Connect with us

Video Stories

ഡോക്ടര്‍മാരുടെ സമരം വലഞ്ഞത് ജനമാണ്

Published

on

ആരോഗ്യവശാല്‍ ഏറ്റവുംകഠിനമായതാണ് ഋതുഭേദങ്ങളില്‍ പൊതുവെ വര്‍ഷകാലം. പകര്‍ച്ചവ്യാധികള്‍ ഏതുനിമിഷവും എത്രപേരിലേക്കും ഏതിടത്തേക്കുംപടരാവുന്ന കാലാവസ്ഥയില്‍ ആരോഗ്യസംരക്ഷകമേഖല അന്ത:സംഘര്‍ഷങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും കരങ്ങളില്‍ അകപ്പെടുന്നത് വിസ്മയകരവും അതീവവേദനാജനകവുമാണെന്നുതന്നെ പറയണം. രാജ്യവ്യാപകമായി ഇന്നലെ ഭിഷഗ്വര•ാര്‍ പണിമുടക്ക് നടത്തിയത് ഈഅവസരത്തില്‍ ചിന്തനീയവും ഭയനിര്‍ഭരവുമാണ്. രോഗിയുടെ മരണത്തെതുടര്‍ന്ന് പശ്ചിമബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍ക്കുനേരെയുണ്ടായ ആക്രമണമാണ് രാജ്യത്തെ അലോപ്പതി ഡോക്ടര്‍മാരെ ഒന്നടങ്കം പ്രകോപിപ്പിച്ചത്. ഒറ്റപ്പെട്ടസംഭവത്തിന്റെ പേരില്‍ ഇത്രയും ആളുകളെ രാജ്യത്താകമാനം ഇരകളാക്കേണ്ടിയിരുന്നോ എന്ന ചോദ്യം ഉന്നയിക്കപ്പെടുമ്പോള്‍തന്നെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന വിഭാഗമെന്ന നിലക്ക് ഭിഷഗ്വര•ാരുടെ പ്രതിഷേധപണിമുടക്കിനെ അടച്ചങ്ങ് കുറ്റപ്പെടുത്താനും ബുദ്ധിമുട്ടുണ്ട്.
ഇന്ത്യന്‍ മെഡിക്കല്‍അസോസിയേഷന്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഇന്നലെ ആറുമണിമുതല്‍ ഇന്നുരാവിലെ ആറുവരെ നീണ്ടുനിന്നു. ഉന്നതമായ ‘എയിംസി’ ലെ ഡോക്ടര്‍മാര്‍വരെ പണിമുടക്കി. അത്യാവശ്യ സേവനങ്ങളെല്ലാം ഉറപ്പുവരുത്തിയായിരുന്നു സമരം എന്നതുകൊണ്ട് ഡോക്ടര്‍മാര്‍ തങ്ങളുടെ സമൂഹത്തോടും പൊതുസമൂഹത്തോടുമുള്ള ഉത്തരവാദിത്തം നിറവേറ്റിയെന്ന് സമ്മതിക്കണം. ഇത് എന്തുകൊണ്ടും ആശാവഹംതന്നെ. സമരം കാഷ്വാല്‍റ്റി, ഐ.സി.യു തുടങ്ങിയ അനിവാര്യസേവനങ്ങളെ ബാധിച്ചില്ല. കേരളത്തിലും ഇതിന്റെ പ്രതിഫലനം ദൃശ്യമായി. പ്രത്യേകിച്ച് സമരത്തെക്കുറിച്ചറിയാതെ മെഡിക്കല്‍കോളജുകളില്‍ ഉള്‍പെടെ എത്തിയ രോഗികളും ബന്ധുക്കളും നന്നേകഷ്ടപ്പെട്ടു.
ചികില്‍സക്കിടെയുള്ള അപ്രതീക്ഷിതമരണവും മതിയായ ചികില്‍സാലഭ്യതയുടെ കുറവും കൈപ്പിഴകളുമൊക്കെകാരണമാണ് ഡോക്ടര്‍മാര്‍ രോഗികളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും ഈര്‍ഷ്യക്ക് പാത്രമാകുന്നത്. ഡോക്ടര്‍മാര്‍ക്കും എല്ലാമനുഷ്യരെയുംപോലെ അവരുടെ ശാസ്ത്രമേഖലക്കപ്പുറത്തേക്ക് രോഗിയുടെ ജീവന്‍ നിശ്്ചയമായും സംരക്ഷിക്കാനുള്ള കഴിവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങളുടെകഴിവും ദൈവവിധിയുമാണ് ഒരുജീവന്‍ നിലനില്‍ക്കണോ ഇല്ലാതാകണോ എന്ന് തീരുമാനിക്കുകയെന്നാണ് ഡോക്ടര്‍മാര്‍തന്നെ പറയാറ്. രോഗികളുടെ ബന്ധുക്കളെസംബന്ധിച്ചും ഡോക്ടര്‍മാരെപോലെതന്നെ അതികഠിനമായ മാനസികസമ്മര്‍ദങ്ങളിലൂടെ കടന്നുപോകുന്ന സന്ദര്‍ഭമാണ് ഉറ്റവരുടെ ആസ്പത്രിവാസക്കാലം. അപകടങ്ങളാലും ഗുരുതരരോഗങ്ങളാലും ആസ്പത്രികളിലെത്തുന്നവര്‍ മരണപ്പെടുന്നത് ബന്ധുക്കളിലുണ്ടാകുന്ന മാനസികത്തകര്‍ച്ച അറിയാത്തവരാവില്ല രോഗിയെ കൈകാര്യംചെയ്യുന്ന ഭിഷഗ്വര•ാരും. നിയമപരമായും ധാര്‍മികമായും തൊഴില്‍പരമായും രോഗിയുടെ ജീവന്‍ രക്ഷിക്കേണ്ട ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്കുണ്ട്. അവരില്‍ ബഹുഭൂരിപക്ഷംപേരും അത് നിര്‍വഹിക്കുന്നുണ്ടെന്നുതന്നെയാണ് പൊതുജനത്തിന്റെ വിശ്വാസവും. എന്നാല്‍ അപൂര്‍വംസന്ദര്‍ഭങ്ങളില്‍ ആസ്പത്രികള്‍ക്കുനേരെ ഉണ്ടാകുന്ന ആക്രമണങ്ങളും സംഘര്‍ഷാവസ്ഥയും ഡോക്ടര്‍മാരുടെ ആത്മവീര്യത്തെ ചോര്‍ത്തുന്ന രീതിയിലാകുന്നുവെന്നതാണ് ഐ.എം.എ അടക്കമുള്ള ആരോഗ്യരംഗത്തെ സംഘടനകള്‍ ഉന്നയിക്കുന്ന പരാതി. ഇതിനെ അഭിസംബോധനചെയ്യേണ്ട ഉത്തരവാദിത്തം തീര്‍ച്ചയായും ജനാധിപത്യസമൂഹത്തില്‍ സര്‍ക്കാരിന് തന്നെയാണ്.
ജൂണ്‍പത്തിന് കൊല്‍ക്കത്ത നീല്‍രത്തന്‍ സര്‍ക്കാര്‍ മെഡി.കോളജില്‍ രോഗി മരിച്ചതിനെതുടര്‍ന്ന് ജൂനിയര്‍ഡ്യൂട്ടിഡോക്ടര്‍മാര്‍ക്കുനേരെയുണ്ടായ ആക്രമണം അതുകൊണ്ടുതന്നെ ഒഴിവാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന ഭരണകൂടത്തിന്റേതായിരുന്നു. എന്നാല്‍ അക്രമംനടന്ന ശേഷവും അതിനെതിരെ കര്‍ശനമായി നടപടിയെടുക്കുകയും ഡോക്ടര്‍മാരെ സാന്ത്വനപ്പെടുത്തുകയും ചെയ്യേണ്ട മമതബാനര്‍ജി സര്‍ക്കാര്‍ അവരെ വിശ്വാസത്തിലെടുക്കുന്ന നിലപാടല്ല സ്വീകരിച്ചത്. ഇതാണ് ഡോക്ടര്‍മാരുടെ സമരം വ്യാപിക്കുന്നതിനും ദേശീയതലത്തിലെ പണിമുടക്കിലേക്കും എത്തിച്ചത്. മുഖ്യമന്ത്രി മമത വിഷയത്തില്‍ കുറ്റപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാരിനെയാണ്. കേന്ദ്രമാകട്ടെ മമതസര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയായുധമായി ഡോക്ടര്‍മാരുടെ രോഷത്തെ കാണുന്നു. ഇതുമൂലം പാവപ്പെട്ട രോഗികളുടെ ജീവനാണ് തുലാസിലാടുന്നത്. വിവിധമാരകരോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്ന പാവപ്പെട്ടവരെയും സാധാരണക്കാരെയും സംബന്ധിച്ച് സര്‍ക്കാര്‍ആസ്പത്രികളാണ് ഏകആശ്രയം. നാം കിണഞ്ഞുപരിശ്രമിച്ചിട്ടുകൂടി മാരകപകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയാണ്. നിപ ഭീതി കേരളത്തില്‍നിന്ന് ഭാഗ്യവശാല്‍ അകന്നെങ്കിലും മറ്റുപല പനികളും പടര്‍ന്നുപിടിക്കാവുന്ന സമയമാണിത്. ബീഹാറില്‍ മസ്തിഷ്ടകപ്പനി ബാധിച്ച് നൂറിലധികം കൂട്ടികളാണ് ഒരുമാസത്തിനിടെ മരിച്ചത്. ഇതിനിടെയാണ് രാജ്യത്തെ സ്വകാര്യആസ്പത്രികളിലുള്‍പ്പെടെ രോഗികള്‍ ഡോക്ടര്‍മാരുടെ മരുന്നുകുറിപ്പടി കാത്ത്് നിരാശരായത്.
ഡോക്ടര്‍മാര്‍ക്കും ആതുരസേവകര്‍ക്കും ആസ്പത്രികള്‍ക്കുമെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ ഫലപ്രദമായ നിയമംആവശ്യമാണ്. നിലവിലെ നിയമം പ്രതികളെ സഹായിക്കുന്നുവെന്ന പരാതിയാണ് ഐ.എം.എ ഉന്നയിക്കുന്നത്. ഇന്ത്യയിലെ 40 ശതമാനം ഡോക്ടര്‍മാര്‍ അക്രമത്തിനിരയാകുന്നുവെന്ന് അവര്‍ പറയുന്നു. ആരോഗ്യരംഗം കച്ചവടവല്‍കരിക്കപ്പെടുന്ന ഇന്നത്തെകാലത്ത് ഇതരമേഖലകളില്‍നിന്ന് ഭിന്നമായി എല്ലാറ്റിലുംമുകളിലുള്ള തങ്ങളുടെ കടമ രോഗികളുടെ ജീവല്‍സംരക്ഷണമാണെന്ന ബോധ്യം ഡോക്ടര്‍സമൂഹത്തിനുണ്ടാകണം. പൊതുജനത്തിന്റെ നികുതിപ്പണത്തില്‍നിന്ന് ലക്ഷങ്ങള്‍ ചെലവാക്കി സര്‍ക്കാര്‍ മെഡിക്കല്‍കോളജുകളില്‍നിന്ന് പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ സമൂഹത്തോടുള്ള ഉത്തരവാദിത്തം മറക്കുന്ന കാഴ്ചയാണ് സര്‍ക്കാര്‍ആസ്പത്രികളിലും ഗ്രാമീണമേഖലയിലും ഇന്നുകാണുന്ന ഡോക്ടര്‍മാരുടെ അഭാവത്തിന് കാരണം. പണത്തിനുമീതെ പറക്കാത്ത പരുന്തായി ഡോക്ടര്‍മാര്‍ മാറരുതെന്നതുപോലെ സമൂഹത്തിന്റെ സംരക്ഷകരെന്ന വലിയ ഉത്തരവാദിത്തമാണ് ഡോക്ടര്‍-ആതുരസേവകസമൂഹം നിര്‍വഹിക്കുന്നതെന്ന് തിരിച്ചറിയാന്‍ ജനങ്ങള്‍ക്കുംകഴിയണം. അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധത്തേക്കാള്‍ ഊഷ്മളമാകേണ്ട പാരസ്പര്യമാണ് ഡോക്ടര്‍-രോഗീബന്ധത്തിലുണ്ടാകേണ്ടതെന്ന ബോധം ബന്ധപ്പെട്ട എല്ലാവരിലും എന്നുമുണ്ടാകട്ടെ. സമരം അവസാനിച്ചത് എന്തായാലും ആശ്വാസമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending