Connect with us

Video Stories

പ്രതിപക്ഷ ഭിന്നത ആത്മഹത്യാപരം

Published

on

പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ രാജ്യത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയകക്ഷികളും അവരവരുടെ രീതിയില്‍ തകൃതിയായ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണിപ്പോള്‍. ഏറ്റവും വലുതും പ്രവിശാലവുമായ കോണ്‍ഗ്രസിനാണ് എന്‍.ഡി.എ സര്‍ക്കാരിനെതിരെ ഫലപ്രദവും പ്രായോഗികവുമായ മല്‍സരം കാഴ്ചവെക്കാനാകുക എന്ന് കേവല രാഷ്ട്രീയം അറിയാവുന്ന ഏവരും സമ്മതിക്കും. മോദി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ കെടുകാര്യസ്ഥതകളും ക്രമക്കേടുകളും അഴിമതിയും ഇതിനകംതന്നെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുന്നതില്‍ രാഹുല്‍ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിജയിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന തോന്നലാണ് പൊതുവെ സംജാതമായിരിക്കുന്നത്. ഈ വെല്ലുവിളി നേരിടുന്നതിന് ബി.ജെ.പി അതിന്റെ ദേശീയ കൗണ്‍സില്‍ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ചില തീരുമാനങ്ങളും പ്രഖ്യാപിക്കുകയുണ്ടായി. മണിക്കൂറോളം നീണ്ട തന്റെ പ്രസംഗത്തില്‍ കോണ്‍ഗ്രസിനും മറ്റുമെതിരെ വെറും വാചോടാപങ്ങള്‍ക്കപ്പുറം സ്വന്തം സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് കാര്യമായൊന്നും അവകാശപ്പെടാന്‍ പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ കഴിഞ്ഞില്ല. രാമക്ഷേത്രം നിര്‍മിക്കുമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ ആകെ നല്‍കിയ ഉറപ്പ്. സ്വന്തം നേട്ടങ്ങളേക്കാള്‍ 2014ലേതുപോലെ എതിരാളികളുടെ ഭിന്നിപ്പിലും കഴിവുകേടിലുമാണ് ബി.ജെ.പിയുടെ പ്രതീക്ഷയെന്നാണ് ഇത് വ്യക്തമാക്കുന്നത്.
സമാജിവാദിപാര്‍ട്ടി, ബി.എസ്.പി, സി.പി.എം, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ഡി.എം.കെ, ടി.ഡി.പി, മുസ്‌ലിം ലീഗ്, എന്‍.സി.പി, പി.ഡി.പി, ആംആദ്മി പാര്‍ട്ടി തുടങ്ങിയ ചെറുതും വലുതുമായ കക്ഷികളെയെല്ലാം കൂടെനിര്‍ത്തി മതേതര വോട്ടുകള്‍ പരമാവധി ഭിന്നിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് പ്രയത്‌നിക്കുന്നത്. അതിലൂടെയേ മോദി സര്‍ക്കാരിന്റെ നിലവിലെ 31 ശതമാനം വോട്ടും 282 എന്ന അംഗസംഖ്യയും കുറച്ച് അധികാരം തിരിച്ചുപിടിക്കാന്‍ കഴിയൂ. നിര്‍ഭാഗ്യവശാല്‍ സി.പി.എം, എസ്.പി, ബി.എസ്.പി, തെലുങ്കുദേശം കക്ഷികളുടെ നിലപാട് ഐക്യത്തിന് യോജിച്ചതല്ല. ബി.ജെ.പിക്കെതിരെ ഘോരഘോരം ശബ്ദിക്കുമ്പോഴും അവര്‍ പ്രാദേശികതലത്തിലുള്ള നീക്കുപോക്കുകള്‍ക്കാണ് ഊന്നല്‍നല്‍കുന്നത്. സ്വാഭാവികമായും ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഉത്തര്‍പ്രദേശിലാണ് എല്ലാവരുടെയും കണ്ണ്. യു.പിയില്‍ ജനുവരി 12ന് സഖ്യം പ്രഖ്യാപിച്ച എസ്.പിയും ബി.എസ്.പിയും ഇതാണ് വ്യക്തമാക്കിയത്. ബി.ജെ.പിക്കെതിരായ വോട്ടുകള്‍ പരമാവധി വിരുദ്ധ ചേരിയില്‍ ഒരുമിപ്പിക്കേണ്ടതിന് പകരം എസ്.പിയും ബി.എസ്.പിയും എടുത്തിരിക്കുന്ന നിലപാട് മതേതര സഖ്യത്തിന് ഗുണകരമാകുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസിനേക്കാള്‍ തങ്ങള്‍ക്കാണ് അവിടെ വോട്ടു ശതമാനം കൂടുതലെന്ന വാദമാണ് ഇരുപാര്‍ട്ടികളും ഉയര്‍ത്തുന്നത്. 7.53 ശതമാനം വോട്ടുമാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അതിന്റെ പഴയകാല തട്ടകത്തിലുള്ളതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 2014ല്‍ യു.പിയിലെ എസ്.പിയുടെയും (22.35) ബി.എസ്.പിയുടെയും (19.77) വോട്ടു ശതമാനംകൊണ്ട് ബി.ജെ.പിയുടെ 42.63 ശതമാനത്തെ മറികടക്കാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. പക്ഷേ രാഷ്ട്രീയത്തിലെപ്പോഴും ഒന്നും ഒന്നും രണ്ടാവില്ലെന്നവര്‍ മനസ്സിലാക്കണം. എന്നാല്‍ നാല്‍പതുകൊല്ലമായി ബി.ജെ.പി വിജയിച്ചുവന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രിയുടെ ഫൂല്‍പൂരിലും പ്രതിപക്ഷ സഖ്യമാണ് വന്‍വിജയം നേടിയതെന്നത് കാണാതിരുന്നുകൂടാ. ഖൈറാനയിലും രാജസ്ഥാനിലെ ആള്‍വാര്‍, അജ്മീര്‍, പഞ്ചാബിലെ ഗുരുദാസ്പൂര്‍ എന്നിവിടങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ. കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് 38 വീതം സീറ്റുകളില്‍ മല്‍സരിക്കാനും കോണ്‍ഗ്രസിനും അജിത് സിങിന്റെ ലോക് താന്ത്രിക് കക്ഷിക്കും രണ്ടുവീതം സീറ്റുകള്‍ നീക്കിവെക്കാനുമാണ് അഖിലേഷും മായാവതിയും തയ്യാറായിരിക്കുന്നത്. ചിരകാല വൈരികളായിരുന്ന ഇരുകക്ഷികളും ഒരുമിച്ചുവെന്നത് മതേതര പിന്നാക്ക-ദലിത് രാഷ്ട്രീയ മുന്നേറ്റത്തിന് ഗുണകരമാണെങ്കിലും കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് ഇന്നത്തെ സാഹചര്യത്തില്‍ യു.പിയില്‍ തെരഞ്ഞെടുപ്പ് നേരിടുന്നത് ഇരുവര്‍ക്കും മതേരത്വത്തിനും ഗുണകരമാകുമോ എന്ന് പരിശോധിക്കപ്പെടണം. തങ്ങളെ അവര്‍ കുറച്ചുകാണുകയാണെന്നാണ് മൊത്തമുള്ള 80 സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ച് രാഹുല്‍ഗാന്ധി രംഗത്തുവന്നിരിക്കുന്നത്. മൂന്നു പാര്‍ട്ടികളും ഒരുമിച്ചുനിന്നാല്‍ ബി.ജെ.പിക്കെതിരായ വോട്ടുകള്‍ പൂര്‍ണമായും സംയുക്ത സ്ഥാനാര്‍ത്ഥിക്ക് വീഴില്ലെന്ന ന്യായമാണ് എസ്.പിയും ബി.എസ്.പിയും ഉന്നയിക്കുന്നത്. ഇത് ശരിയെന്ന ്‌തോന്നാമെങ്കിലും ഫലത്തില്‍ വോട്ടിങ് ശതമാനം ഛിന്നഭിന്നമായാല്‍ സംഭവിക്കുന്നത് ബി.ജെ.പിയുടെ വിജയമായേക്കാം.
ബി.ജെ.പിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിട്ടും കേരളം പോലുള്ള സംസ്ഥാനങ്ങളിലെ തിരിച്ചടി ഭയന്ന് കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതില്‍നിന്ന് സി.പി.എം പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. കഴിഞ്ഞദിവസം പ്രകാശ്കാരാട്ട് കോണ്‍ഗ്രസിനെ എതിര്‍ത്തുകൊണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കിയത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരിയുടെ നിലപാടിനോടുള്ള യോജിപ്പും പഴയ നിലപാടില്‍നിന്നുള്ള പിറകോട്ടുപോക്കുമാണ്. കോണ്‍ഗ്രസുമായി ധാരണയാകാം, സഖ്യമാകില്ലെന്നാണ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിലപാട്. ഇത് പശ്ചിമബംഗാള്‍ പോലുള്ള സ്ഥലങ്ങളില്‍ ഇനിയും പ്രാബല്യത്തില്‍ വന്നിട്ടില്ല. രാജസ്ഥാനില്‍ ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ചില സീറ്റുകളില്‍ ബി.ജെ.പിയുടെ വിജയത്തിന് കാരണമായത് സി.പി.എമ്മിന്റെ ഈ തലതിരിഞ്ഞ നയമാണ്.
ബീഹാറില്‍ 2015ല്‍ ഉണ്ടാക്കിയതുപോലുള്ള മഹാസഖ്യത്തിന് എല്ലാപ്രതിപക്ഷകക്ഷികളും യോജിക്കേണ്ട കാലമാണിത്. വേണ്ടിവന്നാല്‍ ഇനിയും സഖ്യമാകാമെന്ന നിലപാടാണ് രാഹുല്‍ഗാന്ധി മുന്നോട്ടുവെച്ചിരിക്കുന്നത്. ഡിസംബറില്‍ ബി.എസ്.പി ഇടഞ്ഞുനിന്നിട്ടും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് തനിച്ച് അധികാരത്തിലെത്താന്‍ കഴിഞ്ഞത് അവരുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെന്നു സമ്മതിക്കണം. ബി.ജെ.പി ഇനിയൊരിക്കല്‍കൂടി അധികാരത്തിലെത്തിയാലുണ്ടായേക്കാവുന്ന മഹാഭീഷണി തിരിച്ചറിഞ്ഞുകൊണ്ടുവേണം ജനതല്‍പരരായ ഓരോകക്ഷികളുടെയും നേതാക്കളുടെയും ഈദിനങ്ങളിലെ ഓരോ കരുനീക്കവും. 2014ലെ ലോക്‌സഭയിലെ ബി.എസ്.പിയുടെ വട്ടപ്പൂജ്യം ആരും മറക്കരുത്. സമ്പന്നരുടെ കാവല്‍ക്കാരനായ നരേന്ദ്രമോദിയും ഇന്ത്യന്‍മതേരത്വത്തിന്റെ പ്രതീകമായ രാഹുല്‍ഗാന്ധിയും തമ്മിലാണ് പോരാട്ടം. അതുതന്നെയാകട്ടെ എല്ലാമതേതരകക്ഷികളുടെയും ലക്ഷ്യവും മാര്‍ഗവും. രാജ്യം വേണോ, നേതാവ് വേണോ എന്നു തീരുമാനിക്കേണ്ട നിര്‍ണായക ഘട്ടത്തില്‍ ചാഞ്ചല്യം ആത്മഹത്യാപരമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending