Connect with us

Video Stories

‘മാലാഖമാരെ’ ഇനിയും അപമാനിക്കണോ

Published

on

ആഗസ്റ്റ് മധ്യേ വീശിയടിച്ച നൂറ്റാണ്ടിലെ അത്യപൂര്‍വ പ്രളയക്കെടുതിയുടെ അവസ്ഥാന്തരങ്ങള്‍ മലയാളിയുടെ ജീവിത ഭാവിയെ തുറിച്ചുനോക്കുന്ന പതിതകാലഘട്ടമാണിത്. പ്രളയബാധിതരുടെ പുനരധിവാസം, പാലങ്ങളും പാതകളുമടക്കമുള്ള സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണം, സുരക്ഷിതമായ ഭാവി തുടങ്ങിയ കാര്യങ്ങളില്‍ സ്വീകരിക്കേണ്ട അതിനിര്‍ണായകമായ തീരുമാനങ്ങളും നടപടികളുമാണ് ഓരോ മേഖലയും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ പകുതിയോളം മനുഷ്യര്‍ ഇരയായ കെടുതിയുടെ തീവ്രത കണ്ട് മനംനൊന്തവര്‍ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് വാക്കുകളാലും വസ്തുക്കളായും അര്‍ത്ഥത്താലും സഹായങ്ങള്‍ ഇവിടേക്ക് വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. അതിന് കാരണം നാം നൂറ്റാണ്ടുകളായി പിന്തുടരുന്ന സാംസ്‌കാരികമായ ഔന്നത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പലതവണ ഓര്‍മിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇത്തരം തീരാവ്യഥകള്‍ക്കും മനുഷ്യ സ്പര്‍ശത്തിനുമിടയിലാണ് സ്ത്രീ സുരക്ഷയടക്കമുള്ള വിഷയങ്ങളില്‍ നിരവധി ഗൗരവമായ ആരോപണങ്ങള്‍ അദ്ദേഹം ഭരിക്കുന്ന സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ തീമഴ പോലെ ഉയര്‍ന്നുവന്നിരിക്കുന്നത്.
2014 മുതല്‍ പതിമൂന്ന് തവണയായി കാത്തലിക് ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിപ്പെട്ട കോട്ടയത്തുകാരിയായ കന്യാസ്ത്രീക്കും ബന്ധുക്കള്‍ക്കും അവരുടെ സമൂഹത്തിനും പരാതിപ്പെട്ട് രണ്ടര മാസമായിട്ടും സാമാന്യനീതി കിട്ടുന്നില്ലെന്ന് മാത്രമല്ല, അവരോട് എപ്പോള്‍ അത് ലഭ്യമാകുമെന്ന് ഉറപ്പുപറയാന്‍ പോലും പൊലീസിന് കഴിയുന്നില്ല. കന്യാസ്ത്രീയെ ബിഷപ്പ് ബലാല്‍സംഗം ചെയ്തുവെന്നതിന് തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍തന്നെ ഹൈക്കോടതിക്ക് മൊഴി നല്‍കിയതാണ്. എന്നിട്ടും കന്യാസ്ത്രീക്ക് നീതി ലഭിക്കാന്‍ അവരുടെ അഞ്ച് സഹപ്രവര്‍ത്തകര്‍ക്ക് പരസ്യപ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടിവന്നിരിക്കുന്നുവെന്നത് നമ്മുടെ ഭരണ സംവിധാനത്തിന് മാത്രമല്ല, ജനാധിപത്യത്തിനാകെതന്നെ നാണക്കേടാണ്. എറണാകുളത്ത് കഴിഞ്ഞ നാലു ദിവസമായി കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരത്തിന് കേരളീയപൊതുസമൂഹത്തില്‍നിന്ന് വന്‍ പിന്തുണ ലഭിച്ചുവരുന്നതെങ്കിലും ആഭ്യന്തര വകുപ്പും സര്‍ക്കാരും കാണേണ്ടിയിരുന്നു. ഇത്തരമൊരു ദയനീയ സ്ഥിതിവിശേഷം കേരളത്തെ സംബന്ധിച്ചിടത്തോളം കേട്ടുകേള്‍വിയില്ലാത്തതാണ്. കേരളത്തിന്റെ സാമൂഹിക വികസനത്തില്‍ കന്യാസ്ത്രീകള്‍ വഹിച്ച പങ്കിന് സമംവെക്കാന്‍ മറ്റൊരു വിഭാഗം വേറെയില്ലെന്നിരിക്കെ നീതിതരൂ എന്ന് തെരുവിലിറങ്ങി അപേക്ഷിക്കേണ്ട ഗതികേട് ഭൂമിയിലെ മാലാഖമാര്‍ക്ക് ഉണ്ടായെങ്കില്‍ ചരിത്രം ഇവിടുത്തെ ഭരണാധികാരികള്‍ക്കും സി.പി.എം കക്ഷിക്കും മാപ്പുനല്‍കില്ല.
പഞ്ചാബ് ജലന്ധറിലെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ ജൂണ്‍ 28ന് നല്‍കിയ പരാതിയില്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടിയെടുക്കാന്‍ പൊലീസിന് എന്തു തടസ്സമാണെന്ന് ഇതുവരെയും വ്യക്തമല്ല. നിയമത്തിന് ആരും അതീതരല്ലെന്ന് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കി. കന്യാസ്ത്രീ ചൂണ്ടിക്കാണിച്ച ദിവസം സന്യാസിനീമഠത്തില്‍ ബിഷപ്പ് താമസിച്ചുവെന്നതിനും അദ്ദേഹം ഇരയെ പരാതി നല്‍കിയ ശേഷവും അപകടപ്പെടുത്താന്‍ ശ്രമിച്ചുവെന്നതിനും നിരവധി തെളിവുകളാണ് പൊലീസിനു മുമ്പാകെ എത്തിച്ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ മാസമാദ്യം ജലന്ധറില്‍ചെന്ന വൈക്കം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് വെറും കയ്യോടെ മടങ്ങേണ്ടിവന്നുവെന്നതിന് കാരണം അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകളില്‍ ഉന്നത ഭരണനേതൃത്വത്തില്‍ നിന്നുള്ള ചങ്ങല വീണിട്ടുണ്ടെന്നതിന് തെളിവാണ്. ആരോപണം ഉന്നയിച്ച കന്യാസ്ത്രീ കാത്തലിക് ആസ്ഥാനമായ വത്തിക്കാനും ഇന്ത്യയിലെ ബിഷപ്പ് സമൂഹത്തിനും നല്‍കിയ പരാതിയില്‍, ബിഷപ്പ് ഫ്രാങ്കോ രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗപ്പെടുത്തി നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുന്നുവെന്നാണ് ആരോപിച്ചിരിക്കുന്നത്.
ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്ക് സഭയില്‍ നിന്നും നീതി കിട്ടാത്തതിനെ തുടര്‍ന്നാണ് തെരുവിലിറങ്ങേണ്ടിവന്നതെന്നാണ് സമരക്കാര്‍ പറയുന്നത്. മറ്റൊരിടവും ഇല്ലാതെ വന്നതിനെ തുടര്‍ന്നാണ് പൊതുജനത്തിനു മുന്നിലേക്ക് തങ്ങള്‍ക്ക് വരേണ്ടി വന്നതും പൊലീസിനെയും കോടതിയെയും സമീപിക്കേണ്ടി വന്നതും. സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് വിഷയത്തില്‍ വേണ്ടവിധത്തിലുള്ള നടപടി സ്വീകരിക്കാന്‍ തടസം നില്‍ക്കുന്നതെന്നാണ് ഇപ്പോള്‍ തങ്ങള്‍ മനസിലാക്കുന്നത്. ഇരയെ സംരക്ഷിക്കാതെ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് ഉണ്ടാകുന്നതെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം സന്യാസിനീ സമൂഹത്തെയാകമാനം അപമാനിക്കുന്ന പ്രസ്താവന നടത്തിയ നിയമസഭാസാമാജികന്‍ കേരളീയ പ്രബുദ്ധതയുടെ മേല്‍ പരക്കം പായുന്നു. ഒരു സാധാരണക്കാരനെതിരെയാണ് സമാനമായ പരാതികള്‍ കിട്ടിയിരുന്നതെങ്കിലോ യു.ഡി.എഫ് ഭരണകാലത്താണെങ്കിലോ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവ്വിധം എവിടെയും തൊടാതെ സംസാരിക്കാന്‍ ഇടതുപക്ഷത്തിനും പൊലീസിനും കഴിയുമായിരുന്നോ? ഇതിനെതിരെയൊക്കെ പ്രതികരിക്കേണ്ട വനിതാകമ്മീഷനും സി.പി.ഐയടക്കമുള്ള ഇതര കക്ഷികള്‍ക്കും നാവ് വഴങ്ങുന്നതേയില്ല.
സ്ത്രീ പീഡകര്‍ക്ക് കയ്യാമം വെക്കുമെന്ന് പറഞ്ഞവര്‍ പീഡന വീരന്‍മാര്‍ക്ക് പൂമാലയൊരുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. വോട്ടു ബാങ്ക് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചരടുകളാണിതെങ്കില്‍, സമാനമായ മറ്റൊരു പീഡന പരാതിയില്‍ സ്വന്തം പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നതായിരിക്കണം സ്വന്തം നിയമസഭാസാമാജികനായ പി.കെശശിക്കെതിരെ അനങ്ങാപ്പാറനയം സ്വീകരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. പാര്‍ട്ടിക്കാരിയുടെ പരാതിയില്‍ പാര്‍ട്ടി നേതാവിനെതിരെ പാര്‍ട്ടി നേതൃത്വം അന്വേഷിക്കുമെന്ന് പറയുന്നത് കമ്യൂണിസ്റ്റുകള്‍ക്ക് മാത്രമേ അനുസരിക്കാന്‍ കഴിയൂ. എല്ലാം പാര്‍ട്ടിയാണെന്ന് പറയാന്‍ മുമ്പ് കമ്യൂണിസ്റ്റുകള്‍ ഭരിച്ച് അടിയറവു പറഞ്ഞ സോവിയറ്റ് റഷ്യയല്ല ജനാധിപത്യഇന്ത്യ. രാജ്യത്തെ ഭരണഘടനയും ചട്ടങ്ങളുമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന തോന്നല്‍ തത്കാലത്തേക്ക് ഉപകരിക്കുമെങ്കിലും ജനാധിപത്യ രാഷ്ട്രീയത്തില്‍ അഹന്താനിര്‍ഭരമായ ധാര്‍ഷ്ട്യത്തിനും കബളിപ്പിക്കലിനും ഒരിറ്റും പ്രസക്തിയില്ലെന്ന് ഓര്‍മയിലുണ്ടാകട്ടെ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending