Connect with us

Video Stories

റിസര്‍വ് ബാങ്കും നോട്ടിലെ ഒപ്പും

Published

on

റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ക്കാണ് രണ്ടു രൂപ മുതല്‍ മുകളിലോട്ടുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഒപ്പുവെക്കാനുള്ള ഔദ്യോഗിക ചുമതല. കേന്ദ്ര സര്‍ക്കാര്‍ 2016 നവംബര്‍ ഒന്‍പതു മുതല്‍ നിരോധിച്ച അഞ്ഞൂറ്, ആയിരം നോട്ടുകള്‍ക്കു പകരമായി അച്ചടിച്ച രണ്ടായിരം രൂപയുടെ നോട്ടുകളില്‍ ഒപ്പിട്ടിരിക്കുന്നത് ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലാണ്. എന്നാല്‍ ഒപ്പുവെച്ചത് അദ്ദേഹം ആ പദവിയിലെത്തുന്നതിനു മുമ്പാണ് എന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള ഔദ്യോഗിക അച്ചടക്ക ലംഘനം റിസര്‍വ് ബാങ്ക് നടത്തിയിരിക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. നോട്ടു നിരോധനത്തെക്കറിച്ച് തീരുമാനമെടുത്തതിലും അതിനുശേഷം ബാങ്കുകളിലേക്കെത്തിയ നോട്ടുകളെക്കുറിച്ച് വ്യക്തമായ വിവരമില്ലാത്തതിലും രാജ്യത്തെ ഏറ്റവും വലിയ ഔദ്യോഗിക ബാങ്കിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കവെയാണ് ഈ വാര്‍ത്ത.

പ്രധാനമന്ത്രി നേരിട്ട് നവംബര്‍ എട്ടിന് രാത്രി എട്ടരയോടെ നോട്ടു നിരോധന വിവരം ജനങ്ങളെ ഔദ്യോഗികമായി അറിയിക്കുമ്പോള്‍ രണ്ടായിരം രൂപയുടെ നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നില്ല. കള്ളപ്പണവും കള്ളനോട്ടും പിടികൂടുന്നതിനും തീവ്രവാദം ഇല്ലാതാക്കുന്നതിനും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ജനങ്ങള്‍ റിസര്‍വ് ബാങ്ക് ശാഖകളിലോ ഏതെങ്കിലും ബാങ്കുകളിലോ നിക്ഷേപിക്കുകയും പകരം പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ വാങ്ങിയെടുക്കുകയും ചെയ്യണമെന്നായിരുന്നു നരേന്ദ്ര മോദിയുടെ സന്ദേശം. ഇതനുസരിച്ചാണ് ജനങ്ങള്‍ ഒന്നടങ്കം അമ്പതു ദിവസം കാത്തിരുന്നതും ഇപ്പോഴും നോട്ടു നിയന്ത്രണത്തിന്റെ കയ്പുനീര്‍ കുടിക്കുന്നതും.

റിസര്‍വ് ബാങ്കിന്റെ ഇരുപത്തിനാലാമത് ഗവര്‍ണറായി ഉര്‍ജിത്പട്ടേലിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത് 2016 ഓഗസ്റ്റ് ഇരുപതിനായിരുന്നു. അദ്ദേഹം ചുമതലയേറ്റത് രണ്ടാഴ്ച കഴിഞ്ഞ് സെപ്തംബര്‍ നാലിനും. നിലവിലുള്ള ഗവര്‍ണര്‍ രഘുറാം രാജന്റെ കാലാവധി അവസാനിക്കുന്നത് അന്നായിരുന്നു. എന്നാല്‍ രണ്ടായിരം രൂപയുടെ പുതിയ നോട്ട് അച്ചടിച്ചതാകട്ടെ ഓഗസ്റ്റ് 22ന്. നിയമനം കഴിഞ്ഞ് സ്ഥാനമേറ്റെടുക്കും മുമ്പാണ് തൊട്ടടുത്ത പ്രവൃത്തി ദിവസം ഉര്‍ജിത് പട്ടേലിന്റെ ഒപ്പ് രണ്ടായിരം രൂപയുടെ നോട്ടില്‍ ചേര്‍ത്തത് എന്നര്‍ഥം. റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനു പകരമാണ് ഗുജറാത്തുകാരന്‍ ഉര്‍ജിത്പട്ടേല്‍ നിയമിതനാകുന്നത്. പ്രശസ്ത സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍ പേരുകേട്ട രഘുറാം രാജന്‍ നോട്ടുനിരോധനത്തിന് എതിരായിരുന്നുവെന്നതാണ് കേന്ദ്ര സര്‍ക്കാരിനെ അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് മാറ്റുന്നതിന് പ്രേരിപ്പിച്ചത്. എന്നാല്‍ അദ്ദേഹം സ്ഥാനമൊഴിയാന്‍ പോലും കാത്തിരിക്കാതെ തികച്ചും നിയമ വിരുദ്ധമായി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കിലെ ചില ഉദ്യോഗസ്ഥരും വരാനിരിക്കുന്ന ഗവര്‍ണറുടെ ഒപ്പ് നോട്ടില്‍ അച്ചടിക്കുന്നതിന് കൂട്ടു നില്‍ക്കുകയായിരുന്നുവേണം മനസ്സിലാക്കാന്‍. ചുരുങ്ങിയ പക്ഷം ഒരു വില്ലേജോഫീസില്‍ പോലും നടക്കരുതാത്ത കാര്യം. ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പുതിയ നോട്ടിന്റെ ഉര്‍ജിത് പട്ടേലിന്റെ ഒപ്പുള്ള ഡിസൈന്‍ രൂപ കല്‍പന ചെയ്തത്. അവരില്‍ നിന്നാണ് ഈ വിവരം പുറത്തുവന്നത്.

സാധാരണ ഗതിയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറാണ് നോട്ടുനിരോധനം പ്രഖ്യാപിക്കേണ്ടതും പകരം നോട്ടുകള്‍ നാട്ടില്‍വിതരണം നടത്തേണ്ടതും. ഇതിനായി ബാങ്കുകളെ ചുമതലപ്പെടുത്തുകയാണ് ചെയ്യാറ്. എന്നാല്‍ നോട്ടു നിരോധനം പ്രധാനമന്ത്രി നേരിട്ടു പ്രഖ്യാപിക്കുകയും റിസര്‍വ് ബാങ്ക് പോലും അതിന് 24 മണിക്കൂര്‍ മുമ്പ് മാത്രം വിവരം അറിഞ്ഞതെന്നതും ഇതിനകം വ്യക്തമായിക്കഴിഞ്ഞതാണ്. 2016 ജൂണ്‍ ഏഴിന് രണ്ടായിരം രൂപ നോട്ടുകള്‍ അച്ചടിക്കാനുള്ള അനുമതി ലഭിച്ചതായാണ് ഡിസംബറില്‍ ധനകാര്യ വകുപ്പിനായുള്ള പാര്‍ലമെന്ററി സമിതി മുമ്പാകെ റിസര്‍വ് ബാങ്ക് അധികൃതര്‍ വെളിപ്പെടുത്തിയത്. സാധാരണ ഗതിയില്‍ ഉത്തരവ് കിട്ടിയയുടനാണ് പ്രസുകള്‍ നോട്ട് അച്ചടിക്കുക എന്നിരിക്കെ ഇക്കാര്യത്തില്‍ ഓഗസ്റ്റ് 22 വരെ നീട്ടിവെച്ചത് രഘുറാം രാജന്‍ സ്ഥാനമൊഴിയുന്നതു കാത്തിരുന്നുവെന്നതിന് തെളിവാണ്.
നോട്ടു നിരോധനത്തിന് മുമ്പുതന്നെ ആ വിവരം ചോര്‍ന്നതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. പുതിയ നോട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മുഖേന ജനശ്രദ്ധയിലെത്തുകയും ചെയ്തു. അത്യന്തം രഹസ്യമായി നടത്തേണ്ട നടപടിയാണ് കേന്ദ്ര സര്‍ക്കാരിലെ ചിലര്‍ മാത്രം അറിഞ്ഞുകൊണ്ട് നടപ്പിലാക്കിയത്. റിസര്‍വ് ബാങ്കിന്റെ അച്ചടി കേന്ദ്രങ്ങള്‍ വഴിയാണ് വിവരം പുറത്തായതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണമെങ്കിലും പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവര്‍ക്കെല്ലാം വിവരം മണത്തറിയാനായി എന്നത് നടപടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതായി. റിലയന്‍സിന്റെ ജിയോ സിം സൗജന്യമായി വിറ്റഴിക്കാന്‍ കണ്ട സമയവും നോട്ടുനിരോധനമായിരുന്നുവെന്നതടക്കമുള്ള വിവരങ്ങളും പുറത്തുവന്നു.
നിയമ വ്യവസ്ഥകള്‍ ഒന്നൊന്നായി ലംഘിക്കപ്പെടുകയും ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് രാജ്യവും സര്‍ക്കാരും നീങ്ങുകയും ചെയ്യുന്ന കാലഘട്ടത്തില്‍ പൗരന്മാര്‍ക്ക് എങ്ങനെ നീതിപൂര്‍വം ജീവിക്കാനാകും എന്നതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയരുന്ന ചോദ്യം. പ്രധാനമന്ത്രിയുടെ പോലും വാക്കുകള്‍ക്ക് പഴയ ചാക്കിന്റെ വില പോലുമില്ലെന്ന് വെളിപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ അമ്പതുദിവസത്തേക്കുള്ള സഹനാഭ്യര്‍ഥനയും അല്ലെങ്കില്‍ ഏതുശിക്ഷയും ഏറ്റുവാങ്ങാമെന്ന മുതലക്കണ്ണീരും. അമ്പതു ദിവസം പോയിട്ട് പ്രഖ്യാപനത്തിന്റെ നൂറാം ദിവസവും നോട്ടു നിയന്ത്രണം ജനം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ചെറുകിട-കാര്‍ഷിക-നിര്‍മാണ മേഖല ഏതാണ്ട് പൂര്‍ണമായി നിശ്ചലമായിരിക്കെ ഇക്കാര്യത്തില്‍ ഇനിയും എത്ര സഹിക്കണമെന്നുപോലും മോദിയും കൂട്ടരും മിണ്ടുന്നില്ല. സാമ്പത്തിക വിദഗ്ധനായ മുന്‍ പ്രധാനമന്ത്രി പറയുന്നത് സംഘടിത കൊള്ളയാണിതെന്നും നടപടി മൂലം രാജ്യത്തിന്റെ വളര്‍ച്ച രണ്ടു ശതമാനത്തിലധികം താഴോട്ടു പോകുമെന്നുമാണ്. പക്ഷേ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കാഴ്ചയാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റിനകത്തുപോലും ഒരു പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്.

അതിമഹത്തായ ഭരണ പാരമ്പര്യമുള്ള രാജ്യത്ത് കാപട്യംകൊണ്ട് കെട്ടിപ്പൊക്കുന്ന കറുത്ത കോട്ടകളിലന്തിയുറങ്ങാനാണ് സര്‍ക്കാരിലെ ഉന്നതര്‍ക്കു താല്‍പര്യം എന്നതിന്റെ തെളിവാണ് ഏറ്റവും പുതുതായി വന്ന റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക താന്തോന്നിത്തം. ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ നാലുവരെയുള്ള കാലത്തെ രണ്ടായിരം രൂപയുടെ വിതരണം നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് അവ പിന്‍വലിക്കണം. അല്ലെങ്കില്‍ രാജ്യത്തെ നിയമ വ്യവസ്ഥ നിലനിര്‍ത്തുന്നതിന് രാഷ്ട്രപതിയുടെ ഇടപെടല്‍ ഉണ്ടാകണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കൊങ്കണ്‍ ട്രെയിനുകളുടെ മണ്‍സൂണ്‍ സമയക്രമത്തില്‍ മാറ്റം

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്

Published

on

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. മണ്‍സൂണ്‍ കാല സമയക്രമത്തിലാണ് മാറ്റം.

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്. ശനിയാഴ്ചകളില്‍ ഉച്ചക്ക് 1.25 നുള്ള എറണാകുളം- നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) രാവിലെ 10.10ന് സര്‍വിസ് ആരംഭിക്കും.

ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15നുള്ള തിരുവനന്തപുരം-നിസാമുദ്ദീൻ രാജനാധി എക്സ്പ്രസ് ഉച്ചക്ക് 2.40ന് പുറപ്പെടും. ഞായര്‍, ചൊവ്വ, ബുധൻ ദിവസങ്ങളില്‍ നിസാമുദ്ദീനില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള രാജധാനി രാത്രി 1.50ന് എത്തും. രാത്രി 11.35നാണ് എത്തിയിരുന്നത്.

ഞായര്‍, വെള്ളി ദിവസങ്ങളില്‍ എറണാകുളത്തുനിന്നുള്ള പുണെ എക്സ്പ്രസ് 2.15ന് പുറപ്പെടും. 5.15 ആണ് നിലവിലെ സമയം. ബുധനാഴ്ചകളില്‍ പുലര്‍ച്ച 5.15ന് എറണാകുളത്തുനിന്നുള്ള എറണാകുളം- നിസാമുദ്ദീൻ വീക്ക്ലി സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 2.15ന് പുറപ്പെടും.

തിങ്കള്‍, ശനി ദിവസങ്ങളില്‍ കൊച്ചുവേളിയില്‍നിന്ന് രാവിലെ 9.10നുള്ള കൊച്ചുവേളി- ചണ്ഡിഗഢ് സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 4.50ന് പുറപ്പെടും. ബുധനാഴ്ചകളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്നുള്ള അമൃത്സര്‍ വിക്ക്ലി സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 4.50ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ തിരുനെല്‍വേലിയില്‍നിന്ന് രാവിലെ എട്ടിനുള്ള ഹംസഫര്‍ സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 5.15ന് പുറപ്പെടും.

വെള്ളിയാഴ്ചകളില്‍ രാവിലെ 11.10ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ടിരുന്ന ഇൻഡോര്‍ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് രാവിലെ 9.10ന് പുറപ്പെടും. തിങ്കളാഴ്ചകളില്‍ രാവിലെ 10.40ന് എറണാകുളത്തുനിന്നുള്ള മഡ്ഗോവ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് ഉച്ച 1.25ന് പുറപ്പെടും. ഞായറാഴ്ചകളില്‍ രാത്രി 7.30ന് മഡ്ഗോവയില്‍നിന്ന് എറണാകുളത്തേക്കുള്ള സൂപ്പര്‍ഫാസ്റ്റ് രാത്രി ഒമ്ബതിന് പുറപ്പെടും.

തിരുവനന്തപുരത്തുനിന്ന് ശനിയാഴ്ചകളില്‍ രാത്രി 12.50ന് പുറപ്പെട്ടിരുന്ന നിസാമുദ്ദീൻ വീക്ക്ലി എക്സ്പ്രസ് വെള്ളിയാഴ്ച രാത്രി 10.40ന് പുറപ്പെടും. ഞായറാഴ്ചകളില്‍ രാത്രി 8.25ന് എറണാകുളത്തുനിന്ന് അജ്മീറിലേക്ക് പോകുന്ന മരുസാഗര്‍ വീക്ക്ലി എക്സ്പ്രസ് വൈകുന്നേരം 6.50ന് പുറപ്പെടും.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ എട്ടിന് തിരുനെല്‍വേലിയില്‍നിന്നുള്ള ജാംനഗര്‍ എക്സ്പ്രസ് പുലര്‍ച്ച 5.15ന് പുറപ്പെടും. വെള്ളിയാഴ്ചകളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്ന് ഋഷികേശിലേക്കുള്ള വിക്ക്ലി എക്സ്പ്രസ് പുലര്‍ച്ച 4.50ന് പുറപ്പെടും. വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്നുള്ള ഗരീബ്രഥ് രാവിലെ 7.45ന് പുറപ്പെടും.

Continue Reading

Video Stories

ഇരിട്ടി കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും

തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Published

on

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിർന്ന വ്യക്തികൾക്ക് 100 രൂപ വീതവും 33 കുട്ടികൾക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നൽകും.റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുതി പോസ്റ്റുകൾ, കൃഷി, മൃ​ഗസംരക്ഷണം, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Continue Reading

Video Stories

ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു; മകൾക്ക് പരിക്ക്

.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം

Published

on

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

Continue Reading

Trending