Connect with us

Video Stories

ജന പടയൊരുക്കം കണ്ട് വിറളിപിടിച്ച സര്‍ക്കാര്‍

Published

on

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരായ ഐക്യജനാധിപത്യമുന്നണിയുടെ നിരന്തര സമരമുഖങ്ങള്‍ ഇടതുമുന്നണി സര്‍ക്കാരിനെയും അതിന്റെ രാഷ്ട്രീയനേതൃത്വത്തെയും കുറച്ചൊന്നുമല്ല വിറളി പിടിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പ്രമുഖ നേതാക്കളെ പൊതുസമൂഹത്തിനുമുന്നില്‍ താറടിച്ചുകാണിക്കാനുള്ള പാഴ്ശ്രമം. നവംബര്‍ ഒന്നിന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച പടയൊരുക്കം ജാഥയുടെ ഇതുവരെയുള്ള പ്രവര്‍ത്തക-ജനപങ്കാളിത്തം ഇരുസര്‍ക്കാരുകളുടെയും ഭാവിയെ ചോദ്യംചെയ്യുകയാണ്. ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് നടന്ന ഉത്തരമേഖലാസ്വീകരണ സമ്മേളനം പതിനായിരക്കണക്കിന് പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും ബാഹുല്യംകൊണ്ട് റെക്കോര്‍ഡിടുന്നതായി. ജാഥ ഇന്നലെ സ്വാതന്ത്ര്യ സമര പോരാളികളുടെ നിണമണിഞ്ഞ മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചതോടെ അഭൂതപൂര്‍വമായ ജനപങ്കാളിത്തമാണ് ദര്‍ശിക്കാനാകുന്നത്. ഇതിനിടെയാണ് ഒരു തട്ടിപ്പുകാരിയുടെ കത്തിന്റെ പേരില്‍ യു.ഡി.എഫ് നേതാക്കളെ പ്രതിക്കൂട്ടിലാക്കി താറടിച്ച് തങ്ങളുടെ അധികാരസിംഹാസനം ആണിയടിച്ചുറപ്പിക്കാമെന്ന് ഇടതുമുന്നണി മിഥ്യാസ്വപ്‌നം കാണുന്നത്.
പ്രതിപക്ഷനേതാവും യു.ഡി.എഫ് ചെയര്‍മാനുമായ രമേശ് ചെന്നിത്തല ക്യാപ്റ്റനും കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, ജനതാദള്‍, കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി, സി.എം.പി തുടങ്ങിയ ഘടകക്ഷികളുടെ നേതാക്കള്‍ അംഗങ്ങളുമായ ജാഥയുടെ കാലിക പ്രസക്തിയാണ് ഇത്ര വലിയ വിജയത്തിന് ഹേതുവായിട്ടുള്ളത്. നോട്ടുനിരോധനവും ചരക്കുസേവനനികുതിയും അതിവര്‍ഗീയതയും കൊണ്ട് രാജ്യത്തെ അന്ധകാര യുഗത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന നരേന്ദ്രമോദി സര്‍ക്കാരും ആര്‍.എസ്.എസ്സിനും മദ്യ-വിദ്യാഭ്യാസ മുതലാളിമാര്‍ക്കും പ്രകൃതി ചൂഷകര്‍ക്കും ഭൂമികയ്യേറ്റക്കാര്‍ക്കും സംരക്ഷണം നല്‍കുന്ന സംസ്ഥാനസര്‍ക്കാരും ചേര്‍ന്ന് ജനജീവിതത്തെ താറുമാറാക്കിയിരിക്കുകയാണ്. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും സിംഗൂരും നന്ദിഗ്രാമും സൃഷ്ടിക്കാനാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പൊതു സമൂഹത്തിനു മുന്നില്‍ തുറന്നുകാണിക്കുന്നതായിരുന്നു യു.ഡി.എഫ് പടയൊരുക്കത്തിന്റെ ഓരോ വേദിയും. കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബിനുവേണ്ടി ഡല്‍ഹിയില്‍ ചെന്ന് മുതലക്കണ്ണീര്‍ പൊഴിച്ചവര്‍ കൊടിഞ്ഞി ഫൈസലും റിയാസ് മുസ്്‌ലിയാരും കണ്‍മുന്നില്‍വെച്ച് ആര്‍.എസ്.എസ് കൊലക്കത്തിക്കിരയായി പിടഞ്ഞുവീണുമരിച്ചതിനെക്കുറിച്ച് മൗനം പാലിക്കുന്നതിലെ വൈരുധ്യമാണ് പടയൊരുക്കം അനാവരണം ചെയ്തത്. ഇതിനുപുറമെയാണ് രണ്ടുമന്ത്രിമാര്‍ അഴിമതി-ലൈംഗികക്കേസുകളില്‍ പെട്ട് പുറത്തുപോകേണ്ടിവന്നിരിക്കുന്നതും മൂന്നാമതൊരാള്‍ നെല്‍വയലും കായലും കയ്യേറി നികത്തിയതിന് പിണറായി മുഖ്യന്റെ സംരക്ഷണ കവചത്തിനകത്ത് സ്വസ്ഥമായി അന്തിയുറങ്ങുന്നതും. നിലമ്പൂരില്‍ മലയും പ്രകൃതിസമ്പത്തും ആദിവാസിഭൂമിയും കയ്യേറി വാട്ടര്‍തീംപാര്‍ക്ക് നിര്‍മിച്ചവര്‍ക്കും സ്വര്‍ണക്കള്ളക്കടത്തുകാര്‍ക്കും ഔദ്യോഗിക ലാളനയും. വാതക പൈപ്പുലൈനിനുവേണ്ടി പാവപ്പെട്ടവരുടെ കിടപ്പാടങ്ങള്‍ തോക്കുചൂണ്ടി പിടിച്ചെടുക്കുന്നു. കോഴിക്കോട്ട് ഉത്തരമേഖലാ സ്വീകരണ പരിപാടിയില്‍ പ്രസിദ്ധ ചരിത്രകാരന്‍ എം.ജി.എസ്, നടന്‍ മാമുക്കോയ തുടങ്ങിയവര്‍ മുന്നണിയുടെ ആദരവ് ഏറ്റുവാങ്ങാനെത്തിയെന്നതും ഈ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മികവും നൈതികവുമായ ആദര്‍ശാശയത്തിന്റെ പിന്‍ബലത്തെയാണ് പ്രകടമാക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് മദ്യവ്യാപനനയത്തിനെതിരെ യു.ഡി.എഫ് നടത്തിയ രാപ്പകല്‍ സമരവും ജനദ്രോഹ സര്‍ക്കാരുകള്‍ക്കുള്ള കനത്ത താക്കീതായാണ് കലാശിച്ചത്.
ഇതിന്റെയെല്ലാം വിറളിപ്പാടില്‍ ജനനേതാക്കളുടെ പ്രതിച്ഛായ മലീമസമാക്കി അവതരിപ്പിക്കുകയാണ് ഇടതുമുന്നണിയുടെ ഹീനതന്ത്രം. നാലരവര്‍ഷം മുമ്പ് ടീംസോളാര്‍ എന്ന പേരില്‍ തട്ടിപ്പു കമ്പനിയുമായി സര്‍ക്കാരിലെ ചിലരെയും ജനനേതാക്കളെയും പാട്ടിലാക്കി സാമ്പത്തിക ലാഭമുണ്ടാക്കാന്‍ തുനിഞ്ഞിറങ്ങിയ ദമ്പതികളുടെ വലയില്‍ വീഴാന്‍ സര്‍ക്കാരിന്റെ ശമ്പളംപറ്റുന്ന ചിലര്‍ നിന്നുകൊടുത്തുവെന്നത് നേരുതന്നെ. പക്ഷേ അതിന്റെ ചുവടുപിടിച്ചുള്ള, ഒരുകോടതിയിലും വിലപ്പോകാത്ത റിപ്പോര്‍ട്ടാണ് ഇടതുമുന്നണിക്ക് വീണുകിട്ടിയ തുറുപ്പുചീട്ട്. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ അരനൂറ്റാണ്ടായുള്ള തകര്‍ക്കാനാവാത്ത പ്രതിച്ഛായാണ് രാഷ്ട്രീയദുഷ്ടലാക്കിന് ഇരയാക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്ന് കഴിഞ്ഞദിവസം സഭയില്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ തുടര്‍നടപടികളും തെളിവാണ്. 1073 പേജ് വരുന്ന പ്രസ്തുത റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിനുമുമ്പ് രാഷ്ട്രീയ നിധിപോലെ ആര്‍ത്തട്ടഹസിച്ച സര്‍ക്കാരും ഇടതുമുന്നണിയും പഴയ നിലപാടില്‍ നിന്ന് പിറകോട്ടുപോകാന്‍ നിര്‍ബന്ധിതമായിരിക്കുകയാണിപ്പോള്‍. എ.ജിയുടെയും ഡി.ജി.പിയുടെയും നിയമോപദേശങ്ങള്‍ കേട്ട് ഉമ്മന്‍ചാണ്ടിയടക്കമുള്ള ഒരു ഡസനോളം പേര്‍ക്കെതിരെ ക്രിമിനല്‍-വിജിലന്‍സ് കേസെടുക്കാനും ജയിലിലിടക്കാനും മുതിര്‍ന്നവര്‍ക്ക് അന്വേഷണം നടത്തുമെന്ന് മാത്രം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിയേണ്ടി വന്നിരിക്കുന്നത് കേരളത്തിന്റെ മഹത്തായ രാഷ്ട്രീയ പാരമ്പര്യം മറികടക്കാനാവില്ലെന്ന് വന്നതിനാലാണ്. സുപ്രീംകോടതി മുന്‍ ജഡ്ജി അരിജിത് പസായത്തിന്റെ നിയമോപദേശമാകട്ടെ സോളാര്‍കേസ് പ്രതി സരിത ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ക്കുമേല്‍ കേസെടുക്കാനാവില്ലെന്നതാണ്. പലതവണ മാറ്റിയെഴുതിയ സരിതയുടെ കത്താണ് ജുഡീഷ്യല്‍ കമ്മീഷന്‍ ഔദ്യോഗിക റിപ്പോര്‍ട്ടിന് ആധാരമാക്കിയതെന്നതും ഏറെ ചോദ്യങ്ങള്‍ക്ക് വഴിവെക്കുന്നു. മുന്‍ ജയില്‍ ഡി.ജി.പി പോലും തള്ളിക്കളഞ്ഞ പേരാണ് ഉമ്മന്‍ചാണ്ടിയുടേത്. അഴിമതിനിരോധന നിയമവും ഇന്ത്യന്‍ പീനല്‍കോഡും അനുസരിച്ച് കേസെടുക്കുമെന്നും അതിനായി എ.ഡി.ജി.പി രാജേഷ് ദിവാന്‍ തലവനായി കമ്മീഷനെ വെക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ജുഡീഷ്യല്‍ കമ്മീഷനെ പോലും രാഷ്ട്രീയ നെറിവുകേടിന് ദുരുപയോഗിച്ചവര്‍ തങ്ങളുടെതന്നെ കീഴിലുള്ള പൊലീസിന്റെ കൈകാലുകള്‍ കെട്ടിയിടില്ലെന്നാരുകണ്ടു. ഒരു ജില്ലാകലക്ടറുടെ ജുഡീഷ്യല്‍ അധികാരമുള്ള റിപ്പോര്‍ട്ടിനുപോലും പുല്ലുവില കല്‍പിച്ചവരില്‍ നിന്ന് മറ്റെന്തെങ്കിലും പ്രതീക്ഷിക്കാനാകുമോ.?
പാവപ്പെട്ടവരുടെ നികുതിയുടെ കോടികള്‍ മറിയുന്ന ഔദ്യോഗിക മേഖലയില്‍ സവിശേഷമായ സൂക്ഷ്മത വേണമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ പാര്‍ട്ടിയംഗത്തെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ജില്ലാസെക്രട്ടറിമാരുടെയും 324 കോടി കോഴ വാങ്ങിയവരുടെയും കൂട്ടരുടെ തീട്ടൂരത്തില്‍ ഒരു ജനമുന്നണിയെ മറിച്ചുവീഴ്ത്താമെന്ന് ധരിക്കുന്നതിലും വലിയ വിഡ്ഢിത്തം വേറെയില്ലെന്ന് ഓര്‍മിപ്പിക്കട്ടെ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending