Connect with us

Video Stories

ഇതാ വീണ്ടും മലപ്പുറം മാതൃക

Published

on

ഇതാദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് മലപ്പുറം ആതിഥേയത്വം വഹിച്ചത്. നാല് ദിവസത്തെ കായികോത്‌സവം അവസാനിച്ചപ്പോള്‍ സമ്പൂര്‍ണ പരാതി രഹിതമായി മേള നടത്തി എല്ലാവരുടെയും കൈയ്യടി നേടിയിരിക്കുന്നു മലപ്പുറത്തെ സംഘാടകര്‍. പതിനാല് ജില്ലകളില്‍ നിന്നായി മൂവായിരത്തോളം കായിക താരങ്ങളും ഒഫീഷ്യലുകളും അധ്യാപകരും മാധ്യമ പ്രവര്‍ത്തകരും. പരിമിതമായ സൗകര്യങ്ങളെ പ്രയോജനപ്പെടുത്താന്‍ ഇവര്‍ക്കാവുമോ എന്നതായിരുന്നു തുടക്കത്തിലെ ആശങ്ക.

 

കൂനിന്മേല്‍ കുരു എന്നത് പോലെ നോട്ട് പ്രതിസന്ധിയും വന്നപ്പോള്‍ സ്‌പോണ്‍സര്‍മാരുടെ പിന്മാറ്റമുണ്ടായി. പക്ഷേ പി. അബ്ദുല്‍ ഹമീദ് എം. എല്‍.എ ചെയര്‍മാനായ സംഘാടക സമിതി പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്തു. പതിനെട്ട് സബ് കമ്മിറ്റികള്‍-കക്ഷി രാഷ്ട്രീയ ഭേദമന്യേ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. കാലിക്കറ്റ് വാഴ്‌സിറ്റിയെന്ന ഇന്ത്യയുടെ കലാശാലാ കായിക ആസ്ഥാനത്തെ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌റ്റേഡിയത്തിലെ പുത്തന്‍ സിന്തറ്റിക് ട്രാക്ക് പ്രയോജനപ്പെടുത്തി എല്ലാവരും ഒന്നിനൊന്ന് കരുത്തരായപ്പോള്‍ എല്ലാം ശുഭമായി അവസാനിച്ചു.

 

ഇന്ത്യന്‍ ട്രാക്കിലെ റാണിയും ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ മേധാവിയുമായ ഒളിംപ്യന്‍ പി.ടി ഉഷ, സീനിയര്‍ പരിശീലകര്‍, അനുഭവ സമ്പന്നരായ ആദ്യകാല കായിക താരങ്ങള്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍-എല്ലാവരും കായിക മേള നടത്തിപ്പിന് പൂര്‍ണ മാര്‍ക്ക് നല്‍കിയെങ്കില്‍ അത് മലപ്പുറത്തിന്റെ സന്മനസ്സിനും സ്‌നേഹത്തിനും ആതിഥേയത്വത്തിനുമുള്ള അംഗീകാരമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരൂരില്‍ സ്‌കൂള്‍ കലോത്‌സവം നടന്നപ്പോള്‍ ജനം അത് നെഞ്ചിലേറ്റി വിജയിപ്പിച്ചത് പോലെ കായികോത്‌സവ നാളുകളിലും സ്‌റ്റേഡിയം നിറയെ ജനമായിരുന്നു. എല്ലാ ദിവസങ്ങളിലും അവര്‍ കൂട്ടമായി ഒഴുകിയെത്തി- താരങ്ങളെ പ്രോല്‍സാഹിപ്പിച്ചു.

 

സമാപന ചടങ്ങ് നടക്കാത്തതില്‍ എല്ലാവരേക്കാളും വേദനിപ്പിച്ചത് മലപ്പുറത്തുകാരെയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണം കാരണം പ്രഖ്യാപിച്ച ദു:ഖാചരണം കാരണമായിരുന്നു സമാപനചടങ്ങ് മാറ്റിയത്. പക്ഷേ സമാപന ചടങ്ങും ട്രോഫി കൈമാറ്റവും കേമമായി നടത്താനും മലപ്പുറം തീരുമാനിച്ചത് അവരുടെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ തെളിവാണ്.
പ്രതിസന്ധികളായിരുന്നു ഇത്തവണ കായികോത്‌സവത്തിന് മുമ്പുള്ള അവസ്ഥ. നോട്ട് പിന്മാറ്റ വിഷയത്തില്‍ സ്‌പോണ്‍സര്‍മാരെ ലഭിക്കുക സാഹസിക ജോലിയായിരുന്നു. സാധാരണ ഗതിയില്‍ കായികോത്‌സവത്തിന് പിന്തുണ നല്‍കാന്‍ കോര്‍പറേറ്റുകള്‍ താല്‍പര്യം പ്രകടിപ്പിക്കാറുണ്ടെങ്കില്‍ ഇത്തവണ ആരും ശക്തമായി മുന്നോട്ട് വന്നില്ല.

 

മേളയെ വരവേല്‍ക്കാനുള്ള കമാനങ്ങളും കവാടങ്ങളും കുറവായിരുന്നു. കുട്ടികള്‍ക്കും മീറ്റിനെത്തുന്നവര്‍ക്കും ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ പ്രതിസന്ധിയായിരുന്നു. പക്ഷേ എല്ലാ കമ്മിറ്റികളും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായി രംഗത്ത് വന്നു. ഇക്കാര്യത്തില്‍ അധ്യാപക സംഘടനകള്‍ പ്രകടിപ്പിച്ച മല്‍സര വീര്യം എല്ലാവര്‍ക്കും മാതൃകയാണ്. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടും എല്ലാ സംഘടനകളും പരസ്പരം സഹായിച്ച് രംഗത്ത് വന്നു.

 
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ സജീവ പിന്തുണയും ശ്ലാഘനീയമാണ്. സ്വന്തം സ്‌റ്റേഡിയത്തില്‍ ഇതാദ്യമായി നടക്കുന്ന കൗമാര പ്രതിഭാ പോരാട്ടത്തിന്റെ വിജയത്തിനായി എല്ലാ സൗകര്യങ്ങളും സര്‍വകലാശാല നല്‍കി. സിന്തറ്റിക് ട്രാക്ക് വന്നതിന് ശേഷം സി.എച്ച് മുഹമ്മദ് കോയ സ്‌റ്റേഡിയത്തില്‍ ദേശീയ യൂത്ത് മീറ്റ് നടന്നിരുന്നു. അതിന് ശേഷം ജില്ലാ കായിക മേളയും സര്‍വകലാശാല തലത്തിലെ ചെറിയ മീറ്റുകളുമാണ് നടന്നിരുന്നത്. ഇതാദ്യമായാണ് വലിയ ഒരു മേള വലിയ ജനക്കൂട്ടത്തെ സാക്ഷ്യപ്പെടുത്തി നടത്തിയത്.

 

ഒരു പോരായ്മ മാത്രമാണ് സ്‌റ്റേഡിയത്തിനുള്ളത്- നല്ല ഗ്യാലറികളും പവലിയനും അനുബന്ധ സൗകര്യങ്ങളും. ആ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കേരളത്തിലെ ഏറ്റവും മികച്ച സ്‌റ്റേഡിയമായി ഇത് മാറും. ഇതിനായി സര്‍വകലാശാല തന്നെ പലരെയും സമീപിച്ചിട്ടുണ്ട്.
കുട്ടികളുടെ പ്രകടനങ്ങളിലേക്ക് വന്നാല്‍ അവിടെയും മലപ്പുറം മാതൃകയാണ്-ധാരാളം മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. ആണ്‍-പെണ്‍ ഗ്രൂപ്പുകളിലായി നല്ല താരങ്ങളുടെ ഉദയം കണ്ടു. ഇതുവരെ എറണാകുളത്തിന്റെ കുത്തകയായിരുന്നു സ്‌കൂള്‍ കായിക മാമാങ്ക വേദിയെങ്കില്‍ ഇത്തവണ പാലക്കാട് കരുത്ത് കാട്ടി.

 

സ്‌കൂളുകളില്‍ മാര്‍ബേസില്‍ ശക്തി ആവര്‍ത്തിച്ചപ്പോള്‍ പറളിയും കല്ലടി സ്‌കൂളുമെല്ലാം പാലക്കാടിന്റെ കരുത്തായി. മെഡല്‍ പട്ടികയില്‍ എല്ലാ ജില്ലകളുമെത്തി. സ്‌കൂള്‍ മീറ്റ് കഴിഞ്ഞാല്‍ വലിയ പ്രശ്‌നം മീറ്റില്‍ കരുത്ത് തെളിയിച്ചവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ്. ആ പ്രശ്‌നം പരിഹരിക്കാനും കുട്ടികള്‍ക്ക് കൂടുതല്‍ മല്‍സരങ്ങള്‍ ലഭിക്കാനുമായി സ്‌കൂള്‍ അധികൃതരും വിദ്യാഭ്യാസ വകുപ്പും രംഗത്ത് വരണം. ദേശീയ സ്‌കൂള്‍ മീറ്റിനായി ടീമിനെ ഒരുക്കണം. മലപ്പുറത്തിന്റെ കരുത്തിനെയും സംഘാടക മികവിനെയും അംഗീകരിക്കുമ്പോള്‍ കൂടുതല്‍ കായിക മാമാങ്കങ്ങള്‍ ജില്ലയിലേക്ക് നല്‍കാനുള്ള സന്മനസ്സും കായിക സംഘാടകര്‍ കാട്ടണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ആശങ്കകള്‍ക്ക് അടിവരയിടുന്ന ട്രംപ്

EDITORIAL

Published

on

ദൈവമേ എന്നെ തുണക്കേണമേ എന്ന വാചകത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യവാചകം അവസാനിക്കുക. അധികാരമേറ്റയെടുത്ത ഉടന്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റ്‌റ് ടൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച നിര്‍ണായ എക്‌സിക്യൂട്ടിവ് ഉത്തരവ് പുറത്തുവരുമ്പോള്‍ ദൈവമേ അമേരിക്കയെ കാക്കേണമേ എന്ന് ലോകം ഒന്നടങ്കം ഉരുവിട്ട് പോവുകയാണ്. ട്രംപിന്റെ രണ്ടാം വരവ് എങ്ങിനെയായിരിക്കുമെന്ന ആശങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് തൊട്ടേ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പ്രചരണ രംഗത്ത് അദ്ദേഹം സ്വീകരിച്ച തീവ്രവലതുപക്ഷ നിലപാടാണ് പതിവില്‍നിന്ന് വിഭിന്നമായി ആരു ജയിക്കുമെന്ന ചര്‍ച്ചക്കപ്പുറം ട്രംപ് ജയിച്ചാല്‍ എന്തു സംഭവിക്കുമെന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ വഴിമാറാനുണ്ടായ കാരണം. അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി അദ്ദേഹം നടത്തിയിട്ടുള്ള പ്രചരണങ്ങള്‍ അതേ രീതിയില്‍തന്നെ ഉത്തരവുകളായി പുറത്തുവരുമ്പോള്‍ ലോകത്തിന്റെ ആശങ്കകള്‍ക്ക് അടിവരയിടപ്പെടുകയാണ്. അമേരിക്കയുടെ ആഭ്യന്തര, വിദേശ നയങ്ങളില്‍ വന്‍പൊളിച്ചെഴുത്തിന് വഴിവെക്കുന്ന ഒരു ഡസനോളം കാര്യങ്ങളിലാണ് ചുമതലയേറ്റ അന്നുതന്നെ ട്രംപ് തീരുമാനമെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘനടയില്‍നിന്നുള്ള പിന്മാറ്റം, ജന്മാവകാശ പൗരത്വ നിഷേധം, മെക്‌സിക്കന്‍ അതിര്‍ത്തിയിലെ അടിയന്തസ്സെരാ വസ്ഥ, ലൈംഗിക ന്യൂനപക്ഷ അവകാശ നിഷേധം, പനാമ കനാല്‍ തിരിച്ചുപിടിക്കല്‍ തുടങ്ങിയവയെല്ലാം അവയില്‍ ഉള്‍പ്പെടും.

റിപബ്ലിക്കനായാലും ഡെമോക്രാറ്റുകളായാലും അമേരിക്കയുടെ അടിസ്ഥാന നിലപാടുകളില്‍ മാറ്റംവരുത്താന്‍ തെങ്കിലും പാര്‍ട്ടിക്കോ നേതാവിനോ സാധ്യമല്ലെന്നതായിരുന്നു അവരുടെ പ്രഖ്യാപിത നിലപാട്. ഈ തത്വത്തെ സ ധൂകരിക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ തൊട്ടുമുമ്പ് അധികാരം വിട്ടൊഴിഞ്ഞ ജോബൈഡന്റെ കാലയളവും. ട്രംപിന്റെ അധികാരത്തുടര്‍ച്ചയെ തടുത്തുനിര്‍ത്തി ഡെമോക്രാറ്റുകളുടെ പ്രതിനിധിയായി ബൈഡന്‍ അധികാരത്തിലേറിയപ്പോള്‍ അമേരിക്ക മാത്രമല്ല, ലോകമൊന്നടങ്കം പ്രതീക്ഷിയിലായിരുന്നു. എന്നാല്‍ ഫലസ്തീന്‍ വിഷയത്തിലുള്‍പ്പെടെ ട്രെംപിനെ കടത്തിവെട്ടുന്ന തരത്തിലുള്ള അക്രമോത്സുകമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് തിരിച്ചടി നേരിട്ടപ്പോള്‍ വംശീയവും വിദ്വേഷപരവുമായ നിലപാടുകള്‍ക്കൊപ്പം തന്നെയാണ് അദ്ദേഹവും തിരിച്ചുവരവിന് ശ്രമിച്ചത്. ഈ നിക്കങ്ങളുടെ ഫലമായി ഇസ്രാഈല്‍ ഫലസ്തീനില്‍ ആക്രമണം കടുപ്പിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. പക്ഷേ സത്യ പ്രതിജ്ഞാനന്തരം ട്രംപ് നടത്തിയ പുതിയ നീക്കങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അമേരിക്കയുടെ കീഴ് വഴക്കങ്ങളെയെല്ലാം ലംഘിക്കുന്നതും രാഷ്ട്രാന്തരീയ രംഗങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്നതില്‍ ഒരു സംശയത്തിനും ഇടംനല്‍കുന്നില്ല.

ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സഹായകരമായ നിലപാട് സ്വീകരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനങ്ങളെല്ലാം ഉപേക്ഷിച്ച് സ്വസ്തവും സുസ്തിരവുമായ ഒരു ഭരണത്തിന് ട്രംപ് നേത്യത്വം നല്‍കുകയാണോയെന്ന് രാഷ്ട്രിയ നിരീക്ഷകര്‍ സൂക്ഷ്മ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ തന്റെ അധികാരാരോഹണം ശ്രദ്ധേയമാക്കുന്നതിനുവേണ്ടിയുള്ള തന്ത്രം മാത്രമായിരുന്നു അതെന്ന് ഇസ്രാഈലുമായി ബന്ധപ്പെട്ട പിന്നിടുള്ള നീക്കങ്ങള്‍ തന്നെ തെളിയിക്കുകയുണ്ടായി. ഫലസ്തീനില്‍ ആക്രമണം നടത്തുന്ന ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കെതിരെയുള്ള യു.എസ് ഉപരോധം പിന്‍വ ലിച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് പുറത്തുവന്നതോടെ യാണ് ഗസ്സയിലെ വെടിനിര്‍ത്തലിനുപിന്നാലെ വെസ്റ്റ്ബാ ങ്കില്‍ ഇസ്രാഈല്‍ ചോരപ്പുഴ ഒഴുക്കാന്‍ തുടങ്ങിയത്. ഇമി ഗ്രേഷന്‍ നയത്തില്‍ വന്‍ പൊളിച്ചെഴുത്ത് നടത്തുന്ന ഉത്തരവ് ഇന്ത്യക്കാരുള്‍പ്പെടെ വിദേശ വംശജരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നതാണ്. നിശ്ചിത കാലയളവില്‍ അമേരിക്കയില്‍ തങ്ങിയ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കിട്ടിയിരുന്ന പൗരത്വം ഇനിയുണ്ടാകില്ല. യു.എസ് സെന്‍സസ് പ്രകാരം അമേരിക്കയില്‍ 54 ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജരുണ്ട്. ഇവരില്‍ 43 ശതമാനം യു.എസില്‍ ജനിച്ചവരാണ്. രാജ്യത്ത് തുടര്‍ന്നുവരുന്ന ബെര്‍ത്ത് ടൂറിസം അവസാനിപ്പിക്കാനാണ് ഉത്തരവിലൂടെ ട്രംപ് ഉദ്ദേശിക്കുന്നത്. ജനനം വഴി യു.എസ് പൗരത്വം ലഭിക്കുമെന്നതുകൊണ്ട് സ്ത്രീകള്‍ക്കിടയില്‍ ഇത്തരം യു.എസ് സന്ദര്‍ശനങ്ങള്‍ വ്യാപകമായിരുന്നു. ഇത്തരം പൗരത്വം ലഭിച്ചവരില്‍ ഏറെയും മെക്‌സിക്കന്‍, ഇന്ത്യന്‍ കുടുംബങ്ങളാണ്. ഇവരുടെ ഭാവി തകര്‍ക്കുന്നതാണ് ട്രംപിന്റെ പുതിയ തിരുമാനം.

പനാമ കനാല്‍ തിരിച്ചു നല്‍കണമെന്ന ആവശ്യവും ഗ്രീന്‍ലാന്റിന്റെ മേലുള്ള കണ്ണുവെക്കലും കാനഡയുമായുള്ള കൊമ്പുകോര്‍ക്കലുമെല്ലാം ലോകത്തിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തതമായതാണ്. ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള തീരുമാനം അമേരിക്കക്കാര്‍ക്കും രക്ഷയുണ്ടാകില്ലെന്നതിന്റെ സൂചനകളാണ്. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരിസ് ഉച്ചകോടിയില്‍നിന്നും അമേരിക്കയെ പിന്‍വലിക്കാനുള്ള തീരുമാനത്തിലൂടെ അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനത്തിന്റെ സാധൂകരണമാണ് ലക്ഷ്യം വെക്കുന്നതില്‍ അദ്ദേഹത്തിന്റെ കൊക്കില്‍ ഒതുങ്ങി നില്‍ക്കുന്ന തീരുമാനങ്ങളായിരിക്കില്ല ഇതെന്നുമെന്നതിനുള്ള സൂചനയാണ് രാജ്യത്ത് ഇപ്പോള്‍തന്നെ ഉയര്‍ന്നിട്ടുള്ള പ്രതിഷേധത്തിന്റെ സ്വരങ്ങള്‍.

 

Continue Reading

Video Stories

സിവില്‍ സര്‍വീസ് ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂട്: സാദിഖലി തങ്ങള്‍

ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ് തലത്തിലെ സിവില്‍ സര്‍വീസ് മേഖലകളിലേയ്ക്ക് കേരളത്തിലെ യുവാക്കള്‍ കൂടുതലായി കടന്നുവരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ’10 ഐ.എ.എസ്. വിജയഗാഥകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസിലേക്ക് എത്തിപ്പെടാല്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും എന്നാല്‍ ലക്ഷ്യബോധമുണ്ടെങ്കില്‍ എവിടെയും എത്തിപ്പെടാല്‍ കഴിയുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൊതുമണ്ഡലത്തെ തന്നെ നയിക്കാന്‍ ശേഷിയും കഴിവുമുള്ളവരാണ് ഐ.എ.എസ് രംഗത്തെ പുതുതലമുറക്കാരെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. അത്തരക്കാരുടെ അനുഭവം വായനക്കാരിലേക്ക് എത്തിക്കാന്‍ പുസ്തകത്തിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നവതി ആഘോഷത്തിന്റെ ഭാഗമായി ചന്ദ്രിക എഡിറ്റോറിയല്‍ പേജില്‍ പത്ത് ദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച, പി. ഇസ്മായില്‍ തയ്യാറാക്കിയ പത്ത് ഐ.എ.എസുകാരുമായി നടത്തിയ അഭിമുഖങ്ങളുടെ പരമ്പരയാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വലിയ പ്രചോദനം നല്‍കുന്ന പുസ്തകമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൂഹത്തിന് വലിയ മുതല്‍ കൂട്ടാണ് പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ എന്തെങ്കിലും നിറവേറ്റാനുണ്ടെന്ന ബോധ്യമുള്ളവരാണ് മറ്റ് പ്രൊഫഷനുകള്‍ ഉപേക്ഷിച്ച് സിവില്‍ സര്‍വീസിലേയ്ക്ക് എത്തുന്നതെന്ന് പുസ്തക പരിചയം നടത്തിയ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഐ.എം.ജി പത്മം ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, എന്‍.എ നെല്ലിക്കുന്ന്, പി.ഉബൈദുള്ള, ടി.വി ഇബ്രാഹീം, നജീബ് കാന്തപുരം, എ.കെ.എം അഷറഫ്, യു.പ്രതിഭ, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖ കമ്പനി (വിസില്‍) എം.ഡി. ദിവ്യ എസ്. അയ്യര്‍, വനിതാ, ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി.കുമാര്‍, പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ രേണുരാജ്, മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ, സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ, എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ്‌ പി. കെ നവാസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജനറല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

kerala

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പിടിയിലായത്

Published

on

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പോക്‌സോ കേസില്‍ അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച സാധനം വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയ ഒന്‍പതുകാരനെ ഇയാള്‍ ബലമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി പ്രതിയെ തള്ളിമാറ്റി കുതറിയോടിയപ്പോള്‍ ഇയാള്‍ കുട്ടിയെ പിടികൂടുകയും വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കൈകള്‍ കൂട്ടികെട്ടുകയും ചെയ്തു. സംഭവത്തില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മണിക്കുട്ടനെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

Trending