Connect with us

Video Stories

നടുറോഡില്‍ ചിതറിയ ഒരമ്മയുടെ കണ്ണുനീര്‍

Published

on

അനീതിയുടെ കൊടിപ്പടമുയര്‍ത്തുകയായിരുന്നു നീതിയുടെ കാവല്‍ക്കാരാകേണ്ടിയിരുന്നവര്‍ ഇന്നലെ. മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ വിലാപത്തെ പൊലീസിന്റെ ലാത്തിയും ബൂട്ടും കൊണ്ട് നേരിട്ട്, വേട്ടക്കാരനൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. അധികാരപ്രയോഗം കൊണ്ട് ജനാധിപത്യത്തെ റദ്ദാക്കി, നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെ തുറുങ്കിലടക്കാനുള്ള ധാര്‍ഷ്ട്യം ഭരണകൂട ഭീകരതയെന്ന വാക്കില്‍ മാത്രം ഒതുങ്ങില്ല. മാനവികതയുടെ കണിക പോലും തങ്ങളില്‍ ശേഷിക്കുന്നില്ലെന്ന വെളിപ്പെടുത്തലാണ് അധികാര പുംഗവന്മാര്‍ നടത്തിയിട്ടുള്ളത്. ഒരിക്കലും കേരളത്തില്‍ നടക്കില്ലെന്ന് കരുതിയിരുന്ന, അനീതിയുടെ ആഭാസ നൃത്തമാണ് ഇന്നലെ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ നടന്നത്. ജനാധിപത്യ കേരളം ഉയിര്‍കൊണ്ടതിന്റെ അറുപതാം വാര്‍ഷിക ദിനത്തിലാണ് ഈ കളങ്കമുണ്ടായതെന്നത് ചരിത്രത്തിന്റെ വിരോധാഭാസമാകാം. ജനാധിപത്യ പാതയില്‍ ആറ് പതിറ്റാണ്ട് സഞ്ചരിച്ച കേരളത്തെ തിരിച്ചു നടത്തുകയാണ് എല്ലാം ശരിയാക്കാനെത്തിയവര്‍.

പത്തൊമ്പതുകാരനായ ജിഷ്ണു പ്രണോയി എന്ന എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട് 80 ദിവസം കഴിഞ്ഞിട്ടും കുറ്റവാളികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിക്കാനെത്തിയ മാതാവിനെയാണ് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ കണ്‍മുന്നില്‍ പൊലീസുകാര്‍ കൈകാര്യം ചെയ്തത്. ജിഷ്ണുവിന്റെ മാതാവ് മഹിജയെ റോഡിലൂടെ വലിച്ചിഴച്ച് നാഭിക്ക് തൊഴിച്ച ശേഷം ‘കേറടീ…… മോളേ’ എന്ന് അട്ടഹസിക്കാന്‍ പൊലീസ് കാട്ടിയ ധൈര്യം കേരളം നില്‍ക്കുന്ന അപകട മുനമ്പ് എത്രമാത്രം ഭീതിദമാണെന്ന വെളിപ്പെടുത്തലാണ്.
മകന്‍ നഷ്ടപ്പെട്ട വേദനയില്‍ ജീവിക്കുന്ന മഹിജയെന്ന സാധാരണ വീട്ടമ്മയെ, പൊലീസ് കൈകാര്യം ചെയ്തതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, വിഷ്ണു ആത്മഹത്യാ പ്രേരണക്കേസിലെ പ്രതി കൃഷ്ണകുമാറിനെ ചുവപ്പ് പരവതാനി വിരിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഓഫീസിലേക്ക് ആനയിച്ചു കൊണ്ടുപോയി ഉപചരിച്ച് വിട്ടയക്കുന്നതിന് കേരളം സാക്ഷിയായതാണ്. നെഹ്‌റു കോളജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണകുമാറിനെ ആദരിച്ച അതേ പൊലീസാണ് ഇരയായ മഹിജയെ അറസ്റ്റ് ചെയ്ത ശേഷം നടുറോഡിലൂടെ വലിച്ചിഴച്ച് നാഭിക്ക് തൊഴിച്ച്, തെറികൊണ്ട് അഭിഷേകം ചെയ്ത് പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയത്. വേട്ടക്കാരനൊപ്പം വേട്ടയാടാനിറങ്ങിയ സര്‍ക്കാറിന്റെ പൊലീസിനെ ആരാണ് ഇപ്പോള്‍ ഭരിക്കുന്നത്.
സ്വാശ്രയ കോളജ് മാനേജ്‌മെന്റിന്റെ ഇടിമുറിയില്‍ മാനേജുമെന്റിന്റെ ഗുണ്ടകള്‍ ശരിയാക്കിയതില്‍ മനംനൊന്ത് സ്വയം രക്തസാക്ഷിയായ വിഷ്ണു സി.പി.എമ്മിനോട് അനുഭാവം പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു. സി.പി.എമ്മിനെ മാത്രമല്ല, പിണറായി വിജയനെ നെഞ്ചേറ്റിയ ചെറുപ്പക്കാരന്‍. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ പോലും ആ രക്തസാക്ഷിത്വത്തോട് നീതി പുലര്‍ത്താന്‍ ബാധ്യതയുള്ള ഒരു സര്‍ക്കാരാണ് വേട്ടക്കാരനൊപ്പം നിലയുറപ്പിച്ച് വീണ്ടും വീണ്ടും ആ കുടുംബത്തെ വേട്ടയാടുന്നത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ ഫാസിസത്തിനെതിരായി പോരാടി രക്തസാക്ഷിയായ രോഹിത് വെമുലയെ പോലെ, സ്വാശ്രയ മാനേജുമെന്റിനെതിരെ പോരാടി സ്വയം മരണം വരിക്കുകയായിരുന്നു വിഷ്ണു പ്രണോയി.
മരണം കൊണ്ട് അനീതിയെ ചെറുക്കാന്‍ ശ്രമിച്ച രണ്ടുപേരില്‍ ഒരാളെ തള്ളിപ്പറയാന്‍ കേരളത്തിലെ ഇടതുപക്ഷം പുലര്‍ത്തുന്ന ജാഗ്രത അടിവരയിട്ട് ഉറപ്പിക്കുന്ന ഒരു സത്യമുണ്ട്. തങ്ങള്‍ പുതു മുതലാളിത്തത്തിന് വഴിപ്പെട്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് പല വഴിക്ക് ഒളിഞ്ഞും തെളിഞ്ഞും ഇടതുപാര്‍ട്ടികള്‍ വെളിപ്പെടുത്തുന്നത്. വിഷ്ണുവിന് നീതി ലഭ്യമാക്കാന്‍ വേണ്ടി, മഹിജക്കും കുടുംബത്തിനുമൊപ്പം നിലകൊണ്ട സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗത്തിന്റേയും നിരവധി സി.പി.എമ്മുകാരുടെയും അംഗത്വം പുതുക്കി നല്‍കാതെ അവരെ അനഭിമതരാക്കി മാറ്റിനിര്‍ത്തുന്നതും ഇതുകൊണ്ടാണ്.
മുതലാളിമാര്‍ക്ക് അടിയറവെച്ച പ്രസ്ഥാനത്തെ കൊണ്ട് ഇനി ചൂഷിത, മര്‍ദ്ദിത സമൂഹത്തിന് എന്തുകാര്യം എന്ന ചോദ്യം ഉയരുന്നതും സ്വാഭാവികമാണ്. പ്രത്യയശാസ്ത്രത്തിലും നിലപാടുകളിലും വിശ്വാസം നഷ്ടപെട്ട നേതൃത്വം നയിക്കുന്ന ഒരു പാര്‍ട്ടിക്ക് അനുരൂപമായ സര്‍ക്കാറാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. വ്യക്തിപൂജയില്‍ അഭിരമിക്കുന്ന യുവജന, വിദ്യാര്‍ത്ഥി സംഘടനകളിലെ വിപ്ലവ കേസരികള്‍ക്ക് മന:സാക്ഷി പോലും നഷ്ടപ്പെട്ടിരിക്കുന്നുവെന്നതാണ് ഇടതുപക്ഷത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷികളും തകര്‍ത്തെറിയുന്നത്. അല്ലെങ്കില്‍ വിഷ്ണുവിന്റെ മാതാവിനെ നടുറോഡില്‍ വലിച്ചിഴച്ച്, മര്‍ദ്ദിച്ച്, തെറിവിളിച്ച് പീഡിപ്പിച്ചപ്പോള്‍ പൊലീസിനെ പിന്തുണച്ച് സൈബര്‍ രംഗത്ത് വിപ്ലവ കേസരികള്‍ സജീവമാകുമായിരുന്നില്ല.
പൊലീസിന്റെ കണക്കനുസരിച്ച് ഡി.ജി.പി ഓഫീസിന് മുന്നിലെത്തിയത് 15 ഓളം പേരാണ്. അവരെ നേരിടാനാണ് പൊലീസ് വന്‍ സന്നാഹം ഒരുക്കിയത്. ഡി.ജി.പിയെ കണ്ട് പരാതി പറയാന്‍ എത്തിയ അവരെ നടുറോഡില്‍ തടഞ്ഞ പൊലീസ് പിന്നീട് നടത്തിയ നാടകം കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത ഒന്നാണ്. നാടകീയ രംഗങ്ങള്‍ക്കിടെയാണ് പൊലീസ് കൈക്കരുത്ത് കാട്ടി പ്രതിഷേധ സമരത്തിനെത്തിയവരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കിയത്. മ്യൂസിയം എസ്.ഐ മഹിജയെ ക്രൂരമായി മര്‍ദ്ദിച്ചു. വിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനും ക്രൂരമായി മര്‍ദ്ദനമേറ്റു. കേസുമായി മുന്നോട്ടു പോകുന്നതില്‍ ധീരമായ നിലപാട് സ്വീകരിക്കുന്നവരാണ് രണ്ട് പേരും. ഇവരെ മര്‍ദ്ദിച്ച് ഒതുക്കാന്‍ പൊലീസിന് ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത് അതുകൊണ്ടാണ്. എന്നാല്‍ പൊലീസ് മര്‍ദ്ദനത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് ശക്തമായ അന്വേഷണം നടക്കേണ്ടതുണ്ട്. എങ്കില്‍ ജിഷ്ണുവിന്റെ മരണത്തിന് പിന്നിലെ കാരണങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ തെളിഞ്ഞുവരും എന്നുറപ്പാണ്.
മകനെ കൊന്നു കെട്ടിതൂക്കിയവരെ അറസ്റ്റ് ചെയ്യാതെ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം പൊലീസിനോട് ബഹളത്തിനിടെ വിളിച്ചുപറയുന്നുണ്ടായിരുന്നു. കേരള ജനത തങ്ങള്‍ക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസമാണ് അവര്‍ പ്രകടിപ്പിച്ചത്. പൊലീസ് അവരെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും മഹിജയുടെ സമരം കേരളം ഏറ്റെടുത്തിരിക്കുന്നു. മഹിജക്കും കുടുംബത്തിനും നീതി ലഭ്യമാകുന്നതുവരെ ഈ സമരം കേരളം ഏറ്റെടുക്കുക തന്നെ ചെയ്യും. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending