Video Stories
വിളവു തിന്നുന്ന സി.ബി.ഐ

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നു കേട്ടിട്ടേയുള്ളൂ. രാജ്യത്തിന്റെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ അവസ്ഥയാണിന്നിത്. സി.ബി.ഐയുടെ തലപ്പത്തെ രണ്ടാമനു നേരെ അതേഏജന്‍സിയുടെ ഡയറക്ടര്‍ അനില്‍ശര്‍മ അഴിമതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നുവെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് അന്തംവിട്ടിരിക്കുകയാണ് ജനത. മോദി സര്‍ക്കാരിന്കീഴില്‍ പ്രധാനമന്ത്രിക്കും ഭരിക്കുന്ന പാര്‍ട്ടിയുടെ ഉന്നതനും നേര്‍ക്ക് നിരവധിയായ അഴിമതികളും കൊലപാതകമടക്കമുള്ള പരാതികളും ഉയര്‍ന്നുവന്നിട്ടും അനങ്ങാത്ത സര്‍ക്കാരിന് എന്തുകൊണ്ടും യോജിച്ച അന്വേഷണ ഏജന്‍സിയാണ് സി.ബി.ഐ എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാംസ കയറ്റുമതി സ്ഥാപന ഉടമക്കും മറ്റുമെതിരായ കേസ് അട്ടിമറിക്കാന്‍ സി.ബി.ഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന വന്‍തുക കൈക്കൂലി വാങ്ങിയതായാണ് പുറത്തുവന്നിരിക്കുന്ന പരാതി. സി.ബി.ഐ ഡയറക്ടര്‍ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് അസ്താനക്കും മറ്റ് മൂന്നു പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രധാനന്ത്രിയുടെയും ബി.ജെ.പി പ്രസിഡന്റ് അമിത്ഷായുടെയും വിശ്വസ്തനാണ് ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളും ഗോധ്ര ട്രെയിന്‍ തീവെപ്പുകേസന്വേഷിച്ചയാളുമായ രാകേഷ് അസ്താന. 2016 ഏപ്രിലില്‍ സി.ബി.ഐ അഡീഷണല്‍ ഡയറക്ടറായി നിയമിതനായ അസ്താനക്കെതിരെ ഗുജറാത്ത് കലാപത്തില്‍ മോദിയെ സഹായിച്ചുവെന്ന ആരോപണങ്ങളും ഉയര്‍ന്നുവന്നിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇദ്ദേഹത്തിന് സ്‌പെഷല്‍ ഡയറക്ടറായി മോദി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയത്. ആരോപണങ്ങളെതുടര്‍ന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍ ഈ ഉദ്യോഗസ്ഥന്‍ ഹാജരാകുന്നതില്‍നിന്ന് അദ്ദേഹത്തെ ഡയറക്ടര്‍ വിലക്കിയിരുന്നു. ഇതിനിടെയാണ് അസ്താനക്കെതിരെ സി.ബി.ഐ കണ്ടതില്‍ വെച്ചേറ്റവും ഗുരുതരമായ അഴിമതിയാരോപണം ഉയര്‍ന്നുവന്നിരിക്കുന്നത്. അഴിമതി തടയുകയും അവരെ കയ്യാമം വെക്കേണ്ടവരുമായ ഏജന്‍സിയുടെ തലപ്പത്തുതന്നെ ഇത്തരം കാട്ടുകള്ളന്മാര്‍ വിലസുന്നുവെന്നത് ജനങ്ങളില്‍ ആ ഏജന്‍സിയെക്കുറിച്ചും ഭരിക്കുന്ന സര്‍ക്കാരിനെക്കുറിച്ചും രാജ്യത്തെ നിയമ വ്യവസ്ഥിതിയെക്കുറിച്ചുമുള്ള വലിയ ഉല്‍കണ്ഠകളാണ് ഉരുവപ്പെടുത്തിയിരിക്കുന്നത്.
മോയിന്‍ ഖുറേഷി ഉള്‍പ്പെടെ ഏതാനും പേര്‍ക്കെതിരായ കേസില്‍ മൂന്നു കോടി രൂപ കോഴ നല്‍കിയെന്നാണ് രാകേഷിനെതിരായ കേസ്. സി.ബി.ഐ ഡിവൈ.എസ്.പി ദേവേന്ദ്രകുമാര്‍, ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പണമിടപാടുകാരന്‍ മനോജ് പ്രസാദ്, അയാളുടെ സഹോദരന്‍ സോമേഷ് പ്രസാദ് എന്നിവരാണ് മറ്റു പ്രതികള്‍. മനോജിനെ ഇതിനകം സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. മനോജും സോമേഷും ചേര്‍ന്ന് രാകേഷ് അസ്താനയുടെ കള്ളപ്പണം വിദേശത്ത് സൂക്ഷിക്കുകയായിരുന്നുവെന്നാണ് ഇതിനകം വെളിച്ചത്തുവന്നിട്ടുള്ള ഞെട്ടിപ്പിക്കുന്ന സത്യം. ഇത് ശരിയെങ്കില്‍ രാജ്യത്തിനകത്തെ അഴിമതിക്കാരുടെ കാര്യത്തില്‍ എന്തു വിശ്വാസ്യമായ നടപടികളാണ് സി.ബി.ഐ എടുക്കാന്‍ പോകുന്നതെന്നത് ചോദ്യചിഹ്നമായിരിക്കുകയാണ്. അത് നീളുന്നത് രാജ്യഭരണാധികാരികളുടെ നേര്‍ക്കുകൂടിയാണ്.
മോയിന്‍ ഖുറേഷിയുടെയും മറ്റും കേസന്വേഷിക്കുന്ന ഡിവൈ.എസ്.പി ദേവേന്ദ്രകുമാര്‍ കഴിഞ്ഞവര്‍ഷം ഹൈദരാബാദിലെ ബിസിനസുകാരനായ സതീശ് സന ബാബു എന്നയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഒക്ടോബര്‍ നാലിനും ഇരുപതിനുമായി ഇയാളുടെ രഹസ്യമൊഴി 164 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തി. ഇതിനുശേഷം 2017 ഡിസംബറിനും ഈ മാസത്തിനുമിടയില്‍ നാലു തവണയായി മൂന്നു കോടി രൂപ ഇയാളില്‍നിന്ന് ഉദ്യോഗസ്ഥന്‍ വാങ്ങിയെടുത്തുവെന്നാണ് കേസ്. സനബാബു തന്നെയാണ് പരാതിക്കാരന്‍. ദുബൈയിലും ലണ്ടനിലുമായാണ് രാകേഷ് അസ്താനയുടെ കള്ളപ്പണം മനോജും സഹോദരനും സൂക്ഷിച്ചിരുന്നതത്രെ. യു.പിയിലെ വഡോദരയില്‍ അസ്താനയുടെ മകളുടെ വിവാഹ സല്‍ക്കാരത്തിന് ഇടനിലക്കാര്‍വഴി കോടികള്‍ കൈമറിഞ്ഞതായും സി.ബി.ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. സി.ബി.ഐയുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ വിദേശത്ത് ഇടനിലക്കാരെ താമസിപ്പിച്ച് അവര്‍ മുഖേന കോഴ കൈപ്പറ്റിവരികയും കേസില്‍നിന്ന് ഊരിക്കൊടുക്കുകയുമാണെന്നാണ് അസ്താന സംഭവം ബോധ്യപ്പെടുത്തുന്നത്. വേലി തന്നെ വിളവുതിന്നുന്നു എന്ന് ചുരുക്കം.
സി.ബി.ഐ ജോ.ഡയറക്ടറും ഗുജറാത്ത് കേഡര്‍ ഓഫീസറുമായിരുന്ന അരുണ്‍കുമാര്‍ ശര്‍മയെ ഗുജറാത്ത് പൊലീസില്‍നിന്ന് മാറ്റി നിയമിച്ചത് കഴിഞ്ഞ ഏപ്രിലിലായിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം സി.ബി.ഐയിലെ പല നിര്‍ണായക കേസുകളും കൈകാര്യം ചെയ്യാന്‍ ശര്‍മയെ ഏല്‍പിക്കാന്‍ ഏജന്‍സി നിര്‍ബന്ധമായതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഡയറക്ടര്‍ അനില്‍ശര്‍മ ഇതിന് വഴങ്ങാതിരുന്നതിനാല്‍ മോദി സര്‍ക്കാരില്‍നിന്ന് കടുത്ത സമ്മര്‍ദം നേരിട്ടുവരികയാണ്. ബാങ്ക് തട്ടിപ്പുകേസ് പ്രതിയും ബി.ജെ.പി എം.പിയുമായിരുന്ന വിജയ്മല്യയെ ലണ്ടനിലേക്ക് നാടുവിടുന്നതിന ്‌സഹായിച്ച സി.ബി.ഐ ഓഫീസര്‍മാരില്‍ മുമ്പന്‍ മോദിയുടെ വിശ്വസ്തനായ അരുണ്‍കുമാര്‍ ശര്‍മയാണെന്നതു സംബന്ധിച്ച് നേരത്തെ സ്ഥിരീകരണമുണ്ടായിരുന്നു. നാടുവിടുമ്പോള്‍ മല്യക്കെതിരായ കുറ്റം ലളിതമാക്കിക്കൊടുത്തുവെന്നാണ് ശര്‍മക്കെതിരായ പരാതി. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയെ നേരില്‍കണ്ട ശേഷമാണ് മല്യ നാടുവിട്ടതെന്ന് അടുത്തിടെ മല്യതന്നെ വെളിപ്പെടുത്തിയിരുന്നതും സി.ബി.ഐ ജോ. ഡയറക്ടര്‍ ശര്‍മ വാര്‍ത്താകുറിപ്പിറക്കിയതും കൂട്ടിവായിക്കുമ്പോള്‍ സി.ബി.ഐ ‘കൂട്ടിലടക്കപ്പെട്ട തത്ത’ ആണെന്ന സുപ്രീംകോടതിയുടെ ആരോപണം അഴിമതിയെ ലളിതവല്‍കരിക്കുകയാണെന്ന് തോന്നാം. തത്തയെ കൂട്ടിലടച്ചിരിക്കുകയല്ല, അന്യരുടെ വിള കൊത്തിക്കൊണ്ടുവരാന്‍ വിട്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍ എന്നതാണ് സത്യം. ഇതേ ശര്‍മയാണ് മുംബൈ കോളജ് വിദ്യാര്‍ത്ഥി ഇസ്രത് ജഹാനെയും കൂട്ടുകാരനെയും പട്ടാപ്പകല്‍ ഗുജറാത്തില്‍ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലാക്കാന്‍ ശ്രമിച്ചത്. അപ്പോള്‍ രാകേഷ് അസ്താനയുടെ കൈകളിലെ കറയും ഭരണകൂടവുമായി ബന്ധപ്പെടുന്നുണ്ടോ എന്ന് സംശയിച്ചാല്‍ തെറ്റില്ല. അഴിമതിക്കാരും കുറ്റവാളികളുമായ ഓഫീസര്‍മാരെ സഹായിക്കുന്നുവെന്നാണ് അഴിമതിക്കാര്‍ക്കെതിരെ സന്ധിയില്ലാനടപടി സ്വീകരിക്കുന്ന സി.ബി.ഐ ഡയറക്ടര്‍ക്കെതിരായ മോദി സര്‍ക്കാരിന്റെ വൈരനിര്യാതന നടപടികള്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനാ പദവികളുള്ള കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷന്‍ മുതല്‍ വിജിലന്‍സ്, വിവരാവകാശ, മനുഷ്യാവകാശ, ന്യൂനപക്ഷ, വനിതാകമ്മീഷനുകളെയൊക്കെ നോക്കുകുത്തികളാക്കിയ മോദിക്ക് സി.ബി.ഐയും എന്‍.ഐ.എയും തങ്ങളുടെ ഇംഗിതം ഏറ്റുപറയുന്ന തത്തകളായതില്‍ അല്‍ഭുതമില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
kerala3 days ago
കോട്ടയം മെഡി.കോളേജ് അപകടം: രക്ഷിക്കാന്‍ വൈകി; രണ്ടര മണിക്കൂര്‍ കുടുങ്ങി ഒരാള്‍ മരിച്ചു
-
film3 days ago
ജെഎസ്കെ വിവാദം; സുരേഷ് ഗോപി മൗനം വെടിഞ്ഞ് സ്വന്തം സിനിമക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ശബ്ദിക്കണം: കെ.സി. വേണുഗോപാല്‍ എം.പി
-
kerala3 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരെ പ്രതികാര നടപടി; വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
‘കേരളത്തിന്റെ ആരോഗ്യ മേഖല രോഗാവസ്ഥയില്‍; മനുഷ്യ ജീവന് വിലയില്ലാതായി’: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala3 days ago
ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച്: ‘ആരോഗ്യ മന്ത്രിയെ വടം കെട്ടിവലിച്ച് പുറത്തിടണം’- പി.കെ ഫിറോസ്
-
More3 days ago
പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു
-
Health3 days ago
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; എട്ട് വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കാതെ ഹര്‍ഷിന
-
kerala3 days ago
വേള്‍ഡ് മലയാളി കൗണ്‍സില്‍: ഡോ. ഐസക് പട്ടാണിപറമ്പില്‍ ചെയര്മാന്, ബേബിമാത്യു സോമതീരം പ്രസിഡന്റ്