ നികുതിപ്പണത്തിന്റെ അപ്പക്കഷണം തിന്നുകയായിരുന്നു ഇതുവരെയെങ്കില്‍ ഇനിയത് നടക്കില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സുപ്രീംകോടതി. ഇത്രയും കാലം വൈകിയതിനാല്‍ രണ്ടുകൊല്ലം കൊണ്ട് വിചാരണ തീര്‍ക്കണമെന്നും രണ്ടു കേസുകളും ലക്‌നോ ബെഞ്ചില്‍ വിചാരണ ചെയ്യണമെന്നും അതുവരെയും ജഡ്ജിയെ മാറ്റരുതെന്നുമാണ് കോടതിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും ഭരിക്കുന്ന കക്ഷി കേസില്‍ തങ്ങളുടെ നേതാക്കള്‍ക്ക് വേണ്ട എല്ലാവിധ ഒത്താശയും ചെയ്യാന്‍ ശ്രമിക്കുമെന്നത് മുന്‍കൂട്ടിക്കണ്ടാണ് കോടതിയുടെ ഈ ഉത്തരവ്. പാര്‍ട്ടിയുടെ മാര്‍ഗദര്‍ശക് മണ്ഡല്‍ അംഗങ്ങളാണ് അദ്വാനിയും ജോഷിയും. ഇവരടക്കം 13 പ്രതികളെയും സംഘടനകളില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറാകണമെന്നാണ് ജന താല്‍പര്യം. ഒരുപക്ഷേ മോദിക്ക് പാര്‍ട്ടിയിലെ തന്റെ വിമര്‍ശകരായ അദ്വാനിയോടും ജോഷിയോടുമുള്ള വിരോധം വെച്ചുനോക്കുമ്പോള്‍ ഈ വിധി ആഹ്ലാദം പകരുന്നുണ്ടാകാം. അതേസമയം പ്രശ്‌നത്തെ വെടക്കാക്കി തനിക്കാക്കാനുള്ള അമിത് ഷാ -മോദി പ്രഭൃതികളുടെയും ആര്‍.എസ്.എസ് നേതൃത്വത്തിന്റെയും കുബുദ്ധി വീണ്ടും ഹൈന്ദവ വികാരങ്ങളെ ഉത്തേജിപ്പിക്കുന്നതിന് അവര്‍ ഉപയോഗിച്ചുകൂടെന്നുമില്ല. ഏതായാലും നീതി പുലരുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതിലേക്ക് ഈ വിധി വഴിതെളിക്കുമെന്നുതന്നെ പ്രത്യാശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending