Video Stories
കോടതിയെ പരിഹസിക്കുന്ന വിജിലന്‍സോ
സംസ്ഥാനത്തെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ തലപ്പത്തെ ഉന്നതന് ക്രിയാത്മക വിജിലന്‍സിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നയാളാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസത്തെ അദ്ദേഹത്തിന്റെ നിലപാടുകള്‍ കേരള ഹൈക്കോടതിക്കുപോലും അംഗീകരിക്കാനാകാത്ത വിധത്തില്‍ തുടരെത്തുടരെയുള്ള വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നു. അഴിമതി തുടച്ചുനീക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ സ്വജനപക്ഷപാതത്തിന്റെയും അഴിമതിക്കഥകളുടെയും പിടിയിലകപ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ വിജിലന്‍സ് സംവിധാനത്തില്‍ നിന്ന് മറിച്ചൊന്നു പ്രതീക്ഷിക്കുന്നത് സ്വാഭാവികമായും കടന്നകൈയാകും. എന്നാലും സംസ്ഥാനത്തിന്റെ ചരിത്രത്തിലിതുവരെയില്ലാത്ത വിധത്തിലാണ് മൂന്നുദിവസം തുടര്‍ച്ചയായി സംസ്ഥാനത്തെ ഉന്നത നീതിപീഠത്തില്‍ നിന്ന് വിജിലന്‍സിന് വാക്കുകള്‍കൊണ്ടുള്ള ചാട്ടുളികള്‍ നേരിടേണ്ടി വന്നിരിക്കുന്നത്. ആശ്ചര്യകരമെന്നുപറയട്ടെ, തികച്ചും നിയമപരമായ ഈ താക്കീതുകളെയെല്ലാം പരസ്യമായി പരിഹസിക്കുന്ന വിധത്തിലാണ് വിജിലന്‍സ് പെരുമാറിയത് എന്നതാണ് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയെ തന്നെ പരിഹസിക്കുന്നതായി മാറിയിരിക്കുന്നത്.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെയാണ് പൊലീസ് ഭവന കോര്പറേഷന് തലപ്പത്തുനിന്ന് ജേക്കബ് തോമസ് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ വിജിലന്‍സ് തലപ്പത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈപിടിച്ചു കയറ്റിയിരുത്തിയത്. സംസ്ഥാന പൊലീസ് മേധാവിയായ ടി.പി സെന്‍കുമാറിനെപോലും തല്‍സ്ഥാനത്തുനിന്ന് അപ്രധാനമായ തസ്തികയിലേക്ക് മാറ്റിയായിരുന്നു ഈ നിയമനം. ഉടന്‍തന്നെ വീരപരിവേഷവുമായി ഇദ്ദേഹം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് അഴിമതിക്കേസുകള്‍ ഇനി വേഗത്തിലാക്കുമെന്നും ഇതിനായി തന്റെ കയ്യില്‍ മഞ്ഞക്കാര്‍ഡും ചുവപ്പു കാര്‍ഡുമുണ്ടെന്നും കാര്‍ഡുകള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് കയ്യടി നേടി. പ്രതിപക്ഷത്തിനെതിരായ പരിഹാസവും ഒളിയമ്പുകളുമായിരുന്നു ഇതിലെല്ലാം. ബാര്‍ കോഴക്കേസായിരുന്നു അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഒന്ന്. കാടിളക്കി കേസന്വേഷിച്ചിട്ടും പക്ഷേ കാലിയായ നിധികുംഭം പോലെ ആരോപണം തെളിയിക്കുന്ന തരത്തില്‍ മാസങ്ങളായിട്ടും ഒരു തെളിവും ശേഖരിക്കാന്‍ വിജിലന്‍സിന് കഴിഞ്ഞില്ല. ഒടുവില്‍ മുന്‍മന്ത്രിമാരായ കെ.എം മാണിക്കെതിരെയും കെ. ബാബുവിനെതിരെയുമുള്ള കേസുകള്‍ അവസാനിപ്പിക്കാനിരിക്കുകയാണ് വിജിലന്‍സ്. ഈ കേസിലായിരുന്നു ഹൈക്കോടതിയുടെ ആദ്യ വിമര്‍ശനം. സംസ്ഥാന വിജിലന്‍സ് രാജാണോ എന്നാണ് കോടതി ചോദിച്ചത്. എന്നാല്‍ ഈ പരാമര്‍ശത്തിന്റെ തൊട്ടു പിറ്റേന്ന് വിജിലന്‍സ് ഓഫീസില്‍ വന്‍ പദ്ധതികളെക്കുറിച്ചുള്ള അഴിമതികള്‍ സ്വീകരിക്കുന്നില്ലെന്ന ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഇത്തരം പരാതിയുമായി വന്നവരെ ഓഫീസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. മാത്രമല്ല, ടോള്‍ഫ്രീ ഫോണ്‍ നമ്പറിലൂടെയുള്ള പരാതിയും സ്വീകരിച്ചില്ല. പരാതി മലയാളത്തില്‍ തരണമെന്ന ബോര്‍ഡും എടുത്തുമാറ്റി.
ഇതിനിടെയാണ് മുന്‍ വിജിലന്‍സ് മേധാവി ശങ്കര്‍റെഡ്ഡിക്കെതിരായ പരാതിയില്‍ മുന്‍മന്ത്രിയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്കെതിരായ അന്വേഷണം വിജിലന്‍സ് ആരംഭിച്ചത്. ഇതിനെതിരെ ചെന്നിത്തല നല്കിയ ഹര്‍ജിയിലാണ് വിജിലന്‍സിനെതിരായ കോടതി രണ്ടാമതും വിമര്‍ശനമുണ്ടായത്. ഇതിന്റെ തൊട്ടുപിറ്റേന്ന് ചൊവ്വാഴ്ചയും കോടതി മൂന്നാമതും വിജിലന്‍സിനെതിരെ തിരിഞ്ഞു. മന്ത്രിയുടെ ബന്ധുനിയമനം സംബന്ധിച്ച പരാതി പരിഗണിക്കുമ്പോഴായിരുന്നു ഇത്. ജനാധിപത്യത്തില്‍ സര്‍ക്കാര്‍ സര്‍വീസിലെ നിയമനങ്ങള്‍ സംബന്ധിച്ച് പരാതിയുയര്‍ന്നാല്‍ ഇതിലിടപെടാന്‍ കോടതിക്ക് അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ മൂന്നാമത്തെ പ്രഹരം. വിജിലന്‍സിന് മാര്‍ഗരേഖ തയ്യാറാക്കുമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
തുടര്‍ച്ചയായ ഈ കോടതി വിധികള്‍ കേട്ട് മുഖ്യമന്ത്രിപോലും വിജിലന്‍സിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഹൈക്കോടതിയുടെ അഭിപ്രായം തേടുമെന്നു പറഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ ചുമതലയിലുള്ള വിജിലന്‍സ് മേധാവിയില്‍ നിന്ന് കോടതിയെ പരിഹസിക്കുന്ന വിധത്തിലുള്ള നടപടികളുണ്ടായതെന്നത് ലളിതമായി കാണാവതല്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ പരാതി നല്കാന് അനുമതി ചോദിച്ചയാളാണ് ഇപ്പോഴത്തെ വിജിലന്‍സ് മേധാവി. അദ്ദേഹം തന്നെയാണ് സര്‍ക്കാരിനെ ഇപ്പോള്‍ സ്തംഭനത്തിലാക്കുന്ന വിധത്തിലുള്ള ഐ.എ.എസ്-ഐ.പി.എസ് പോരിന് തുടക്കമിട്ടതും. ചീഫ് സെക്രട്ടറിയെ അടക്കം പ്രതിക്കൂട്ടിലാക്കുന്ന രീതിയില്‍ ധനകാര്യ അഡീ.സെക്രട്ടറി കെ.എം എബ്രഹാം, അഡീ. ചീഫ്സെക്രട്ടറി ടോംജോസ് അടക്കമുള്ളവര്‍ക്കെതിരെ അഴിമതി അന്വേഷണവുമായി വിജിലന്‍സ് മേധാവി നീങ്ങിയത് അധികാര തലപ്പത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു. ഇതില്‍ പലരും തികഞ്ഞ സേവനട്രാക്ക് റെക്കോര്‍ഡ് ഉള്ളവരാണ്. ഇദ്ദേഹം തന്നെയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അവധിയെടുത്ത് അധ്യാപക ജോലി ചെയ്ത് ശമ്പളം കൈപ്പറ്റിയതും കര്‍ണാടകയില്‍ വനഭൂമി കൈയേറിയെന്ന കേസില്‍ ആരോപണം നേരിടുന്നതും. തുറമുഖ വകുപ്പില്‍ ഡയറക്ടറായിരിക്കെ നടന്ന ഇടപാടുകളെക്കുറിച്ചും ആരോപണം നിലനില്ക്കുന്നു.
അഴിമതി നിരോധന നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന പൊലീസ് സംവിധാനമാണ് വിജിലന്‍സ് എന്നിരിക്കെ എന്തിനാണ് ഒരു സ്ഥാനക്കയറ്റം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നത് എന്ന ഹൈക്കോടതിയുടെ ചോദ്യം പ്രസക്തമാണ്. അഴിമതിയോ ദുഷ്പെരുമാറ്റമോ ആണ് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ശങ്കര്‍റെഡ്ഡിയുടെ സ്ഥാനക്കയറ്റത്തിന്റെ കാര്യത്തില്‍ ഫലത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ട ജോലിയാണ് വിജിലന്‍സ് ഏറ്റെടുത്തിരിക്കുന്നത്. വിജിലന്‍സ് രാജാണോ സംസ്ഥാനത്ത് എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. ഒരുപക്ഷേ ഈയവസരത്തില്‍ താരപരിവേഷത്തോടെയുള്ള വിജിലന്‍സ് മേധാവിയുടെ നടപടികള്‍ കോടതിയുടെ മനസ്സിലുണ്ടായിരുന്നിരിക്കണം. ആവശ്യമെന്നുകണ്ടാല്‍ ഇടപെടുമെന്നും കോടതി പറഞ്ഞത് വിജിലന്‍സ് ഓഫീസിലെ തലേന്നത്തെ നടപടികള്‍ അറിഞ്ഞുകൊണ്ടാവണം. ഏതു സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നിരിക്കെ ജനങ്ങളുടെ പരാതി സ്വീകരിക്കില്ലെന്നു പറയാന്‍ വിജിലന്‍സ് തലപ്പത്തുള്ളവര്‍ക്ക് ധൈര്യം കിട്ടിയത് എവിടെ നിന്നാണ്. എന്തുവന്നാലും വിജിലന്‍സ് മേധാവിയെ മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടായിരിക്കണം ഇതിന് ഹേതു. കോടതിക്കും മുകളിലാണ് തങ്ങളെന്ന വിചാരമാണല്ലോ പൊതുവെ ഇടതുപക്ഷക്കാരെ പിടികൂടിയിട്ടുള്ളത്. ജഡ്ജിയെ ശുംഭനെന്ന് വിളിച്ച് ആക്ഷേപിച്ചതിന് തടവുശിക്ഷ വാങ്ങിയെടുത്തതും അതില്‍ വീരപരിവേഷം കൊണ്ടതും ഭരണകക്ഷിയുടെ സംസ്ഥാന നേതാവാണെന്നോര്‍ക്കണം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala3 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
india3 days ago
മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും
-
kerala3 days ago
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാളെ അഖിലേന്ത്യാ പണിമുടക്ക്
-
india3 days ago
ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ സ്കൂളിൽ കയറി തല്ലി
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
Football3 days ago
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
-
News2 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala2 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി