Connect with us

Video Stories

സര്‍ക്കാര്‍ അറുക്കുന്നത് ജനങ്ങളുടെ നാവ്

Published

on

ജനങ്ങളും ഭരണകൂടവും തമ്മിലെ ഇടനിലക്കാരായാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. രാജഭരണ-സ്വേച്ഛാധിപത്യവ്യവസ്ഥിതിയില്‍ ഭരിക്കുന്നവരും ഭരണീയരും തമ്മില്‍ ഉണ്ടാകാറുള്ള വിടവ് നികത്തപ്പെടുകയും അതുവഴി പൊതുജനത്തിന് മെച്ചപ്പെട്ട സേവനവും ജീവിതനിലവാരവും ഉറപ്പുവരുത്തപ്പെടുകയുമാണ് മാധ്യമങ്ങള്‍ കൊണ്ട് നിര്‍വഹിക്കപ്പെടുന്നത്. മാധ്യമം എന്ന പേരുതന്നെ അതുകൊണ്ട് അര്‍ത്ഥഗര്‍ഭമാകുന്നു. എന്നാല്‍ ഇന്ത്യയിലെ അവശേഷിക്കുന്ന ഇടതുപക്ഷസര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മാധ്യമനയം കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ലോകത്ത് നടപ്പാക്കിയ മാധ്യമ-ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ തനി പകര്‍പ്പാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ആറ്റുകാല്‍പൊങ്കാല ഉല്‍വത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായ മോശമായ പരാമര്‍ശമാണ് ഈ വിഷയത്തില്‍ ഏറ്റവും ഒടുവിലത്തേത്. സദസ്സിനെ അഭിസംബോധന ചെയ്ത പിണറായി വിജയന്‍ യോഗത്തിനൊടുവിലാണ് മാധ്യമസമൂഹത്തെയാകെ അവമതിക്കുന്ന പ്രസ്താവന നടത്തിയത്. പ്രസംഗം തീര്‍ന്ന ശേഷം പിണറായി വിജയന്‍ പറഞ്ഞതിങ്ങനെ: പിന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടംകൂടി തിക്കിത്തിരക്കുന്നതായി കാണുന്നു. എന്തെങ്കിലും ചോദിക്കണമെന്നുണ്ടെങ്കില്‍ അവിടെ തിരക്കുകൂട്ടാതെ വേദിയുടെ മുന്നിലേക്ക് വന്ന് ചോദ്യങ്ങള്‍ ചോദിക്കണം.
ഇത് കേള്‍ക്കുമ്പോള്‍ പെട്ടെന്നൊരു വികാരവും സാധാരണക്കാരനായ ഒരാള്‍ക്ക് തോന്നാന്‍ സാധ്യതയില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഉള്ളിലിരിപ്പ് സുതരാം വ്യക്തമാക്കുന്നതാണ് മേല്‍ പ്രസ്താവന. മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും ഭരണാധികാരികളെ നേരിട്ട് കാണുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുക പതിവുള്ളതാണ്. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകത്തെല്ലായിടത്തും ജനാധിപത്യരാജ്യങ്ങളിലെ കീഴ് വഴക്കമാണത്. ജനാധിപത്യത്തില്‍ ഭരണാധികാരികളാരും മാധ്യമങ്ങളുടെ ഈ അവകാശവും കടമയും നിഷേധിക്കാറുമില്ല. എന്നാല്‍ അടുത്തകാലത്തായി അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സി.എന്‍.എന്‍ ലേഖകനോട് ഇറങ്ങിപ്പോകാന്‍ കല്‍പിച്ചതുപോലുള്ള അനിഷ്ടകരമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതിന് അനുബന്ധമായി വേണം കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്ത്രിയുടെ നിലപാടുകളെയും കാണാന്‍. രാഷ്ട്രീയമായി വിരോധമുള്ളയാളുകളോട് എതിര്‍രാഷ്ട്രീയക്കാരന് തോന്നുന്ന സാമാന്യമായ അഭിപ്രായവ്യത്യാസത്തിലുപരി മാധ്യമങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും പാലിക്കേണ്ട സാമാന്യമായ ബാധ്യതയും മര്യാദയും പിണറായിവിജയന്‍ എന്ന മുഖ്യമന്ത്രിയില്‍നിന്ന് നഷ്ടപ്പെടുന്നുവെന്ന തോന്നലാണ് ഇപ്പോള്‍ പൊതുവില്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയിലെങ്കിലും ഉളവായിട്ടുള്ള തോന്നല്‍. ഇതിന് അടിസ്ഥാനമില്ലെന്ന് ഏതെങ്കിലും ഇടതുപക്ഷ അുഭാവി പോലും പറയുമെന്ന് തോന്നുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ ജോലി മുന്‍പറഞ്ഞതുപോലെ പൊതുജനവും സര്‍ക്കാരുമായി ആശയവിനിമയം സാധ്യമാക്കുക എന്നിരിക്കെ അന്ത:പുര മാടമ്പിമാരെ പോലെ പെരുമാറുന്ന ഭരണാധികാരി സ്വയം കുഴികുഴിക്കുകയാണെന്ന് തിരിച്ചറിയാന്‍ ഭരണാധികാരിക്കോ അയാളുടെ പിണിയാളികള്‍ക്കോ ബോധമുദിക്കുന്നില്ല എന്നിടത്താണ് കേരളത്തിന്റെ ഇന്നത്തെ ശാപം. ഇതുകൊണ്ട് നഷ്ടമാകുന്നത് മാധ്യമപ്രവര്‍ത്തകരുടെയോ ഏതെങ്കിലും ഭരണകൂടത്തിന്റെയോ താല്‍കാലികമായ സ്വാതന്ത്ര്യവും സൗകര്യവുമാവാമെങ്കിലും മറിച്ച് ഇവിടെ സംഭവിക്കാന്‍ പോകുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതും ജനാധിപത്യത്തിന്റെ തന്നെ നിലനില്‍പാണെന്നാണ് നാമെല്ലാം തിരിച്ചറിയേണ്ടുന്ന വസ്തുത.
കേരളത്തില്‍ ഒരിടത്തും ഇനി മുതല്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവര്‍ സഞ്ചരിക്കുകയോ താമസിക്കുകയോ ചെയ്യുന്ന സ്ഥലത്ത് നേരിട്ടുചെന്ന് ചോദ്യങ്ങള്‍ ചോദിക്കരുതെന്നും അവര്‍ ആവശ്യമെങ്കില്‍ മാധ്യമങ്ങളെ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന അറിയിച്ച് പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ജോലി നിര്‍വഹിക്കണമെന്നുമുള്ള പിണറായി സര്‍ക്കാരിന്റെ ഉത്തരവ് നേരത്തെ പറഞ്ഞ പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ തലയിലുദിച്ചതാണെന്ന് ആരോടും പ്രത്യേകിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല. കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകരില്‍ ചിലര്‍ തടഞ്ഞപ്പോള്‍ അവരോട് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനുത്തരവാദിത്തപ്പെട്ട മുഖ്യമന്ത്രിയും സംസ്ഥാനസര്‍ക്കാരും ചെയ്തത് നിസ്സംഗമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഒരിക്കല്‍ മുഖ്യമന്ത്രി തന്നെ മാധ്യമപ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞത്, നിങ്ങള്‍ തല്ലുകൊള്ളാനും തല്ലാനുമായി കോടതിയില്‍ ചെല്ലേണ്ടെന്നായിരുന്നു. ഒരു മുഖ്യമന്ത്രിയില്‍നിന്ന് ജനങ്ങള്‍ക്കും അവരുടെ കാവലാളുകളായ മാധ്യമപ്രവര്‍ത്തകര്‍ക്കും കേള്‍ക്കേണ്ട ഏറ്റവും ഹീനമായ വാക്കുകളാണ് പൊതുപരിപാടിയില്‍ കാലേക്കൂട്ടി റിപ്പോര്‍ട്ട് ചെയ്യാനും ചിത്രം പകര്‍ത്താനും ചെന്നവരോട് ‘കടക്കൂ പറുത്ത് ‘ എന്ന് ആക്ഷേപിച്ച ഒരു മുഖ്യമന്ത്രിയുടെ ജല്‍പനം. ഇതുകൊണ്ടൊക്കെ കേരളത്തിലെ മാധ്യമപ്രവര്‍ത്തനവും മാധ്യമപ്രവര്‍ത്തകരും പഞ്ചപുച്ഛമടക്കിക്കഴിയുന്നുണ്ടോ എന്ന ്‌ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും ഉത്തരമെങ്കിലും വാസ്തവം മറിച്ചും ഞെട്ടിപ്പിക്കുന്നതുമാണ്. അടുത്ത കാലത്തായി കോടതികളില്‍നിന്നുള്ള പല പ്രധാനപ്പെട്ട വിധികളും മാധ്യമങ്ങള്‍ അറിയാന്‍ വൈകുകയോ പുറത്തുവരാതിരിക്കുകയോ ചെയ്യപ്പെടുന്നുവെന്നതാണ് അതിലൊന്ന്. മറ്റൊന്ന്, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണങ്ങളും അഭിപ്രായങ്ങളും മുമ്പത്തേതുപോലെ എടുക്കാന്‍ ലഭ്യമാകുന്ന അവസരം കുറഞ്ഞുവരുന്നു എന്നതാണ്. ഇതിലൂടെ ചിലര്‍ക്കെങ്കിലും ഗൂഢമായ സന്തോഷംലഭിക്കാമെങ്കിലും ഫലത്തില്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുകയാണ് അവരുടെ സമ്മതിയോടെ അധികാരമേറ്റ ഭരണകൂടം. പിണറായി സര്‍ക്കാരിന്റെ കീഴിലെ അഡീഷണല്‍ സെക്രട്ടറിയുടെ നവംബറിലെ സര്‍ക്കുലര്‍ പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ഓഫീസുകളില്‍ കയറിച്ചെന്ന് വിവരശേഖരണം നടത്താനും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ഇതിനെതിരെ പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരുടെ സംഘടനയും ശക്തമായി പ്രതികരിച്ചെങ്കിലും ഉത്തരവില്‍ നേരിയൊരു മാറ്റം വരുത്തിയെന്ന് വരുത്തി കൈകഴുകുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ‘അധികാരം ദുഷിപ്പിക്കും ,അമിതാധികാരം അമിതമായും ‘ എന്ന വാക്കുകളാണ് ഇവിടെ ഇപ്പോള്‍ അന്വര്‍ത്ഥമായിക്കൊണ്ടിരിക്കുന്നത്. ഇത് എന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നിയന്ത്രിക്കുന്നവരും തിരിച്ചറിയുന്നോ അന്നുമാത്രമേ ഈ മാധ്യമകൂച്ചുവിലങ്ങിടലിന് അന്ത്യമാകൂ. അതിന് ചൂഷകവിരോധവും ആവിഷ്‌കാരവും നാഴികക്ക് നാല്‍പതുതവണ ആലപിക്കുന്നവര്‍ തയ്യാറാകുമോ എന്നേ ഇനി അറിയാനുള്ളൂ. തങ്ങളുടെ സുരക്ഷയെകരുതിയാണ് മാധ്യമനിയന്ത്രണമെങ്കില്‍ ആ സുരക്ഷ സ്വയംഇല്ലാതാക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് ഇവര്‍ അറിയുന്നില്ല.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending