Connect with us

Video Stories

ചെറിയ പാര്‍ട്ടികളെ സൂക്ഷിക്കണം

Published

on

കെയ് ബെനഡിക്ട്

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പായി ചില തെരഞ്ഞെടുപ്പ് വിദഗ്ധര്‍ മധ്യപ്രദേശും രാജസ്ഥാനും പോലുള്ള നിര്‍ണായക സംസ്ഥാനങ്ങള്‍ ബി.ജെ.പി വിജയിക്കുമെന്ന് പ്രവചിക്കുമ്പോള്‍ ചിലര്‍ കോണ്‍ഗ്രസിന് സാധ്യത കല്‍പിക്കുന്നുണ്ട്. അടുത്ത കാലത്തുള്ള തെരഞ്ഞെടുപ്പ് ചരിത്രം നോക്കിയാല്‍ കോണ്‍ഗ്രസ് കരുതിയിരിക്കുന്നത് നല്ലതാണ്. ഗുജറാത്തില്‍ ബി.ജെ.പിയെ കിതപ്പിക്കുന്ന പ്രചാരണം നടത്തിയിട്ടും പാര്‍ട്ടി തോറ്റു. കര്‍ണാടകയിലും പ്രതീക്ഷിച്ചതിലും താഴെയായിരുന്നു പ്രകടനം. രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരായ വലിയ ഭരണവിരുദ്ധ വികാരം സ്വാഭാവികമായി കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കും എന്ന് വിശ്വസിക്കുന്നത് യുക്തിസഹമാകില്ല. സ്വതന്ത്രരെയും വിഘടിത വിഭാഗങ്ങളെയും പണം നല്‍കി തെരഞ്ഞെടുപ്പില്‍ നിര്‍ത്തി വോട്ട് ഭിന്നിപ്പിക്കാനുള്ള തന്ത്രം 2014 മുതല്‍ ബി. ജെ.പി നടത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഗുജറാത്തില്‍ 16 സീറ്റുകളാണ് 200-2000 വോട്ടുകളുടെ വ്യത്യാസത്തില്‍ കോണ്‍ഗ്രസിന് നഷ്ടമായത്. ഒരു ഡസന്‍ മണ്ഡലങ്ങളില്‍ ‘വോട്ടു ഭിന്നിപ്പിക്കല്‍ കക്ഷികള്‍’ തോല്‍പ്പിച്ചു കളഞ്ഞു; ഉദാഹരണത്തിന് ഗോധ്ര മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിക്ക് 898 വോട്ടുകള്‍ കിട്ടിയപ്പോള്‍ 258 വോട്ടിനാണ് കോണ്‍ഗ്രസ് തോറ്റത്.
ഗുജറാത്തിലെ 182 സീറ്റുകളില്‍ 99 എണ്ണം നേടിയ ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായി 80 സീറ്റുകളാണ് കിട്ടിയത്. വോട്ട് ഭിന്നിപ്പിക്കല്‍ കക്ഷികള്‍ ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഒരു ഡസന്‍ സീറ്റുകള്‍ കൂടുതല്‍ കിട്ടുകയും ബി.ജെ.പിയുടെ സീറ്റുകള്‍ 87 ആയി കുറയുകയും ചെയ്യുമായിരുന്നു. 138 സീറ്റുകളില്‍ മത്സരിച്ച് ഒന്നില്‍പോലും വിജയിക്കാഞ്ഞ ബി.എസ്.പിക്ക് വെറും 0.7 ശതമാനം വോട്ടാണ് കിട്ടിയത്. 57 മണ്ഡലങ്ങളില്‍ മത്സരിച്ചു ഒരു സീറ്റില്‍ മാത്രം ജയിച്ച എന്‍.സി.പിക്ക് 0.6 ശതമാനം വോട്ടാണ് കിട്ടിയത്. ആംആദ്മി പാര്‍ട്ടി 30 സീറ്റില്‍ ഭാഗ്യം പരീക്ഷിച്ചപ്പോള്‍ ഒന്നില്‍പോലും ജയിക്കാതെ, രണ്ടു മണ്ഡലങ്ങളിലൊഴികെ എല്ലാ സീറ്റിലും കെട്ടിവെച്ച കാശുപോയി വെറും 0.1 ശതമാനം വോട്ടു മാത്രം നേടി. മത്സരരംഗത്തുണ്ടായിരുന്ന 700 സ്വാതന്ത്രരില്‍ മിക്കവരെയും ബി.ജെ.പി പണം നല്‍കി നിര്‍ത്തിയതായിരുന്നു എന്നാരോപിക്കപ്പെടുന്നു.
മധ്യപ്രദേശില്‍ 2008ല്‍ മൂന്നു സീറ്റില്‍ മത്സരിച്ച, എല്ലാ സീറ്റിലും തോല്‍ക്കുകയും രണ്ടെണ്ണത്തില്‍ കെട്ടിവെച്ച കാശ് പോവുകയും ചെയ്ത എന്‍.സി.പി 2013ല്‍ 72 സീറ്റുകളില്‍ മത്‌സരിച്ച് വെറും 0.3 ശതമാനം വോട്ടുനേടി. എല്ലാ സീറ്റിലും കെട്ടിവെച്ച കാശുപോയെങ്കിലും ചിലയിടത്തെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ജയസാധ്യത ഇല്ലാതാക്കി. 2013ല്‍ ഛത്തീസ്ഗഡില്‍ 90ല്‍ 3 സീറ്റില്‍ മത്സരിച്ച എന്‍.സി.പിക്ക് എല്ലാത്തിലും തോല്‍വിയും വെറും 0.52 ശതമാനം വോട്ടുമായിരുന്നു കിട്ടിയത്. ഇത്തവണ എന്‍.സി.പി 28 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസുകാരനായ അജിത് ജോഗിയും ബി.എസ്.പി മേധാവി മായാവതിയും കൂടിയുണ്ടാക്കിയ മുന്നണി തുടര്‍ച്ചയായി നാലാം തവണയും അധികാരത്തിലെത്താനുള്ള ബി.ജെ.പിയുടെ യാത്ര സുഗമമാക്കും. രാഷ്ട്രീയ കൗശലത്തില്‍ വലിയ കളിക്കാരായ പവാറും മായാവതിയും ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ ഒതുക്കാനും അങ്ങനെ 2019ലെ പൊതുതെരഞ്ഞെടുപ്പിനുശേഷമുള്ള കോണ്‍ഗ്രസിന്റെ വിലപേശല്‍ ശക്തി കുറയ്ക്കാനുമായിരിക്കും ഇക്കളി കളിക്കുന്നത്. അഞ്ച് കൊല്ലംമുമ്പ് രാജസ്ഥാനില്‍ 195 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ബി.എസ്.പി മൂന്നു സീറ്റില്‍ വിജയിച്ചു, 3.37 ശതമാനം വോട്ടുകള്‍ നേടി. സി.പി.എം, സി.പി.ഐ, സി.പി.ഐ എം.എല്‍, മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ആര്‍.എല്‍.ഡി, ജെ. ഡി.എസ്, എസ്.പി എന്നീ കക്ഷികള്‍ ചേര്‍ന്ന ‘രാജസ്ഥാന്‍ ജനാധിപത്യ മുന്നണി’ ബി.ജെ.പിയെ തോല്‍പ്പിക്കാനായി രൂപം കൊണ്ടിട്ടുണ്ടെങ്കിലും മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചു കാവി പാര്‍ട്ടിക്ക് വിജയം നേടിക്കൊടുക്കാനേ ആത്യന്തികമായി സഹായിക്കൂ. 2013ല്‍ സി.പി.എം 4.46 ശതമാനം, എസ് പി 1.40 ശതമാനം, സി. പി.ഐ 1.47 ശതമാനം, ജെ.ഡി.എസ് 0.39 ശതമാനം, ആര്‍.എല്‍. ഡി 0.32 ശതമാനം, സി.പി.ഐ എം.എല്‍ 0.65 ശതമാനം എന്നിങ്ങനെയായിരുന്നു വോട്ടുനില. സാഹസമെന്നോ, അമിതാവേശമെന്നോ ഒക്കെ വിളിക്കാവുന്ന ഒരു നീക്കത്തില്‍, (എല്ലാവരും കൂടി 9 ശതമാനം വോട്ടു നേടിയ) ഈ കക്ഷികള്‍ സി.പി.എം നേതാവ് അമ്രാറാമിനെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പാര്‍ട്ടി വിട്ട് രാഷ്ട്രീയ ലോക് താന്ത്രിക് ദള്‍ ഉണ്ടാക്കിയ ബി.ജെ.പി നേതാവും ജാഠ് നേതാവുമായ ഹനുമാന്‍ബേനിവാള്‍ എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചത് ബി.ജെ.പിയെ വിഷമത്തിലാക്കുന്നുണ്ട്. മറ്റൊരു ബി. ജെ.പി വിമതനും എം.എല്‍.എയുമായ ഘനശ്യം തിവാരി ഭാരത് വാഹിനി പാര്‍ട്ടി ഉണ്ടാക്കി മത്സരരംഗത്തുണ്ട്.
കുറെ വര്‍ഷങ്ങളായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന കക്ഷികളുടെയും സ്വതന്ത്രരുടെയും എണ്ണം കൂടിയിട്ടുണ്ട്. ഇവരില്‍ മിക്കവാറും ജയിക്കാനല്ല, മറിച്ച്, പണത്തിനോ, പ്രത്യയശാസ്ത്ര താത്പര്യമോ കാരണം ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാനോ ജയിപ്പിക്കാനോ മത്സരിക്കുന്നവരാണ്. പാര്‍ലമെന്ററി ജനാധിപത്യത്തെ വെറും കോമാളിനാടകമാക്കി മാറ്റുന്നു ഇവര്‍. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ 6 ദേശീയ കക്ഷികളും 54 സംസ്ഥാന കക്ഷികളും 1650 അംഗീകാരമില്ലാത്ത കക്ഷികളും 3100ഓളം സ്വതന്തരും മത്സരിച്ചു. പക്ഷേ വെറും 36 കക്ഷികളിലെ സ്ഥാനാര്‍ത്ഥികളെ വിജയിച്ചുള്ളൂ (അതില്‍ 12 കക്ഷികള്‍ ഒരു സീറ്റില്‍ വീതമാണ് വിജയിച്ചത്). നൂറുകണക്കിന് കക്ഷികള്‍ക്ക് പറയാവുന്ന വോട്ടു പോലും കിട്ടിയില്ല. ജഗന്മയി നാരി സംഘടന്‍ എന്നൊരു കക്ഷിക്ക് വെറും 226 വോട്ടുകളാണ് കിട്ടിയത്. കുറച്ചു വര്‍ഷങ്ങള്‍ക്ക്മുമ്പ് ഈ പ്രവണത തടയാന്‍ ഇത്തരം തമാശ കക്ഷികളെയും സ്ഥാനാര്‍ഥികളെയും ഒഴിവാക്കാന്‍ ജനപ്രാതിനിധ്യ നിയമം 1951, 29 അ വകുപ്പില്‍ ഭേദഗതി കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ‘ഏതു ചെറിയ സംഘം ആളുകള്‍ക്കും 29 അ (5) പ്രകാരം ഒരു പ്രഖ്യാപനം നല്‍കിയാല്‍ ഒരു രാഷ്ട്രീയ കക്ഷിയായി രജിസ്റ്റര്‍ ചെയ്യാന്‍ ഈ വകുപ്പിലെ അയവുകള്‍മൂലം കഴിയുന്നുണ്ട്. ഇതുമൂലം ഒട്ടും ഗൗരവമില്ലാത്ത നിരവധി കക്ഷികള്‍ ഉണ്ടാവുകയും തെരഞ്ഞെടുപ്പ് കൈകാര്യ സംവിധാനത്തിന് വലിയ ഭാരം വരുത്തിവെക്കുകയും ചെയ്യുന്നു,’ അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എസ് കൃഷ്ണമൂര്‍ത്തി പ്രധാനമന്ത്രിക്കയച്ച കത്തില്‍ വിലപിച്ചു. ഏതെങ്കിലും കക്ഷിക്കോ മുന്നണിക്കോ അനുകൂലമോ പ്രതികൂലമോ ആയി തരംഗമുണ്ടെങ്കില്‍ ഇത്തരം വോട്ടുഭിന്നിപ്പിക്കലുകാര്‍ക്ക് വലിയ പ്രത്യാഘാതമുണ്ടാക്കില്ല എന്നാണ് ഒരാശ്വാസം. എന്നാല്‍ പ്രത്യേകിച്ച് തരംഗമൊന്നുമില്ലാത്ത രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇക്കൂട്ടര്‍ കോണ്‍ഗ്രസിന്റെ സാധ്യതകളെ ഇല്ലാതാക്കിയേക്കാം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending