Video Stories
ഇരകള്‍ക്ക് മുന്നില്‍ നീതിയുടെ വാതിലുകളും അടയുകയാണ്

ടീസ്റ്റ സെതല്‍വാദ്
എന്തുകൊണ്ടാണ് എല്ലാ കലാപങ്ങളിലും സ്ത്രീകള്‍ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാകുന്നത്? 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയില്‍ മുസ്്‌ലിം സമുദായത്തില്‍പെട്ട സ്ത്രീകളും പെണ്‍കുട്ടികളുമടങ്ങുന്ന 193 പേരാണ് ആക്രമിക്കപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ത്ഥ സംഖ്യ 250 ആണെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് വര്‍ഷവും അഞ്ച് മാസങ്ങള്‍ക്കും മുമ്പ് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ നാല് ജില്ലകള്‍ ഒരു തരത്തിലുള്ള വൈകാരിക വിക്ഷോഭത്തിന് സാക്ഷിയായി. 2014 മെയ് മാസം നടന്ന ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ഒമ്പത് മാസം മുമ്പ് മുസഫര്‍നഗര്‍, ബഗത്പഥ്, ഷാംലി, മീററ്റ് എന്നിവിടങ്ങളില്‍ കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട ആക്രമണ സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അറുപതിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് വരുന്ന ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് നാടും വീടും ഉപേക്ഷിച്ച് ഓടി പോകേണ്ടി വന്നു. (ജില്ലകളിലുടനീളം തുറന്ന പാടങ്ങളില്‍ സ്ഥാപിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ നരകിച്ച് മരിക്കുന്ന സ്ത്രീകളെയും കുട്ടികളെയും നേരിട്ട് കണ്ടിട്ടുണ്ട്) പക്ഷേ, എല്ലാ ദുരിതങ്ങളും പേറാന്‍ വിധിക്കപ്പെട്ടത് സ്ത്രീകളായിരുന്നു.
ഏഴ് ധീര വനിതകള്‍ പരാതി നല്‍കാന്‍ മുന്നോട്ട് വന്നു. അവര്‍ തങ്ങളുടെ കദനകഥ തുറന്ന് പറഞ്ഞു. ഒന്നല്ല രണ്ട് വട്ടം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ ഈ വിഷയം വരികയും, ഇതുമായി ബന്ധപ്പെട്ട നിരവധി ഹരജികളില്‍ അനുകൂല നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ട് പോലും, അവര്‍ക്ക് അര്‍ഹതപ്പെട്ട നീതി വാങ്ങികൊടുക്കുന്നതിലും അവരുടെ അന്തസും അഭിമാനവും സംരക്ഷിക്കുന്നതിലും ഭരണകൂടം വലിയ പരാജയം തന്നെയാണ്. പ്രത്യേകിച്ച്, ഇരകള്‍ സ്വാധീനങ്ങളില്ലാത്തവരും ശബ്ദമില്ലാത്തവരുമാകുമ്പോള്‍.
ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുന്നു എന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ പൊള്ളയായ അവകാശവാദത്തെ തുറന്ന് കാട്ടുന്നതാണ് മുസഫര്‍നഗറില്‍ കൂട്ടബലാത്സംഗത്തിനിരയായ സ്ത്രീകളുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ വിശദമായ അന്വേഷണ റിപ്പോര്‍ട്ട്. കൂട്ട ബലാത്സംഗത്തിന് ഇരയായ ഏഴു പേരില്‍ ഒരാള്‍ കഴിഞ്ഞ വര്‍ഷം പ്രസവ സമയത്ത് മരിച്ചു. മരിക്കുന്നതിന് ഒരു മാസം മുമ്പ് അവള്‍ ആംനസ്റ്റിയോട് പറഞ്ഞു: ‘ഇതിന് ഉത്തരവാദികളായവരെ നീതിക്ക് മുന്നില്‍ കൊണ്ടുവന്നാല്‍, ഞാന്‍ സന്തോഷവതിയാവും. എനിക്ക് ഭയപ്പാടോടെ ജീവിക്കേണ്ടി വരില്ല’ (ഇഷ, കൂട്ടബലാത്സംഗത്തിന്റെ ഇര, ജൂലൈ 2016). മരിക്കുന്നതിന് മുമ്പ് അവളുടെ മൊഴി പോലും രേഖപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അവളുടെ കേസ് മുസഫര്‍നഗര്‍ ജില്ലയുടെ പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 2016 ഏപ്രില്‍ മാസം നല്‍കിയ അപേക്ഷയില്‍ ഇപ്പോഴും തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. ബാക്കിയുള്ള അഞ്ചു പേരില്‍ രണ്ടു പേര്‍, കോടതിയുടെ മെല്ലെപോക്കും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും കാരണം കേസില്‍ നിന്നും പിന്‍മാറി. കൂട്ടബലാത്സംഗത്തിന് ഇരയായ ഈ ഏഴു പേര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍, സാക്ഷികളെ പരിഗണിക്കുന്നതിലും സംരക്ഷിക്കുന്നതിലുമുള്ള ഭരണകൂടത്തിന്റെ വന്‍ പരാജയത്തെയാണ് തുറന്ന് കാട്ടുന്നത്. അവര്‍ക്ക് പൊലിസ് സംരക്ഷണം മാത്രമല്ല നിഷേധിക്കപ്പെട്ടത്, മറിച്ച്, കേസ് വിസ്താരത്തില്‍ ബോധപൂര്‍വ്വം വരുത്തുന്ന കാലതാമസവും കുറ്റക്കാരില്‍ നിന്നും അവര്‍ നിരന്തരമായി നേരിടേണ്ടി വന്ന ഭീഷണികളും ഭരണകൂട സംവിധാനങ്ങള്‍ ആരെയാണ് സംരക്ഷിക്കുന്നത് എന്നിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഏഴ് കൂട്ടബലാത്സംഗ കേസുകളിലും കേസ് ഫയല്‍ ചെയ്യാന്‍ പൊലിസ് മാസങ്ങള്‍ എടുത്തു. കേസ് എടുത്തതിന് ശേഷമാകട്ടെ കോടതി നടപടികള്‍ അങ്ങേയറ്റം സാവധാനത്തിലാണ് മുന്നോട്ട് നീങ്ങിയത്. ബലാത്സംഗ കേസുകളില്‍ ‘രണ്ട് മാസത്തിനകം’ വിചാരണ പൂര്‍ത്തിയാക്കണമെന്ന് അനുശാസിക്കുന്ന 309ാം വകുപ്പ് വളരെ നിസ്സാരമായി അട്ടിമറിക്കപ്പെട്ടു.
പരാതിക്കാരില്‍ ഒരാളായ ഫാത്തിമ 2013 സെപ്റ്റംബര്‍ 20ന് എഫ്. ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ പൊലിസിനെ സമീപിച്ചെങ്കിലും നടന്നില്ല. പിന്നീട് ആ വര്‍ഷം തന്നെ ഒക്ടോബര്‍ 9നാണ് അവരുടെ കേസ് പൊലിസ് രജിസ്റ്റര്‍ ചെയ്തത്. മറ്റൊരു പരാതിക്കാരി ഗസ്സാല, 2013 ഒക്ടോബര്‍ 22ന് പരാതി സമര്‍പ്പിച്ചിരുന്നു. പക്ഷെ 2014 ഫെബ്രുവരി 18ന് വിഷയം സുപ്രീംകോടതിയുടെ മുമ്പാകെ വന്നതിന് ശേഷം മാത്രമാണ് ഗസ്സാലയുടെ കേസില്‍ പൊലിസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. ഗസ്സാലയും തന്റെ കേസ് മുസഫര്‍നഗര്‍ ജില്ലയുടെ പുറത്തേക്ക് മാറ്റണമെന്ന് അപേക്ഷിച്ചിരുന്നു. 2016 ജനുവരില്‍ വിചാരണ കോടതിക്ക് മുമ്പാകെ ഗസ്സാല പറഞ്ഞു: ‘മുസഫര്‍നഗര്‍ ജില്ലാ കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഹാജറാകുന്നതില്‍ എനിക്ക് അങ്ങേയറ്റം പേടിയുണ്ട്. കാരണം ഭൂരിപക്ഷ സമുദായത്തില്‍ നിന്നും വരുന്ന കുറ്റാരോപിതരായ ആളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ പ്രദേശത്ത് വലിയ തോതിലുള്ള സ്വാധീന ശക്തിയുണ്ട്. ഇവിടെ സാക്ഷി മൊഴി നല്‍കാന്‍ വരുന്നത് എന്റെയും എന്റെ കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.’
2014 ജൂണില്‍ പ്രദേശം സന്ദര്‍ശിച്ച ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, ബലാത്സംഗത്തിന് ഇരയായവരില്‍ നിന്നും പരാതികള്‍ രേഖാമൂലം വാങ്ങിയിരുന്നു. ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കപ്പെട്ടെന്ന് ആദ്യഘട്ടത്തില്‍ സുപ്രീംകോടതി ഉറപ്പുവരുത്തിയിരുന്നെങ്കിലും എന്തെങ്കിലും തരത്തിലുള്ള വരുമാനമാര്‍ഗമില്ലാത്തതും വേട്ടക്കാരില്‍ നിന്നും പൊലിസില്‍ നിന്നും നിരന്തരം നേരിടേണ്ടി വരുന്ന ഭീഷണികളും ഭയപ്പെടുത്തലും ഇരകളുടെ ജീവിതത്തിന് മേല്‍ ഇപ്പോഴും ഡെമോക്ലസിന്റെ വാളായി തൂങ്ങി നില്‍ക്കുകയാണ്. വര്‍ഗീയ ലഹള തടയാന്‍ നിയമം മാത്രം ഉണ്ടായാല്‍ പോര. നിരന്തരവും സുശക്തവുമായ നിയമസഹായവും മതിയായ നഷ്ടപരിഹാരവും ലഭ്യമാക്കേണ്ടതുണ്ട്. സാക്ഷികളുടെ സംരക്ഷണം അനിവാര്യഘടകമാണ്. പൊലിസിനെ പരിഷ്‌കരിച്ചെങ്കില്‍ മാത്രമേ സ്വതന്ത്രവും കാര്യക്ഷമവുമായ കുറ്റാന്വേഷണങ്ങള്‍ നടക്കുകയുള്ളു. എന്നാല്‍, തങ്ങളുടെ പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരുമായ ചിലര്‍ ഇന്നും ഇത്തരത്തിലുള്ള ഹീനമായ കുറ്റകൃത്യങ്ങളില്‍ കുറ്റാരോപിതരാണ് എന്ന വസ്തുതക്ക് നേരെ ന്യൂഡല്‍ഹിയിലെ ഭരണവര്‍ഗം ബോധപൂര്‍വം കണ്ണടച്ച് ഇരുട്ടാക്കുക മാത്രമല്ല, നിയമത്തിന്റെ വഴിയില്‍ നീതി പുലരുന്നതിന് വേണ്ടി പോരാട്ടം തുടരാന്‍ ധൈര്യസമേതം ഇറങ്ങി പുറപ്പെട്ടവരെ തങ്ങളുടെ ശക്തി സ്വാധീനങ്ങള്‍ ഉപയോഗിച്ച് ഭീഷണിയിലൂടെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളില്‍ അവര്‍ ഏര്‍പ്പെടുന്നുമുണ്ട്.
(കടപ്പാട്: sabrangindia)
kerala
പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
india1 day ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala1 day ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
kerala2 days ago
മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന വിഡിയോകള്‍ പ്രസിദ്ധീകരിക്കുന്നു; മറുനാടന്‍ മലയാളിക്കെതിരെ പി.വി. അന്‍വര്‍
-
kerala2 days ago
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
-
kerala2 days ago
ബറേലിയില്‍ പരിശീലനത്തിന് പോയ മലയാളി ജവാനെ കാണാനില്ല
-
kerala2 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്
-
GULF2 days ago
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണം; യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി അമ്മ