Connect with us

Video Stories

വിളവു തിന്നുന്ന സി.ബി.ഐ

Published

on

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നു കേട്ടിട്ടേയുള്ളൂ. രാജ്യത്തിന്റെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ അവസ്ഥയാണിന്നിത്. സി.ബി.ഐയുടെ തലപ്പത്തെ രണ്ടാമനു നേരെ അതേഏജന്‍സിയുടെ ഡയറക്ടര്‍ അനില്‍ശര്‍മ അഴിമതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നുവെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് അന്തംവിട്ടിരിക്കുകയാണ് ജനത. മോദി സര്‍ക്കാരിന്കീഴില്‍ പ്രധാനമന്ത്രിക്കും ഭരിക്കുന്ന പാര്‍ട്ടിയുടെ ഉന്നതനും നേര്‍ക്ക് നിരവധിയായ അഴിമതികളും കൊലപാതകമടക്കമുള്ള പരാതികളും ഉയര്‍ന്നുവന്നിട്ടും അനങ്ങാത്ത സര്‍ക്കാരിന് എന്തുകൊണ്ടും യോജിച്ച അന്വേഷണ ഏജന്‍സിയാണ് സി.ബി.ഐ എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാംസ കയറ്റുമതി സ്ഥാപന ഉടമക്കും മറ്റുമെതിരായ കേസ് അട്ടിമറിക്കാന്‍ സി.ബി.ഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന വന്‍തുക കൈക്കൂലി വാങ്ങിയതായാണ് പുറത്തുവന്നിരിക്കുന്ന പരാതി. സി.ബി.ഐ ഡയറക്ടര്‍ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് അസ്താനക്കും മറ്റ് മൂന്നു പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രധാനന്ത്രിയുടെയും ബി.ജെ.പി പ്രസിഡന്റ് അമിത്ഷായുടെയും വിശ്വസ്തനാണ് ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളും ഗോധ്ര ട്രെയിന്‍ തീവെപ്പുകേസന്വേഷിച്ചയാളുമായ രാകേഷ് അസ്താന. 2016 ഏപ്രിലില്‍ സി.ബി.ഐ അഡീഷണല്‍ ഡയറക്ടറായി നിയമിതനായ അസ്താനക്കെതിരെ ഗുജറാത്ത് കലാപത്തില്‍ മോദിയെ സഹായിച്ചുവെന്ന ആരോപണങ്ങളും ഉയര്‍ന്നുവന്നിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇദ്ദേഹത്തിന് സ്‌പെഷല്‍ ഡയറക്ടറായി മോദി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയത്. ആരോപണങ്ങളെതുടര്‍ന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍ ഈ ഉദ്യോഗസ്ഥന്‍ ഹാജരാകുന്നതില്‍നിന്ന് അദ്ദേഹത്തെ ഡയറക്ടര്‍ വിലക്കിയിരുന്നു. ഇതിനിടെയാണ് അസ്താനക്കെതിരെ സി.ബി.ഐ കണ്ടതില്‍ വെച്ചേറ്റവും ഗുരുതരമായ അഴിമതിയാരോപണം ഉയര്‍ന്നുവന്നിരിക്കുന്നത്. അഴിമതി തടയുകയും അവരെ കയ്യാമം വെക്കേണ്ടവരുമായ ഏജന്‍സിയുടെ തലപ്പത്തുതന്നെ ഇത്തരം കാട്ടുകള്ളന്മാര്‍ വിലസുന്നുവെന്നത് ജനങ്ങളില്‍ ആ ഏജന്‍സിയെക്കുറിച്ചും ഭരിക്കുന്ന സര്‍ക്കാരിനെക്കുറിച്ചും രാജ്യത്തെ നിയമ വ്യവസ്ഥിതിയെക്കുറിച്ചുമുള്ള വലിയ ഉല്‍കണ്ഠകളാണ് ഉരുവപ്പെടുത്തിയിരിക്കുന്നത്.
മോയിന്‍ ഖുറേഷി ഉള്‍പ്പെടെ ഏതാനും പേര്‍ക്കെതിരായ കേസില്‍ മൂന്നു കോടി രൂപ കോഴ നല്‍കിയെന്നാണ് രാകേഷിനെതിരായ കേസ്. സി.ബി.ഐ ഡിവൈ.എസ്.പി ദേവേന്ദ്രകുമാര്‍, ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പണമിടപാടുകാരന്‍ മനോജ് പ്രസാദ്, അയാളുടെ സഹോദരന്‍ സോമേഷ് പ്രസാദ് എന്നിവരാണ് മറ്റു പ്രതികള്‍. മനോജിനെ ഇതിനകം സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. മനോജും സോമേഷും ചേര്‍ന്ന് രാകേഷ് അസ്താനയുടെ കള്ളപ്പണം വിദേശത്ത് സൂക്ഷിക്കുകയായിരുന്നുവെന്നാണ് ഇതിനകം വെളിച്ചത്തുവന്നിട്ടുള്ള ഞെട്ടിപ്പിക്കുന്ന സത്യം. ഇത് ശരിയെങ്കില്‍ രാജ്യത്തിനകത്തെ അഴിമതിക്കാരുടെ കാര്യത്തില്‍ എന്തു വിശ്വാസ്യമായ നടപടികളാണ് സി.ബി.ഐ എടുക്കാന്‍ പോകുന്നതെന്നത് ചോദ്യചിഹ്നമായിരിക്കുകയാണ്. അത് നീളുന്നത് രാജ്യഭരണാധികാരികളുടെ നേര്‍ക്കുകൂടിയാണ്.
മോയിന്‍ ഖുറേഷിയുടെയും മറ്റും കേസന്വേഷിക്കുന്ന ഡിവൈ.എസ്.പി ദേവേന്ദ്രകുമാര്‍ കഴിഞ്ഞവര്‍ഷം ഹൈദരാബാദിലെ ബിസിനസുകാരനായ സതീശ് സന ബാബു എന്നയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഒക്ടോബര്‍ നാലിനും ഇരുപതിനുമായി ഇയാളുടെ രഹസ്യമൊഴി 164 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തി. ഇതിനുശേഷം 2017 ഡിസംബറിനും ഈ മാസത്തിനുമിടയില്‍ നാലു തവണയായി മൂന്നു കോടി രൂപ ഇയാളില്‍നിന്ന് ഉദ്യോഗസ്ഥന്‍ വാങ്ങിയെടുത്തുവെന്നാണ് കേസ്. സനബാബു തന്നെയാണ് പരാതിക്കാരന്‍. ദുബൈയിലും ലണ്ടനിലുമായാണ് രാകേഷ് അസ്താനയുടെ കള്ളപ്പണം മനോജും സഹോദരനും സൂക്ഷിച്ചിരുന്നതത്രെ. യു.പിയിലെ വഡോദരയില്‍ അസ്താനയുടെ മകളുടെ വിവാഹ സല്‍ക്കാരത്തിന് ഇടനിലക്കാര്‍വഴി കോടികള്‍ കൈമറിഞ്ഞതായും സി.ബി.ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. സി.ബി.ഐയുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ വിദേശത്ത് ഇടനിലക്കാരെ താമസിപ്പിച്ച് അവര്‍ മുഖേന കോഴ കൈപ്പറ്റിവരികയും കേസില്‍നിന്ന് ഊരിക്കൊടുക്കുകയുമാണെന്നാണ് അസ്താന സംഭവം ബോധ്യപ്പെടുത്തുന്നത്. വേലി തന്നെ വിളവുതിന്നുന്നു എന്ന് ചുരുക്കം.
സി.ബി.ഐ ജോ.ഡയറക്ടറും ഗുജറാത്ത് കേഡര്‍ ഓഫീസറുമായിരുന്ന അരുണ്‍കുമാര്‍ ശര്‍മയെ ഗുജറാത്ത് പൊലീസില്‍നിന്ന് മാറ്റി നിയമിച്ചത് കഴിഞ്ഞ ഏപ്രിലിലായിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം സി.ബി.ഐയിലെ പല നിര്‍ണായക കേസുകളും കൈകാര്യം ചെയ്യാന്‍ ശര്‍മയെ ഏല്‍പിക്കാന്‍ ഏജന്‍സി നിര്‍ബന്ധമായതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഡയറക്ടര്‍ അനില്‍ശര്‍മ ഇതിന് വഴങ്ങാതിരുന്നതിനാല്‍ മോദി സര്‍ക്കാരില്‍നിന്ന് കടുത്ത സമ്മര്‍ദം നേരിട്ടുവരികയാണ്. ബാങ്ക് തട്ടിപ്പുകേസ് പ്രതിയും ബി.ജെ.പി എം.പിയുമായിരുന്ന വിജയ്മല്യയെ ലണ്ടനിലേക്ക് നാടുവിടുന്നതിന ്‌സഹായിച്ച സി.ബി.ഐ ഓഫീസര്‍മാരില്‍ മുമ്പന്‍ മോദിയുടെ വിശ്വസ്തനായ അരുണ്‍കുമാര്‍ ശര്‍മയാണെന്നതു സംബന്ധിച്ച് നേരത്തെ സ്ഥിരീകരണമുണ്ടായിരുന്നു. നാടുവിടുമ്പോള്‍ മല്യക്കെതിരായ കുറ്റം ലളിതമാക്കിക്കൊടുത്തുവെന്നാണ് ശര്‍മക്കെതിരായ പരാതി. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയെ നേരില്‍കണ്ട ശേഷമാണ് മല്യ നാടുവിട്ടതെന്ന് അടുത്തിടെ മല്യതന്നെ വെളിപ്പെടുത്തിയിരുന്നതും സി.ബി.ഐ ജോ. ഡയറക്ടര്‍ ശര്‍മ വാര്‍ത്താകുറിപ്പിറക്കിയതും കൂട്ടിവായിക്കുമ്പോള്‍ സി.ബി.ഐ ‘കൂട്ടിലടക്കപ്പെട്ട തത്ത’ ആണെന്ന സുപ്രീംകോടതിയുടെ ആരോപണം അഴിമതിയെ ലളിതവല്‍കരിക്കുകയാണെന്ന് തോന്നാം. തത്തയെ കൂട്ടിലടച്ചിരിക്കുകയല്ല, അന്യരുടെ വിള കൊത്തിക്കൊണ്ടുവരാന്‍ വിട്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍ എന്നതാണ് സത്യം. ഇതേ ശര്‍മയാണ് മുംബൈ കോളജ് വിദ്യാര്‍ത്ഥി ഇസ്രത് ജഹാനെയും കൂട്ടുകാരനെയും പട്ടാപ്പകല്‍ ഗുജറാത്തില്‍ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലാക്കാന്‍ ശ്രമിച്ചത്. അപ്പോള്‍ രാകേഷ് അസ്താനയുടെ കൈകളിലെ കറയും ഭരണകൂടവുമായി ബന്ധപ്പെടുന്നുണ്ടോ എന്ന് സംശയിച്ചാല്‍ തെറ്റില്ല. അഴിമതിക്കാരും കുറ്റവാളികളുമായ ഓഫീസര്‍മാരെ സഹായിക്കുന്നുവെന്നാണ് അഴിമതിക്കാര്‍ക്കെതിരെ സന്ധിയില്ലാനടപടി സ്വീകരിക്കുന്ന സി.ബി.ഐ ഡയറക്ടര്‍ക്കെതിരായ മോദി സര്‍ക്കാരിന്റെ വൈരനിര്യാതന നടപടികള്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനാ പദവികളുള്ള കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷന്‍ മുതല്‍ വിജിലന്‍സ്, വിവരാവകാശ, മനുഷ്യാവകാശ, ന്യൂനപക്ഷ, വനിതാകമ്മീഷനുകളെയൊക്കെ നോക്കുകുത്തികളാക്കിയ മോദിക്ക് സി.ബി.ഐയും എന്‍.ഐ.എയും തങ്ങളുടെ ഇംഗിതം ഏറ്റുപറയുന്ന തത്തകളായതില്‍ അല്‍ഭുതമില്ല.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending